ശുചിമുറികളും ശുദ്ധജലവും താമസ സൗകര്യവും പൂട്ടി സുരക്ഷയൊരുക്കിയിട്ടും മൂന്നിരട്ടി ഭക്തരെത്തി; അറസ്റ്റും പരിശോധനയും ഫെയ്സ് ഡിക്ടറ്ററുമായി ഭീതി വിതയ്ക്കാനുള്ള നീക്കവും പൊളിഞ്ഞു; വിരി വിരിക്കുന്നത് തടയാനുള്ള ഉത്തരവ് നടത്താൻ വിസമ്മതിച്ച് പൊലീസും; മല കയറാൻ എത്തുന്ന ആരേയും കയറ്റിവിടുമെന്ന് പറഞ്ഞ പൊലീസ് തന്നെ യുവതികളെ മടക്കി അയച്ചു; ശബരിമലയിൽ മുഴുവൻ തന്ത്രവും പരാജയപ്പെട്ടതോടെ ഇനി സമന്വയം മാത്രമെന്ന് തിരിച്ചറിഞ്ഞ് സർക്കാർ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമലയിൽ കനത്തസുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടും പൊലീസ് ആപ്പാടെ പരാജയമായി. ദേവസ്വം ബോർഡിന്റെ സഹായത്തോടെ സന്നിധാനത്ത് ആരും തങ്ങാതിരിക്കാൻ വേണ്ടതെല്ലാം ചെയ്തിട്ടും ഒന്നും സംഭവിച്ചില്ല. സംഘർഷം ഒഴിവാക്കാൻ ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയുടെ സഹായം തേടിയതും പൊലീസിന് തലവേദനായണ്. സന്നിധാത്ത് എല്ലാ നിയന്ത്രണവും ഏർപ്പെടുത്തി ഭക്തരെ പുകച്ച് പുറത്തുചാടിക്കാൻ ശ്രമിച്ചിട്ടും നടന്നില്ല. ശുദ്ധജലവും അന്നദാനവും നിഷേധിച്ചു. ശുചിമുറികൾ പൂട്ടി. ഇതിനൊപ്പം ഗസ്റ്റ് ഹൗസുകളും ആർക്കും കൊടുത്തില്ല. ഇത്തരത്തിലെ ഇടപെടൽ നടത്തിയപ്പോൾ ഭക്തർ നടപന്തലിൽ വിരിവച്ചു. വിരി വച്ച് ആരേയും അവിടെ തങ്ങാൻ അനുവദിക്കരുതെന്ന നിർദ്ദേശം പാലിക്കാനായില്ല. സന്നിധാനമെന്ന പരിമിതി കാരണമായിരുന്നു ഇത്. അങ്ങനെ ശബരിമലയിൽ ആട്ടചിത്തരയ്ക്കും പൊലീസ് വലിയ പരാജയമായി.
സന്നിധാനത്തിനു സമീപത്തുൾപ്പെടെ അതിസുരക്ഷാ മേഖലയായിരുന്നിട്ടും ചൊവ്വാഴ്ച സ്ത്രീകളെ തടഞ്ഞു. സന്നിധാനത്ത് പൊലീസ് നടപടികൾക്ക് കഴിയില്ല. ഈ സാഹചര്യത്തിൽ യുവതീ പ്രവേശനമെന്ന സുപ്രീംകോടതി വിധി നടപ്പാക്കാൻ ഏറെ പാടുപെടുമെന്ന് പൊലീസ് തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ വിശദമായ ചർച്ചകൾക്കു ശേഷമായിരിക്കും മണ്ഡലകാല സുരക്ഷയുടെ കാര്യത്തിൽ പൊലീസ് തീരുമാനമെടുക്കുക. മുഖ്യമന്ത്രിയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുക്കും. തൃപ്തി ദേശായി മണ്ഡലകാലത്ത് സന്നിധാനത്ത് എത്തുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. നിലവിൽ അവസ്ഥയിൽ അവർക്ക് സുരക്ഷയൊരുക്കാനാകില്ലെന്ന നിലപാടിലേക്ക് പൊലീസ് എത്തിയേക്കും. ആട്ട ചിത്തിരയ്ക്ക് സന്നിധാനത്ത് പതിനായിരത്തിൽ താഴെ ഭക്തരാണ് ഉണ്ടായിരുന്നത്. മണ്ഡലകാലത്ത് ഇത് അമ്പതിനായിരത്തിൽ മുകളിലാകും. ഇത്രയും പേർ സന്നിധാനത്തുള്ളപ്പോൾ പ്രതിഷേധമുയർന്നാൽ നിയന്ത്രിക്കാൻ പൊലീസിന് കഴിയില്ലെന്നതാണ് ഇതിന് കാരണം.
ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്ത് പ്രതിഷേധങ്ങളുണ്ടായത് പൊലീസ് തന്ത്രങ്ങളുടെ പാളിച്ചയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സുരക്ഷയിൽ വിള്ളലുണ്ടായതിന്റെ തെളിവാണിത്. സന്നിധാനത്തു തങ്ങുന്നതിന് സമയം നിശ്ചയിച്ചും വാഹനങ്ങൾക്കും ഭക്തർക്കും നിയന്ത്രണമേർപ്പെടുത്തിയുമാണ് പൊലീസ് സുരക്ഷയൊരുക്കിയത്. എന്നാൽ, അവസാനനിമിഷം കാര്യങ്ങൾ കൈവിട്ടു. തുലാമാസ പൂജയ്ക്കായി നടതുറന്നപ്പോൾ സംഘർഷമുണ്ടായതിനെ തുടർന്നാണ് ചിത്തിര ആട്ടവിശേഷത്തിന് പഴുതടച്ച സുരക്ഷയൊരുക്കാൻ തീരുമാനിച്ചത്. ഇക്കാര്യത്തിൽ വ്യക്തമായ ധാരണയുണ്ടാക്കി വിവിധയിടങ്ങളിലേക്കായി എ.ഡി.ജി.പി.മാരുടെ നേരിട്ടുള്ള ചുമതലയിൽ തന്നെ സുരക്ഷയൊരുക്കുകയും ചെയ്തു. എന്നിട്ടും ഫലം കണ്ടില്ല. പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിന് പൊലീസിന്റെ മെഗാഫോൺ ആർഎസ്എസ്. നേതാവിനു നൽകിയത് നാണക്കേട് ഇരട്ടിച്ചു.
സന്നിധാനത്തുപോലും പൊലീസിന് നിയന്ത്രണമില്ലാത്ത അവസ്ഥ വന്നുവെന്നാണ് ആരോപണമുയർന്നിരിക്കുന്നത്. ഇതേത്തുടർന്നാണ് മണ്ഡലകാല സുരക്ഷ സംബന്ധിച്ച് വിശദചർച്ച നടത്താൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. ശബരിമല വിഷയത്തിൽ രഹസ്യാന്വേഷണ വിവരങ്ങളിൽ പാളിച്ചയുണ്ടാകുന്നുവെന്നും വിലയിരുത്തലുണ്ട്. പൊലീസിനുകിട്ടിയ രഹസ്യവിവരങ്ങൾക്കും അപ്പുറത്തായിരുന്നു ബിജെപി.യും സംഘപരിവാർ സംഘടനകളും നടപ്പാക്കിയ തന്ത്രങ്ങൾ.
മണ്ഡലകാലം വെല്ലുവിളി തന്നെ
മണ്ഡലകാലത്തിന് നട തുറക്കുന്ന നവംബർ 16 മുതൽ മകരവിളക്കുകഴിഞ്ഞ് അടയ്ക്കുന്ന ജനുവരി 20 വരെയെത്തുന്ന തീർത്ഥാടകർ ദിവസവും രണ്ട് ലക്ഷത്തിൽ അധികമാകും. പമ്പയിലും നിലയ്ക്കലിലും പോലും പതിനായിരങ്ങൾ എപ്പോഴും ഉണ്ടാകും. അതുകൊണ്ട് തന്നെ തീർത്ഥാടകരെ പൊലീസിന് ഇപ്പോഴുള്ളതുപോലെ നിയന്ത്രിക്കുക എളുപ്പമല്ല. പലയിടങ്ങളിലായി ആയിരക്കണക്കിന് പൊലീസുകാരെ നിരത്തിയാണ് സമരക്കാരെ തുലാമാസപൂജയ്ക്കും കഴിഞ്ഞദിവസം ചിത്തിര ആട്ടവിശേഷത്തിനും നിയന്ത്രിക്കാൻ ശ്രമിച്ചത്. തീർത്ഥാടകർക്ക് സന്നിധാനത്ത് തങ്ങാനുള്ള സമയംകുറച്ചും താമസസൗകര്യം നൽകാതെയും കടുത്ത നിയന്ത്രണങ്ങൾ വരുത്തിയാൽപ്പോലും പ്രതിരോധം എളുപ്പമാകില്ല. ഇത്രയധികം പൊലീസിനെ ഉപയോഗിക്കുന്നതും നിരോധനാജ്ഞയിൽ ഒരു തീർത്ഥാടനകാലം മുഴുവൻ പിന്നിടുകയെന്നതും പ്രായോഗികവുമാകില്ല.
യുവതികൾ മലകയറിയാൽ തടയാനും പ്രതിഷേധിക്കാനും ബിജെപി.യുടെയും ആർ.എസ്.എസിന്റെയും നേതാക്കൾതന്നെ സന്നിധാനത്തും പമ്പയിലുമൊക്കെ എത്തിയിരുന്നു. നിയോജകമണ്ഡലങ്ങളിൽനിന്ന് 500 പ്രവർത്തകരെ വീതം എത്തിച്ചാണ് അവർ പ്രതിരോധം തീർത്തത്. അവരുടെ ഏകോപനത്തിന് പ്രത്യേകം ചുമതലക്കാരെയും നിയോഗിച്ചിരുന്നു. തീർത്ഥാടനകാലത്തും ഇതുണ്ടാകും. അതായത് സമരം തുടരും. സന്നിധാനത്ത് പ്രതിഷേധക്കാരെ ലാത്തി ഉപയോഗിച്ച് തടയാൻ പൊലീസിന് കഴിയില്ല. അതുകൊണ്ട് തന്നെ സുപ്രീം കോടതിവിധിയുടെ പേരിൽ ശബരിമലയെ സർക്കാർ തകർക്കുന്നു എന്ന് ആരോപിച്ചും ആചാരസംരക്ഷണം ആവശ്യപ്പെട്ടും ബിജെപി., എൻ.ഡി.എ. സമരം തുടരുന്നത് പൊലീസിന് വെല്ലുവിളിയാണ്. കഴിഞ്ഞദിവസം ക്ഷേത്രനട തുറന്നതുമുതൽ അടയ്ക്കുന്നതുവരെ മിക്ക സ്ഥലങ്ങളിലും അഖണ്ഡ നാമജപയജ്ഞം നടത്തിയാണ് ശബരിമലയിലെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചത്.
ബിജെപി. അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ളയും ബി.ഡി.ജെ.എസ്. അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും നയിക്കുന്ന രഥയാത്രയാണ് ഇതുവരെ പ്രഖ്യാപിച്ച സമരത്തിൽ ഒടുവിലത്തേത്. എട്ടിന് കാസർകോട്ട് തുടങ്ങി 13-ന് പത്തനംതിട്ടയിലാണ് സമാപിക്കുന്നത്.
ഇനി സമന്വയം
തന്ത്രങ്ങൾ പാളുന്നതിനാൽ കൂടുതൽ കരുതൽ പൊലീസും സർക്കാരുമെടുക്കും. എല്ലാ വിഭാഗങ്ങളുമായി പൊലീസ് ചർച്ച ചെയ്യും. സമന്വയത്തിന്റെ പാതയിലേക്ക് കാര്യങ്ങളെത്തും. പന്തളം കൊട്ടാരവും തന്ത്രി കുടുംബവുമായി വീണ്ടും ചർച്ചയ്ക്ക് പൊലീസും സർക്കാരും ശ്രമിക്കും. 13ന് ശബരിമല ഹർജികൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഇത് മനസ്സിലാക്കിയാണ് സർക്കാർ കരുതലെടുക്കുന്നത്. സുപ്രീംകോടതി തൽസ്ഥിതി തുടരാൻ നിർദ്ദേശിച്ചാൽ സർക്കാർ തൽകാലത്തേക്ക് രക്ഷപ്പെടും. ഇതാണ് സർക്കാരും പൊലീസും പ്രതീക്ഷിക്കുന്നത്. അല്ലാത്ത പക്ഷം മണ്ഡലകാലത്ത് വലിയ വെല്ലുവിളിയായി മാറും.
സുരക്ഷയൊരുക്കുന്നതിലെ ബുദ്ധിമുട്ടുകൾ സുപ്രീംകോടതിയെ പൊലീസ് ധരിപ്പിക്കാനും സാധ്യതയുണ്ട്. എൻ എസ് എസിനെ കാര്യങ്ങൾ പറഞ്ഞ് ബോധ്യപ്പെടുത്താനും ശ്രമിക്കും. ഇങ്ങനെ സമവായത്തിലൂടെ പേരു ദോഷം ഒഴിവാക്കാനാണ് സർക്കാർ ഇനി ശ്രമിക്കുക. ഫെയ്സ് ഡിക്ടറുകളും മറ്റ് സ്ഥാപിച്ച് പ്രതിഷേധക്കാരെ ഒഴിവാക്കുമെന്ന് പൊലീസ് പറഞ്ഞിരുന്നു. എന്നാൽ തുലാമാസ പൂജയിൽ പൊലീസ് പട്ടികയിൽ പെട്ടവർ പോലും സന്നിധാനത്ത് ദർശനത്തിന് എത്തി. സംസ്ഥാനത്തുടനീളം നടത്തിയ അറസ്റ്റും ഫലം കണ്ടില്ല.
ആട്ട ചിത്തിരയ്ക്കും ആർ എസ് എസിന് പ്രവർത്തകരെ സന്നിധാനത്ത് എത്തിക്കാനായി. മണ്ഡലകാലത്തും ഇതെല്ലാം സംഭവിക്കുമെന്ന് പൊലീസ് തിരിച്ചറിയുന്നു. അതുകൊണ്ട് തന്നെ കരുതലുകളെടുത്താകും ഇനിയുള്ള നീക്കം.
ആട്ടത്തിരുന്നാൾ പൂജകൾക്ക് എത്തിയത് 15000 പേർ
ആട്ട ചിത്തിര ദിവസം പൊലീസ് നിർദ്ദേശപ്രകാരം സന്നിധാനത്തെ ശുചിമുറികളും ശുദ്ധജല ടാപ്പുകളും മുറികളും പൂട്ടിയിട്ടെങ്കിലും വഴിയിലും താഴെ മുറ്റത്തും വടക്കേനടയിലും മാളികപ്പുറം ഭാഗത്തും നടപ്പന്തലിലും മരത്തണലിലും വിശ്വാസികൾ തങ്ങി. താരമ്യേന ആളുകൾ കുറവുള്ള ആട്ടത്തിരുന്നാൾ പൂജകളിൽ ആദ്യമായി 15000 പേർ പങ്കെടുത്തതായാണു കണക്ക്. പതിനെട്ടാംപടിയും നടപ്പന്തലുകളും തിരുമുറ്റവുമെല്ലാം ആചാരസംരക്ഷണത്തിനെത്തിയവരുടെ കൈകളിലായി.
പതിനെട്ടാംപടിയിൽ വരെ കയറി ഇരുന്നു പ്രതിഷേധിച്ചു. ഈ സമയം പടിയിൽ ഉണ്ടായിരുന്ന പൊലീസുകാർ മുഴുവൻ അവിടെ നിന്നു മാറിനിന്നു. ശരണംവിളിച്ചും ഭജനകീർത്തനങ്ങൾ ആലപിച്ചും രാത്രി 10ന് നട അടയ്ക്കും വരെ വിശ്വാസികൾ കാത്തിരുന്നു. ആചാരം ലംഘിച്ചു യുവതികളാരും ദർശനം നടത്തില്ലെന്ന് ഉറപ്പുവരുത്തി. തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീചിത്തിര തിരുനാൾ ബാലരാമവർമയുടെ പിറന്നാളുമായി ബന്ധപ്പെട്ട് ശബരിമല ക്ഷേത്രത്തിൽ നടത്തുന്ന പൂജാ ചടങ്ങാണു ചിത്തിര ആട്ടവിശേഷം. മലയാളവർഷം 969 ഇടവം 23 മുതൽ നടക്കുന്നു. അന്നത്തെ പന്തളം രാജ്യത്തെ രാജകുടുംബം തിരുവിതാംകൂറിനു ക്ഷേത്രം കൈമാറിയതുമുതലാണിത്. അതുകൊണ്ട് തന്നെ വലിയ തിരിക്ക് ഈ ദിവസം സന്നിധാനത്തുണ്ടാകുക പതിവില്ല. പൊലീസിന്റെ ഈ പ്രതീക്ഷയാണ് ഇത്തവണ തെറ്റിയത്.
തുലാം മാസ പൂജയ്ക്കും ചിത്തിര ആട്ടത്തിരുന്നാളിലും സുരക്ഷാ പരീക്ഷണങ്ങൾ നടത്തിയ പൊലീസിനു മണ്ഡലകാലം വലിയ വെല്ലുവിളിയാകുമെന്നാണു സാഹചര്യങ്ങൾ നൽകുന്ന പാഠം. രാവിലെ ബിജെപി നേതാക്കളായ പി.കെ.കൃഷ്ണദാസ്, എ.എൻ. രാധാകൃഷ്ണൻ എന്നിവരുടെ സ്വകാര്യ വാഹനം പമ്പയിലേക്കു കടത്തി വിടാത്തതിന്റെ പേരിൽ നിലയ്ക്കലിൽ വാക്കു തർക്കമുണ്ടായി. നിലയ്ക്കലിനും പമ്പയ്ക്കും ഇടയിലെ ജനവാസ കേന്ദ്രമായ അട്ടത്തോട്ടിലെ താമസക്കാരെ പൊലീസ് നിരന്തരം പരിശോധനയ്ക്കു വിധേയമാക്കിയതും പ്രതിഷേധത്തിനിടയാക്കി. പമ്പയിൽ റിപ്പോർട്ടിങ്ങിനെത്തിയ രണ്ടു വനിത മാധ്യമ പ്രവർത്തകരെ ചിലർ ശരണം വിളിച്ചു തടഞ്ഞെങ്കിലും ആർഎസ്എസ് നേതാക്കൾ ഇടപെട്ടു മടക്കി അയച്ചു.
ബോർഡ് യോഗം ഇന്ന്
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിർണായക യോഗം ഇന്നു ചേരും. നട അടയ്ക്കുന്നതിനു തന്ത്രി അഭിപ്രായം തേടിയെന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയുടെ പ്രസ്താവന, സന്നിധാനത്തു ഭക്തർക്കു നേരിടേണ്ടിവന്ന പൊലീസ് നടപടികൾ, ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറി ആചാരലംഘനം നടത്തിയെന്ന തന്ത്രിയുടെ പ്രസ്താവന, സുപ്രീം കോടതി പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുമ്പോൾ നൽകേണ്ട മറുപടി ഇവയെല്ലാം യോഗത്തിൽ ചർച്ചയാകും.
സന്നിധാനത്തെ പൊലീസ് നടപടിയെ അനുകൂലിക്കുന്നുണ്ടെങ്കിലും ബോർഡിനെ അപ്രസ്കമാക്കിക്കൊണ്ടുള്ള നടപടികൾ പ്രസിഡന്റിനും അംഗങ്ങൾക്കും അലോസരം സൃഷ്ടിച്ചിട്ടുണ്ട്. ശ്രീധരൻപിള്ളയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ തന്ത്രി നൽകിയ വിശദീകരണം ചർച്ചയാകും. സന്നിധാനത്തു പരികർമികൾ നടത്തിയ പ്രതിഷേധത്തിൽ നടപടിയെടുക്കാനും ബോർഡ് ആലോചിക്കുന്നുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്