ശ്രീലങ്കയിൽ ഭരണഘടനാ പ്രതിസന്ധി രൂക്ഷം; പാർലമെന്റ് പിരിച്ചുവിട്ട നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷ കക്ഷികൾ സുപ്രീം കോടതിയിലേക്ക്; പ്രസിഡന്റിന്റെ നടപടിയിൽ വിമർശനവുമായി ലോകരാഷ്ട്രങ്ങളും; ലങ്കയിലെ രാഷ്ട്രീയ അട്ടിമറി ഏവരേയും അമ്പരിപ്പിക്കുന്നത്; ഒടുവിൽ ലങ്കയിൽ ആരാണ് രാവണനാകുന്നത്?
മറുനാടൻ ഡെസ്ക്
നാടകീയമായ അട്ടിമറിയിലൂടെയായിരുന്നു ശ്രീലങ്കയിൽ റെനിൽ വിക്രമസിംഗെയ്ക്ക് പ്രധാനമന്ത്രി സ്ഥാനം തെറിക്കുന്നത്. ഇന്ത്യാസന്ദർശന വേളയിൽ ഒക്ടോബർ 26ന് ശ്രീലങ്കൻ പ്രസിഡന്റ് മൈത്രിപാല സിരിസേന യുണൈറ്റഡ് നാഷണൽ പാർട്ടി (യുഎൻപി) നേതാവ് റെനിൽ വിക്രമസിംഗെയെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് നീക്കിയതോടെയാണ് രാജ്യത്ത് രാഷ്ട്രീയ അട്ടിമറി രൂപപ്പെട്ടത്. പകരക്കാരനായി വിക്രമസിംഗെയുടെ ബദ്ധശത്രുവും ശ്രീലങ്ക ഫ്രീഡം പാർട്ടിയുടെ അമരക്കാരനുമായ മഹീന്ദ രാജപക്സെയെ അവരോധിക്കുകയും ചെയ്തതോടെ ഇവിടെ കടുത്ത രാഷ്ട്രീയപ്രതിസന്ധി ഉടലെടുക്കുകയും ചെയ്തു. പാർലമെന്റിലെ ഏറ്റവും വലിയ കക്ഷിയായ യുണൈറ്റഡ് നാഷണൽ പാർട്ടിയുടെ നേതാവായ വിക്രമസിംഗെയ പുറത്താക്കിയ ശേഷം സിരിസേന 16 വരെ പാർലമെന്റ് മരവിപ്പിക്കുകയും ചെയ്തു. എന്നാൽ റെനിൽ വിക്രമസിംഗെയ്ക്കു പകരം മഹീന്ദ രാജപക്സെയെ നിയമിച്ച തന്റെ നടപടിക്ക് പാർലമെന്റിൽ അംഗീകാരം ലഭിക്കില്ലെന്ന് ഉറപ്പായതോടെ പ്രസിഡന്റ് സിരിസേന പാർലമെന്റ് പിരിച്ചുവിട്ടതോടെ പ്രതിസന്ധി രൂക്ഷമായി.
ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ നടപടിക്കെതിരേ കോടതിയെ സമീപിച്ചിരിക്കുകയാണ് പ്രതിപക്ഷ പാർട്ടികൾ. പുറത്താക്കപ്പെട്ട പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെയുടെ യുനൈറ്റഡ് നാഷനൽ പാർട്ടി, പ്രധാന തമിഴ് പാർട്ടിയായ തമിൾ നാഷനൽ അലയൻസ്, ഇടതുപാർട്ടികൾ എന്നിവയടക്കം 10 സംഘടനകളാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. കാലാവധി തികയാതെ ശ്രീലങ്കൻ പാർലമെന്റ് പിരിച്ചുവിട്ട പ്രസിഡന്റിന്റെ നടപടിയെ അമേരിക്കയും ബ്രിട്ടനും അപലപിച്ചിരുന്നു. രണ്ടു വർഷം കാലാവധി ശേഷിക്കെയാണ് അട്ടിമറിയിലൂടെ വിക്രമസിംഗയെ മാറ്റി രാജപക്സെയെ സിരിസേന പ്രധാനമന്ത്രിയായി അവരോധിക്കുന്നത്. സ്പീക്കർ 14ന് സഭയിൽ ഭൂരിപക്ഷം ആർക്കെന്ന് തെളിയിക്കാനിരിക്കെയാണ് സിരിസേന പാർലമെന്റ് പിരിച്ചുവിട്ടത്.
പ്രതിസന്ധിക്കു തുടക്കം കുറിക്കുന്നത് ഫെബ്രുവരിയിൽ
ഫെബ്രുവരിയിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ രാജപക്സെ പക്ഷം വിജയം നേടിയതോടെയാണ് രാജ്യത്ത് അനിശ്ചിതത്വം ഉടലെടുക്കുന്നത്. ഇതോടെ യുഎൻപി-യുപിഎഫ്എ ഭരണസഖ്യത്തിൽ വിള്ളൽ വീഴാൻ തുടങ്ങി. തന്റെ കക്ഷിയായ യുണൈറ്റഡ് പീപ്പിൾസ് ഫ്രീഡം അലയൻസിൽ ഒറ്റപ്പെടൽ നേരിട്ട സിരിസേന വിക്രമസിംഗെയ്ക്കു നൽകിയ പിന്തുണയും പിൻവലിച്ചു. പിന്നീട് രാജപക്സെയെ പ്രധാനമന്ത്രിയായി പ്രഖ്യാപിക്കുകയായിരുന്നു.
അധികാരം പങ്കുവയ്ക്കുന്ന കാര്യത്തിൽ നേരത്തെ തന്നെ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്ന സഖ്യത്തിൽ ഉചിതമായ ഒരു സന്ദർഭത്തിനായി കാത്തിരിക്കുകയായിരുന്നു സിരിസേന. സാമ്പത്തിക കാര്യങ്ങൾ, സുരക്ഷ എന്നീ വിഷയങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്ന സിരിസേന രാഷ്ട്രീയവൃത്തങ്ങളെ ഏറെ അമ്പരപ്പിച്ചുകൊണ്ടാണ് അട്ടിമറി നടത്തിയത്.
ഭരണഘടനയിലെ 42(4) വകുപ്പനുസരിച്ച് പ്രധാനമന്ത്രിയെ നിയമിക്കുന്നത് പ്രസിഡന്റായാൽ പ്രധാനമന്ത്രിയെ പുറത്താക്കാനും തനിക്ക് അധികാരമുണ്ടെന്ന വാദം ഉന്നയിച്ചാണ് സിരിസേന ഈ നടപടിക്കൊരുങ്ങിയത്. തന്നെ വധിക്കാൻ ഇന്ത്യൻ രഹസ്യാന്വേഷണ സംഘടനയായ 'റോ' ശ്രമിച്ചെന്ന ആരോപണവും സിരിസേന ഉയർത്തി. കൂടാതെ വിക്രമസിംഗെ നിയമിച്ച റിസർവ് ബാങ്ക് ഗവർണറുടെ അറിവോടെയുള്ള ബോണ്ട് അഴിമതിയും പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് വിക്രമസിംഗെയെ പുറത്താക്കാൻ കാരണമായി സിരിസേന വെളിപ്പെടുത്തി.
മുമ്പും ഭരണഘടനാ അട്ടിമറി
വിക്രമസിംഗെയെ പുറത്താക്കിയതോടെ സിരിസേനയുടെ യുപിഎഫ്എയും യുഎൻപിയും കൂടിച്ചേരുന്ന ഐക്യസർക്കാരാണ് നിലംപൊത്തിയത്. 2015ലാണ് രജപക്സെയുടെ ദശാബ്ദം നീണ്ട ഭരണം അവസാനിപ്പിച്ച് യുഎൻപിയും യുപിഎഫ്എയും സഖ്യസർക്കാരുണ്ടാക്കിയത്. മഹീന്ദ രജപക്സെയുടെ ഏകാധിപത്യപ്രവണതകളെയും സ്വജനപക്ഷപാതിത്വത്തെയും അഴിമതിയെയും പരസ്യമായി എതിർത്തുകൊണ്ട് രാഷ്ട്രീയരംഗത്ത് വിശ്വാസമാർജിച്ച വ്യക്തിത്വമായിരുന്നു മൈത്രിപാല സിരിസേന. ഇത് ശ്രീലങ്ക ഫ്രീഡം പാർട്ടിയിൽ പിളർപ്പുണ്ടാക്കുകയും രജപക്സെ വിഭാഗം പുറത്തേക്ക് പോകുകയും ചെയ്തു. ശ്രീലങ്കയിലെ മറ്റൊരു പ്രധാന പാർട്ടിയായ യുണൈറ്റഡ് നാഷണൽ പാർട്ടിയുമായി സഖ്യം സ്ഥാപിച്ചാണ് 2015 ലെ തെരഞ്ഞെടുപ്പിൽ ജയിച്ച മൈത്രിപാല സിരിസേന ഐക്യ സർക്കാരുണ്ടാക്കിയത്. വിക്രമസിംഗെയുടെ പിന്തുണയോടെ മൈത്രിപാല സിരിസേന പ്രസിഡന്റുമായി.
എന്നാൽ ഐക്യസർക്കാർ ഭരണം ഏറെ നാൾ കഴിയുന്നതിന് മുമ്പു തന്നെ പ്രസിഡന്റും പ്രധാനമന്ത്രിയും തമ്മിലുള്ള അസ്വാരസ്യങ്ങൾ ഏറി വന്നുകൊണ്ടിരുന്നു. അതിന്റെ ബാക്കിപത്രമെന്നോണമാണ് വിക്രമസിംഗെയെ അധികാരത്തിൽ നിന്ന് പ്രസിഡന്റ് താഴെയിറക്കിയത്. എന്നാൽ 2015 ൽ പാസാക്കപ്പെട്ട പത്തൊമ്പതാം ഭരണഘടനാ ഭേദഗതിയനുസരിച്ച് പാർലമെന്റ് തെരഞ്ഞെടുപ്പ് കഴിഞ്ഞ് നാലരവർഷം അതിനെ പിരിച്ചുവിടാൻ പ്രസിഡന്റിന് കഴിയില്ല. നാലരവർഷം പൂർത്തിയായ പാർലമെന്റിനെ മാത്രമേ പ്രസിഡന്റിന് പിരിച്ചുവിടാൻ കഴിയൂ. അതല്ലെങ്കിൽ പാർലമെന്റിന്റെ മൂന്നിൽ രണ്ടുപക്ഷം ഒരു പ്രമേയത്തിലുടെ പാർലമെന്റ് പിരിച്ചുവിടാൻ അപേക്ഷിക്കണമെന്നാണ് വ്യവസ്ഥ. ഭരണഘടനയിലെ 48(1) അനുസരിച്ചാണെങ്കിലും പ്രധാനമന്ത്രിയുടെ മരണം, രാജി, പാർലമെന്റിൽ ഭൂരിപക്ഷം നഷ്ടമാകൽ, ബജറ്റിന് പാർലമെന്റ് അംഗീകാരം നൽകാതിരിക്കൽ, പ്രധാനമന്ത്രിയുടെ എംപി സ്ഥാനം നഷ്ടമാകൽ എന്നീ ഘട്ടങ്ങളിലേ പ്രധാനമന്ത്രിയെ പുറത്താക്കാൻ പ്രസിഡന്റിന് അധികാരമുള്ളൂ. എന്നാൽ, വിക്രമസിംഗെ സർക്കാരിനെ പിരിച്ചുവിടുന്നതിൽ മൈത്രിപാല സിരിസേന ഈ ഭരണഘടനാ തത്വങ്ങളൊന്നും പാലിച്ചില്ലെന്ന് മാത്രമല്ല അവ കാറ്റിൽ പറത്തുകയും ചെയ്തു.
പാർലമെന്റ് പിരിച്ചുവിടുന്നതിന് തൊട്ടുമുമ്പ് സിരിസേന രാജ്യത്തെ പൊലീസ് സേനയെ സ്വന്തം അധികാരപരിധിയിലേക്കി. പൊലീസ് വകുപ്പിനെ പ്രസിഡന്റിന്റെ നിയന്ത്രണത്തിലുള്ള സൈനിക വിഭാഗത്തിന്റെ ഭാ?ഗമാക്കി ഉത്തരവിറക്കുകയായിരുന്നു. ഉത്തരവുകളും മറ്റും ഇറക്കാൻ നിയുക്തരായ അച്ചടിവകുപ്പിന്റെ നിയന്ത്രണവും സിരിസേന കൈക്കലാക്കി. റെനിൽ വിക്രമസിം?ഗെയെ പിരിച്ചുവിട്ട ഒക്ടോബർ 26ന് തന്നെ രാജ്യത്തെ എല്ലാ മാധ്യമസ്ഥാപനങ്ങൾക്കും സിരിസേന നിയന്ത്രണങ്ങളേർപ്പെടുത്തിയിരുന്നു.
പ്രതിസന്ധി തുടരുന്നു
മഹിന്ദ രജപക്സെയെ പ്രധാനമന്ത്രിയാക്കിയ തീരുമാനത്തിന് സഭയിൽ പിന്തുണകിട്ടില്ലെന്ന് ഉറപ്പായതോടെയാണ് സിരിസേന പാർലമെന്റ് പിരിച്ചുവിട്ടത്. സഭയിൽ എട്ട് അംഗങ്ങളുടെ കുറവാണ് സിരിസേനയുടെ സഖ്യത്തിന് ഉണ്ടായിരുന്നത്. ഇതിനിടെ 16 വരെ പാർലമെന്റ് മരവിപ്പിച്ച നടപടി രാജ്യാന്തര തലത്തിൽ തന്നെ വിമർശനത്തിന് ഇടയാക്കിയിരുന്നു. വിദേശരാജ്യങ്ങളിൽ നിന്നുള്ള പ്രതിഷേധം ശക്തമായതോടെ പിന്നീട് ഏഴിന് പാർലമെന്റ് ചേരാനുള്ള തീരുമാനം കൈക്കൊള്ളുകയായിരുന്നു. പാർലമെന്റ് ചേരാനുള്ള തീരുമാനം വൈകിപ്പിക്കുന്നത് എംപിമാരെ ചാക്കിട്ടുപിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് വിക്രമസിംഗെ പക്ഷം ആരോപിച്ചിരുന്നു. അതേസമയം കോടികൾ വാഗ്ദാനം ചെയ്യപ്പെട്ടിരുന്നതായി എംപിമാർ വെളിപ്പെടുത്തിയിട്ടുമുണ്ട്.
അതേസമയം പ്രധാനമന്ത്രിയെ പിരിച്ചുവിട്ട തന്റെ നടപടിക്ക് പാർലമെന്റിൽ അംഗീകാരം ലഭിക്കില്ലെന്ന് ഉറപ്പായതോടെ സിരിസേന ഒമ്പതിന് അർധരാത്രി പാർലമെന്റ് പിരിച്ചുവിടുകയായിരുന്നു. ജനുവരി അഞ്ചിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തു.
തന്നെ പുറത്താക്കിയ പ്രസിഡന്റിന്റെ നടപടി അംഗീകരിക്കാൻ തയാറല്ലെന്നു വ്യക്തമാക്കിയ വിക്രമസിംഗെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി ഇതുവരെ ഒഴിഞ്ഞിട്ടില്ല. പാർലമെന്റ് പിരിച്ചുവിട്ട് രാഷ്ട്രീയ അനിശ്വിതത്വത്തിലേക്ക് രാഷ്ട്രത്തെ തള്ളിവിട്ട പ്രസിഡന്റിന്റെ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് യുഎൻപിയുടെ നേതൃത്വത്തിലുള്ള കക്ഷികൾ സുപ്രീം കോടതിയെ സമീപിക്കുന്നതോടെ ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി കൂടുതൽ സങ്കീർണമാകും.
കോടതിയിലും പാർലമെന്റിലും തെരഞ്ഞെടുപ്പിലും സിരിസേനയ്ക്ക് എതിരെ പോരാടുമെന്ന് യുഎൻപി നേതാവും മുൻ ധനകാര്യ മന്ത്രിയുമായ മംഗള സമരവീര പ്രതികരിച്ചു. ശ്രീലങ്കൻ ജനാധിപത്യത്തേയും നിയമസംവിധാനത്തേയും സംരക്ഷിക്കാൻ എല്ലാവരും ഒന്നിക്കേണ്ട സമയമാണിതെന്ന് ശ്രീലങ്കൻ കമ്യൂണിസ്റ്റ് പാർട്ടി ജനതാ വിമുക്തി പെരാമുന (ജെവിപി) ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പിൽ കാട്ടിയ അനീതിക്ക് എതിരെ പോരാടാനുള്ള വിശാലസഖ്യത്തിൽ എല്ലാവരും അണിചേരണമെന്ന് ജെവിപി നേതാവ് വിജിത ഹെറാത് അഭ്യർത്ഥിച്ചു.
നഷ്ടം രാജപക്സെയ്ക്ക്
വിക്രമസിംഗെയെ താഴെയിറക്കി പകരം പ്രധാനമന്ത്രിക്കസേരയിലെത്തിയ രാജപക്സെയ്ക്ക് ഇപ്പോൾ പറയാനുള്ളത് നഷ്ടക്കണക്കു മാത്രം. അപ്രതീക്ഷിത നീക്കത്തിലൂടെ പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ പ്രധാനമന്ത്രി പദവും സ്വപ്നമായി. സിരിസേനയെ വിശ്വസിച്ച് ഭരണഘടനാ അട്ടിമറിക്ക് കൂട്ടുനിന്നുവെങ്കിലും രാജപക്സെയയുടെ ആത്മവിശ്വാസം ഇപ്പോൾ ചോർന്നിരിക്കുകയാണ്. തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു നൽകിയ ആത്മവിശ്വാസം പുതിയ രാഷ്ട്രീയ നീക്കങ്ങൾക്ക് സഹായമായില്ലെന്നു വേണം പറയാൻ. അതുകൊണ്ടു തന്നെ ശ്രീലങ്ക ഫ്രീഡം പാർട്ടിയുമായി വർഷങ്ങൾ നീണ്ട ബന്ധം ഉപേക്ഷിക്കാൻ രാജപക്സെ തീരുമാനിക്കുകയും ചെയ്തു. സിരിസേനയുമായി പിരിഞ്ഞ രാജപക്സെ ശ്രീലങ്ക പീപ്പിൾസ് പാർട്ടിക്കു രൂപം കൊടുക്കുകയും ചെയ്തു.
2005 മുതൽ ഒരു ദശാബ്ദക്കാലം ശ്രീലങ്ക ഭരിച്ച ഭരണാധികാരിയാണ് എഴുപത്തിരണ്ടുകാരനായ രാജ്പക്സെ. 2015-ലാണ് സിരിസേനയോട് പരാജയപ്പെട്ട് രാജപക്സെയ്ക്ക് അധികാരം നഷ്ടപ്പെടുന്നത്.
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്