പ്രളയക്കെടുതിയെ നേരിടാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് മറുനാടൻ കുടുംബം നൽകിയത് 85 ലക്ഷം രൂപ; സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിക്കുമ്പോഴും നന്മയ്ക്ക് കൈകോർത്തതിന്റെ സന്തോഷ സൂചകമായി ചെറുപുഞ്ചിരിയോടെ ചെക്ക് ഏറ്റുവാങ്ങി പിണറായി: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വീണ്ടും നന്മയുടെ പ്രതീകമാകുന്നത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സർക്കാരിനെ കടുത്ത ഭാഷയിൽ വിമർശിക്കുന്ന മാധ്യമമാണ് മറുനാടൻ മലയാളി. സിപിഎം സൈബർ സഖാക്കൾ സംഘി പത്രം എന്നു വിളിച്ച് അവസരം കിട്ടുമ്പോൾ ഒക്കെ അധിക്ഷേപിക്കുന്നുമുണ്ട്. സർക്കാർ ചെയ്യുന്ന നല്ല കാര്യങ്ങൾക്ക് മറുനാടൻ നൽകുന്ന പിന്തുണ ഇവരിൽ പലരും അറിയാറില്ലെന്നു മാത്രം. മുഖ്യമന്ത്രിയുടെ പ്രളദുരിതാശ്വാസ ഫണ്ടിലേയ്ക്ക് 85 ലക്ഷം രൂപ കൈമാറിയത് ഏറ്റവും ഒടുവിലത്തെ മറുനാടൻ കുടുംബത്തിന്റെ ഇടപെടൽ. കഴിഞ്ഞ ദിവസമായിരുന്നു ഈ ഫണ്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തി കൈമാറിയത്.
മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ നേതൃത്വത്തിൽ യുകെയിൽ പ്രവർത്തിക്കുന്ന ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ആണ് ഈ തുക ശേഖരിച്ചത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഫ്ളഡ് അപ്പീലിലേയ്ക്ക് ലഭിച്ച തുകയും ഈ ചാരിറ്റിക്ക് വേണ്ടി യുകെയിലെ ഒരുപറ്റം ചെറുപ്പക്കാർ 'റൺ ഫോർ കേരള ഫ്ളഡ്' എന്ന പേരിൽ നടത്തിയ പരിപാടിയുമാണ് ഈ ഫണ്ട് ശേഖരണത്തിന് കാരണമായത്. ആകെ ലഭിച്ചത് 73935.59 പൗണ്ടാണെങ്കിലും ബ്രിട്ടീഷ് സർക്കാർ നൽകുന്ന ഗിഫ്റ്റ് എയ്ഡ് തുക കൂടി ചേർത്ത് 88700 ആക്കി ഉയർത്തിയാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്ക് കൈമാറിയത്.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ഷാജി ലൂക്കോസ് ആണ് ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറിയത്. മറുനാടൻ മലയാളിയുടെ ചെയർമാനും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സ്ഥാപക ചെയർമാനുമായി ഷാജൻ സ്കറിയ, ഉപദേശക സമിതി അംഗങ്ങളായ കെ ഡി ഷാജിമോൻ, സോണി ചാക്കോ, ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സപ്പോർട്ടർമാരായ അബ്ദുല്ല, രാജീവ് കുമാർ, ശിവാജി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
ബ്രിട്ടനിലെ നിരവധി മലയാളി കൂട്ടായ്മകളിലൂടെയും വ്യക്തികളിലൂടെയും ആണ് ഈ തുക ശേഖരിച്ചത്. ഇതിൽ ഏറ്റവും അധികം തുക നൽകിയത് റൺ ടു കേരളാ എന്ന കൂട്ടായ്മയാണ്. ലോകത്തിന്റെ പല ഭാഗത്തു മുള്ളവരെ ഏകോപിപ്പിച്ച് ഇംഗ്ലണ്ടിൽനിന്നുള്ള കുറെ ചെറുപ്പക്കാർ സംഘടിപ്പിച്ച 'റൺ ടു കേരള' എന്ന ധനസ മാഹരണ വളരെയേറെ ശ്രദ്ധയാണ് നേടിയെടുത്തത്. ലോകത്തിന്റെ പല ഭാഗങ്ങളിലായി പതിനായിരം കിലോമീറ്റർ എന്ന ദൂരം ഇരുനൂറോളം ടീമംഗങ്ങളെ പങ്കെടുപ്പിച്ച് പത്തുലക്ഷം രൂപ ശേഖരിക്കുവാനാണ് ലക്ഷ്യമിട്ടത്. എന്നാൽ ഓട്ടം പൂർത്തിയാക്കി കഴിഞ്ഞപ്പോഴേക്കും പതിനഞ്ചു ലക്ഷത്തോളം രൂപയാണ് ഈ ചെറുപ്പക്കാർ നേടിയത്.
അതുപോലെ തന്നെ, ലിവർപൂളിലെ ഒരു ഒൻപതു വയസുകാരനും പിതാവും സൈക്കിൾ റാലി നടത്തിയും ചാരിറ്റി ഡിന്നർ നടത്തിയും പണം സമാഹരിച്ചു. ലീഡ്സിലെ ഡാനിയേൽ കുന്നേലും പിതാവ് ആന്റണി അഗസ്റ്റിനും ചേർന്ന് അഞ്ചു ലക്ഷത്തോളം രൂപയാണ് സമാഹരിച്ചത്. ലിവർപൂളിൽ നിന്നും ലീഡ്സിലേക്കുള്ള മൂന്ന് ദിവസത്തെ സൈക്കിൾ യാത്രയാണ് ഇവർ നടത്തിയത്. ലിവർപൂളിൽ നിന്നും ആരംഭിച്ച് ലീഡ്സിലെ സെന്റ തേരെസാസ് പ്രൈമറി സ്കൂളിലേക്കാണ് പിതാവ് ആന്റണി അഗസ്റ്റിനൊപ്പം മൂന്നു ദിവസത്തെ സൈക്കിൾ യാത്ര ഡാനിയേൽ നടത്തിയത്.
ഇതോടൊപ്പം തന്നെ അഞ്ചു ലക്ഷത്തിലധികം രൂപയാണ് കാന്റർബറി കേരളൈറ്റ് അസോസിയേഷൻ, കേരള സ്കൂൾ കവൻട്രി, മാസ് സട്ടൺ, റെഡ്ഡിങ് നാടിനൊപ്പം എന്നീ കൂട്ടായ്മകൾ നൽകിയത്. ഇത്തരത്തിൽ അനേകം മലയാളി കൂട്ടായ്മകളാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനിലേക്ക് സംഭാവന നൽകിയത്. ആളുകൾക്കിടയിലേക്ക് ഇറങ്ങി അഭ്യർത്ഥിച്ചും കാമ്പയിനുകൾ നടത്തിയും ബാഡ്ജുകൾ ധരിച്ചും ഇരുപത്തഞ്ചോളം മലയാളി കൂട്ടായ്മകളാണ് ധനസമാഹരണം നടത്തിയത്. കുക്ക് ഫോർ കേരളാ, ചാരിറ്റി നൈറ്റുകൾ, കാമ്പയിനുകൾ എന്നിവയെല്ലാം ധനസമാഹരണ മാർഗങ്ങളായിരുന്നു.
ഇത്തരത്തിൽ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനു വേണ്ടി മലയാളി കൂട്ടായ്മകൾ നേരിട്ടു പ്രവർത്തിച്ചു സമാഹരിച്ചത് 36 ലക്ഷത്തോളം രൂപയാണ്. ഇതോടൊപ്പം ബ്രിട്ടീഷ് മലയാളി നേരിട്ടു ശേഖരിച്ചു കൂടിയായപ്പോഴാണ് 85 ലക്ഷത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ കഴിഞ്ഞത്. മൂന്നു മാസം കൊണ്ടാണ് ഈ തുക സമാഹരിച്ചത്. കേരളം പ്രളയക്കെടുതിയിൽപ്പെട്ടതിനെ തുടർന്ന് ഓഗസ്റ്റ് പത്തിനാണ് അപ്പീൽ ആരംഭിച്ചത്.
മലയാളികളല്ലാതെ വർണ, ദേശ വ്യത്യാസങ്ങളില്ലാതെ, 150തോളം പേരാണ് നേരിട്ട് പണം നൽകിയത്. ഇക്കൂട്ടരിൽ, ഇംഗ്ലീഷ്, വെൽഷ്, സ്കോട്ടിഷ്, ഐറിഷ്, യൂറോപ്യൻസ്, പാക്കിസ്ഥാനീസ്, ബംഗ്ലാദേശി, ഫിലിപ്പൈൻസ്, ശ്രീലങ്കൻ, ആഫ്രിക്കൻസ്, സൗത്ത് അമേരിക്കൻസ് എന്നിവരും തമിഴ്, കർണാടക, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നിവിടങ്ങളിലെ ആളുകളും നേരിട്ട് പണം നൽകിയവരിൽ ഉൾപ്പെടുന്നു.
കേരളത്തിന്റെ പ്രളയക്കെടുതി കൂടുതൽ രൂക്ഷമാകുന്നതിന് മുൻപ് തന്നെ കേരള ജനതയ്ക്ക് കൈത്താങ്ങ് നൽകുവാൻ ഓഗസ്റ്റ് മാസം പത്തിനാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഫ്ളഡ് റിലീഫ് അപ്പീൽ തുടങ്ങിയത്. തുടർന്ന് കേരളം സമാനതകളില്ലാത്ത പ്രളയദുരന്തത്തിലൂടെ കടന്നു പോവുകയും പതിനായിരക്കണക്കിന് കോടികളുടെ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. എല്ലാം നഷ്ടപ്പെട്ട ജനങ്ങളുടെ പുനരധിവാസത്തിനും കേരളത്തിന്റെ പുനർ നിർമ്മാണത്തിനും നാശനഷ്ടങ്ങളുടെ വ്യാപ്തിയുടെ അടിസ്ഥാനത്തിലും സമാഹരിക്കുന്ന തുക കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാൻ ട്രസ്റ്റ് തീരുമാനിക്കുകയായിരുന്നു.
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ വഴി ഇതിനോടകം അഞ്ചര കോടി രൂപയോളം രൂപ വിവിധ ആളുകൾക്കും സംഘടനകൾക്കുമായി നല്കി കഴിഞ്ഞു. സേവനപാതയിൽ ഇനിയും തുടർന്ന് ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ പ്രവർത്തിക്കും.
Stories you may Like
- ഉമ്മൻ ചാണ്ടി സർക്കാരിനേക്കാൾ ഇരട്ടി തുക വിതരണം ചെയ്തത് പിണറായി സർക്കാർ
- സിപിഎമ്മുകാർ കസ്റ്റഡിയിൽ നിന്നും മോചിപ്പിച്ച നിധിൻ പിടിയിൽ
- രണ്ടാം പിണറായി സർക്കാറിന്റെ യഥാർത്ഥ പ്രോഗ്രസ് കാർഡ്
- കേരളത്തില വിശ്വകർമ്മജരുടെ ബാങ്ക് ഇന്ന് പ്രവർത്തിപഥത്തിലേക്ക്
- കോടഞ്ചേരിയിൽ യുവാവിനെ കൊന്നത് ആസൂത്രിതമായി; മൂന്ന് പ്രതികളെ റിമാൻഡ് ചെയ്തു
- TODAY
- LAST WEEK
- LAST MONTH
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- തോരാമഴയിലും കാറ്റിലും താറുമാറായി യുഎഇയിലെ ജനജീവിതം; കാറുകൾ വെള്ളത്തിൽ മുങ്ങി; 500 ഓളം വിമാനങ്ങൾ റദ്ദാക്കി; സ്കൂളുകൾ അടച്ചു; സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം; യുഎഇയിൽ റെഡ് അലർട്ട്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍