മുരിങ്ങൂർ ധ്യാനകേന്ദ്രത്തിന്റെ പേരിൽ യുകെയിൽ ആരംഭിച്ച ധ്യാനകേന്ദ്രത്തിന്റെ മറവിൽ തട്ടിപ്പ്; ജീവിത പ്രശ്നങ്ങൾ നേരിട്ട മലയാളിയായ ഡോക്ടർ ദമ്പതികളെ ധ്യാനകേന്ദ്രത്തിലെ ബ്രദർ എന്ന പേരിൽ മറ്റൊരു മലയാളി തട്ടിച്ചത് 60ലക്ഷം രൂപ; യുകെയിൽ തട്ടിപ്പ് നടത്തിയ മലയാളി യുവാവിന് മൂന്നരക്കൊല്ലം തടവ് വിധിച്ച് ബ്രിട്ടീഷ് കോടതി
പ്രത്യേക ലേഖകൻ
ലണ്ടൻ: പ്രശസ്തമായ മുരിങ്ങൂർ ഡിവൈൻ ധ്യാന കേന്ദ്രത്തിനു ബ്രിട്ടനിൽ തുടങ്ങിയ ശാഖയായ ഡാർലിങ്ടൺ ഡിവൈൻ റിട്രീറ്റ് കേന്ദ്രത്തെ മറയാക്കി 70000 പൗണ്ടിന്റെ(ഏതാണ്ട് 60 ലക്ഷം രൂപ) തട്ടിപ്പു നടത്തിയ മലയാളി യുവാവിന് ഒടുവിൽ ജയിൽ ശിക്ഷ. ധ്യാന കേന്ദ്രത്തിൽ ശുശ്രൂഷകനായും സേവകനായും ചമഞ്ഞെത്തിയ നൈനാൻ വർഗീസ് എന്ന യുവാവാണ് കോടതി വിധിയിലൂടെ മൂന്നര വർഷത്തോളം ജയിൽ ജീവിതം അനുഭവിക്കാൻ തയ്യാറെടുക്കുന്നത്. ധ്യാന കേന്ദ്രത്തിൽ പ്രാർത്ഥനക്കു എത്തിയ ബർമിങ്ഹാമിലെ ഡോക്ടർ ദമ്പതികൾക്ക് ചുളുവിലയ്ക്ക് വീട് വാങ്ങി നൽകാം എന്ന പ്രലോഭനം നൽകിയാണ് ഇയാൾ 70000 പൗണ്ട് കൈക്കലാക്കിയത് എന്നായിരുന്നു കേസ്. പതിവായി ധ്യാന കേന്ദ്രത്തിൽ എത്തിയിരുന്ന ദമ്പതികളെ നല്ല വർത്തമാനത്തിൽ മയക്കിയാണ് നൈനാൻ പണം കൈക്കലാക്കിയത് എന്ന് കോടതിയിൽ ബോധിപ്പിക്കപ്പെട്ടു. എന്നാൽ ഒരു ഘട്ടത്തിൽ പാപ്പരായി മാറിയ ഇയാളിൽ നിന്നും പരാതിക്കാർക്കു നഷ്ടമായ പണം തിരികെ കിട്ടുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
അതിനിടെ ഡാർലിങ്ടൺ ധ്യാന കേന്ദ്രത്തിന്റെ തുടക്കകാലത്തു മുൻനിരയിൽ നിന്ന രണ്ടു പ്രാർത്ഥനക്കാരുടെ പേരും ഇപ്പോൾ യുകെ മലയാളികൾ ചർച്ച ചെയ്യുകയാണ്. ധ്യാന കേന്ദ്രം നടത്തിപ്പുമായി ബന്ധപ്പെട്ടു എത്തിയ വൈദികരെ ചൂഷണം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ഇരുവരും ഇപ്പോൾ പ്രമുഖ സംഘടനയുടെ സാംസ്കാരിക, ജീവകാരുണ്യ പ്രവർത്തകരായി സമൂഹത്തിൽ നിറഞ്ഞു നിൽപ്പുണ്ട്. ഇവരുമായി ബന്ധപ്പെട്ട തർക്കം പൊതു മധ്യത്തിൽ എത്തുന്നത് ധ്യാന കേന്ദ്രത്തിനു ക്ഷീണമാകും എന്ന ചിന്തയിൽ മൂടി വയ്ക്കപ്പെടുക ആയിരുന്നു എന്നാണ് പിന്നീട് പുറത്തു വന്ന വിവരം. പ്രാർത്ഥന കേന്ദ്രത്തിൽ എത്തുന്ന വിശ്വാസികൾ ചൂഷണം ചെയ്യപ്പെടുന്നു എന്ന വാർത്ത ഞെട്ടലോടെയാണ് ഇപ്പോൾ യുകെ മലയാളികൾ തിരിച്ചറിയുന്നത്.
ഏതാനും വർഷം മുൻപ് പ്രശസ്തമായ ധ്യാന കേന്ദ്രത്തിന്റെ മറവിൽ ഗ്യാസ്, ഇലക്ട്രിസിറ്റി ഇന്ധന വിതരണത്തിന് ഇറങ്ങിയ പ്രാർത്ഥനക്കാരൻ കോടീശ്വരനാകാൻ എളുപ്പ വഴിയായായാണ് പ്രാർത്ഥന ഉപയോഗപ്പെടുത്തിയത്. ഇയാൾക്കെതിരെ ബ്രിട്ടീഷ് മലയാളിയിൽ അടക്കം വാർത്ത എത്തിയപ്പോഴാണ് ധ്യാന കേന്ദ്രം ഇടപെട്ടു പ്രാർത്ഥന ബിസിനസ് അവസാനിപ്പിച്ചത്. ഇയാൾ ഇപ്പോഴും സ്വന്തം നിലയിൽ മുടക്കു മുതൽ ആവശ്യമില്ലാത്ത പ്രാർത്ഥന ബിസിനസ്സിൽ സജീവമാണെന്നാണ് സൂചന. ധനസമ്പാദനം മാത്രം ലക്ഷ്യമിടുന്ന ഇത്തരക്കാരെ കുറിച്ച് ഇടയ്ക്കിടെ ആരോപണങ്ങൾ ഉയരുന്നുണ്ടെങ്കിലും വിശ്വാസം മറയാക്കി നടത്തുന്ന ബിസിനസ് തളർച്ചയില്ലാതെ തഴച്ചു വളരുകയാണ്.
മിഡ്ലാന്റ്സിൽ ജിപിയായി ജോലി ചെയ്യുന്ന ദമ്പതികളെ നയചാതുരിയോടെ വർത്തമാനത്തിൽ മയക്കിയാണ് നൈനാൻ പണം തട്ടിച്ചതെന്നു പ്രോസിക്യൂട്ടർ ജോലിയോൺ പേർക്സ് റ്റീസൈഡ് ക്രൗൺ കോടതിയിൽ വാദിച്ചു. ഇത് കോടതി അംഗീകരിക്കുകയും ചെയ്തു. ഡോക്ടർ ദമ്പതികൾക്ക് വേണ്ടി ദൈവം നേരിട്ട് അയച്ച വ്യക്തിയാണ് താനെന്നു പരാതിക്കാരെ വിശ്വസിപ്പിക്കാൻ 43 കാരനായ നൈനാന് കഴിഞ്ഞുവെന്നും കോടതിയിൽ തെളിയിക്കാനായി. പരാതിക്കാരുടെ നിസ്സഹായത പ്രതി നന്നായി ചൂഷണം ചെയ്യുക ആയിരുന്നു എന്നാണ് കോടതിയിൽ ബോധിപ്പിക്കപ്പെട്ടത്. വിധി കേട്ട് പുറത്തു വന്ന നൈനാൻ സ്കാർഫ് ഉപയോഗിച്ച് മുഖം മറയ്ക്കാൻ ശ്രമിച്ചത് പരാജയപ്പെട്ടപ്പോൾ കൂളായി ചിരിച്ചു ഫോട്ടോക്ക് പോസ് ചെയ്തത് ബ്രിട്ടീഷ് മാധ്യമങ്ങൾ നന്നായി ഉപയോഗിക്കുകയാണ്. ഇയാൾ ഒട്ടും മനസ്താപം പ്രകടിപ്പിച്ചിട്ടില്ലെന്നു കോടതിയും വിചാരണയ്ക്കിടെ കണ്ടെത്തിയിരുന്നു. ഇതോടെ ജഡ്ജ് സൈമൺ ബേൺ ആർട്ടൻ ആരോപണ വിധേയൻ ശിക്ഷാർഹമാണ് ഏന് കണ്ടെത്തുക ആയിരുന്നു.
താമസിച്ചു ധ്യാനം കൂടാൻ എത്തിയ സന്ദർഭത്തിലാണ് നൈനാൻ വർഗീസ് ഡോകടർ ദമ്പതികളുമായി കൂടുതൽ അടുത്തത്. പരിചയം ആത്മബന്ധമായി വളർന്നപ്പോൾ രാവും പകലും നോക്കാതെ നൈനാൻ മിഡിൽസ്ബറോയിൽ നിന്നും മിഡ്ലാന്റ്സിലേക്കു ഡ്രൈവ് ചെയ്യുക പതിവായി. ധ്യാന കേന്ദ്രത്തിലെ പ്രാർത്ഥനക്കു പുറമെ ഡോക്ടറാമാരുടെ വീട്ടിലും പ്രാർത്ഥന പതിവായി. ഇതിനിടയിൽ നൂറ് കണക്കിന് ഫോൺ കോളുകളും കൈമാറി. ഡോക്ടർമാരുടെ വിശ്വാസം പിടിച്ചു പറ്റാൻ ധ്യാന കേന്ദ്രത്തിൽ എത്തുന്ന പ്രമുഖ വചന ശുശ്രൂഷകരെയും കൂടെ കൂട്ടാൻ നൈനാൻ മറന്നില്ല. ഇതെല്ലം തട്ടിപ്പിനുള്ള ആസൂത്രിതമായ പദ്ധതിയുടെ ഭാഗമായി നൈനാൻ രൂപം നൽകിയതാണെന്നു കോടതിക്ക് ബോധ്യമായി.
ബന്ധം ബിസിനസിലേക്കു വളർത്താൻ ഡോക്ടർമാരിൽ സമ്മർദ്ദം ചെലുത്തുന്നത് ഈ ഘട്ടത്തിലാണ്. തനിക്കു പങ്കാളിത്തമുള്ള പ്രാദേശിക പത്ര വിതരണ സ്ഥാപനത്തിൽ ഷെയർ എടുക്കാൻ പ്രേരണയായി. ഇതിന്റെ ലാഭവിഹിതം വൈകാതെ നൽകാതെ എന്ത് പറഞ്ഞാലും ഡോക്ടർമാർ വിശ്വസിക്കും എന്നിടം വരെ കാര്യങ്ങൾ എത്തിച്ചു. ഇതേ തുടർന്നാണ് തന്റെ അറിവിൽ ചുളു വിലയ്ക്ക് വിൽക്കാൻ ഇട്ടിരിക്കുന്ന കെട്ടിടം സ്വന്തമാക്കുന്ന കാര്യം ഇയാൾ അവതരിപ്പിക്കുന്നത്. പണം തന്റെ പേരിൽ സ്വീകരിച്ച ഇയാൾ കെട്ടിടം വാങ്ങി അതിൽ ബിസിനസ് തുടങ്ങിയപ്പോഴാണ് തങ്ങൾ സമർത്ഥമായി വഞ്ചിക്കപ്പെട്ടു എന്ന് ദമ്പതികൾക്ക് ബോധ്യമാകുന്നത്. ഇതേ തുടർന്നാണ് നിയമ നടപടികൾ ആരംഭിക്കുന്നത്.
രണ്ടു വർഷം മുൻപാണ് ഈ കേസിനു ആസ്പദമായ സംഭവങ്ങൾ നടക്കുന്നത്. വസ്തു ഇടപാടിലും ബിസിനസിലെ വ്യാജ പ്രമാണങ്ങൾ സൃഷ്ടിച്ചും നൈനാൻ തന്റെ കുരുട്ടു ബുദ്ധി നന്നായി ഉപയോഗിച്ചു. പണം കിട്ടിക്കഴിഞ്ഞതോടെ ബന്ധത്തിൽ നിന്നും അകന്ന ഇയാൾ പിന്നീട് ധ്യാന കേന്ദ്രത്തിൽ വച്ച് തന്നെ പണം താൻ കൈക്കലാക്കുക ആയിരുന്നു എന്ന് സമ്മതിക്കുക ആയിരുന്നു. പൊലീസ് കേസിനു പോകാതായാൽ 250 പൗണ്ട് വീതം നൽകി കടം തീർക്കാം എന്നതായിരുന്നു ഇയാളുടെ ഓഫർ. എന്നാൽ തന്റെ കബളിപ്പിക്കൽ നാടകം സമർത്ഥമായി വിജയത്തിൽ എത്തിക്കാൻ വേണ്ടിയുള്ള സാവകാശത്തിനു വേണ്ടിയാണ് ഇയാൾ ഈ ഓഫർ മുന്നോട്ടു വച്ചത്. കൃത്യം ഒരു വർഷത്തിനകം പാപ്പരായി മാറിയ ഇയാൾ ഡോകട്ർമാരിൽ നിന്നും കിട്ടിയ പണം തന്റെ 90000 പൗണ്ട് കടം തീർക്കാൻ ഉപയോഗിച്ചതായി കുറ്റസമ്മതവും നടത്തി.
മറ്റൊരു ബിസിനസ്സിൽ നികുതി വെട്ടിപ്പ് നടത്തിയതിനു നിയമനടപടികൾ നേരിട്ട ചരിത്രവും നൈനാന്റെ പേരിലുണ്ട്. ഡോക്ടർമാരുടെ ജീവിത സമ്പാദ്യം അതി നിഷ്ടൂരമായി കൈക്കലാക്കിയ ക്രിമിനൽ എന്ന നിലയിൽ നൈനാൻ ദയ അർഹിക്കുന്നില്ല എന്നും കോടതി വ്യക്തമാക്കി. മാത്രമല്ല ഇയാൾ ഒരിക്കൽ പോലും പശ്ചാത്തപിക്കാൻ ശ്രമിക്കാഞ്ഞതും കോടതി നിരീക്ഷിച്ചു. നൈനാന് വേണ്ടി ദയാപൂർമായ നടപടികൾ ഉണ്ടാകണമെന്നും കോടതിയിൽ ആവശ്യമുണ്ടായി. ഇയാൾക്ക് മൂന്നു കുട്ടികൾ ഉള്ളതിനാൽ ദീർഘകാല ജയിൽ ശിക്ഷ നൽകരുതെന്നും ആവശ്യപ്പെട്ടത് കോടതി പരിഗണിച്ചില്ല.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍