Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ലീഗിന് പടച്ചവൻ കൊടുത്ത ശിക്ഷ; കെ.എം.ഷാജിക്കെതിരായ കോടതി വിധി തിരഞ്ഞെടുപ്പിൽ ജയിക്കാൻ വർഗ്ഗീയക്കാർഡിറക്കുന്ന ലീഗിനേറ്റ അടി; ഫോൺ രേഖ പുറത്തുവിട്ട് എനിക്കെതിരെ ഇമ്മിണി വല്യ തെളിവ് നിരത്തിയ ഷാജിക്ക് ഞാൻ തദ്ദേശ വകുപ്പ് ഒഴിഞ്ഞിട്ട് രണ്ടര മാസം കഴിഞ്ഞുവെന്ന് അറിയാതെ പോയി; എലപ്പുള്ളിയിൽ പഞ്ചായത്ത് ക്ലാർക്കിനെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യം അന്വേഷിക്കണം; പക മനുഷ്യനെ മനുഷ്യനല്ലാതാക്കുമെന്ന് ആരോപണങ്ങൾക്ക് മറുപടിയുമായി കെ.ടി.ജലീൽ

ലീഗിന് പടച്ചവൻ കൊടുത്ത ശിക്ഷ; കെ.എം.ഷാജിക്കെതിരായ കോടതി വിധി തിരഞ്ഞെടുപ്പിൽ ജയിക്കാൻ വർഗ്ഗീയക്കാർഡിറക്കുന്ന ലീഗിനേറ്റ അടി; ഫോൺ രേഖ പുറത്തുവിട്ട് എനിക്കെതിരെ ഇമ്മിണി വല്യ തെളിവ് നിരത്തിയ ഷാജിക്ക് ഞാൻ തദ്ദേശ വകുപ്പ് ഒഴിഞ്ഞിട്ട് രണ്ടര മാസം കഴിഞ്ഞുവെന്ന് അറിയാതെ പോയി; എലപ്പുള്ളിയിൽ പഞ്ചായത്ത് ക്ലാർക്കിനെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യം അന്വേഷിക്കണം; പക മനുഷ്യനെ മനുഷ്യനല്ലാതാക്കുമെന്ന് ആരോപണങ്ങൾക്ക് മറുപടിയുമായി കെ.ടി.ജലീൽ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തനിക്കെതിരെയയുള്ള ആരോപണങ്ങൾ വൈരം തീർക്കാനാനെന്ന് മന്ത്രി കെ.ടി.ജലീൽ. സ്വകാര്യ കമ്പനിക്ക് ഫയർ ലൈസൻസില്ലാതെ പ്രവർത്തനാനുമതി നൽകണമെന്ന് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി പി.എസ്.ജോസ് മാത്യു നേരിട്ടു വിളിച്ച്് പഞ്ചായത്ത് സെക്രട്ടറിയോട് ആവശ്യപ്പെടുന്ന ശബ്ദരേഖ കെ.എം.ഷാജി പുറത്തുവിട്ടതിനെ കുറിച്ചുള്ള ജലീലിന്റെ മറുപടി ഇങ്ങനെ:

'LSGD മിനിസ്റ്ററുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കഴിഞ്ഞ ഒരു മാസത്തിനിടയിൽ ചെയ്ത ഫോണിന്റെ ശബ്ദ രേഖ പുറത്തു വിട്ട്, എനിക്കെതിരെ ഇമ്മിണി വല്യ തെളിവു നിരത്തിയ എന്റെ പഴയ സുഹൃത്തിന്, ഞാൻ തദ്ദേശ വകുപ്പ് ഒഴിഞ്ഞിട്ട് രണ്ടര മാസം കഴിഞ്ഞുവെന്ന കാര്യം അറിയാതെ പോയത് കുറച്ചു കാലമായി കോടതി വരാന്തകളിൽ കഴിഞ്ഞ് കുടേണ്ടിവന്ന തിരക്കുകൾ കൊണ്ടാകാമെന്ന് കരുതാനാണ് എനിക്കിഷ്ടം.'

എറണാകുളത്തെ കീരമ്പാറ പഞ്ചായത്തിൽ ഗ്ലെന്റാ അക്വാഫുഡ്സ് ആൻഡ് പാക്കേജ്ഡ് ഫുഡ്സ് എന്ന കമ്പനിക്ക് മാനദണ്ഡങ്ങൾ ലംഘിച്ച് ലൈസൻസ് കൊടുക്കണമെന്നാണ് ശബ്ദരേഖയിൽ ആവശ്യപ്പെടുന്നത്. മന്ത്രിയുടെ അഡീഷണൽ പിഎസ് പഞ്ചായത്ത് സെക്രട്ടറിയെ നേരിട്ട് വിളിച്ചാണ് കമ്പനിക്ക് പെർമിറ്റ് നൽകണമെന്ന് ആവശ്യപ്പെടുന്നത്. ഫയർ ലൈസൻസ് വേണ്ടേ എന്ന് സെക്രട്ടറി ചോദിക്കുമ്പോൾ, കണ്ടീഷൻ വച്ച് പെർമിറ്റ് അനുവദിക്കാനാണ് പി.എസ്.ജോസ് മാത്യുവിന്റെ നിർദ്ദേശം. പെർമിറ്റ് വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ അത് ഓട്ടോമാറ്റിക്കായി റദ്ദാകുമല്ലോയെന്നും ചോദിക്കുന്നുണ്ട്. നാളെ തന്നെ വേണ്ടതുചെയ്യണമെന്ന നിർദ്ദേശത്തോടെയാണ് ഫോൺ കോൾ അവസാനിക്കുന്നത്. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് കെ.എം.ഷാജി ആരോപണം ഉന്നയിച്ചത്.


ഗുരുതര നിയമലംഘനങ്ങളെത്തുടർന്ന് ജോലിയിൽനിന്ന് പിരിച്ചുവിട്ട ഗ്രാമപ്പഞ്ചായത്ത് ഉദ്യോഗസ്ഥനെ മന്ത്രി അനധികൃതമായി ആറുദിവസത്തിനകം തിരിച്ചെടുത്തു എന്ന കെ.എം.ഷാജിയുടെ ആരോപണം മന്ത്രി തള്ളി. ഷാജിയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് വ്യക്തമാക്കിയ ജലീൽ താൻ ചട്ടപ്രകാരം മാത്രമേ പ്രവർത്തിക്കു എന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും കൂട്ടിച്ചേർത്തു.

തദ്ദേശസ്വയംഭരണ വകുപ്പ് താൻ ഒഴിഞ്ഞിട്ട് ഏറെ നാളുകളായി. താൻ അനധികൃതമായി തിരിച്ചെടുത്തു എന്ന് ആരോപിക്കുന്ന തദ്ദേശസ്വയംഭരണ വകുപ്പ് ഉദ്യോഗസ്ഥനായ രാമകൃഷ്ണനെ തനിക്കറിയില്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പിലെ വിവാദമായ നിയമനം താൽക്കാലിക നിയമനമാണ്. അതിനാൽ വിജിലൻസ് പരിശോധന ആവശ്യമില്ലെന്നും കെ.ടി ജലീൽ തലശ്ശേരിയിൽ വ്യക്തമാക്കി.'

രാധാകൃഷ്ണനെന്ന പഞ്ചായത്ത് ക്ലാർക്കിനെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിൽ പോയി ഒന്നന്വേഷിച്ചാൽ മനസ്സിലാക്കാനാകും. കിലയിൽ നിയമനം നടത്തുന്നത് മന്ത്രിയല്ല, അവിടത്തെ ഡയറക്ടറാണെന്ന് അറിയാത്തയാളല്ല അനിൽ അക്കര. എന്റെ ഭാര്യക്ക് സീനിയോരിറ്റി മറികടന്ന് പ്രിൻസിപ്പൽ നിയമനം നൽകിയെന്ന ആക്ഷേപത്തിന്റെ സത്യാവസ്ഥ അറിയാൻ സ്‌കൂളിന്റെ മാനേജ്‌മെന്റ്‌റ് അംഗങ്ങളായ മുസ്ലിം ലീഗ് കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് സി.എച്ച്. അബൂയൂസഫ് ഗുരുക്കളോടും കോൺഗ്രസ്സ് നേതാവ് സുരേഷ് മാഷോടും അന്വേഷിച്ചാൽ മതി. ഇത് നടന്നത് കഴിഞ്ഞ ഡഉഎ സർക്കാരിന്റെ കാലത്താണ് താനും. 'പക' മനുഷ്യനെ മനുഷ്യനല്ലാതാക്കുമെന്ന മഹത് വചനം എത്ര പ്രസക്തമാണ്.
'ക്ഷമിക്കുക , ക്ഷമാശീലരുടെ കൂടെയാണ് ജഗദീശ്വരൻ' (വിശുദ്ധ ഖുർആൻ). ജലീൽ ഫേസ്‌ബുക്കിൽ കുറിച്ചു

തദ്ദേശവകുപ്പ് ഉദ്യോഗസ്ഥനായ വി. രാമകൃഷ്ണൻ എലപ്പുള്ളി പഞ്ചായത്തിൽ യു.ഡി. ക്ലാർക്ക് ആയിരിക്കേ നെൽവയൽ തണ്ണീർത്തട സംരക്ഷണ നിയമങ്ങളുടെ ലംഘനം കണ്ടെത്തിയതുമൂലം പട്ടഞ്ചേരി ഗ്രാമപ്പഞ്ചായത്തിലേക്ക് സ്ഥലംമാറ്റപ്പെട്ടു. അന്വേഷണത്തിൽ 146 തരത്തിലുള്ള ക്രമക്കേടുകൾ നടത്തിയതായി വ്യക്തമായതിനെത്തുടർന്ന് 2017 ജൂൺ എട്ടിന് സർവീസിൽനിന്ന് പിരിച്ചുവിട്ടു.

എന്നാൽ, ഇദ്ദേഹം മന്ത്രി ജലീലിന് നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിൽ പുനരന്വേഷണം നടത്താതെ ആറുദിവസത്തിനകം തിരിച്ചെടുത്തു. ഇതിനായി മന്ത്രി തന്നെയാണ് തദ്ദേശവകുപ്പ് സെക്രട്ടറിക്ക് ഉത്തരവ് നൽകിയത്. കച്ചവട മാഫിയക്ക് വേണ്ടി കൃത്യമായ താത്പര്യങ്ങളോടെയാണിത് ചെയ്തതെന്നും ഈ വിഷയത്തിൽ നിയമനടപടി തേടി ഹൈക്കോടതിയെ സമീപിച്ചതായും ഷാജി പറഞ്ഞു.

കെ.ടി.ജലീലിന്റെ ഫേസ്‌ബുക്ക് കുറിപ്പ്:

''എല്ലാ പ്രവർത്തനങ്ങളും ഉദ്ദേശത്തെ അടിസ്ഥാനമാക്കിയാണ്'
(All actions are according to their intention) (നബി വചനം). അപവാദ പ്രചരണം നടത്തിയവർക്ക് ദൈവം നൽകിയ ശിക്ഷയാണ് ഹൈക്കോടതിയുടെ വിധി. ഒരു MLA യെ അയോഗ്യമാക്കിയ കേവല നടപടിയായി ഇതിനെ കാണാൻ കഴിയില്ല. ലീഗാണ് ഇവിടെ പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്നത്. തെരഞ്ഞെടുപ്പ് ജയിക്കാൻ മുസ്ലിം വർഗീയ കാർഡിറക്കുന്ന 'കലാപരിപാടി' കുറച്ച് കാലമായി ലീഗ് തെരഞ്ഞെടുപ്പ് വേളകളിൽ ഉപയോഗിച്ചു വരുന്നത് അവരുടെ രാഷ്ട്രീയം നിരീക്ഷിക്കുന്ന ആർക്കും ബോദ്ധ്യമാകും. മുസ്ലിം ലീഗിന്റെ നിലനിൽപിനെ തന്നെ ഈ വിധി ചോദ്യം ചെയ്തിരിക്കുകയാണ്. ഇല്ലാകഥകൾ മെനഞ്ഞ് ഇടതുപക്ഷത്തെയും സിപിഐ എം നെയും വ്യക്തിപരമായി എന്നെയും തകർക്കാൻ ശ്രമിച്ചവർ സ്വരക്ഷക്ക് മാർഗ്ഗങ്ങൾ തേടുന്നത് നന്നാകും.

ഒരാളോടും ഇതുവരെ അന്യായം കാണിച്ചിട്ടില്ല. സമീപിക്കുന്നവർക്കൊക്കെ കഴിയുന്ന സഹായം ചെയ്തുകൊടുത്തിട്ടേയുള്ളൂ.
എനിക്കെതിരായി ഉയർത്തപ്പെട്ട ആരോപണത്തെ ശരിവെക്കാൻ ഇതുവരെയും അപേക്ഷകരിൽ നിന്ന് ഒരാളെപ്പോലും പരാതിക്കാരനായി കൊണ്ടുവരാൻ ഇവർക്ക് കഴിയാത്തത് എന്തു കൊണ്ടാണ്? എന്നെ അടുത്തറിയുന്ന ഒരാളും ഈ നുണകൾ വിശ്വസിക്കില്ലെന്ന് ഉറപ്പുണ്ട്. എന്നാൽ ദൂരെ നിന്ന് നോക്കിക്കാണുന്നവരിൽ ചില തെറ്റിദ്ധാരണകൾ കുറച്ചു സമയത്തേക്കെങ്കിലും ഉണ്ടാക്കാൻ 'ബന്ധുനിയമന' നാടകാണിയറ ശിൽപ്പികൾക്ക് കഴിഞ്ഞേക്കാം. പക്ഷെ അന്തിമ വിജയം സത്യത്തിനു തന്നെയാകും.

LSGD മിനിസ്റ്ററുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി കഴിഞ്ഞ ഒരു മാസത്തിനിടയിൽ ചെയ്ത ഫോണിന്റെ ശബ്ദ രേഖ പുറത്തു വിട്ട്, എനിക്കെതിരെ ഇമ്മിണി വല്യ തെളിവു നിരത്തിയ എന്റെ പഴയ സുഹൃത്തിന്, ഞാൻ തദ്ദേശ വകുപ്പ് ഒഴിഞ്ഞിട്ട് രണ്ടര മാസം കഴിഞ്ഞുവെന്ന കാര്യം അറിയാതെ പോയത് കുറച്ചു കാലമായി കോടതി വരാന്തകളിൽ കഴിഞ്ഞ് കുടേണ്ടിവന്ന തിരക്കുകൾ കൊണ്ടാകാമെന്ന് കരുതാനാണ് എനിക്കിഷ്ടം. രാധാകൃഷ്ണനെന്ന പഞ്ചായത്ത് ക്ലാർക്കിനെ തിരിച്ചെടുക്കാനുണ്ടായ സാഹചര്യം എന്തായിരുന്നുവെന്ന് പാലക്കാട് ജില്ലയിലെ എലപ്പുള്ളി പഞ്ചായത്തിൽ പോയി ഒന്നന്വേഷിച്ചാൽ മനസ്സിലാക്കാനാകും. കിലയിൽ നിയമനം നടത്തുന്നത് മന്ത്രിയല്ല, അവിടത്തെ ഡയറക്ടറാണെന്ന് അറിയാത്തയാളല്ല അനിൽ അക്കര. എന്റെ ഭാര്യക്ക് സീനിയോരിറ്റി മറികടന്ന് പ്രിൻസിപ്പൽ നിയമനം നൽകിയെന്ന ആക്ഷേപത്തിന്റെ സത്യാവസ്ഥ അറിയാൻ സ്‌കൂളിന്റെ മാനേജ്‌മെന്റ്‌റ് അംഗങ്ങളായ മുസ്ലിം ലീഗ് കോട്ടക്കൽ മണ്ഡലം പ്രസിഡണ്ട് സി.എച്ച്. അബൂയൂസഫ് ഗുരുക്കളോടും കോൺഗ്രസ്സ് നേതാവ് സുരേഷ് മാഷോടും അന്വേഷിച്ചാൽ മതി. ഇത് നടന്നത് കഴിഞ്ഞ UDF സർക്കാരിന്റെ കാലത്താണ് താനും. 'പക' മനുഷ്യനെ മനുഷ്യനല്ലാതാക്കുമെന്ന മഹത് വചനം എത്ര പ്രസക്തമാണ്. 'ക്ഷമിക്കുക , ക്ഷമാശീലരുടെ കൂടെയാണ് ജഗദീശ്വരൻ' (വിശുദ്ധ ഖുർആൻ).

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP