ഒരു വിഭാഗം ന്യൂജൻ സിനിമക്കാർ 'വലിച്ചു' തീരുന്നു; നിങ്ങളിൽ പാപം ചെയ്യാത്തവർ ഷൈൻ ടോമിനെ കല്ലെറിയുക! ലഹരി വിമുക്ത പരസ്യങ്ങളിൽ അഭിനയിക്കുന്ന താരങ്ങൾ സ്വന്തം കർമ്മമേഖലയെ ശുദ്ധീകരിക്കാൻ വാ തുറക്കുമോ? 'അമ്മയും', 'മാക്ടയും' നിലപാട് വ്യക്തമാക്കണം
എം.മാധവദാസ്
ഒന്നര വർഷം മുമ്പ് മലയാളത്തിലെ ഒരു പ്രമുഖ നടൻ പറഞ്ഞിരുന്നു. ' ഇക്കണക്കിനാണ് പോവുന്നതെങ്കിൽ കേരളത്തിലെ ന്യൂ ജനറേഷൻ സിനിമാ തരംഗം വലിയ വിപത്തിലേക്കാണ് നീങ്ങുതെന്ന്.' പ്രശ്നം നമ്മുടെ സിനിമാ യുവത്വത്തിന്റെ 'വലി'തന്നെയാണ്. ഒരു വിഭാഗം ന്യൂജൻ സിനിമക്കൊപ്പം വലിയ ബാധ്യതയായി ലഹരിമരുന്നുകളും വരുന്നു എന്നത് എത്രയോ മുമ്പുതന്നെ ഉണ്ടായ ആരോപണമാണ്. (ഒരു വിഭാഗം എന്ന വാക്ക് ഇവിടെ അടിവരയിടേണ്ടതാണ്. എല്ലാ ന്യൂജൻ സിനിമക്കാരും അങ്ങനെയാണെന്ന് ആർക്കും അഭിപ്രായമില്ല). ഇന്ന് ഷൈൻ ടോം ചാക്കോയെ കല്ലെറിയുന്ന സിനിമാക്കാർ സ്വയം ചോദിക്കുക നിങ്ങളിൽ പാപം ചെയ്യാത്തവർ എത്രപേരുണ്ടെന്ന്.
മദ്യത്തിൽനിന്ന് മയക്കത്തിലേക്ക്!
പണ്ടൊക്കെ മദ്യമായിരുന്ന നമ്മുടെ സിനിമാക്കാരുടെ എറ്റവും വലിയ ശാപം. മദ്യപിച്ച് മരിച്ച ഒരു ഡസനോളം പ്രതിഭകളെ നിഷ്പ്രയാസം മലയാളത്തിൽ ചൂണ്ടിക്കാണിക്കാം. കുറ്റം പറയരുതല്ലേ നമ്മുടെ പുതുതലമുറ തീർത്തും 'മദ്യ വിരുദ്ധരാണ്'. ന്യൂജൻ ലേഡീസിനുപോലും ബിയറൊക്കെ പുഛമാണ്. പകരം അവരിൽ ചിലർക്ക് വേണ്ടത് 'സ്റ്റഫ്' ആണ്. (കഴിഞ്ഞ വർഷം മഴവിൽ മനോരമയുടെ ഒരു ഗൾഫ് പ്രോഗ്രാമിന്റെ വിമാനയാത്ര സംപ്രേഷണം ചെയ്തത് ഓർക്കുക. അത്രയും മോശമായ സ്വകാര്യ നിമിഷങ്ങൾ ഒരു ചാനൽ കാണിക്കാൻ പാടില്ലായിരുന്നു. റിമി ടോമി ആയിരുന്നു ആങ്കർ. സീനിയർ താരങ്ങളിൽ മോഹൻലാലിനെപ്പോലെ ഏതാനും പേരും പിന്നെ നമ്മുടെ ന്യൂജൻതാരങ്ങളും മാത്രമേ നോർമലായി കണ്ടുള്ളൂ. അതുകണ്ട് ന്യൂജൻകാർ എത്ര ഡീസന്റാണെണന്നാണ് ജനം ധരിച്ചത്). സംവിധായകാൻ വിനയനും നടൻ ശ്രീനിവാസനുമെല്ലാം ഈ വലിക്കമ്പത്തെക്കുറച്ച് തുറന്ന് വിമർശിച്ചവരാണ്. എറ്റവും ഒടുവിൽ പ്രമുഖതാരങ്ങൾക്കുതന്നെ ഇക്കാര്യത്തിൽ പരാതി കിട്ടിയിരുന്നു. ന്യൂജൻ പാർട്ടികൾക്ക് പോകരുതെന്ന് അവർ തങ്ങൾക്ക് വേണ്ടപ്പെട്ടവരെ വിലക്കിയതായും കേട്ടിരുന്നു. ഇന്നത്തെ പ്രമുഖരായ പത്തോളം യുവ നടന്മാർക്കും സംവിധായകർക്കുമെതിരെ ലഹരി ഉപയോഗത്തിന്റെ ആരോപണം കുറെക്കാലമായി ഇൻഡസ്ട്രിയിൽ നില നിൽക്കുന്നുണ്ട്. ഒരു ദിവസം പാക്കപ്പായാൽ രാത്രി അജ്ഞാതകേന്ദ്രങ്ങളിൽ നടക്കുന്ന സ്മോക്കേഴസ് പാർട്ടിയെക്കുറിച്ച് വ്യക്തമായ അറിവ് സിനിമാരംഗത്ത് ഉള്ളവർക്ക് ഉണ്ടെങ്കിലും ആരെയും പിണക്കേണ്ടെന്ന് കരുതി അവരൊക്കെ മൗനം പാലിക്കയാണ്.
പേടിപ്പെടുത്തുന്ന 'വലിക്കഥകൾ'
ഏറ്റവും പേടിപ്പെടുത്തുന്നത് കഞ്ചാവും കൊക്കെയിനുമൊക്കെ ഉപയോഗിക്കന്നുത് സർഗാത്മകത വളർത്തുമെന്ന തെറ്റിദ്ധാരണ ഇവരിൽ പലരും വച്ചുപുലർത്തുന്നു എന്നതാണ്. ഇതിനെ ഒരു സാമൂഹിക ദുരന്തമായി ആരും കാണുന്നില്ല. പക്ഷേ ഇതുകാരണം സിനിമക്കും ഒരുപാട് നഷ്ടങ്ങൾ ഉണ്ടാവുന്നുണ്ട്. നസീർസാറിന്റെ കാലത്തുതൊട്ട് മലയാള സിനിമ കാത്തുസൂക്ഷിച്ച ഷെഡ്യൂൾ സംബന്ധമായ അച്ചടക്കം (മമ്മൂട്ടിയും മോഹൻലാലുംവരെ അത് കൃത്യമായി പാലിച്ചിരുന്നു) ഇന്ന് തകർന്നിരിക്കയാണ്. രാത്രി അതുമിതും വലിച്ചുകയറ്റി തലപൊങ്ങാത്ത നായകനെ കാത്ത്, സെറ്റ് ഒന്നടക്കം മണിക്കൂറുകൾ നിന്ന കഥ ഇതിന്റെ ചെറിയൊരു അനുബന്ധംമാത്രം. ചിലർ വലി രാവിലെ മുതൽ തന്നെ തുടങ്ങുന്നു എന്നതാണ് ഏറ്റവും അമ്പരിപ്പിക്കുന്നത്. ഗ്രഡ് അഡിക്ഷനിലേക്ക് അവരൊക്കെ നീങ്ങാൻ ഇനി അധികം താമസമില്ല. സിനിമയിലെ സ്ഥിരം സഹായികൾ പറയാറുണ്ട്. പണ്ടൊക്കെ രാത്രിയുള്ള ലോഡ്ജുകളിലെ കൂടലുകൾക്ക് മദ്യംവാങ്ങിവച്ചാൽ മതിയായരുന്നെങ്കിൽ ഇന്ന് രാവിലെ മുതൽ കഞ്ചാവ് തേടി നടക്കേണ്ട ഗതികേടാണെന്ന്. (എന്നിട്ടാണ് നമ്മൾ ശ്വാസകോശം സ്പോഞ്ച്പോലെയാണെന്ന പരസ്യംകാട്ടി സിനിമ തുടങ്ങുന്നത്).
'വലിച്ചു'കിറുങ്ങി കൊച്ചിക്കായലിൽനിന്ന് വെള്ളത്തിലേക്ക് ചാടിയ നടൻ, തിരുവനന്തപുരത്തെ ഒരു സ്റ്റുഡിയോയിൽ വാളുവച്ച് ഉറങ്ങിപ്പോയ സംവിധായകൻ, ഉടുതുണിയില്ലാതെ ഓടിയ തിരക്കഥാകൃത്ത്... എത്രയത്ര 'വലിക്കഥ'കളാണ് ഇൻഡ്രസ്ട്രിക്കകത്തുള്ളത്. ചിലതൊക്കെ കള്ളവുമാവാം. വലി ഒരു ആചാരം ആയതോടെ അത്തരക്കാരെക്കിച്ച് ആർക്ക് എന്ത് അപവാദംവേണമെങ്കിലും പ്രചരിപ്പിക്കാവുന്ന അവസ്ഥ വന്നിരിക്കുന്നു.ഏറ്റവും പേടിപ്പെടുത്തുന്നത് കഞ്ചാവും കൊക്കെയിനുമൊക്കെ ഉപയോഗിക്കന്നുത് സർഗാത്മകത വളർത്തുമെന്ന തെറ്റിദ്ധാരണ ഇവരിൽ പലരും വച്ചുപുലർത്തുന്നു എന്നതാണ്. ഇതിനെ ഒരു സാമൂഹിക ദുരന്തമായി ആരും കാണുന്നില്ല. പക്ഷേ ഇതുകാരണം സിനിമക്കും ഒരുപാട് നഷ്ടങ്ങൾ ഉണ്ടാവുന്നുണ്ട്. നസീർസാറിന്റെ കാലത്തുതൊട്ട് മലയാള സിനിമ കാത്തുസൂക്ഷിച്ച ഷെഡ്യൂൾ സംബന്ധമായ അച്ചടക്കം (മമ്മൂട്ടിയും മോഹൻലാലുംവരെ അത് കൃത്യമായി പാലിച്ചിരുന്നു) ഇന്ന് തകർന്നിരിക്കയാണ്.
'വലി'കൂടി പേഴ്സണാലിറ്റി ഡിസോഡർ വന്നപോലെയാണ് ചിലരുടെ പെരുമാറ്റം. ഒരു ന്യൂജൻ തിരക്കഥാകൃത്ത് ഈയിടെ വലിച്ചു വട്ടുമൂത്ത് നഗ്നനായി ഒരു ഫ്ളാറ്റിലേക്ക് ഓടിക്കയറി പിടിയിലായത് വാർത്തയായിരുന്നു. സിനിമയുടെ ഡിസ്ക്കഷൻ സമയത്ത് ക്രിയേറ്റിവിറ്റി വർധിക്കാനായി 'യെവൻ' നിർബദ്ധമാണ്. കഥകേൾക്കാൻ സമയംകൊടുക്കയും പിന്നീട് വിളിച്ചാൽ കിട്ടാതാവുകയും ചെയ്യുന്നത് ന്യൂജൻ താരങ്ങളിലും സംവിധായകരിലും നടപ്പുരീതിയാണ്. ജാഡകൊണ്ടാണെന്നാണെന്നാണ് ഇതിന്റെ ഇരയായ പലരും ധരിച്ചുവച്ചത്. പക്ഷേ സംഭവം ഇതാണ്.
മമ്മൂട്ടിയും മോഹൻലാലും ഉൾപ്പെടെയുള്ള സീനിയർ താരങ്ങളെ നമുക്ക് അവർ തിരക്കിലല്ലെങ്കിൽ ഫോണിൽ ലഭിക്കും. അല്ലെങ്കിൽ നമുക്ക് അവരുടെ മാനേജർമാരോട് അപ്പോയിന്മെന്റ് വാങ്ങാം. എന്നാൽ ന്യൂ ജനറേഷൻ സിനിമക്കാരെ ഒരിക്കലും ഫോണിൽ കിട്ടില്ലെന്ന് സിനിമാപത്രപ്രവർത്തകൾ കുറെക്കാലമായി പറയുന്നതാണ്. രാത്രികളിൽ ഇവർ എവിടെയാണെന്ന് ആർക്കുമറിയില്ല. സ്വന്തം പിതാവ് വിളിച്ചാൽപോലും ഫോണെടുക്കാതിരിക്കയാണ് ന്യൂജനറേഷൻ ആവുന്നതിന്റെ ഏറ്റവും വലിയ ലക്ഷണമെന്നൊരു തമാശപോലും ഇൻഡസ്ട്രിയിലുണ്ട്. ഇതിന്റെയാക്കെ അടിസ്ഥാന കാരണം ഈ മുടിഞ്ഞ വലി തന്നെയാണ്.
'ഫൺ' എന്നവാക്കിന്റെ മാറിയ അർഥം!
മാറി വരുന്ന സ്ത്രീപുരുഷ ബന്ധങ്ങുടെ പരിഛേദമാണ് മലയാള സിനിമയും. പണ്ടത്തെ സ്ക്രീൻടെസ്റ്റിനെന്ന് വിളിച്ചുവരുത്തിയുള്ള ബലാത്സംഗങ്ങളും, നായികയാക്കാമെന്ന് പറഞ്ഞ് പീഡിപ്പിക്കലുമൊന്നും ഇന്ന് മല്ലുവുഡ്ഡിലില്ല. ഇന്നത്തെ പെൺകുട്ടികൾ വളരെ ബോൾഡാണ്. തനിക്കിഷ്ടപ്പെട്ടാൽ അവർ പുരുഷനോടൊത്ത് കിടപ്പറ പങ്കിട്ടേക്കാം എന്നല്ലാതെ അവളെ ചതിക്കാനാവില്ല. അമ്മയും അച്ഛനും ഇടവലം നിന്ന് സെറ്റിൽവരുന്ന രീതിയും നിന്നതോടെ അതിരുകളില്ലാത്ത സ്വാതന്ത്ര്യവും സ്വയം നിർണയാവകാശവുമാണ് ന്യൂജൻ പെൺകുട്ടികൾക്ക് ലഭിച്ചത്. അതുകൊണ്ടുതന്നെ ഒരു ചെറുവിഭാഗം പെൺകുട്ടികളും സ്മോക്കേഴ്സ പാർട്ടിയിലേക്ക് മാറിക്കഴിഞ്ഞു. ചാരിത്രം, കന്വകാത്വം തുടങ്ങിയ സെന്റിമെൻസൊന്നുമില്ലാത്ത ഇവർക്ക് സെക്ഷ്വൽ റിലേഷൻ ഷിപ്പിനെ ഒരു പാപമായി കാണുന്നില്ല. 'ഫൺ' എന്നാണ് അവരിതിനെ വിശേഷിപ്പിക്കുന്നത്. ഇന്നലെ കണ്ടില്ലല്ലേ എന്ന് ചോദിച്ചപ്പോൾ 'ഐ വാസ് ഇൻ ഫൺ വിത്ത്' എന്ന് വെട്ടിത്തുറന്നുപറഞ്ഞ് ഒരുത്തി തന്നെ ഞെട്ടിച്ച കഥ ഒരു മേക്കപ്പ്മാൻ ഈയിടെ പറയുകയുണ്ടായി.എന്തോ ഒരു അന്ധവിശ്വാസം പോലെ ഒന്നു രണ്ട് പ്രമുഖരെ അനുകരിച്ച് വലിച്ച് തുടങ്ങിയവരാണ് ഭൂരിഭാഗവും. സോഷ്യൽ ഡ്രിങ്കിങ്ങ് എന്ന സാമൂഹിക മനോരോഗം കേരളത്തെ ബാധിച്ചുതുടങ്ങിയപോലെ സ്മോക്കേഴ്സ് പാർട്ടിയും ഒരു ന്യൂജൻ മനോരോഗമാണ്. ജയിലിൽ അടച്ചുള്ള ശിക്ഷയല്ല അതിനുവേണ്ടത്. സ്വാന്തനവും പരിചരണവും ചികിത്സയുമാണ്. അതിനായി ആരാണ് മുൻകൈയെടുക്കേണ്ടത്. മലയാള സിനിമയിലെ സീനിയർ താരങ്ങളും സംവിധായകരും തന്നെയാണ്. തങ്ങളുടെ അനിയന്മാർക്കുണ്ടാവുന്ന പ്രശ്നം പരിഹരിച്ച് അവരെ നേർവഴിക്ക് നയിക്കുന്ന യഥാർഥ 'വല്യേട്ടന്മാരാണ്' തങ്ങളെന്ന് അവർക്ക് തെളിയിക്കാനുള്ള അവസരം കൂടിയാണിത്.
അവരെ രക്ഷിക്കാൻ വല്യേട്ടന്മാരും 'അമ്മയും' 'മാക്ടയും' കൈകോർക്കട്ടെ
ഇനി ഈ ഒരു വീക്ക്നെസ് ഉണ്ടെന്നുകരുതി ഇവരാരും വഷളന്മാരാണെന്ന് ധരിക്കരുത്. ഇപ്പോൾ പിടിയിലായ ഷൈൻടോം ചാക്കോ അടക്കമുള്ളവരെ ഒരു തവണ പരിചയപ്പെട്ടവർക്കറിയാം, പച്ചയായ നല്ല മനുഷ്യരാണവർ. നല്ല സിനിമമാത്രം സ്വപ്നംകണ്ട് ജീവിക്കുന്നവർ. സഹജീവി സ്നേഹവും മനുഷ്യത്വവും നന്നായി ഉള്ളവർ. വർഗീയതയോ ജാതി സ്പിരിട്ടോ ഇല്ലാത്തവർ. മലയാള സിനിമയെ ജനാധിപത്യവത്കരിച്ചതിൽ ഇവർക്കുള്ള പങ്ക് ചില്ലറയല്ല. സെറ്റിൽ പാത്രം കഴുകുന്നവനെപ്പോലും ബഹുമാനിക്കാനും സ്നേഹിക്കാനും ഉള്ള മനസ് അവർക്കുണ്ട്. ഈ പണ്ടാരംപിടിച്ച പരിപാടി ഇല്ലായിരുന്നെങ്കിൽ എവിടെ എത്തേണ്ടവരാണ് ഇവരൊക്കെയെന്ന് ഈയിടെ ഒരു പ്രമുഖ സംവിധായകൻ തലക്കടിച്ചുകൊണ്ട് പറയുന്നത് കേട്ടു.
എന്തോ ഒരു അന്ധവിശ്വാസം പോലെ ഒന്നു രണ്ട് പ്രമുഖരെ അനുകരിച്ച് വലിച്ച് തുടങ്ങിയവരാണ് ഭൂരിഭാഗവും. സോഷ്യൽ ഡ്രിങ്കിങ്ങ് എന്ന സാമൂഹിക മനോരോഗം കേരളത്തെ ബാധിച്ചുതുടങ്ങിയപോലെ സ്മോക്കേഴ്സ് പാർട്ടിയും ഒരു ന്യൂജൻ മനോരോഗമാണ്. ജയിലിൽ അടച്ചുള്ള ശിക്ഷയല്ല അതിനുവേണ്ടത്. സ്വാന്തനവും പരിചരണവും ചികിത്സയുമാണ്. അതിനായി ആരാണ് മുൻകൈയെടുക്കേണ്ടത്. മലയാള സിനിമയിലെ സീനിയർ താരങ്ങളും സംവിധായകരും തന്നെയാണ്. തങ്ങളുടെ അനിയന്മാർക്കുണ്ടാവുന്ന പ്രശ്നം പരിഹരിച്ച് അവരെ നേർവഴിക്ക് നയിക്കുന്ന യഥാർഥ 'വല്യേട്ടന്മാരാണ്' തങ്ങളെന്ന് അവർക്ക് തെളിയിക്കാനുള്ള അവസരം കൂടിയാണിത്. മാത്രമല്ല ശുദ്ധീകരണം സ്വന്തം വീട്ടിൽനിന്ന് തുടങ്ങണം എന്നല്ലേ പറയുക. എത്രയോ ലഹരി വിരുദ്ധ പരസ്യങ്ങൾക്ക് സഹകരിച്ച ഇവർക്ക് എന്തുകൊണ്ട് സ്വന്തം വീട് വൃത്തിയാക്കാൻ ചൂലെടുത്തുകൂടാ. 'അമ്മയും', 'മാക്ടയും' ഈ വിഷയം ഗൗരവമായി ചർച്ചചെയ്യണം. കാമ്പസുകളെ ലഹരി വിമുക്തമാക്കുന്നതുപോലെ നമ്മുടെ നവതരംഗസിനിമയെയും ശുദ്ധമാക്കാൻ എല്ലാവരും കൈകോർക്കട്ടെ.
വാൽക്കഷ്ണം: എ അല്ലെങ്കിൽ ബി മോശക്കാരനാണെന്ന് വരുത്തിത്തീർക്കാൻ ഈ ലേഖകന് ഉദ്ദേശമില്ലെന്ന് ഒരിക്കൽകൂടി പറയട്ടെ. മയക്കുമരുന്ന് കാമ്പസിലായാലും സിനിമയിലായായലും ഒരപോലെ അപകടകരമാണ്. വ്യക്തികളുടെ പേര് പറഞ്ഞ് കമന്റിടുന്നത് സൈബർ നിയമപ്രകാരം അപകീർത്തികരവും ശിക്ഷാർഹവുമാണെന്ന് ഒരിക്കൽകൂടി ഓർമ്മിപ്പിക്കട്ടെ.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്