മീ ടൂ ആരോപണവുമായി 12 വനിതാ മാധ്യമപ്രവർത്തകർ ആഞ്ഞടിച്ചിട്ടും കുലുക്കമില്ലെന്ന മട്ടിൽ എം.ജെ.അക്ബർ; ഏറ്റവുമൊടുവിൽ ആരോപണം ഉന്നയിച്ച പല്ലവി ഗൊഗോയിയും താനും തമ്മിൽ പരസ്പരസമ്മതത്തോടെയുള്ള ബന്ധമെന്ന് മുൻ കേന്ദ്രമന്ത്രി; കുടുംബത്തിൽ പ്രശ്നം സൃഷ്ടിച്ചതോടെ ബന്ധം അവസാനിപ്പിക്കുകയായിരുന്നുവെന്നും വിശദീകരണം; പല്ലവി പച്ചക്കള്ളമാണ് പറയുന്നതെന്നും അവർ ഇരയായിരുന്നില്ലെന്നും അക്ബറിന്റെ ഭാര്യ മല്ലിക
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: വാഷിങ്ടൺ പോസ്റ്റിൽ അമേരിക്കൻ മാധ്യമപ്രവർത്തക പല്ലവി ഗൊഗോയി മീ ടൂ മൂവ്മെന്റിന്റെ ഭാഗമായി തനിക്കെതിരെ ഉന്നയിച്ച ബലാൽസംഗ ആരോപണം പച്ചക്കള്ളമാണെന്ന് മുൻ കേന്ദ്രമന്ത്രി എം.ജെ.അക്ബർ. 23 വർഷം മുമ്പ് നടന്ന സംഭവത്തെ കുറിച്ച് വാഷിങ്ടൺ പോസ്റ്റിൽ നിന്ന് കൃത്യയില്ലാത്ത കുറെ ചോദ്യങ്ങള്‍ തന്റെ അഭിഭാഷകന് കിട്ടിയിരുന്നു. വാർത്താഏജൻസിയായ എഎൻഐക്ക് നൽകിയ പ്രസ്താവനയിലാണ് അക്ബർ ഇക്കാര്യം വിശദീകരിച്ചത്.
പല്ലവി ഗൊഗോയി വാഷിങ്ടൺ പോസ്്റ്റിൽ എഴുതിയ ലേഖനം തന്റെ ശ്രദ്ധയിൽ പെട്ടു. ഈ അവസരത്തിൽ ചില വസ്തുതകൾ വ്യക്തമാക്കേണ്ടതുണ്ട്. 1994 ലോ മറ്റോ ആണ് സംഭവം. മാധ്യമപ്രവർത്തകയും താനും തമ്മിൽ പരസ്പര സമ്മതത്തോടെയുള്ള ബന്ധമായിരുന്നു. ആ ബന്ധം മാസങ്ങളോളം നീണ്ടുനിന്നു. പരസ്പരസമ്മതത്തോടെയുള്ള ഈ ബന്ധം സംസാരവിഷയമാകുകയും കുടുംബജീവിതത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ചെയ്തതോടെ അതവസാനിപ്പിക്കുകയായിരുന്നു.
'എന്നോടൊപ്പം ജോലി ചെയ്തവരും, എന്നെയും പല്ലവിയെയും അറിയാവുന്നവരും അവർ സമ്മർദ്ദത്തിനടിപ്പെട്ടാണ് ജോലി ചെയ്തതതെന്ന് ഒരുഘട്ടത്തിലും തോന്നിയിട്ടില്ലെന്ന് സാക്ഷി പറയാമെന്ന് സൂചിപ്പിച്ചിട്ടുണ്ട്.' കഴിഞ്ഞ കുറെ ആഴ്ചകളായി തനിക്കെതിരെ ഇത്തരം വ്യാജ ആരോപണങ്ങൾ പെരുകുകയാണെന്നും എം.ജെ.അക്ബർ പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ, അക്ബറിനെതിരെയുള്ള മീ ടൂ ആരോപണങ്ങളോട് ഇതാദ്യമായി ഭാര്യ മല്ലിക പ്രതികരിച്ചു. ഇത്രയും നാളും താൻ നിശ്ശബ്ദത പാലിച്ചെങ്കിലും പല്ലവി ഗൊഗോയിയുടെ മാനഭംഗ ആരോപണത്തെ തുടർന്നാണ് സത്യം തുറന്നുപറയാൻ നിർബന്ധിതയായതെന്ന് മല്ലിക എഎൻഐയോട് പറഞ്ഞു. അക്ബറുമായി പല്ലവി ഗൊഗോയിക്ക് 20 വർഷം മുമ്പുണ്ടായിരുന്ന ബന്ധം മൂലം തങ്ങളുടെ കുടുംബത്തിൽ അസന്തുഷ്ടിയും, കലഹവുമുണ്ടായിരുന്നു. എന്റെ ഭർത്താവുമായി അവർക്കുള്ള ബന്ധത്തെ കുറിച്ച് അവരുടെ ഫോൺ കോളുകൾ വഴിയും, പരസ്യമായ സ്നേഹപ്രകടനം വഴിയുമാണ് മനസ്സിലായത്. ഈ ബന്ധം കുടുംബത്തിനെയാകെ മുറിവേൽപ്പിച്ചു, മല്ലിക പറഞ്ഞു. എന്തിനാണ് പല്ലവി കള്ളം പറയുന്നതെന്ന് എനിക്കറിയില്ല. എന്തായാലും അതൊരുകള്ളം തന്നെയാണ്, അവർ പറഞ്ഞു.
വീട്ടിൽ സംഘടിപ്പിച്ച ഏഷ്യൻ ഏജിന്റെ പാർട്ടിയിൽ ധാരാളം യുവ മാധ്യമപ്രവർത്തകരുണ്ടായിരുന്നു. പല്ലവിയും തന്റെ ഭർത്താവും വളരെ അടുത്തുപെരുമാറുന്നതും നൃത്തം ചെയ്യുന്നതും ഒക്കെ കണ്ട് താൻ ചോദ്യം ചെയ്തിരുന്നുവെന്നും മല്ലിക പറയുന്നു. അക്ബറിനെതിരെ ആരോപണം ഉന്നയിച്ച മറ്റൊരു മാധ്യമപ്രവർത്തകയായ തുഷിത പട്ടേലും പല്ലവിയും തന്റെ വീട്ടിൽ കൂടെ കൂടെ വരാറുണ്ടായിരുന്നുവെന്നും അവരാരും പീഡന ഇരകളായി തോന്നിയിട്ടില്ലെന്നും മല്ലിക പറഞ്ഞു. തങ്ങളോടൊപ്പം സന്തോഷത്തോടെ വിരുന്നിൽ പങ്കെടുക്കുകയും മദ്യപിക്കുകയും ചെയ്തിരുന്നു ഇരുവരുമെന്നും അവർ പറഞ്ഞു.
പല്ലവി ഗൊഗോയി കഴിഞ്ഞ കുറച്ച് വർഷങ്ങളായി അമേരിക്കയിലെ നാഷണൽ പബ്ലിക്ക് റേഡിയോയിലാണ് ജോലി ചെയ്യുന്നത്. എം.ജെ അക്ബറിനൊപ്പം 2008 കാലയളവിൽ പല്ലവി ജോലി ചെയ്തിരുന്നു. അന്ന് അദ്ദേഹം ഏഷ്യൻ ഏജിൽ എഡിറ്റർ ഇൻ ചീഫായിരിക്കുന്ന സമയത്താണ് താനും ജോലിയിൽ പ്രവേശിച്ചത്. അദ്ദേഹത്തിന്റെ വാക്ചാതുരിയിലും ഭാഷാ പ്രയോഗത്തിലും താൻ ആകൃഷ്ടയായിരുന്നു. മാത്രമല്ല മാധ്യമപ്രവർത്തനം കൂടുതൽ പഠിക്കുന്നതിനുവേണ്ടി വാക്കുകൾ കൊണ്ടുള്ള അധിക്ഷേപങ്ങൾ താൻ സഹിച്ചിരുന്നതായും പല്ലവി പറയുന്നു. എഡിറ്റർ ചുമതല ലഭിച്ചെങ്കിലും വാർത്തയ്ക്ക് വേണ്ടി വഴങ്ങിക്കൊടുക്കാത്തതിന്റെ വില തനിക്ക് നൽകേണ്ടി വന്നുവെന്ന് പല്ലവി പറയുന്നു.
താൻ ചുമതല വഹിക്കുന്ന പേജിന് വേണ്ടി ചെയ്ത വർക്കുകളെ അദ്ദേഹം പ്രശംസിച്ചതിന് പിന്നാലെ തന്നെ കയറിപ്പിടിച്ച് ചുംബിക്കാനും ശ്രമം നടത്തി. അക്ബറിനെ തള്ളിമാറ്റി അപമാനഭാരത്താൽ താൻ ഇറങ്ങിയോടുകയായിരുന്നുവെന്ന് പല്ലവി പറയുന്നു. സംഭവത്തിന് ശേഷം ഏതാനും നാളുകൾക്കുള്ളിൽ വീണ്ടും അക്ബറിൽ നിന്ന് കൂടുതൽ മോശമായ സമീപനം നേരിടേണ്ടി വന്നതായി പല്ലവി വ്യക്തമാക്കുന്നു. മാസിക പുറത്തിറക്കുന്നതിന് മുമ്പ് മുംബൈയിലെ താജ് ഹോട്ടലിലെ മുറിയിലേക്ക് തന്നെ അക്ബർ വിളിച്ചുവരുത്തി. പേജിന്റെ ലേ ഔട്ടിനെക്കുറിച്ച് സംസാരിക്കാനെന്നാണ് അറിയിച്ചത്.
മുറിയിലെത്തിയ തന്നെ വീണ്ടും ചുംബിക്കാനാണ് അക്ബർ ശ്രമിച്ചത്. എതിർക്കാൻ ശ്രമിച്ച തന്റെ മുഖം അക്ബർ മാന്തിപ്പൊളിച്ചെന്നും കരഞ്ഞുകൊണ്ട് താൻ ഇറങ്ങിയോടിയെന്നും പല്ലവി പറയുന്നു. പിന്നാലെ തന്നെ ജയ്പുരിലെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി. ഇത്തവണയും താൻ എതിർത്തെങ്കിലും അയാൾ തന്നേക്കാൾ കരുത്തനായിരുന്നുവെന്ന് പല്ലവി വിശദമാക്കുന്നു. വാക്കുകൾകൊണ്ടും, മാനസികമായും, ലൈംഗികമായും തന്നോടുള്ള അതിക്രമങ്ങൾ പിന്നീടും തുടർന്നുവെന്നും പല്ലവി പറയുന്നു.
തങ്ങൾ അനുഭവിച്ച ലൈംഗികാതിക്രമങ്ങൾ തുറന്നുപറയാൻ മുന്നോട്ടുവന്നവർക്കുള്ള പിന്തുണയായിട്ടാണെന്ന് പല്ലവി വ്യക്തമാക്കി. കൗമാരക്കാരായ തന്റെ മക്കൾ ഇരയാക്കപ്പെടാതിരിക്കാന് വേണ്ടിക്കൂടിയാണ് ഇത് പറയുന്നതെന്നും പല്ലവി വ്യക്തമാക്കുന്നു.
നിലവിൽ 12 പേരാണ് അക്ബറിനെതിരെ ആരോപണവുമായി രംഗത്ത് വന്നിട്ടുള്ളത്. ആദ്യം ആരോപണം ഉന്നയിച്ച പ്രിയ രമണിക്കെതിരെ അക്ബർ മാനനഷ്ടപരിഹാരത്തിന് കേസ് കൊടുത്തിരുന്നു. നിയസ്ഥാപനമായ കരൺജവാല അൻഡ് കമ്പനിയാണ് അക്ബറിന് വേണ്ടി കേസ് നടത്തുക.
Stories you may Like
- മക്കൾ സൂപ്പർ താരങ്ങളായിട്ടും അധ്വാനിച്ച് സ്വന്തം ചെലവിൽ ജീവിക്കുന്ന അമ്മ! മല്ലികാവസന്തം@ 50
- ശമ്പളം അനുവദിക്കണമെന്ന് കലാമണ്ഡലം ചാൻസലർ മല്ലിക സാരാഭായ്
- വിവാഹിതയായെന്ന വ്യാജ പ്രചരണത്തിൽ പ്രതികരിച്ച് സായ് പല്ലവി
- അക്സർ പട്ടേൽ ഏഷ്യാകപ്പ് ഫൈനൽ കളിക്കില്ല; വാഷിങ്ടൺ സുന്ദറെ ഉൾപ്പെടുത്തി
- മമ്മൂട്ടിയുടെ കാതൽ സിനിമക്കെതിരെ എം എം അക്ബർ
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍