ലീഗിന് പടച്ചവൻ കൊടുത്ത ശിക്ഷ; കെ.എം.ഷാജിക്കെതിരായ കോടതി വിധി തിരഞ്ഞെടുപ്പിൽ ജയിക്കാൻ വർഗ്ഗീയക്കാർഡിറക്കുന്ന ലീഗിനേറ്റ അടി; ഫോൺ രേഖ പുറത്തുവിട്ട് എനിക്കെതിരെ ഇമ്മിണി വല്യ തെളിവ് നിരത്തിയ ഷാജിക്ക് ഞാൻ തദ്ദേശ വകുപ്പ് ഒഴിഞ്ഞിട്ട് രണ്ടര മാസം കഴിഞ്ഞുവെന്ന് അറിയാതെ പോയി; എലപ്പുള്ളിയിൽ പഞ്ചായത്ത് ക്ലാർക്കിനെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യം അന്വേഷിക്കണം; പക മനുഷ്യനെ മനുഷ്യനല്ലാതാക്കുമെന്ന് ആരോപണങ്ങൾക്ക് മറുപടിയുമായി കെ.ടി.ജലീൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: തനിക്കെതിരെയയുള്ള ആരോപണങ്ങൾ വൈരം തീർക്കാനാനെന്ന് മന്ത്രി കെ.ടി.ജലീൽ. സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി.എസ്.ജോസ് മാത്യു നേരിട്ടു വിളിച്ച്് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം.ഷാജി പുറത്തുവിട്ടതിനെ കുറിച്ചുള്ള ജലീലിന്റെ മറുപടി ഇങ്ങനെ:
'LSGD മിനിസ്റ്ററുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കഴിഞ്ഞ ഒരു മാസത്തിനിടയിൽ ചെയ്ത ഫോണിന്റെ ശബ്ദ രേഖ പുറത്തു വിട്ട്, എനിക്കെതിരെ ഇമ്മിണി വല്യ തെളിവു നിരത്തിയ എന്റെ പഴയ സുഹൃത്തിന്, ഞാൻ തദ്ദേശ വകുപ്പ് ഒഴിഞ്ഞിട്ട് രണ്ടര മാസം കഴിഞ്ഞുവെന്ന കാര്യം അറിയാതെ പോയത് കുറച്ചു കാലമായി കോടതി വരാന്തകളിൽ കഴിഞ്ഞ് കുടേണ്ടിവന്ന തിരക്കുകൾ കൊണ്ടാകാമെന്ന് കരുതാനാണ് എനിക്കിഷ്ടം.'
എറണാകുളത്തെ കീരമ്പാറ പഞ്ചായത്തിൽ ഗ്ലെന്റാ അക്വാഫുഡ്സ് ആൻഡ് പാക്കേജ്ഡ് ഫുഡ്സ് എന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്നാണ് ശബ്ദരേഖയിൽ ആവശ്യപ്പെടുന്നത്. മന്ത്രിയുടെ അഡീഷണൽ പിഎസ് പഞ്ചായത്ത് സെക്രട്ടറിയെ നേരിട്ട് വിളിച്ചാണ് കമ്പനിക്ക് പെർമിറ്റ് നൽകണമെന്ന് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്ന് സെക്രട്ടറി ചോദിക്കുമ്പോൾ, കണ്ടീഷൻ വച്ച് പെർമിറ്റ് അനുവദിക്കാനാണ് പി.എസ്.ജോസ് മാത്യുവിന്റെ നിർദ്ദേശം. പെർമിറ്റ് വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ അത് ഓട്ടോമാറ്റിക്കായി റദ്ദാകുമല്ലോയെന്നും ചോദിക്കുന്നുണ്ട്. നാളെ തന്നെ വേണ്ടതുചെയ്യണമെന്ന നിർദ്ദേശത്തോടെയാണ് ഫോൺ കോൾ അവസാനിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കെ.എം.ഷാജി ആരോപണം ഉന്നയിച്ചത്.
ഗുരുതര നിയമലംഘനങ്ങളെത്തുടർന്ന് ജോലിയിൽനിന്ന് പിരിച്ചുവിട്ട ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥനെ മന്ത്രി അനധികൃതമായി ആറുദിവസത്തിനകം തിരിച്ചെടുത്തു എന്ന കെ.എം.ഷാജിയുടെ ആരോപണം മന്ത്രി തള്ളി. ഷാജിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയ ജലീൽ താൻ ചട്ടപ്രകാരം മാത്രമേ പ്രവർത്തിക്കു എന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
തദ്ദേശസ്വയംഭരണ വകുപ്പ് താൻ ഒഴിഞ്ഞിട്ട് ഏറെ നാളുകളായി. താൻ അനധികൃതമായി തിരിച്ചെടുത്തു എന്ന് ആരോപിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥനായ രാമകൃഷ്ണനെ തനിക്കറിയില്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ വിവാദമായ നിയമനം താൽക്കാലിക നിയമനമാണ്. അതിനാൽ വിജിലൻസ് പരിശോധന ആവശ്യമില്ലെന്നും കെ.ടി ജലീൽ തലശ്ശേരിയിൽ വ്യക്തമാക്കി.'
രാധാകൃഷ്ണനെന്ന പഞ്ചായത്ത് ക്ലാർക്കിനെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിൽ പോയി ഒന്നന്വേഷിച്ചാൽ മനസ്സിലാക്കാനാകും. കിലയിൽ നിയമനം നടത്തുന്നത് മന്ത്രിയല്ല, അവിടത്തെ ഡയറക്ടറാണെന്ന് അറിയാത്തയാളല്ല അനിൽ അക്കര. എന്റെ ഭാര്യക്ക് സീനിയോരിറ്റി മറികടന്ന് പ്രിൻസിപ്പൽ നിയമനം നൽകിയെന്ന ആക്ഷേപത്തിന്റെ സത്യാവസ്ഥ അറിയാൻ സ്കൂളിന്റെ മാനേജ്മെന്റ്റ് അംഗങ്ങളായ മുസ്ലിം ലീഗ് കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് സി.എച്ച്. അബൂയൂസഫ് ഗുരുക്കളോടും കോൺഗ്രസ്സ് നേതാവ് സുരേഷ് മാഷോടും അന്വേഷിച്ചാൽ മതി. ഇത് നടന്നത് കഴിഞ്ഞ ഡഉഎ സർക്കാരിന്റെ കാലത്താണ് താനും. 'പക' മനുഷ്യനെ മനുഷ്യനല്ലാതാക്കുമെന്ന മഹത് വചനം എത്ര പ്രസക്തമാണ്.
'ക്ഷമിക്കുക , ക്ഷമാശീലരുടെ കൂടെയാണ് ജഗദീശ്വരൻ' (വിശുദ്ധ ഖുർആൻ). ജലീൽ ഫേസ്ബുക്കിൽ കുറിച്ചു
തദ്ദേശവകുപ്പ് ഉദ്യോഗസ്ഥനായ വി. രാമകൃഷ്ണൻ എലപ്പുള്ളി പഞ്ചായത്തിൽ യു.ഡി. ക്ലാർക്ക് ആയിരിക്കേ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമങ്ങളുടെ ലംഘനം കണ്ടെത്തിയതുമൂലം പട്ടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലേക്ക് സ്ഥലംമാറ്റപ്പെട്ടു. അന്വേഷണത്തിൽ 146 തരത്തിലുള്ള ക്രമക്കേടുകൾ നടത്തിയതായി വ്യക്തമായതിനെത്തുടർന്ന് 2017 ജൂൺ എട്ടിന് സർവീസിൽനിന്ന് പിരിച്ചുവിട്ടു.
എന്നാൽ, ഇദ്ദേഹം മന്ത്രി ജലീലിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പുനരന്വേഷണം നടത്താതെ ആറുദിവസത്തിനകം തിരിച്ചെടുത്തു. ഇതിനായി മന്ത്രി തന്നെയാണ് തദ്ദേശവകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നൽകിയത്. കച്ചവട മാഫിയക്ക് വേണ്ടി കൃത്യമായ താത്പര്യങ്ങളോടെയാണിത് ചെയ്തതെന്നും ഈ വിഷയത്തിൽ നിയമനടപടി തേടി ഹൈക്കോടതിയെ സമീപിച്ചതായും ഷാജി പറഞ്ഞു.
കെ.ടി.ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്:
''എല്ലാ പ്രവർത്തനങ്ങളും ഉദ്ദേശത്തെ അടിസ്ഥാനമാക്കിയാണ്'
(All actions are according to their intention) (നബി വചനം). അപവാദ പ്രചരണം നടത്തിയവർക്ക് ദൈവം നൽകിയ ശിക്ഷയാണ് ഹൈക്കോടതിയുടെ വിധി. ഒരു MLA യെ അയോഗ്യമാക്കിയ കേവല നടപടിയായി ഇതിനെ കാണാൻ കഴിയില്ല. ലീഗാണ് ഇവിടെ പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് ജയിക്കാൻ മുസ്ലിം വർഗീയ കാർഡിറക്കുന്ന 'കലാപരിപാടി' കുറച്ച് കാലമായി ലീഗ് തെരഞ്ഞെടുപ്പ് വേളകളിൽ ഉപയോഗിച്ചു വരുന്നത് അവരുടെ രാഷ്ട്രീയം നിരീക്ഷിക്കുന്ന ആർക്കും ബോദ്ധ്യമാകും. മുസ്ലിം ലീഗിന്റെ നിലനിൽപിനെ തന്നെ ഈ വിധി ചോദ്യം ചെയ്തിരിക്കുകയാണ്. ഇല്ലാകഥകൾ മെനഞ്ഞ് ഇടതുപക്ഷത്തെയും സിപിഐ എം നെയും വ്യക്തിപരമായി എന്നെയും തകർക്കാൻ ശ്രമിച്ചവർ സ്വരക്ഷക്ക് മാർഗ്ഗങ്ങൾ തേടുന്നത് നന്നാകും.
ഒരാളോടും ഇതുവരെ അന്യായം കാണിച്ചിട്ടില്ല. സമീപിക്കുന്നവർക്കൊക്കെ കഴിയുന്ന സഹായം ചെയ്തുകൊടുത്തിട്ടേയുള്ളൂ.
എനിക്കെതിരായി ഉയർത്തപ്പെട്ട ആരോപണത്തെ ശരിവെക്കാൻ ഇതുവരെയും അപേക്ഷകരിൽ നിന്ന് ഒരാളെപ്പോലും പരാതിക്കാരനായി കൊണ്ടുവരാൻ ഇവർക്ക് കഴിയാത്തത് എന്തു കൊണ്ടാണ്? എന്നെ അടുത്തറിയുന്ന ഒരാളും ഈ നുണകൾ വിശ്വസിക്കില്ലെന്ന് ഉറപ്പുണ്ട്. എന്നാൽ ദൂരെ നിന്ന് നോക്കിക്കാണുന്നവരിൽ ചില തെറ്റിദ്ധാരണകൾ കുറച്ചു സമയത്തേക്കെങ്കിലും ഉണ്ടാക്കാൻ 'ബന്ധുനിയമന' നാടകാണിയറ ശിൽപ്പികൾക്ക് കഴിഞ്ഞേക്കാം. പക്ഷെ അന്തിമ വിജയം സത്യത്തിനു തന്നെയാകും.
LSGD മിനിസ്റ്ററുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കഴിഞ്ഞ ഒരു മാസത്തിനിടയിൽ ചെയ്ത ഫോണിന്റെ ശബ്ദ രേഖ പുറത്തു വിട്ട്, എനിക്കെതിരെ ഇമ്മിണി വല്യ തെളിവു നിരത്തിയ എന്റെ പഴയ സുഹൃത്തിന്, ഞാൻ തദ്ദേശ വകുപ്പ് ഒഴിഞ്ഞിട്ട് രണ്ടര മാസം കഴിഞ്ഞുവെന്ന കാര്യം അറിയാതെ പോയത് കുറച്ചു കാലമായി കോടതി വരാന്തകളിൽ കഴിഞ്ഞ് കുടേണ്ടിവന്ന തിരക്കുകൾ കൊണ്ടാകാമെന്ന് കരുതാനാണ് എനിക്കിഷ്ടം. രാധാകൃഷ്ണനെന്ന പഞ്ചായത്ത് ക്ലാർക്കിനെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിൽ പോയി ഒന്നന്വേഷിച്ചാൽ മനസ്സിലാക്കാനാകും. കിലയിൽ നിയമനം നടത്തുന്നത് മന്ത്രിയല്ല, അവിടത്തെ ഡയറക്ടറാണെന്ന് അറിയാത്തയാളല്ല അനിൽ അക്കര. എന്റെ ഭാര്യക്ക് സീനിയോരിറ്റി മറികടന്ന് പ്രിൻസിപ്പൽ നിയമനം നൽകിയെന്ന ആക്ഷേപത്തിന്റെ സത്യാവസ്ഥ അറിയാൻ സ്കൂളിന്റെ മാനേജ്മെന്റ്റ് അംഗങ്ങളായ മുസ്ലിം ലീഗ് കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് സി.എച്ച്. അബൂയൂസഫ് ഗുരുക്കളോടും കോൺഗ്രസ്സ് നേതാവ് സുരേഷ് മാഷോടും അന്വേഷിച്ചാൽ മതി. ഇത് നടന്നത് കഴിഞ്ഞ UDF സർക്കാരിന്റെ കാലത്താണ് താനും. 'പക' മനുഷ്യനെ മനുഷ്യനല്ലാതാക്കുമെന്ന മഹത് വചനം എത്ര പ്രസക്തമാണ്. 'ക്ഷമിക്കുക , ക്ഷമാശീലരുടെ കൂടെയാണ് ജഗദീശ്വരൻ' (വിശുദ്ധ ഖുർആൻ).
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്