പ്രാണവേദനയാൽ പിടഞ്ഞ സനലിനെ ഏമാന്മാർ നേരെ കൊണ്ടു പോയത് പൊലീസ് സ്റ്റേഷനിലേക്ക്; പൊലീസ് സ്റ്റേഷന് മുമ്പിൽ ആംബുലൻസിൽ കിടന്നതിനെ ചോദ്യം ചെയ്യാൻ നാട്ടുകാർ തുനിഞ്ഞതോടെ താലൂക്ക് ആശുപത്രിയിലേക്ക്; മെഡിക്കൽ കോളേജിൽ എത്തുമ്പോഴേക്കും മണിക്കൂറുകൾ പിന്നിട്ടും ഡിവൈഎസ്പി ഹരികുമാറിന് വേണ്ടി സനലിനെ കൊല്ലാക്കൊല ചെയ്തതിന്റെ ഉത്തരവാദിത്തം ആംബുലൻസുമായി എത്തിയ പൊലീസിനും
മറുനാടൻ മലയാളി ബ്യൂറോ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകരയിൽ യുവാവിനെ കാറിന് മുന്നിൽ തള്ളിയിട്ടു കൊന്ന കേസിലെ പ്രതി ഡിവൈഎസ്പി ബി.ഹരികുമാറിനെ രക്ഷിക്കാൻ ഉന്നത ഇടപെടൽ നടക്കുന്നെന്ന ആരോപണം ശക്തമാണ്. ഒളിവിൽ പോയെന്ന് പറഞ്ഞുള്ള റിപ്പോർട്ടുകളാണ് കൊടുത്തിരിക്കുന്നത്. ഹരികുമാർ പൊലീസ് സേനയിലെ ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയാണെന്ന സൂചന നേരത്തെയും ലഭിച്ചിരുന്നു. എന്നിട്ടും ബഹ്റ അടക്കമുള്ളവർ നടപടി സ്വീകരിക്കാൻ തയ്യാറായിരുന്നില്ല.
നെയ്യാറ്റിൻകരയിൽ വെച്ച് യുവാവിനെ ഡിവൈ.എസ്പി. കാറിനു മുന്നിലേക്കു തള്ളിയിട്ടു കൊലപ്പെടുത്തിയ സംഭവത്തിൽ നെയ്യാറ്റിൻകരയിലും കൊടങ്ങാവിളയിലും നാട്ടുകാരുടെ ശക്തമായ പ്രതിഷേധമാണ് ഇന്നലെ ഉണ്ടായത്. സനൽകുമാറിന്റെ മൃതദേഹവുമായി നാട്ടുകാർ മൂന്നുകല്ലിന്മൂട്ടിൽ റോഡും ഉപരോധിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് നെയ്യാറ്റിൻകരയിൽ ഹർത്താലാചരിച്ചു. സനൽകുമാറിനെ ഡിവൈ.എസ്പി. ബി.ഹരികുമാർ റോഡിലേക്കു തള്ളിയിടുമ്പോൾ കൊടങ്ങാവിളയിൽ വിരലിലെണ്ണാവുന്ന ആൾക്കാർ മാത്രമാണുണ്ടായിരുന്നത്. സംഭവമറിഞ്ഞതോടെ നാട്ടുകാർ അവിടെ പ്രതിഷേധവുമായി തടിച്ചുകൂടി. തിങ്കളാഴ്ച രാത്രി പത്തരമണിക്കു തുടങ്ങിയ പ്രതിഷേധം അവസാനം സനൽകുമാറിന്റെ മൃതദേഹവുമായി മൂന്നുകല്ലിന്മൂട് കവലയിലെ ഉപരോധസമരംവരെ നീണ്ടു പോകുകയായിരുന്നു.
നാട്ടുകാർക്ക് പ്രിയപ്പെട്ടവനായിരുന്നു സനൽകുമാർ. എന്ത് അത്യാവശ്യമുണ്ടായാലും നാട്ടുകാർ വിളിച്ചാൽ സനൽകുമാർ എത്തും. അതുകൊണ്ടുതന്നെ യാതൊരു പ്രകോപനവുമില്ലാതെ ഡിവൈ.എസ്പി. സനൽകുമാറിനെ മർദിക്കുകയും റോഡിലേക്കു പിടിച്ചുതള്ളിയിടുകയുംചെയ്ത സംഭവത്തിൽ പ്രതിഷേധിക്കാൻ രാഷ്ട്രീയപ്പാർട്ടികളുടെ കൊടികളുടെ നിറംനോക്കാതെ നാട്ടുകാർ തടിച്ചുകൂടി. ഡിവൈ.എസ്പി. ബി.ഹരികുമാർ കൊടങ്ങാവിള എ.ബി.എസ്. ഫിനാൻസ് നടത്തുന്ന ബിനുവിന്റെ വീട്ടിലെ നിത്യസന്ദർശകനാണ്. തുടർച്ചയായ ദിവസങ്ങളിൽ ഡിവൈ.എസ്പി. ഇവിടെ തങ്ങാറുണ്ട്. സനൽകുമാറിന്റെ മരണത്തിൽ ബിനുവിന്റെ പങ്കും അന്വേഷിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
പ്രതിഷേധിച്ച നാട്ടുകാർ കൊടങ്ങാവിള-കമുകിൻകോട് റോഡിൽ കയർകെട്ടി ഉപരോധിച്ചു. പ്രതിഷേധിക്കാൻ സിപിഎമ്മിന്റെയും കോൺഗ്രസിന്റെയും ബിജെപി.യുടെയും കാമരാജ് കോൺഗ്രസിന്റെയും പ്രാദേശിക നേതാക്കളെത്തിയിരുന്നു. ഇവരെല്ലാം പ്രതിഷേധത്തിന്റെ തുടക്കം മുതൽ ഉണ്ടായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം മൃതദേഹം നാട്ടുകാർ വിലാപയാത്രയായാണ് മൂന്നുകല്ലിന്മൂട്ടിലെത്തിച്ചത്. തുടർന്ന് നാട്ടുകാർ മൃതദേഹവുമായി റോഡ് ഉപരോധിച്ചു. സംഭവത്തിൽ ഉത്തരവാദിയായ ഡിവൈ.എസ്പി. ഹരികുമാറിനെ അറസ്റ്റുചെയ്യുക, സനൽകുമാറിന്റെ കുടുംബത്തിനു സർക്കാർ സഹായം ലഭ്യമാക്കുക എന്നിവയായിരുന്നു പ്രതിഷേധക്കാരുടെ ആവശ്യം.
സനൽകുമാറിന്റെ മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടം ചെയ്ത ശേഷം വിലാപയാത്രയായിട്ടാണ് മൂന്നുകല്ലിന്മൂട്ടിൽ റോഡ് ഉപരോധിക്കാനായി നാട്ടുകാരെത്തിയത്. ഒരു വാഹനവും കടത്തിവിടാതെ ആയിരത്തോളംവരുന്ന നാട്ടുകാർ റോഡിൽ കുത്തിയിരുന്നു. നാട്ടുകാർക്ക് പിന്തുണയുമായി എല്ലാ രാഷ്ട്രീയ പാർട്ടികളിലെ നേതാക്കളും ഉപരോധത്തിൽ പങ്കെടുത്തു.
എംഎൽഎ.മാരായ കെ.ആൻസലൻ, എം.വിൻസെന്റ് എന്നിവരും ഉപരോധക്കാർക്കൊപ്പം കൂടി. മുൻ എംഎൽഎ. എ.ടി.ജോർജ്, ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ബിജെപി. ജില്ലാ പ്രസിഡന്റ് എസ്.സുരേഷ്, നഗരസഭ വൈസ് ചെയർമാൻ കെ.കെ.ഷിബു, കാമരാജ് കോൺഗ്രസ് നേതാവ് വിഷ്ണുപുരം ചന്ദ്രശേഖരൻ, ഡീൻകുര്യാക്കോസ് തുടങ്ങിയവർ ഉപരോധത്തിൽ പങ്കെടുത്തു.
ഉപരോധത്തെ തുടർന്ന് റൂറൽ എസ്പി. അശോക് കുമാർ സമരക്കാരുമായി ചർച്ച നടത്താനെത്തിയെങ്കിലും കളക്ടർ അല്ലെങ്കിൽ ആർ.ഡി.ഒ. എത്തണമെന്ന് നാട്ടുകാർ ശഠിച്ചു. അവസാനം വൈകിട്ട് ആറരയോടെ ആർ.ഡി.ഒ. കെ.വിനീഷ്, തഹസീൽദാർ മോഹൻകുമാർ എന്നിവരെത്തി ഉപരോധക്കാരുമായി ചർച്ച നടത്തി. ചർച്ചയുടെ അടിസ്ഥാനത്തിൽ പരമാവധി നഷ്ടപരിഹാരം സർക്കാരിൽ നിന്നും ലഭ്യമാക്കുമെന്ന് ആർ.ഡി.ഒ. അറിയിച്ചു. മാത്രവുമല്ല സനൽകുമാറിന്റെ ഭാര്യ വിജിക്ക് സർക്കാർ ജോലി നൽകുന്നകാര്യം സർക്കാരിൽ ശുപാർശ ചെയ്യുമെന്ന് ആർ.ഡി.ഒ. അറിയിച്ചു.
സനലിന്റെ ജീവൻ പൊലിഞ്ഞത് പൊലീസ് അനാസ്ഥയാൽ
തിങ്കളാഴ്ച രാത്രി പത്തരയോടെ കൊടങ്ങാവിള-കമുകിൻകോട് റൂട്ടിലായിരുന്നു സംഭവം. ഇവിടെ സുഹൃത്തിന്റെ വീട്ടിലെത്തിയ ഡിവൈ.എസ്പി. തന്റെ വാഹനവുമായി പുറത്തേക്കിറങ്ങുമ്പോൾ ഗേറ്റിനുമുന്നിൽ ഒരു കാർ നിർത്തിയതുകണ്ടു. ആരുടെ കാറാണെന്നു തിരക്കിയപ്പോൾ സനലിന്റേതാണെന്ന് നാട്ടുകാർ പറഞ്ഞു. വാഹനം നിർത്തി സനൽ അടുത്തുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ പോയതായിരുന്നു.
തുടർന്ന്, അവിടെ കാറിട്ടതാരാണെന്നാക്രോശിച്ച് ഹരികുമാർ ഹോട്ടലിൽ കയറി സനലിനെ മർദിച്ചു. ഔദ്യോഗിക വേഷത്തിലല്ലാതിരുന്നതിനാൽ ഡിവൈ.എസ്പി.യെ സനലിന് തിരിച്ചറിയാനായില്ല. എന്നിട്ടും ആഹാരം കഴിച്ചുകൊണ്ടിരുന്ന സനൽ കാർ മാറ്റിയിടാൻ തയ്യാറായി. ദേഷ്യംതീരാതെ ഡിവൈ.എസ്പി. വീണ്ടും ഹോട്ടലിൽനിന്ന് സനലിനെ വലിച്ചുപുറത്തിറക്കി മർദിച്ചതായി ദൃക്സാക്ഷികൾ പറയുന്നു. പിടിവലിക്കിടയിൽ റോഡിലേക്കുവീണ സനലിനെ എതിരേവന്ന കാർ ഇടിച്ചുതെറിപ്പിച്ചു. വലതുകൈയ്ക്കും വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റ സനൽകുമാർ ആശുപത്രിയിലെത്തുംമുമ്പേ മരിച്ചു. അപകടം ഉണ്ടായ ഉടനെ ആശുപത്രിയിലേക്ക് കൊണ്ടു പോകാതെ സനലിനെ പൊലീസ് സ്റ്റേഷനിലേക്കാണ് മൃതദേഹം കൊണ്ടുപോയത്. ഇത് പൊലീസ് സ്റ്റേഷന് മുമ്പിൽ ആംബുലൻസിൽ കിടന്നതിനെ ചോദ്യം ചെയ്യാൻ നാട്ടുകാർ തുനിഞ്ഞതോടെ താലൂക്ക് ആശുപത്രിയിലേക്ക് പൊലീസ് കൊണ്ടുപോകുകയായിരുന്നു.
സംഭവം നടന്നയുടൻ നാട്ടുകാർ ഡിവൈ.എസ്പി.ക്കെതിരേ തിരിഞ്ഞു. ഇതോടെ സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ട ഇദ്ദേഹത്തെ സുഹൃത്ത് ബിനു കാറിൽ രക്ഷപ്പെടുത്തി. സംഭവം നടന്ന് അരമണിക്കൂറോളം കഴിഞ്ഞാണ് സനലിനെ സ്ഥലത്തെത്തിയ പൊലീസുകാർ ആശുപത്രിയിലേക്കു കൊണ്ടുപോയത്. സംഭവസ്ഥലത്തുനിന്ന് നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിലാണ് ആദ്യമെത്തിച്ചത്. അവിടെനിന്ന് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഇതിനിടെയായിരുന്നു മരണം. തൊഴുക്കൽ സ്വദേശി ഓടിച്ച കാറാണ് സനലിനെ ഇടിച്ചത്. ഈ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.
ഹരികുമാറിനെതിരായ ഇന്റലിജന്റ്സ് റിപ്പോർട്ടും അവഗണിച്ചു
ഡിവൈഎസ്പി ഹരികുമാറിന്റെ വഴിവിട്ട പോക്കിനെ ഡിജിപിയും അവഗണിച്ചെന്നാണ് ആരോപണം. സ്ഥാനത്തുനിന്നു നീക്കണമെന്ന് ഇന്റലിജൻസ് മൂന്നു തവണ നൽകിയ മുന്നറിയിപ്പും ഡിജിപി ലോക്നാഥ് ബെഹ്റ അവഗണിച്ചു. ഹരികുമാറിന്റെ വഴിവിട്ട പോക്കിനെതിരെ ഇന്റലിജൻസ് രണ്ടുതവണ സ്വന്തം നിലയ്ക്കും ഒരുതവണ ഡിജിപി ആവശ്യപ്പെട്ടിട്ടുമാണു റിപ്പോർട്ട് നൽകിയത്. ഡിവൈഎസ്പിയുടെ വഴിവിട്ട ഇടപാടുകൾക്കെതിരെ പരാതി ഉയർന്നപ്പോഴായിരുന്നു ഇന്റലിജൻസിന്റെ ഇടപെടൽ. ആദ്യ റിപ്പോർട്ട് 2017 ജൂൺ 22നാണ് നൽകിയത്. ഉള്ളടക്കം ഇങ്ങനെ നെയ്യാറ്റിൻകരയിൽ എസ്െഎ ആയിരുന്ന കാലം മുതൽ കൊടുങ്ങാവിളയിലെ സ്വർണവ്യാപാരിയായ ബിനുവിന്റ വീട്ടിൽ ഹരികുമാർ നിത്യസന്ദർശകനാണ്. ഇരുവരും തമ്മിലുള്ള ബന്ധത്തിൽ ദുരൂഹതയുണ്ട്. നാട്ടുകാർക്കെല്ലാം ഇതറിയാം.
പൊലീസിനാകെ അവമതിപ്പ് ഉണ്ടാക്കുന്ന ഈ പോക്ക് അവസാനിപ്പിച്ചില്ലെങ്കിൽ സ്ഥലത്ത് അക്രമമുണ്ടാകും. ഡിവൈഎസ്പിയുടെ അവിഹിത ബന്ധങ്ങൾ ചൂണ്ടിക്കാണിച്ചു വി എസ്ഡിപി പരാതി നൽകിയപ്പോഴായിരുന്നു ഇന്റലിജൻസിന്റ രണ്ടാമത്തെ മുന്നറിയിപ്പ്. 2018 ഏപ്രിൽ മൂന്നിന്. ഇതിലും നടപടിയൊന്നുമുണ്ടായില്ല. പരാതികൾ വ്യാപകമായതോടെ ഡിജിപി ലോക്നാഥ് ബെഹ്റ തന്നെ നേരിട്ട് ഇന്റലിജൻസിനോടു റിപ്പോർട്ട് ആവശ്യപ്പെട്ടു. ഏപ്രിൽ 25ന് ഇന്റലിജൻസ് സമർപ്പിച്ച റിപ്പോർട്ടിലെ പ്രധാന ആവശ്യം ഹരികുമാറിനെതിരെ വകുപ്പുതല നടപടിയെടുക്കണമെന്നും ഡിവൈഎസ്പി സ്ഥാനത്തുനിന്നു നീക്കണമെന്നുമായിരുന്നു. മാസം ഏഴു കഴിഞ്ഞിട്ടും നടപടിയെടുത്തില്ലെന്നു മാത്രമല്ല, ഭരണരംഗത്തുള്ളവർ തന്നെ ഹരികുമാറിന്റെ വഴിവിട്ടപോക്കിനു ചൂട്ടുപിടിച്ചു.
അറസ്റ്റ് വൈകുന്നത് ഉന്നതനായതിനാലെന്ന് സനലിന്റെ ഭാര്യ
ഡി.വൈ.എസ്പിയുടെ അറസ്റ്റ് വൈകുന്നത് ഉന്നതനായതിനാലെന്ന് സനലിന്റെ ഭാര്യ വിജി. കേസന്വേഷണത്തിൽ ഉന്നത ഉദ്യോഗസ്ഥർ ഇടപ്പെടണമെന്നും വിജി ആവശ്യപ്പെട്ടു.ഒളിവിൽ പോയ ഡിവൈഎസ്പിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സനൽ കുമാറിന്റെ മൃതദേഹവുമായി നാട്ടുകാർ ഇന്നലെ മൂന്ന് മണിക്കൂർ ദേശീയ പാത ഉപരോധിച്ചിരുന്നു.
Stories you may Like
- മജിസ്ട്രേറ്റ് പുറത്തുനിർത്തിയെന്ന വാർത്തയോട് പ്രതികരിച്ചു സി കെ ശശീന്ദ്രൻ
- സിദ്ധാർത്ഥനെതിരെ ഒരു പെൺകുട്ടിയും പരാതി നൽകിയിട്ടില്ല
- താനൂരിലെ കസ്റ്റഡി മരണത്തിൽ എസ്ഐ അടക്കം എട്ട് പേർക്ക് സസ്പെൻഷൻ
- ഹരിപ്പാടിലെ ലോക്കൽ മർദ്ദനത്തിൽ വഴിത്തിരവ്; അരുണിന്റെ പോരാട്ടം മുമ്പോട്ട്
- 'മോദി സർക്കാരിന്റെ സ്ട്രോങ് അവിടെയാണ് മനസ്സിലാകുന്നത്'
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- സുൽത്താൻ ബത്തേരിയിൽ 1500 ഓളം ഭക്ഷ്യ കിറ്റുകൾ പിടികൂടി; പ്ലാസ്റ്റിക് കവറുകളിൽ പഞ്ചസാരയും ബിസ്ക്കറ്റും ചായപ്പൊടിയും വെളിച്ചെണ്ണയും ഉൾപ്പെടെയുള്ള അവശ്യ വസ്തുക്കൾ; ആദിവാസി കോളനികളിൽ വിതരണത്തിന് തയ്യാറാക്കിയ കിറ്റുകളെന്ന് ആരോപണം; വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്നത് ബിജെപിയെന്ന് യുഡിഎഫും എൽഡിഎഫും; നിഷേധിച്ച് ബിജെപി
- സായ് സുദർശന്റെ ബാറ്റിങ് വെടിക്കെട്ട്; ഡേവിഡ് മില്ലറുടെ വീരോചിത പോരാട്ടം; ഫിനിഷർ റോളിൽ റാഷിദ് ഖാൻ; 'സിക്സ്' അവിശ്വസനീയമായി തടുത്തിട്ട സ്റ്റബ്സ്; അവസാന പന്തുവരെ പൊരുതി കീഴടങ്ങി ഗുജറാത്ത് ടൈറ്റൻസ്; ഡൽഹി ക്യാപിറ്റൽസിന്റെ ജയം നാല് റൺസിന്
- പിണറായിയുടെ പപ്പുമോൻ സൂചന; മോദിയുടെ മംഗല്യസൂത്ര; പി വി അൻവറിന്റെ ഡിഎൻഎ പരിശോധന; 'അളിയനെ' ആക്രമിച്ച് ബിജെപി; ഗണ്ടി കുടുംബം എന്ന് അധിക്ഷേപിച്ച് സൈബർ സഖാക്കളും; അമൂൽഗാന്ധി, ഡ്യൂപ്പിക്കേറ്റ് ഗാന്ധി...; അവസാന ലാപ്പിലും ചർച്ച നെഹ്റു കുടുംബം തന്നെ
- കണ്ണൂരിൽ സുഹൃത്തിനെ കുത്തി പരുക്കേൽപ്പിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ; കടുംകൈ കാട്ടിയത് സുഹൃത്ത് മരിച്ചിരിക്കാമെന്ന ഭയത്തിൽ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്