ജനനേന്ദ്രിയം ഛേദിക്കപ്പെട്ട് വിവാദ നായകനായ സ്വാമി ഗംഗേശാനന്ദ ഇപ്പോൾ കർഷകന്റെ റോളിൽ; ആത്മീയ ജീവിതം വ്യക്തിപരമായ കാര്യം മാത്രം; പുതിയ ആശ്രമം ഉണ്ടാക്കാനും ആത്മീയ പ്രഭാഷണങ്ങൾക്കുമൊന്നും ഇനി താനില്ല; വയനാട് തിരുനെല്ലിയിലെ ബ്രഹ്മഗിരിയുടെ താഴ്വാരത്ത് വാഴയും, കപ്പയും, ഇഞ്ചിയും, മഞ്ഞളും വിളയുന്ന എഴ് ഏക്കർ കൃഷിയിടത്തിൽ ഞാൻ സംതൃപ്തൻ; ഞാനാണ് പീഡിപ്പിക്കപ്പെട്ടത്, ഞാനാരെയും പീഡിപ്പിച്ചിട്ടില്ല, എന്നിട്ടും ക്രൂരമായ മാധ്യമ വിചാരണ നേരിടേണ്ടി വന്നു, എന്നെ വെറുതെവിടണമെന്നും സ്വാമി ഗംഗേശാനന്ദ
പ്രകാശ് ചന്ദ്രശേഖർ
തിരുനെല്ലി(വയനാട്): വിശക്കുന്നവന്റെ മുന്നിൽ തത്വം വിളമ്പാൻ പാടില്ലന്ന വിവേകാനന്ദ സ്വാമിയുടെ വചനം എപ്പോഴും മനസ്സിലുണ്ടായിരുന്നു. വിശപ്പ് അനുഭവിക്കുന്ന സഹജീവികൾക്ക് സംശുദ്ധമായ ഭക്ഷണം നൽകുക മാത്രമാണ് ഇപ്പോഴുള്ള ലക്ഷ്യം.ബ്രഹ്മഗിരിയുടെ താഴ്വാരത്ത്, കാളിന്ദി നദിയുടെ തീരത്ത് 7 ഏക്കറിൽ വാഴ, കപ്പ, ഇഞ്ചി, മഞ്ഞൾ എന്നിവ കൃഷി ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്.അടുത്ത ഘട്ടം ജൈവ നെൽകൃഷിയാണ്.ശേഷകാലം ഉള്ളിൽ നന്മകൾ മാത്രമുള്ള ഇവിടുത്തുകാർക്കൊപ്പം.'- ജനനേന്ദ്രിയം ഛേദിക്കപ്പെട്ട നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും 94 ദിവസം പൊലീസ് കസ്റ്റഡിയിൽ ചികത്സയിൽക്കഴിയുകയും പിന്നെ ജാമ്യം നേടി പുറത്തിറങ്ങുകയും ചെയ്ത സ്വാമി ഗംഗേശാനന്ദ, ഉറ്റവരുമായി വേർപിരിഞ്ഞുള്ള തന്റെ താമസത്തെക്കുറിച്ചും പുതിയ കർമ്മ പദ്ധതികളെക്കുറിച്ചും മറുനാടനോട് പങ്കുവച്ച വിവരങ്ങൾ ഇങ്ങിനെ.
മാസങ്ങൾക്ക് മുമ്പ് എറാണാകുളം സ്പെഷ്യലിറ്റ് ആശുപത്രി അധികൃതർ വിളിച്ചുചേർത്ത ഒരു പത്ര സമ്മേളനത്തിലാണ് സ്വാമിയെ മാധ്യമങ്ങൾ ഒടുവിൽക്കണ്ടത്.ബി ബി സി ഉൾപ്പെടെ ലോകമാധ്യമങ്ങൾവരെ കൊണ്ടാടിയ ലിംഗം ഛേദിക്കൽ കേസ്സ് ഇപ്പോഴും തുടങ്ങിയിടത്ത് തന്നേ അവശേഷിക്കുന്നു. ഇതിനിടെ മാസങ്ങൾക്ക് മുമ്പ് സ്വാമി വീട് വിട്ടിരുന്നു.പിന്നീട് ഇദ്ദേഹത്തെക്കുറിച്ച് കാര്യമായ വിവരമൊന്നും പുറത്തുവന്നിരുന്നില്ല.കഴിഞ്ഞ ദിവസമാണ് സ്വാമി തിരുനെല്ലിയിലുണ്ടെന്ന വിവരം ലഭിക്കുന്നത്.അന്വേഷിച്ചെത്തുമ്പോൾ ഇദ്ദേഹം തി തിരുനെല്ലിയിലെ കൃഷിയിടത്തിലായിരുന്നു.ഇവിടെ സ്വാമിക്ക് മറ്റൊരുമുഖമാണ്.നല്ല കർഷകന്റെ ഇരുത്തം വന്ന ഭാവം.ആദിവാസികളായ സഹായികൾക്കൊപ്പം കളപറിക്കാനും നിലം ഒരുക്കാനും വളമിടാനും മറ്റും നേതൃത്വം നൽകി ഇദ്ദേഹം ഇവിടെ നിറഞ്ഞുനിൽക്കുന്നു.
അഭ്യുദയകാംക്ഷികളായ ഏതാനും പേരുടെ ശ്രമ ഫലമായിട്ടാണ് ഈ സ്ഥലം കൃഷിക്കായി തരപ്പെട്ടത്.വിത്തിട്ടാൽ നൂറുമേനി വിളവുതരുന്ന മണ്ണാണ്.വിശക്കുന്നവരുടെ വയറുനിറയ്ക്കാൻ എന്നാൽകഴിയുന്ന ഒരു പരിശ്രമം.അതാണ് ഇവിടെ നടക്കുന്നത്.ആരുടെയും ശല്യമില്ലാതെ ,ആരെയും ശല്യപ്പെടുത്താതെ ജീവിച്ചുപോകുന്നു.ഒരുപാട് പേർ പലവിധത്തിൽ സഹായിക്കുന്നുണ്ട്.അതുകൊണ്ടാണ് ഇവിടുത്തെ കാര്യങ്ങൾ മുട്ടില്ലാതെ മുന്നോട്ട് പോകുന്നത്.സ്വമി വ്യക്തമാക്കി.ഒരു വശത്ത് കാളിന്ദി നദി ഒഴുകുന്നു.ദൂരെരേയ്ക്കുനോക്കിയാൽ ചുറ്റും പച്ചപുതച്ച മലനിരകളും.പ്രൃതിസൗന്ദര്യത്തിന്റെ നിറകുടമാണിവിടം.കൃഷിയിടത്തിലെ കൂടിക്കാഴ്ചയിൽ ജിവിത വഴിയിലെ മാറ്റത്തെക്കുറിച്ചും ഭാവിയിലെ ലക്ഷ്യത്തെക്കുറിച്ചുമൊക്കെ സ്വാമി മറുനാടനോട് മനസ്സുതുറന്നു.
ആധ്യത്മീകത വ്യക്തി നിഷ്ഠമാണ്.വിശപ്പ് സാമൂഹികപരവും.നമ്മൾക്കാവശ്യമുള്ള സാധനങ്ങൾ നമ്മൾ തന്നെ ഉത്പാദിപ്പിക്കുക എന്ന ലക്ഷ്യം എങ്ങിനെ പ്രാവർത്തീകമാക്കാമെന്നാണ് ചിന്തിക്കുന്നത്.ആ വഴിക്കുള്ള ചെറിയ കാൽവയ്പ് മാത്രമാണിത്.ആരോടും പരിഭവവുമില്ല,പരാതിയുമില്ല.ഇനി ഇവിടെ നിന്നും ഒരു പറിച്ചുനടീലുമില്ല.ഞാനാണ് പീഡിപ്പിക്കപ്പെട്ടത്.ഞാനാരെയും പീഡിപ്പിച്ചിട്ടില്ല.എന്നിട്ടും ക്രൂരമായ മാധ്യമ വിചാരണ നേരിടേണ്ടി വന്നു.കാരണമില്ലാതെ ജയിൽ വാസവും അനുഭവിയ്ക്കേണ്ടിവന്നു.പരാതി ഉണ്ടെങ്കിൽ എഴുതിനൽകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു.ഒന്നും വേണ്ടെന്നാണ് അന്ന് പൊലീസിനോട് പറഞ്ഞത്.ഇപ്പോഴും ഈ നിലപാടിന് മാറ്റമില്ല.
കഠിനമായ വേദനയും സഹിച്ച്,മൂത്രം സംഭരിച്ച ബാഗുമായി 284 ദിവസം ആശുപത്രിയിൽ കഴിഞ്ഞെങ്കിലും എന്റെ മനസ്സിന്റെ ധൈര്യം ഒരു കണിക പോലും ചോർന്നിട്ടില്ല.ഈ വർഷം മാർച്ച് 24-ഓടെ ശരീരം പൂർവ്വസ്ഥിതിയിലായി.ഇപ്പോൾ പറയത്തക്ക ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ല.ആരെയും വിമർശിക്കാനില്ല.തലസ്ഥാനത്ത് ചട്ടമ്പി സ്വാമികളുടെ ജന്മ സ്ഥലത്ത് ഒരു സ്മാരകം വേണമെന്ന് അതിയായ മോഹമുണ്ട്.ഇന്നല്ലങ്കിൽ നാളെ അത് യാഥാർത്ഥ്യമാവുമെന്നാണ് പ്രതീക്ഷ. നാടിന്റെ സംസ്കാരവുമായി ചേർന്ന് ജീവിക്കുന്ന,വലിയ വിദ്യാസമ്പന്നരല്ലെങ്കിലും വിവരമുള്ള,വലിയ സംസാരമില്ലങ്കിലും സംസ്കാരമുള്ള ,നാടിനോടും കാടിനോടും ഇണങ്ങിക്കഴിയുന്ന കുറച്ച് ആളുകൾക്കൊപ്പം ചെറിയ ചെറിയ കാര്യങ്ങൾ ചെയ്തുകഴിയുകയാണ്.
ഈ ജിവിതമായി ഇപ്പോൾ പൊരുത്തപ്പെട്ടുകഴിഞ്ഞു.ഇനി അവശേഷിക്കുന്ന ജീവിത കാലം ഇവിടെത്തന്നെ കഴിയാണ് ഞാൻ ഇഷ്ടപ്പെടുന്നത്.അദ്ദേഹം വ്യക്തമാക്കി.ഇനിയും എന്നേ വിവാദങ്ങളിലേയ്ക്ക് വലിച്ചിടരുതെന്ന അഭ്യർത്ഥനയോടെയാണ് ഗംഗേശാനന്ദ വാക്കുകൾ ചുരുക്കിയത്.തിരുനെല്ലിയിലെ ഒരു കൊച്ചുവീട്ടിലാണ് അദ്ദേഹത്തിന്റെ താമസം. ആശ്രമജീവിതം ഉപേക്ഷിച്ച മട്ടാണ്.ആധ്യാത്മിക പ്രഭാഷണമോ ഒന്നും നടത്താതെതയും ശിഷ്യരെ വളർത്താതെയും തീർത്തും ഭൗതികമായ കൃഷിയിലാണ് അദ്ദേഹം സംതൃപ്തി കണ്ടത്തുന്നത്.
2017 മെയ് 20-നാണ് ജനനേന്ദ്രിയം ഒട്ടുമുക്കാലും മുറിഞ്ഞ നിലയിൽ ഗംഗേശാനന്ദയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്.23-ന് പേട്ട സി ഐ ഗംഗേശാനന്ദയെ അറസ്റ്റുചെയ്തു.തന്നേ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ സ്വാമിയുടെ ജനനേന്ദ്രിയം ഛേദിച്ചുവെന്ന് 23-കാരി നൽകിയ മൊഴിയതിന്റെ അടിസ്ഥാനത്തിലാണ് സ്വാമിയെ അറസ്റ്റുചെയ്തതെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു.റിമാന്റ് ചെയ്യപ്പെട്ട സ്വാമി രണ്ട് ദിവസം ജയിലിൽക്കിടന്നു.
പൊലീസ് കാവലിൽ 94 ദിവസത്തോളം മെഡിക്കൽ കോളേജിൽ ചികത്സിച്ചു.ഇതിനിടയിൽ പരാതിക്കാരി പൊലീസ് വെളിപ്പെടുത്തിയ വിവരങ്ങൾ വാസ്തവ വിരുദ്ധമാമെന്ന് വ്യക്തമാക്കി മാധ്യമങ്ങൾക്ക് മുന്നിലെത്തി.അയ്യപ്പദാസ് എന്ന തന്റെ അടുപ്പക്കാരനാണ് ഇത് ചെയ്തതെന്ന് യുവതി വെളിപ്പെടുത്തുകയും ചെയ്തിരുന്നു.ഈ നിലപാട് പെൺകുട്ടി കോടതിയിലും ആവർത്തിച്ചു.ഇതോടെ പൊലീസ് വെട്ടിലായി.
ലോക്കൽ പൊലീസിൽ നിന്നും അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് ഈ കേസിൽ ഇനിയും കുറ്റപത്രം സമർപ്പിച്ചിട്ടില്ലന്നാണ് ലഭ്യമായ വിവരം.ജനനേന്ദ്രിയം മുറിച്ച വിവാദ കേസിന് പിന്നിൽ എഡിജിപി ബി.സന്ധ്യയാണെന്ന ആരോപണവുമായി ഗംഗേശാനന്ദ രംഗത്ത് വന്നിരുന്നു.
ഇപ്പോഴത്തെ സർക്കാരിൽ നിന്നോ പൊലീസിൽ നിന്നോ നീതി ലഭിക്കുമെന്ന പ്രതീക്ഷ തനിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. നിയമ വിദ്യാർത്ഥിയായ പെൺകുട്ടിയാണ് പീഡന ശ്രമത്തെ ചെറുക്കാനെന്ന പേരിൽ ശ്രീഹരി എന്ന ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചെന്നാണ് കേസ്. പിന്നീട് കാമുകൻ അയ്യപ്പദാസിനെ കുറ്റപ്പെടുത്തി പെൺകുട്ടി ഗംഗേശാനന്ദയുടെ ഭാഗം ചേർന്നിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍