ഭരണത്തിലെ കലയും പൊതുഭരണത്തിലെ ശാസ്ത്രീയതയും ഐക്യമില്ലായ്മയും അശാന്തിയും; ശബരിമലയിലെ സുപ്രീംകോടതി വിധിയെ അഡ്വക്കേറ്റ് അനിൽ തോമസ് വിലയിരുത്തുമ്പോൾ
അഡ്വ. അനിൽ തോമസ്
ഭരണത്തിലെ കലയും, പൊതുഭരണത്തിലെ ശാസ്ത്രീയതയും രാഷ്ട്രീയമാണ്, പക്ഷേ ഐക്യമില്ലായ്മയും, ഭിന്നിപ്പും, അശാന്തിയുമുണ്ടാക്കുന്നത് കുടില രാഷ്ട്രീയമാണ്! ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിലുണ്ടായ സുപ്രീംകോടതി വിധി ഭരണകക്ഷിക്ക് രാഷ്ട്രീയമായി ഒരു അഗ്നിപർവ്വതമായി ഭവിച്ചിരിക്കുന്നു! സംസ്ഥാനത്തെ രാഷ്ട്രീയ കക്ഷികൾ ഇതിൽ കുടില രാഷ്ട്രീയം കളിക്കുകയുമാണ്. കേരള സംസ്ഥാനവും ഇന്ത്യൻ യങ്ങ് ലോയേഴ്സ് അസോസിയേഷനും മറ്റുള്ളവരുമായി ഉള്ള കേസിൽ, തീർത്തും യാന്ത്രികമെന്ന് തന്നെ കരുതാവുന്ന ഒരു വിധിന്യായം സൃഷ്ടിച്ചിരിക്കുന്ന അരാജക പരിതസ്ഥിതിയിൽ, ശരിയായ ഹിന്ദു വിശ്വാസികളും ഭക്തരും, മറ്റു മതസ്ഥരും തങ്ങൾക്കും ഇന്ത്യൻ ഭരണഘടന അനുശാസിച്ചിട്ടുള്ള ഏതെങ്കിലും തരത്തിലുള്ള മതസ്വാതന്ത്ര്യം ഉണ്ടോ എന്ന ഉദ്വേഗത്തിലാണ്. കുടില രാഷ്ട്രീയം കളിക്കുന്നവർ നമ്മുടെയെല്ലാം ഭരണഘടനയാൽ വ്യവസ്ഥാപിതമായ മതസ്വാതന്ത്ര്യത്തെ സംരക്ഷിച്ചു പോന്ന സ്റ്റേറ്റിന്റെ സാമൂഹിക ഘടന തന്നെ ഛിന്നഭിന്നമാക്കും എന്ന് തുനിഞ്ഞിറങ്ങിയിരിക്കുകയാണ്!
വാർട്ടൺസ് സ്ക്കൂൾ ഓഫ് എക്കണോമിക്സ്' രാഷ്ട്രീയത്തെ നിർവ്വചിക്കുന്നത് ഇപ്രകാരമാണ്: 'ഭരണത്തിലെ ശാസ്ത്രീയതയും, പൊതുഭരണത്തിലെ കലയും' എന്നാണ് നമ്മുടെ നാട്ടിലെ രാഷ്ട്രീയക്കാരിലാരും മനസ്സിലാക്കുകയോ അതിനായി ശ്രമിക്കുക പോലുമോ ചെയ്യാത്ത കാര്യം; ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ശബരിമല വിഷയവുമായി ബന്ധപ്പെട്ട കേരള സർക്കാറിന്റെ നിലപാട്. തന്ത്രി സമൂഹത്തിന്റെയും, ക്ഷേത്രം ഊരാഴ്മ അവകാശപ്പെടുന്ന പന്തളം രാജ കുടംബത്തിന്റെയും, ഭരണഘടനാ അനുഛേദം 25 പ്രകാരം വിശ്വാസവും, മതാചാരവും സംരക്ഷിക്കാൻ മുന്നോട്ടു വന്ന ചില സംഘടനകളുടേയും എതിർപ്പ് വകവയ്ക്കാതെ സംസ്ഥാന സർക്കാരിന്റെ സത്യവാങ്മൂലത്തെ മാത്രം അടിസ്ഥാനമാക്കിയാണ് 10-നും 50-നും വയസിനുമിടയ്ക്കുള്ള സ്ത്രീകൾക്ക് ശബരിമല ക്ഷേത്രപ്രവേശനം അനുവദിച്ചു കൊണ്ട് വിവാദമായ സുപ്രിംകോടതി വിധിയെന്ന് വിശ്വസിക്കേണ്ടിയിരിക്കുന്നു.
വിധിക്ക് മുമ്പ് കേരള സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ എടുത്ത മലക്കം മറിഞ്ഞ നിലപാടുകൾ പരിശോധിക്കുമ്പോൾ രാഷ്ട്രീയ നിക്ഷിപ്ത താൽപര്യം ആരോപിക്കേണ്ടി വരുന്നു, അതും വിശ്വാസികളെ അനുകൂലിച്ചുകൊണ്ടുള്ള മുൻ സർക്കാരിന്റെ നിലപാടിനെ പൂർണ്ണമായും തള്ളിക്കളഞ്ഞും എതിർത്തും കൊണ്ട്: ശബരിമലയിലെ താന്ത്രിക പ്രതിഷ്ഠാ സങ്കൽപ്പത്തിന്റെ താന്ത്രിക സങ്കീർണതകളും, പ്രതിഷ്ഠാ സങ്കൽപ്പവും, തന്ത്രിമാരോട് ചർച്ച പോലും ചെയ്യാതെ നടത്തിയതാണ് ടി നിലപാട് മാറ്റം. ഇസ്ലാം, ക്രിസ്തീയ മത വിഭാഗങ്ങളിലെ വിശ്വാസത്തെ അപേക്ഷിച്ച് ഹൈന്ദവ പ്രതിഷ്ഠാ സങ്കൽപ്പത്തിന്റെ കാതലായ വശങ്ങൾ സർക്കാർ മനസ്സിലാക്കുകയോ, ശബരിമല അയ്യപ്പക്ഷേത്രത്തിന്റെ താന്ത്രികവും, പ്രപഞ്ച ഊർജ്ജ അസ്തിത്വം എന്തെന്ന് അറിയുകയോ ചെയ്തിട്ടല്ല നിലവിലെ പ്പോലുള്ള ഒരു സത്യവാങ്ങ്മൂലം ഫയൽ ചെയ്തിട്ടുള്ളത്. മുൻ സർക്കാരിന്റെ നിലപാടുകളായിരുന്ന സ്വതന്ത്ര മനസ്സാക്ഷിയോടെയുള്ള സ്വതന്ത്രമായ ഹിന്ദുധർമ്മ ആചരണത്തിലും പ്രചരണത്തിലും, ഭരണഘടനയുടെ അനുച്ഛേദം 25-ൽ പ്രതിപാദിച്ചത് അതേപടി, അധിഷ്ഠിതമായ നിലപാടിനെ പൂർണ്ണമായും നിരാകരിച്ചിരിക്കുന്നു.
ഹൈന്ദവ വിശ്വാസി സമൂഹത്തോട് നിലവിലെ സർക്കാർ തൃപ്തികരമായ വിശദീകരണം നടത്തിയില്ലെങ്കിൽ, വിശ്വാസ കാര്യങ്ങളിൽ സർക്കാർ ഏകപക്ഷീയമായി ഇടപെടുന്നു എന്ന ആരോപണം നീതീകരിക്കത്തക്കതാകും. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ സർക്കാർ കാണിക്കുന്ന സംശയാസ്പദമായ ധൃതി. വിവേചനത്തിനെതിരേ അനുഛേദം 14 ന്റെ സംരക്ഷണം എന്ന കേവല അർത്ഥത്തിൽ സാങ്കേതികമായി ഈ വിധി ശരിയെന്ന് പറയാമെങ്കിലും സാമാന്യമായി ഹൈന്ദവരുടെ ഭക്തി, വിശ്വാസ, ആചാര കാര്യങ്ങൾക്ക് (അനുഛേദം 25 ന്റെ രക്ഷ ഇവക്കുണ്ടെങ്കിലും) വിരുദ്ധമാണ് എന്ന് പറയേണ്ടിയിരിക്കുന്നു. പൗരനെ പ്രതി സ്റ്റേറ്റ് ഉറപ്പാക്കേണ്ട അനുഛേദങ്ങൾ 14 ഉം 25 ഉം മൗലികാവകാശങ്ങളിലാണ് ഉൾപ്പെടുത്തിയിട്ടുള്ളതെങ്കിലും ഏത് അവകാശമാണ് സ്റ്റേറ്റ് ഉയർത്തിപ്പിടിക്കേണ്ടത് എന്നത് വളരെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ട വിഷയമാണ്. തെറ്റായ ഏത് തീരുമാനവും സമൂഹത്തിൽ അരാജകത്വവും, അനൈക്യവും, ഭിന്നിപ്പും ഉണ്ടാക്കും. സമൂഹത്തിൽ ഐക്യവും സമാധാനവും നിലനിർത്തുന്ന നിലപാടായിരിക്കണം സർക്കാർ എടുക്കേണ്ടത്.
എന്തിനീ അനാവശ്യ ധൃതി? ഇപ്പോഴും വൈകിയിട്ടില്ല. ഈ വിധി, കേരളത്തിലെ ഹൈന്ദവേതരരുടെ ഇടയിലും ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഭരണഘടന അനുശാസിച്ചിട്ടുള്ള മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്ന അവരുടെ ആവശ്യങ്ങളും ഒഴുകിയെത്തിത്തുടങ്ങിയിരിക്കുന്നു. ഇവ സംസ്ഥാന സർക്കാർ പരിഗണിക്കുമോ അതോ യാന്ത്രികമായി ഇതെല്ലാം പൊട്ടിത്തെറിക്കാൻ കാക്കുമോ, ജനം ഉദ്വേഗത്തോടെ നോക്കുകയാണ്!
വിധിയെപ്പറ്റി : അത് അടിസ്ഥാനപരമായി തെറ്റെന്ന് വേണം പറയാൻ, കാരണം അത് കെട്ടിപ്പൊക്കിയിരിക്കുന്നത്, ഭരണഘടനാ ശില്പികൾ അനുഛേദം 25 ന് കൽപിച്ചിരിക്കുന്ന ക്രിയാത്മകമായ അത്ഥം മനസ്സിലാക്കാതെയാണ്. കാരണം, പൊതു ധാർമ്മികതയ്ക്കും, പൊതു ആരോഗ്യത്തിനും, വിധേയമായി 'എല്ലാവർക്കും അവനവന്റെ മതത്തിൽ വിശ്വസിക്കാനും, പ്രചരിപ്പിക്കാനും' ഉള്ള സ്വാതന്ത്ര്യമുണ്ട്. ഇപ്പറഞ്ഞ നിബന്ധനകൾക്ക് വിധേയമായി മാത്രമേ അനുഛേദം 25 (1) നെ വായിക്കാനും മനസ്സിലാക്കാനും കഴിയുകയുമുള്ളൂ.
ഇവയൊന്നും, ഓരോന്നും വിശകലനം ചെയ്യാതെ ശരിയായ സ്ഥിതിവിശേഷം വിഷയത്തിലുള്ള വിദഗ്ധരുമായി ചർച്ച ചെയ്ത് മനസ്സിലാക്കാതെ ശബരിമലയിലെ യുവതീ പ്രവേശം നിശ്ചയിച്ച ഭൂരിപക്ഷ ജഡ്ജ്മെന്റ് കൃത്യതക്കുറവുള്ളത് തന്നെ! ഇക്കാരണം കൊണ്ടു തന്നെ ഈ വിധി 'പെർ ഇൻക്യൂറിയം', അതായത് ഈ വിഷയത്തിൽ മുൻപുണ്ടായിരുന്നതും പ്രാബല്യത്തിലുള്ളതുമായ വിധിന്യായങ്ങൾ കണക്കിലെടുക്കാതെയുള്ളത് എന്ന സ്ഥിതിയിലുള്ളതും അതിനാൽ അനുഛേദം 141 ന്റെ അധികാരത്തെ സ്വയം നിരാകരിക്കുന്നതുമാണ്. പ്രധാനമായും പൊതു ധാർമ്മികത, പൊതു ആരോഗ്യം എന്നിവ പരിശോധിക്കേണ്ടത് ഈ രാജ്യത്തെ സിവിൽ കോടതികളാണ് അല്ലാതെ (ജ. ഇന്ദുമൽഹോത്രയുടെ വിയോജന ജഡ്ജ്മെന്റിൽ അടങ്ങിയിരിക്കുന്നതു പോലെ) പൂർണമായും അധികാരപരിധീനിർണ്ണയത്തിൽ നിന്നു കൊണ്ടാണെങ്കിൽ, സുപ്രീംകോടതിയല്ല.
ഇങ്ങിനെയൊക്കെയെങ്കിലും, സുപ്രീംകോടതിയുടെ മുൻപാകെ ഈ വിഷയം, പുനഃപരിശോധനാ ഹർജികളിലൂടെ ഇപ്പോഴും പരിഗണയിലുള്ളതിനാൽ ഈ വിഷയത്തിലെ കാതലായ വശങ്ങൾ സുപ്രീംകോടതി തന്നെയാണ് പരിശോധിക്കേണ്ടത്. ആത്യന്തികമായി സദ്ഭരണ തത്ത്വങ്ങളിൽ ഉറച്ചു നിന്ന് കൊണ്ട് വിശ്വാസ സമൂഹത്തിന്റെ ഉൽകണ്ഠയും ആകാംക്ഷയും ഉൾകൊള്ളിച്ചുകൊണ്ട് ഒരു പുനഃപരിശോധനാ ഹർജി സംസ്ഥാന സർക്കാർ നൽകേണ്ടതാണെന്ന് ഈ ലേഖകൻ കരുതുന്നു. പൊതുസദാചാര, പൊതു ആരോഗ്യതത്ത്വങ്ങളിൽ നിന്നു കൊണ്ട്, താന്ത്രിക വിഷയത്തിലെ പ്രഗൽഭരുടെ ഉപദേശം സ്വീകരിച്ച് വേണം ഇത് ചെയ്യാൻ.
സുപ്രീംകോടതി പുനഃപരിശോധനാ ഹർജികൾ തീർപ്പാക്കുന്നതു വരെ തുല്യതാ പ്രശ്നം തീർപ്പാക്കാത്തതാണ് നല്ലത്. വിധിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഉടലെടുത്തിട്ടുള്ള സാഹചര്യം കണക്കിലെടുക്കുമ്പോൾ ഇതാവും പ്രായോഗികം.
സംസ്ഥാന സർക്കാരിന് ലഭ്യമായ വഴികൾ:
ഭരണഘടനയുടെ അനുഛേദം 25 (1) ലെ തത്ത്വങ്ങൾ ഉൾക്കൊണ്ട് സംസ്ഥാന നിയമസഭയോട് നിയമനിർമ്മാണം ആവശ്യപ്പെടാൻ സർക്കാരിന് അധികാരമുള്ളതാണ്; അപ്രകാരം ഒരു നിയമനിർമ്മാണം നടന്നാൽ, എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് ശബരിമലയിൽ പ്രവേശനാനുമതി അവകാശമായി അംഗീകരിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയുടെ അന്ത:സത്തയും ആധാരശിലയും നഷ്ടമാകും.
ഭൂരിപക്ഷമായ വിശ്വാസികളുടെ അഭ്യർത്ഥന മാനിക്കുന്നതോടെ, വർദ്ധിക്കുന്ന ജനസമ്മതി, ഭരണശാസ്ത്രവും, പൊതുഭരണ കലയും പ്രയോഗിച്ച് രാഷ്ട്രീയ കുടില തന്ത്രങ്ങളുടെ മുനയൊടിക്കാൻ കഴിയുകയും ചെയ്യും. ഭരണഘടന ജനങ്ങൾ, ജനങ്ങൾക്കായ്, ജനങ്ങളാൽ സമർപ്പിച്ചതാണ്. ജനതാൽപര്യം (പൊതുതാൽപര്യം ) മുൻനിർത്തി നടത്തുന്ന നിയമനിർമ്മാണമായതിനാൽ വ്യവസ്ഥിതിയുടെ മൂന്നു തൂണുകളും (നിയമസഭ, സർക്കാർ, നീതി പരിപാലന സംവിധാനം) ഇതിന് വഴിപ്പെടേണ്ടി വരിക തന്നെ ചെയ്യും.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍