പകൽ ലീഗും രാത്രി എൻഡിഎഫുമായി സംഘടന ചലിച്ച് കൊണ്ടിരിക്കെ തീവ്രവാദ ശക്തികൾക്കെതിരെ കടുത്ത നിലപാട് എടുത്തത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറിയായ കെ.എം.ഷാജി; പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള ഉന്നത ലീഗ് നേതാക്കൾ അന്ന് എൻഡിഎഫിനോട് സ്വീകരിച്ചത് മ്യദു സമീപനം; ലീഗിന്റെ നിലപാട് മാറ്റത്തിന് പിന്നിൽ ഷാജിയുടെ ഇടപെടൽ; വർഗീയത പടർത്തിയെന്ന് അങ്ങനെ എഴുതി തള്ളാൻ വരട്ടെ; കെ.എം.ഷാജി ലീഗിന്റെ കൂടി നിലപാട് മാറ്റിയ പുലിയാണ്
ടി.പി.ഹബീബ്
കോഴിക്കോട്: ഒരു വ്യക്തിയുടെ നിലപാട് ഒരു പാർട്ടിയുടെ നിലപാടായി മാറുമോ? അണികൾക്ക് താൽപര്യമുള്ള കാര്യത്തിന് നേർവിപരീതമായ നിലപാട് സ്വീകരിച്ച് കൊണ്ടാകുമ്പോൾ? അതും പാണക്കാട് കുടുംബത്തിൽ പൂർണ ആധിപത്യമുള്ള ലീഗ് രാഷ്ട്രീയത്തിൽ. അതിനുള്ള വ്യക്തമായ മറുപടിയാണ് കെ.എം.ഷാജി എന്ന ലീഗ് നേതാവിന്റെ രാഷ്ട്രീയ വിജയഗാഥ. ഇന്ന് വർഗീയ പ്രചാരണം നടത്തി വോട്ടു പിടിക്കാൻ ശ്രമിച്ചുവെന്ന ആരോപണത്തിൽ എംഎൽഎ സ്ഥാനം തുലാസിലായ കെ.എം.ഷാജിയുടെ രാഷ്ട്രീയ ജീവിതം സ്വന്തം പാർട്ടിയെ തന്നെ തിരുത്തിക്കൊണ്ടാണ്.
പന്ത്രണ്ട് വർഷം മുമ്പാണ് കേരള രാഷ്ട്രീയത്തിൽ യൂത്ത് ലീഗിന്റെ സ്വരം മാധ്യമ ലോകം കൂടുതലായി ശ്രദ്ധിച്ച് തുടങ്ങിയത്. പാണക്കാട് സാദിഖലി ശിഹാബ് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ടും കെ.എം.ഷാജി ജനറൽ സെക്രട്ടറിയുമായി തുടങ്ങിയ സമയം. കേരളത്തിൽ എൻ.ഡി.എഫ് എന്ന മാറാരോഗത്തെ കുറിച്ചുള്ള വാർത്തകൾ പുറത്ത് വന്ന് തുടങ്ങിയതേയുള്ളൂ. അതിനും വർഷങ്ങൾക്ക് മുമ്പ് നാദാപുരം അക്രമ സംഭവങ്ങളിൽ സിപിഎമ്മിന്റെ അക്രമത്തെ അതേ രീതിയിൽ തിരിച്ചടിക്കാനുള്ള കരുത്ത് നേടിയായിരുന്നു നാദാപുരം ഡിഫൻസീവ് ഫോഴ്സ് എന്ന സംഘടന അണിയറയിൽ രൂപപ്പെട്ട് വന്നിരുന്നത്.
കണ്ണിന് കണ്ണ് ചോരയ്ക്ക് ചോര എന്ന രീതിയിൽ തിരിച്ചടിച്ച് വളർന്ന് കൊണ്ടിരുന്ന സംഘടന സിപിഎമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ നിറഞ്ഞ സാന്നിധ്യമായി നാദാപുരം മേഖലയിൽ വളർന്ന് പന്തലിച്ചിരുന്നു. രാഷ്ട്രീയമായും സാമ്പത്തികമായും ഇതിന് നല്ല പിന്തുണയും ലഭിച്ചിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് കേരളത്തിൽ എൻഡിഎഫ് എന്ന പേരിൽ നാഷണൽ ഡമോക്രാറ്റിക് ഫ്രണ്ട് എന്ന സംഘടന രൂപീകരിക്കുന്നത്.
പകൽ ലീഗും രാത്രി എൻഡിഎഫുമായി സംഘടന ചലിച്ച് കൊണ്ടിരിക്കുന്നതിന്റെ ഭീകരത നേരിൽ ബോധ്യപ്പെട്ട യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.എം.ഷാജി തീവ്രവാദ ശക്തികൾക്കതിരെ ശക്തമായി രംഗത്തെത്തി. എൻ.ഡി.എഫിനെതിരെയുള്ള പോരാട്ടം ഒരു നിമിഷം വൈകുന്നത് സമുദായത്തിന്റെ അടിത്തറ തകർക്കുമെന്ന ഉറച്ച വിശ്വാസക്കാരനായിരുന്നു ഷാജി. തീവ്രവാദി ശക്തികൾക്കതിരെ അവസാന ശ്വാസം വരെ പോരാടുമെന്ന് പറഞ്ഞ് തീവ്രവാദ ശക്തികൾക്കെതിരെ അശ്വമേധം ആരംഭിച്ച ഷാജിയുടെ നിലപാട് ലീഗിലെ നേതാക്കൾക്ക് അത്രകണ്ട് ദഹിച്ചില്ല.
പി.കെ.കുഞ്ഞാലിക്കുട്ടി അടക്കമുള്ള ഉന്നത ലീഗ് നേതാക്കൾ എൻ.ഡി.എഫിനോട് മ്യദു സമീപനം പുലർത്തുന്നുവെന്ന ആക്ഷേപം ഉയർന്ന ഘട്ടത്തിലാണ് ശക്തമായ അക്രമവുമായി ഷാജി നേരിട്ട് തന്നെ രംഗത്തെത്തിയത്. ലീഗിലെ അഭിപ്രായങ്ങളുടെ അവസാന വാക്ക് പി.കെ.കുഞ്ഞാലിക്കുട്ടി മുടി ചൂടാ മന്നനായി വിലസുന്ന ഘട്ടത്തിലാണ് വ്യത്യസ്ത അഭിപ്രായവുമായി ഷാജി രംഗത്തെത്തുന്നത്. തീവ്രവാദത്തിനെതിരെ സമുദായത്തിലെ പണ്ഡിതന്മാരെ വെച്ച് സംവാദം നടത്താൻ പലപ്പോഴും ഷാജിയുടെ നേത്യത്വത്തിൽ സാധിച്ചിരുന്നു. ലീഗ് പ്രവർത്തക സമിതി യോഗങ്ങളിൽ ഖുർആൻ വചനങ്ങളുമായി തീവ്രവാദത്തിനെതിരെ ശക്തമായ പട നയിക്കാനും മ്യദു സമീപനം സ്വീകരിച്ചവരെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനും ഷാജിക്ക് ആയി എന്നതാണ് വാസ്തവം. പരേതനായ ശിഹാബ് തങ്ങളടക്കമുള്ള പാണക്കാട് കുടംബത്തിലെ നേതാക്കളുടെ പിന്തുണ കൂടി ലഭിച്ചതോടെ കാര്യങ്ങൾ എളുപ്പമായി എന്നതാണ് സത്യം.
അതിന്റെ പരിണത ഫലമായിരുന്നു ഏറെ അൽഭുതം. ജനപ്രതിനിധി പോലുമല്ലാതിരുന്ന കെ.എം.ഷാജിയുടെ ജീവന് തന്നെ ഭീഷണി നേരിടുന്നുവെന്ന് റിപ്പോർട്ട് നൽകിയത് കോടിയേരി ബാലക്യഷ്ണൻ ആഭ്യന്തര മന്ത്രിയായിരുന്ന ഘട്ടത്തിലാണ്. കോടിയേരിക്കെതിരെ എല്ലാ വേദികളും തൊണ്ടപൊട്ടുമാറ് ഉച്ചത്തിൽ പ്രസംഗിച്ച കോടിയേരിക്കും പൊലീസ് റിപ്പോർട്ട് അവഗണിക്കാനായില്ല. കാരണം തീവ്രവാദ ശക്തികൾക്കെതിരെയുള്ള നിലപാട് അത്രമേൽ കഠിനമായിരുന്നുവെന്ന റിപ്പോർട്ടായിരുന്നു സംസ്ഥാന വിജിലൻസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകിയിരുന്നത്. മൂന്ന് പ്രാവശ്യമാണ് കെ.എം.ഷാജിക്ക് നേരെ വധശ്രമവുമുണ്ടായത്.
എൻ.ഡി.എഫ്, ജമാഅത്ത് ഇസ്ലാമി എന്നീ സംഘടനകൾക്കിരെ പേരാട്ടം നയിച്ച ഷാജിയുടെ ധൈര്യം പൊതു സമൂഹത്തിൽ ഏറെ ചർച്ചയായിരുന്നു. മാധ്യമം പത്രത്തിന്റെ പിന്തുണ ലഭിക്കാതെ മുസ്ലിം രാഷ്ട്രീയത്തിൽ നിലനിൽപ്പില്ലെന്ന് കൂടെയുള്ള സുഹ്യത്തുക്കൾ ഉപദേശിച്ചെങ്കിലും തുമ്മിയാൽ തെറിക്കുന്ന മുക്കാണെങ്കിൽ തെറിച്ച് പോകട്ടെ എന്ന നിലപാടായിരുന്നു ഷാജിക്ക്. ജീവിതത്തിൽ പറ്റിയ ഏറ്റവും വലിയ വീഴ്ച പഠന കാലത്ത് ജമാഅത്തിന്റെ വിദ്യാഭ്യാസ സ്ഥാപനത്തിൽ പഠിച്ചതാണെന്ന നിലപാടായിരുന്നു പ്രസംഗ വേദിയിൽ ഷാജി പരസ്യമാക്കിയത്. സംഘപരിവാറിന്റെ തീവ്രവാദത്തിനെതിരെയുള്ള വിമർശനത്തിന് ശക്തി പോരെന്ന് എതിരാളികൾ വിളിച്ച് പറയുമ്പോഴും മുസ്ലിം സമുദായത്തിലെ തീവ്രവാദത്തിനതെിരെ ആദ്യം ഉറച്ചു പറയേണ്ടത് ഉറച്ച മുസ്ലിം വിശ്വാസികളാണെന്നും ഹിന്ദു തീവ്രവാദത്തിനെതിരെ ആദ്യം ശബ്ദിക്കേണ്ടത് ഉറച്ച ഹൈന്ദവ വിശ്വാസികളാണെന്ന നിലപാടുമാണ് ഷാജി സ്വീകരിച്ചത്. ഖുർആനും നബിവചനങ്ങളുമായി രാഷ്ട്രീയ പാർട്ടി യോഗത്തിൽ കസറുമ്പോഴും തീവ്രവാദികളുടെ കണ്ണിലെ കരടാകുന്നതിന്റെ കാരണം മറ്റൊന്നുമായിരുന്നില്ല.
കഴിഞ്ഞ നിയമസഭയിൽ കെ.എം.ഷാജി നടത്തിയ പ്രസംഗം ലീഗണികൾ കേരിത്തരിപ്പോടെയാണ് വരവേറ്റത്. പിണറായി വിജയൻ എന്ന മുഖ്യമന്ത്രി ടി.പി.ചന്ദ്രശേഖരന്റെയും, ഫസലിന്റെയും ഷുക്കൂറിന്റെയും ആത്മാക്കളാൽ ഭയവിഹ്വലരാണെന്ന് തുടങ്ങിയ പ്രസംഗം നിയമ സഭയിലെ ചരിത്രത്തിൽ തുല്യതയില്ലാത്ത പ്രസംഗങ്ങളിലൊന്നാണ്. സി.എച്ചിന് ശേഷം മറ്റൊരു സി.എച്ച്.എന്ന വിളിപ്പേര് പോലും ലീഗണികൾ ഷാജിക്ക് നൽകിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം ഇതിന് മറുപടി പറയേണ്ടിവന്നിരുന്നു.
അഴീക്കോട് മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് കൊട്ടി കലാശത്തിന്റെ അവസാന മണിക്കൂറിൽ എൻ.ഡി.എഫിൻെയും ജമാഅത്തിന്റെയും വോട്ട് വേണ്ടെന്ന് പരസ്യമായി പറഞ്ഞ ഷാജി വർഗീയത ഉയർത്തി വോട്ട് പിടിക്കില്ലെന്നാണ് ലീഗണികളുടെ വിശ്വാസം. കോടതി വിധിയിൽ ഏറ്റവും സന്തോഷം പകരുന്നത് മുസ്ലിം തീവ്രവാദ ശക്തികൾക്ക് തന്നെയാണ്. അവർക്ക് നശിപ്പിക്കാൻ ശ്രമിച്ച നേതാവിനെതിരെ ലഭിച്ച കോടതി വിധിയിൽ അവർ അത്രകണ്ട് സന്തോഷമാണ് പ്രകടിപ്പിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍