ബന്ധു നിയമനത്തിൽ കൈയോടെ പിടിക്കപ്പെട്ടിട്ടും കെ ടി ജലീലിനെ കൈവിടാതെ മുഖ്യമന്ത്രി; മലപ്പുറത്തെ പാർട്ടി മുന്നേറ്റത്തിന് തിരിച്ചടിയാകുമെന്ന് ഭയന്ന് കരുതലോടെ ഇടപെട്ട് സിപിഎം; 'ചിറ്റപ്പനില്ലാത്ത' ആനുകൂല്യം 'കൊച്ചാപ്പ'യ്ക്ക് എന്തിനെന്ന ചോദ്യം ഉയരുമ്പോഴും മൗനം പാലിച്ച് പാർട്ടി; ജനറൽ മാനേജർ തസ്തികയിലേക്ക് ബിടെക്കുകാരൻ അദീബിനെ നിയമിക്കാൻ എസ്ബിഐ റീജനൽ മാനേജരെപ്പോലും തഴഞ്ഞെന്ന് രേഖകൾ; രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രതിഷേധം ശക്തമാക്കും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബന്ധു നിയമന വിവാദം കൈയോടെ പിടിക്കപ്പെട്ടിട്ടു മന്ത്രി കെ ടി ജലീലിനെ കൈവിടാതെ സിപിഎമ്മും മുഖ്യമന്ത്രിയും. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ കർശന നിലപാടിനെ തുടർന്ന് പാർട്ടിക്കുള്ളിൽ നിന്നും പോലും എതിർശബ്ധങ്ങൾ ഉയരുന്നതിന് വിലക്കേർപ്പെടുത്തി. വിഷയത്തിൽ മൗനം പാലിച്ചു കൊണ്ട് മറികടക്കാനാണ് സർക്കാറും സിപിഎമ്മും പദ്ധതിയിടുന്നത്. മുമ്പ് ബന്ധു നിയമന വിവാദത്തെ തുടർന്ന് മന്ത്രിസ്ഥാനം രാജിവെക്കേണ്ട അവസ്ഥയുണ്ടായത് കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജനായിരുന്നു. എന്നാൽ ഇപ്പോൾ, പാർട്ടി അംഗം പോലുമല്ലാത്ത കെ ടി ജലീലിന് വേണ്ടി അണിനിരക്കുന്ന അവസ്ഥയിലാണ് സിപിഎം. 'ചിറ്റപ്പനില്ലാത്ത' ആനുകൂല്യം 'കൊച്ചാപ്പ'യ്ക്ക് എന്തിനെന്ന ചോദ്യം ഉയരുമ്പോഴും വിമർശനങ്ങൾ ഉയരുമ്പോഴും മൗനം പാലിക്കുകയാണ് പാർട്ടി.
സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ ജനറൽ മാനേജർ തസ്തികയിലേക്ക് മന്ത്രിബന്ധു കെ.ടി. അദീബിനെ നിയമിച്ചതിൽ പ്രതിരോധിക്കാൻ പോലും ഇട നൽകാതെയാണ് ജലീൽ പിടിക്കപ്പെട്ടത്. ഇങ്ങനെ സ്വജനപക്ഷപാതം കൈയോടെ പിടിക്കപ്പെട്ടിട്ടും മലപ്പുറത്തെ മുസ്ലിം സമൂഹത്തിനിടയിൽ സ്വാധീനമുള്ള ജലീലിനെ കൈവിടാതിരിക്കുകയാണ് പിണറായി വിജയൻ. ഇത് വിവാദമാകുമ്പോഴും പാർട്ടി ഇക്കാര്യം ചർച്ച ചെയ്തു വിലയിരുത്താത്ത സാഹചര്യത്തിൽ പ്രതികരണങ്ങൾക്കും വിലക്കേർപ്പെടുത്തി. നേരത്തെ സമാന സാഹചര്യത്തിൽ രാജിവയ്ക്കേണ്ടിവന്ന മന്ത്രി ഇ.പി. ജയരാജൻ മാത്രമാണു ജലീലിനെ തുണച്ച് ഇതുവരെ രംഗത്തുവന്നത്.
ആരോപണം വന്നു വൈകാതെ പിന്തുണയുമായെത്തിയ ജയരാജൻ പക്ഷേ പിന്നീടു മൗനം പാലിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണു മന്ത്രിക്കെതിരെ യൂത്ത് ലീഗ് ആരോപണമുന്നയിച്ചത്. തുടർന്നു കൂടുതൽ തെളിവുകളുമായി രംഗത്തു വന്നു. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഗൾഫ് പര്യടനത്തിലാണെന്നതിനാൽ പിന്നീടു സെക്രട്ടേറിയറ്റ് ചേർന്ന് ഇക്കാര്യം പരിശോധിക്കാനായിട്ടില്ല. കോടിയേരി ഇന്നു തിരിച്ചെത്തും. നാളെ സെക്രട്ടേറിയറ്റ് ഇക്കാര്യത്തിലെ നിശബ്ദത വെടിയുമോയെന്നതാണു ശ്രദ്ധേയം.
തന്റെ ഭാഗം ജലീൽ മുഖ്യമന്ത്രിയെ ധരിപ്പിച്ചുവെന്നാണറിയുന്നത്. പാർട്ടി സെന്ററിലും വിവരങ്ങളെത്തിച്ചിട്ടുണ്ട്. ഇതെല്ലാം പരിശോധിച്ച ശേഷം മുഖ്യമന്ത്രി സംസ്ഥാന സെക്രട്ടേറിയറ്റിൽ എടുക്കുന്ന നിലപാടായിരിക്കും നിർണായകം. അതേസമയം ജലീലിനെ വെട്ടിലാക്കുന്ന കൂടുതൽ തെളിവുകളും പുറത്തുവന്നിട്ടുണ്ട്. സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ ജനറൽ മാനേജർ തസ്തികയിലേക്ക് മന്ത്രിബന്ധു കെ.ടി. അദീബിനൊപ്പം അപേക്ഷിച്ചവരിൽ 5 പേർക്കു നിർദിഷ്ട യോഗ്യതയുണ്ടെന്നു രേഖ. പദവിയിലേക്ക് അപേക്ഷിച്ച എസ്ബിഐ റീജനൽ മാനേജരെപ്പോലും തഴഞ്ഞാണ് ബിടെക്കുകാരനായ അദീബിനു ഡപ്യൂട്ടേഷൻ നിയമനം നൽകിയത്.
വിവരാവകാശ നിയമപ്രകാരം ലഭ്യമായ രേഖകളിൽനിന്നാണ് അപേക്ഷകരുടെ വിവരങ്ങൾ വ്യക്തമായതെന്ന് യൂത്ത് ലീഗ് സംസ്ഥാന ജന. സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. ജനറൽ മാനേജർ തസ്തികയിലേക്ക് അപേക്ഷിച്ചവരിൽ അദീബിനൊഴികെ മറ്റാർക്കും യോഗ്യതയില്ലെന്ന മന്ത്രിയുടെ വാദം ഇതോടെ പൊളിഞ്ഞതായി ഫിറോസ് പറഞ്ഞു. കോർപറേഷന്റെ ഓഫിസിൽ നേരിട്ടെത്തിയാണു വിവരാവകാശ നിയമപ്രകാരം ഫിറോസ് രേഖകൾ പരിശോധിച്ചത്. 7 അപേക്ഷകരിൽ 5 പേർക്ക് എംബിഎയും പ്രവൃത്തിപരിചയവുമുണ്ടെന്നു ഫിറോസ് പറഞ്ഞു. 3 പേരാണ് അഭിമുഖത്തിൽ പങ്കെടുത്തത്. അതിരൊലാൾ എസ്ബിഐ റീജനൽ മാനേജരാണ്. മറ്റൊരാൾ ന്യൂനപക്ഷ കോർപറേഷനിലെ ഡപ്യൂട്ടി മാനേജരാണ്. പങ്കെടുത്തവരിൽ 2 പേരും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരാണ്.
അപേക്ഷകരിലൊരാൾ പൊതുമേഖലാ സ്ഥാപനമായ മാൽകോടെക്സിലെ മാനേജരാണ്. 11 വർഷത്തെ ജോലിപരിചയവുമുണ്ട്. പക്ഷേ, അദ്ദേഹം അഭിമുഖത്തിൽ പങ്കെടുത്തില്ല. മറ്റൊരപേക്ഷകൻ ധനകാര്യ വകുപ്പിലെ അണ്ടർ സെക്രട്ടറിയാണ്. അഭിമുഖത്തിൽ പങ്കെടുത്ത 3 പേർക്കും യോഗ്യതയില്ലെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. അപേക്ഷിച്ച 7 പേരിൽ യോഗ്യത ഉണ്ടായിരുന്നത് അദീബിനു മാത്രമായിരുന്നു. അതിനാൽ കോർപറേഷന്റെ ക്ഷണവും അഭ്യർത്ഥനയും സ്വീകരിച്ച് അദീബ് വീണ്ടും അപേക്ഷ നൽകി. തുടർന്ന് അദ്ദേഹത്തെ നിയമിക്കുകയും ചെയ്തുവെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം.
അതേസമയം വിവരാവകാശ നിയമപ്രകാരം ന്യൂനപക്ഷ വികസന ധനകാര്യ കോർപറേഷനിലെ രേഖകൾ പരിശോധിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ മാനേജിങ് ഡയറക്ടർക്ക് മേൽ സമ്മർദ്ദമുണ്ടായെന്നു ഫിറോസ് ആരോപിച്ചു. അതോടെ നിയമനവുമായി ബന്ധപ്പെട്ട മറ്റു രേഖകൾ പരിശോധിക്കാൻ അനുമതി നിഷേധിച്ചു. മറ്റു രേഖകളെല്ലാം മന്ത്രിയുടെ ഓഫിസിലേക്കു കൊണ്ടുപോയെന്ന് എംഡി
അറിയിച്ചതായി ഫിറോസ് പറഞ്ഞു. രേഖകളിൽ കൃത്രിമം കാട്ടാനോ അവ നശിപ്പിക്കാനോ മന്ത്രി ശ്രമിക്കുന്നതായി ഫിറോസ് ആരോപിച്ചു.
രാജി ആവശ്യപ്പെട്ട് യുഡിഎഫ് പ്രക്ഷോഭത്തിന്
ഇ പി ജയരാജൻ രാജിവെച്ചെങ്കിൽ എന്തുകൊണ്ട് കെ ടി ജലീൽ രാജിവെക്കുന്നില്ലെന്ന വാദം ഉന്നയിച്ച് യുഡിഎഫ് ഈ വിഷയത്തിൽ പ്രക്ഷോഭം ശക്തമാക്കാൻ ഒരുങ്ങുകയാണ്. മന്ത്രിസഭാ തീരുമാനമടക്കം ലംഘിച്ചു ബന്ധുനിയമനത്തിലൂടെ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയെന്ന ആക്ഷേപം നേരിടുന്ന മന്ത്രി കെ.ടി ജലീലിനെ മന്ത്രിസഭയിൽനിന്നു പുറത്താക്കണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകിയിട്ടുണ്ട്. ഇ.പി. ജയരാജൻ ബന്ധുനിയമനം നടത്തി പുറത്തായ പശ്ചാത്തലത്തിൽ പൊതുമേഖലാസ്ഥാപനങ്ങളിലെ ഉന്നത നിയമനങ്ങളെക്കുറിച്ചു മന്ത്രിസഭ ചർച്ച ചെയ്തു മാർഗരേഖ തയാറാക്കിയിരുന്നുവെന്നു ചെന്നിത്തല പറഞ്ഞു.
ഇത്തരം നിയമനങ്ങളുടെ കാര്യത്തിൽ വിജിലൻസ് അനുമതി നിർബന്ധമാക്കിയും വിദഗ്ധ സമിതിയുടെ പരിശോധന ഉറപ്പാക്കിയുമാണ് ഉത്തരവിറക്കിയത്. എന്നാൽ ന്യൂനപക്ഷധനകാര്യകോർപറേഷൻ ജനറൽമാനേജർ സ്ഥാനത്തേക്കു ബന്ധുവിനെ ജലീൽ നിയമിച്ചത് ഈ ഉത്തരവ് കാറ്റിൽ പറത്തിയാണ്. ആറുമാസം വരെ ശിക്ഷ കിട്ടാവുന്ന കുറ്റമാണു ചെയ്തിരിക്കുന്നത്. ജയരാജനെ പുറത്താക്കിയ മുഖ്യമന്ത്രിക്കു ജലീലിനെ നിലനിർത്താൻ ഒരു അർഹതയുമില്ല.താരതമ്യപ്പെടുത്തിയാൽ ചെറിയ കുറ്റമാണു ജയരാജൻ ചെയ്തത്. ജലീലിന്റെ രാജി ആവശ്യപ്പെട്ടുള്ള സമരം ശക്തമാക്കുമെന്നും ചെന്നിത്തല അറിയിച്ചു.
Stories you may Like
- യുഡിഎഫ് 9, എൽഡിഎഫ് 7, ബിജെപി 1; തദ്ദേശത്തിൽ ചരിക്കുന്നത് കോൺഗ്രസ് മുന്നണി
- മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ലീഗിനെ പരിഹസിച്ച് ജലീലും സ്വരാജും; കോഴിക്കോടൻ റാലി ആരെ തുണയ്ക്കും?
- അനിൽകുമാറിനെ പാർട്ടി ഒറ്റപ്പെടുത്തും; ജലീലും ആരിഫും ഒരുമിക്കുമ്പോൾ
- നഴ്സിങ് ഓഫീസർ പി ബി അനിതയ്ക്ക് കോഴിക്കോട് മെഡി.കോളേജിൽ തന്നെ നിയമനം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍