പൗരമുഖ്യരും നാട്ടുപ്രമാണികളും നിർബന്ധിച്ചിട്ടും പുരോഗമന പ്രസ്ഥനങ്ങളെ തള്ളിപ്പറഞ്ഞില്ല; നക്സൽ വറുഗീസ് സൗഹൃദം പുലർത്തിയിരുന്ന ഏക ജന്മിത്തറവാട്; പ്രദേശത്തെ ആദ്യ സിനിമ ചിത്രീകരണത്തിന് സർവ്വ സന്നാഹങ്ങളുമൊരുക്കി കൂടെ നിന്നവർ; തൊഴിലാളി ദ്രോഹത്തിന്റെ പേരിൽ പഴികേൾപ്പിക്കാത്തവർ: തിരുനെല്ലിയുടെ തിലകക്കുറിയായിരുന്ന അറവനാഴി തറവാടിന്റെ ചരിത്രം അറിയാം
പ്രകാശ് ചന്ദ്രശേഖർ
തിരുനെല്ലി: പൗരമുഖ്യരും നാട്ടുപ്രമാണികളും നിർബന്ധിച്ചിട്ടും പുരോഗമന പ്രസ്ഥനങ്ങളെ തള്ളിപ്പറായത്തവർ, നക്സൽ വറുഗീസ് സൗഹൃദം പുലർത്തിയിരുന്ന ഏക ജന്മിത്തറവാട്, കലാ-സാംസ്കാരിക പ്രവർകരുടെ സംഗമ കേന്ദ്രം, പ്രദേശത്തെ ആദ്യ സിനിമ ചിത്രീകരണത്തിന് സർവ്വ സന്നാഹങ്ങളുമൊരുക്കികൂടെ നിന്നവർ, തൊഴിലാളി ദ്രോഹത്തിന്റെ പേരിൽ പഴികേൾപ്പിക്കാത്തവർ ...തിരുനെല്ലിയിലെ അറവനാഴി തറവാടിനെക്കുറിച്ച് പഴമക്കാർ നൽകുന്ന വിവരണമാണ് മുകളിൽ ചേർത്തിട്ടുള്ളത്.
തിരുനെല്ലിയുടെ തിലകക്കുറിയായിരുന്ന അറവനാഴി തറവാടിനെക്കുറിച്ച് അറിയാവുന്നവർ ഇന്ന് നാമമാത്രമാണ്. പ്രദേശത്തിന്റെ ചരിത്രത്തോട് അടുത്തുബന്ധമുള്ള ഈ വീടിനെക്കുറിച്ചും ഇവിടുത്തെ അന്തേവാസികളെകുറിച്ചുമൊന്നും പുതുതലമുറിയിലെ ഒട്ടുമിക്കവർക്കും കേട്ടുകേൾവി പോലുമില്ല എന്നതാണ് വാസ്തവം.
തറവാട്ട് കാരണവർ ആയിരുന്ന അനന്തവാര്യരുടെ മകൻ രാജേഷാണ് ഇപ്പോൾ കുടുംമ്പവീട്ടിൽ താമസിക്കുന്നത്. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും പ്രതാപകാലത്തിന്റെ സ്മാരകമായി, പഴമയുടെ നിറവിൽ നിലനിൽക്കുന്ന വീടും അവശേഷിക്കുന്ന കൃഷിയിടവും സംരക്ഷിക്കുന്നതിനുള്ള ഭഗീരഥ പ്രയത്നത്തിലാണ് ഇദ്ദേഹം. നാടിന്റെ പൂർവ്വകാല ചരിത്രത്തിന്റെ ഭാഗമാണിവിടം. വരും തലമുറയ്ക്കായി കാത്തുവയ്ക്കാൻ കൈയിലുള്ളതും ഇതുമാത്രം.രാജേഷ് മറുനാടനോട് വ്യക്തമാക്കി.
ഏ സി അച്ചുതവാര്യർ-ലക്ഷമിവാരസ്യർ ദമ്പതികളുടെ അഞ്ച് മക്കളിൽ മൂത്തയാളായിരുന്നു രാജേഷിന്റെ പിതാവായ അനന്തവാര്യർ. സഹോദരനായ പ്രഭാകരവാര്യർ രോഗബാധയെത്തുടർന്ന് അഞ്ച് വർഷം മുമ്പ് മരണമടഞ്ഞിരുന്നു. മറ്റൊരുസഹോദരനായ എം അച്ചുതവാര്യർ ആണ് ഇപ്പോൾ തലമുറയിലെ മുതിർന്ന ആൾ.
നക്സലൈറ്റ് വറുഗീസിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള സി ബി ഐ കേസ്സിൽ മരണമടഞ്ഞ പ്രഭാകരവാര്യർ ആയിരുന്നു പ്രധാന സാക്ഷി. കേസ്സിൽ വാദം നടക്കുമ്പോൾ വൻസാമ്പത്തീക വാഗ്ദാനവുമായി അന്ന് പൊലീസ് തലപ്പത്തെ ഉന്നതരായ പ്രതികൾ വീട്ടിലെത്തിയിരുന്നെന്നും കഷ്ടപ്പാടുകൾ ഉണ്ടായിരുന്നെങ്കിലും സഹോദരൻ മുൻ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നെന്നും ഇത് ഇവർക്ക് ശിക്ഷ ലഭിക്കുന്നതിന് കാരണമായെന്നും എം അച്ചുതവാര്യർ വെളിപ്പെടുത്തി.
വനത്തിലേയ്ക്ക് വെള്ളമെത്തിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് എത്തിയത് പ്രഭാകരവാര്യരുടെ വീട്ടിലായിരുന്നെന്നും ഇതുപ്രകാരം കലത്തിൽ വെള്ളവുമായി എത്തുമ്പോൾ വറുഗീസിന്റെ ജഡം പാറപ്പുറത്ത് കാണപ്പെട്ടു എന്നും ഈ സമയം ഇവിടെ ശിക്ഷിക്കപ്പെട്ട പൊലീസുകാരിൽ ഏതാനും പേർ ഉണ്ടായിരുന്നെന്ന് പ്രഭകരവാര്യർ വെളിപ്പെടുത്തിയെന്നും അന്വേഷണം വന്നപ്പോൾ ഈ വിവരങ്ങൾ സി ബി ഐയ്ക്ക് നൽകാൻ താൻകൂടി നിർദ്ദേശിച്ചതനുസരിച്ചാണ് സഹോദരൻ സാക്ഷിയായി കോടതിയിൽ എത്തിയതെന്നും അച്ചുതവാര്യർ കൂട്ടിച്ചേർത്തു.
വെള്ളമുണ്ടക്കാരനായ വറുഗീസ് പ്രഭാകരവാര്യർക്കൊപ്പം സ്കൂളിൽ പഠിച്ചിരുന്നു. ഈ അടുപ്പത്തിന്റെ പേരിൽ ഇയാൾ തറവാട്ടിലെത്തി പലവട്ടം ഭക്ഷണം കഴിച്ചിട്ടുണ്ട്. കർഷകത്തൊഴിലാളികൾക്ക് കൂലി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സമരം ആരംഭിച്ചപ്പോൾ അടുപ്പത്തിന്റെ പേരിൽ ഞങ്ങളേ ഒഴിവാക്കിയില്ല.
പണിക്കാർക്ക് കൂലി വർദ്ധിപ്പിച്ചുനൽകാമെന്ന് ഞങ്ങൾ ഉറപ്പ് നൽകിയിരുന്നു. ഈ ഉറപ്പ് പാലിക്കുകയും ചെയ്തു. ഒരിക്കൽ തോക്ക് ചോദിച്ച് തറവാട്ടിലെത്തി. തോക്ക് പൊലീസിന് കൈമാറി എന്നുപറഞ്ഞപ്പോൾ തിരിച്ചുപോയി. ഹുണ്ടിക പിരിവുകാരൻ ചേക്കുവിനെ വകവരുത്തിയ വിവരം അറിയിച്ച് മടങ്ങിയതാണ് വറുഗീസുമൊത്തുള്ള ഓർമ്മയിലെ അവസാന സമാഗമം. അച്ചുതവാര്യർ വെളിപ്പെടുത്തി.
പി വത്സല ടീച്ചർ നെല്ല് എന്ന നോവൽ എഴുതുന്നതിന് തിരുനെല്ലിയിൽ എത്തിയപ്പോൾ ആദ്യമെത്തിയത് ഈ തറവാട്ടിലായിരുന്നെന്ന് ഇവരുടെ ഭർത്താവ് അപ്പുക്കുട്ടൻ മാഷ് ഒരിക്കൽ ത്ന്നോട് വെളിപ്പെടുത്തിയതായി രാജേഷ് അറിയിച്ചു. ഈ നോവൽ പിന്നീട് സിനിമയായപ്പോൾ നസീറും ജയഭാരതിയും അടക്കമുള്ള നടീ-നടന്മാരും സാങ്കേതിക പ്രവർത്തകരുമെല്ലാം വീട്ടിലെത്തി ഭക്ഷണവും മറ്റും കഴിച്ച ശേഷമാണ് സമീപത്തെ ലൊക്കേഷനുകളിലേയ്ക്ക് പോയിരുന്നതെന്ന് മാതാപിതാക്കൾ തന്നോട് വെളിപ്പെടുത്തിയിരുന്നെന്നും ഇദ്ദേഹം വ്യക്തമാക്കി.
1950-ലാണ് അറവനാഴി തറവാട് വീടിന്റെ നിർമ്മാണം ആരംഭിച്ചതെന്നും 51-ൽ താമസം തുടങ്ങിയെന്നും 6114-രൂപ 3 പൈസ നിർമ്മാണത്തിനായി ചിലവുവന്നുവെന്നും അച്ചുതവാര്യർ പറയുന്നു. പ്രായാധിക്യമുണ്ടെങ്കിലും ഓർമ്മയുടെ കാര്യത്തിൽ കുടുംബത്തിലെ മറ്റാരും അച്ചുതവാര്യരോട് പിടിച്ചുനിൽക്കില്ലന്നാണ് കുടുംബാംഗങ്ങൾ വ്യക്തമാക്കുന്നത്. പഴയ പാട്ടുകൾ തനിമ ചോരാതെ ആലപിക്കുന്ന അച്ചുതവാര്യർ ഇതുകൊണ്ടുതന്നെ നാട്ടുകാർക്കിടയിലും പ്രിയങ്കരനാണ്.
ഉള്ളിലെ രണ്ട് അറകൾ ഒന്നിച്ചാക്കിയതൊഴിച്ചാൽ വീടിന്റെ അന്നത്തെ അവസ്ഥ അതേപോലെ നിലനിൽക്കുന്നു. താക്കോലുകൾ ഉപയോഗിക്കാതെ തന്നെ വാതിലുകൾ പൂട്ടാം. മച്ചിന്റെ മുകളിൽ ഒരാൾക്ക് ഒളിച്ചിരിക്കാവുന്ന രഹസ്യ അറയുണ്ട്. മറ്റ് നിർമ്മാണ പ്രവർത്തനങ്ങളിലും അന്നത്തെ തച്ചന്മാരുടെ കരവിരുത് ദൃശ്യമാണ്.
Stories you may Like
- തിരുനെല്ലി ക്ഷേത്ര നവീകരണത്തിന്റെ പേരിൽ നടന്നത് നശീകരണം!
- ആദിവാസി യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി റിമാൻഡിൽ
- കേരളത്തിലേക്ക് ലഹരി കടത്തിന്റെ മുഖ്യകണ്ണി ഐവറികോസ്റ്റ് സ്വദേശി പിടിയിൽ
- വനിതാ കമ്മീഷൻ പട്ടികവർഗ മേഖലാ ക്യാമ്പ് തിരുനെല്ലിയിൽ
- മൊയ്തീനും സംഘവും തിരിച്ചടിക്ക് തന്നെ; പശ്ചിമഘട്ടത്തിൽ പൊലീസ് അതീവ ജാഗ്രതയിൽ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍