ശതകോടികൾ എണ്ണി കൊടുക്കുമ്പോഴും ഫ്രഞ്ച് കമ്പനി വാക്ക് തെറ്റിച്ചാൽ നഷ്ടപരിഹാരം ചോദിക്കാൻ വകുപ്പില്ല; കരാറിന് ഫ്രഞ്ച് സർക്കാരിന്റെ ഗാരന്റിയുമില്ല; എത്രയാണ് വിലയെന്ന് ചോദിക്കുമ്പോൾ ഒക്കെ മറുപടി പ്രതിരോധ രഹസ്യമെന്ന്; കരാറിലെത്തിയത് ഉദ്യോഗസ്ഥരുടെ വിയോജിപ്പുകളെല്ലാം മറികടന്ന്; റഫാൽ ഇടപാടിൽ മണക്കുന്നത് ബോഫോഴ്സ് കേസിനെ തോൽപ്പിക്കുന്ന അഴിമതി തന്നെ; റഫാൽ മോദിയുടെ അന്തകനാവുമോ?
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: സർക്കാരുകൾ തമ്മിലെ കരാറാണ് റാഫേൽ ആയുധ ഇടപാടെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തൽ. രാജ്യങ്ങൾ തമ്മിലെ കരാറിലെ വ്യവസ്ഥകൾ അതീവരഹസ്യമായി സൂക്ഷിക്കണമെന്നായിരുന്നു മോദി സർക്കാരിന്റെ വാദം പറച്ചിൽ. എന്നാൽ ഇതെല്ലാം തെറ്റാണെന്ന് കേന്ദ്ം തന്നെ സമ്മതിക്കുകയാണ്. കരാറിലെ വ്യവസ്ഥകൾ പാലിക്കപ്പെടുന്നതു സംബന്ധിച്ച് ഫ്രഞ്ച് സർക്കാരിന്റെ ഗ്യാരന്റി ഇല്ലാത്തതാണു റഫാൽ യുദ്ധ വിമാന കരാറെന്നു കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ സമ്മതിക്കുമ്പോൾ രാജ്യം അന്താളിക്കുകയാണ്. ബോഫോഴ്സിനെ വെല്ലുന്ന അഴിമതിയാണ് റഫാൽ എന്ന ചർച്ചകയാണ് ഇതോടെ സജീവമാകുന്നത്. മോദി സർക്കാർ എന്തോ മറയ്ക്കുന്നുവെന്ന് വ്യക്തം. ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം അവശേഷിക്കെ ബിജെപിയെ പ്രതിരോധത്തിൽ നിർത്തുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ.
ടെൻഡർ നടപടി ഒഴിവാക്കാനാണ് റഫാൽ ഇടപാട് ഇരുരാഷ്ട്രങ്ങൾ തമ്മിലുള്ള കരാറാക്കിയത്. അന്താരാഷ്ട്ര കരാറിന്റെ മൂന്ന് മാനദണ്ഡങ്ങളിൽ ഒന്നുപോലും പാലിക്കാത്തതാണ് ഇടപാട്. ഫ്രഞ്ച് സർക്കാർ ഗാരന്റി നൽകാത്തതിനാൽ നിയമമന്ത്രാലയംപോലും ആശങ്ക അറിയിച്ചിരുന്നു. പ്രതിരോധമന്ത്രിക്കുപോലും ഇടപാടിനെക്കുറിച്ച് വിവരമില്ലായിരുന്നു. റിലയൻസ് ഡിഫൻസിനെ ഉൾപ്പെടുത്താനായി പദ്ധതി പെട്ടെന്ന് പ്രഖ്യാപിക്കുകയായിരുന്നു. എന്തിനാണ് 126 വിമാനങ്ങൾ 36 ആയി കുറച്ചത്? പദ്ധതി പ്രഖ്യാപിക്കാൻ പ്രധാനമന്ത്രിക്ക് എന്ത് അധികാരമാണുള്ളത്? ആരാണ് തീരുമാനമെടുത്തത്? സർക്കാർ പറയുന്നത് വിമാനങ്ങളുടെ എണ്ണം 36 ആയി കുറച്ചത് വേഗം ലഭിക്കാനാണെന്നാണ്. എന്നാൽ, മൂന്നുവർഷമായിട്ടും ഒന്നുപോലും ഇവിടെ എത്തിയില്ല. പ്രതിരോധ മേഖലയിൽ യാതൊരു മുൻപരിചയവുമില്ലാത്ത റിലയൻസിനെയാണ് ഇടപാടിന്റെ പങ്കാളിയാക്കിയത്. ഇപ്പോൾ എച്ച്.എ.എല്ലിന്റെ ശേഷിയെ സർക്കാർ ചോദ്യംചെയ്യുന്നു. സുഖോയ് ഉണ്ടാക്കാമെങ്കിൽ റഫാൽ വിമാനം എന്തുകൊണ്ട് അവർക്ക് നിർമ്മിച്ചുകൂടാ?-ഈ ചോദ്യങ്ങളെല്ലാം മോദിയുടെ ഉറക്കം കെടുത്തുന്നവയാണ്.
കരാറിനെക്കുറിച്ചു കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജികളിൽ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് മുൻപാകെ വാദം പൂർത്തിയായിട്ടുണ്ട്. കേസ് വിധി പറയാൻ മാറ്റിയിരിക്കുകയാണ് കോടതി. അന്വേഷണം പ്രഖ്യാപിക്കാനാണ് സാധ്യത. ഇത് സംഭവിച്ചാൽ മോദിക്ക് വലിയ തരിച്ചടിയായി മാറും. അഴിമതിയുടെ കഥകൾ പ്രതിപക്ഷം ചർച്ചയാക്കുകയും ചെയ്യും. ഫ്രഞ്ച് വിമാന കമ്പനിയായ ഡാസോ ഏവിയേഷനിൽനിന്നു റഫാൽ വിമാനങ്ങൾ വാങ്ങുന്ന കരാറാണു വിവാദമായത്. സർക്കാരുകൾ തമ്മിലാണു കരാറെങ്കിലും വ്യവസ്ഥകൾ സംബന്ധിച്ച് ഉറപ്പു (സോവറിൻ ഗ്യാരന്റി) നൽകുന്നതിനു പകരം, 'ലെറ്റർ ഓഫ് കംഫർട്ട്' ഫ്രഞ്ച് സർക്കാർ നൽകിയെന്നും ഇതു സോവറിൻ ഗ്യാരന്റിക്കു തുല്യമാണെന്നും അറ്റോർണി ജനറൽ (എജി) കെ. കെ. വേണുഗോപാൽ പറഞ്ഞു. എന്നാൽ സർക്കാരുകൾ തമ്മിലെ കരാറെന്ന ബിജെപി സർക്കാരിന്റെ വാദത്തെ തള്ളിക്കളയുന്നതാണ് കേന്ദ്ര സർക്കാരിന്റെ ഈ തുറന്നു പറച്ചിൽ.
കോടതി ആവശ്യപ്പെട്ട പ്രകാരം വായു സേനാ സഹമേധാവി എയർ മാർഷൽ അനിൽ ഖോസ്ലെ, ഉപമേധാവി എയർ മാർഷൽ വി.ആർ. ചൗധരി എന്നിവർ കോടതിയിൽ ഹാജരായി സേനയുടെ നിലവിലെ സായുധശേഷി സംബന്ധിച്ച ചോദ്യങ്ങൾക്ക് മറുപടി നൽകി. പ്രതിരോധ മന്ത്രാലയ അഡീഷനൽ സെക്രട്ടറി കരാറിലെ വ്യവസ്ഥ വിശദീകരിച്ചു. ഉദ്യോഗസ്ഥരുടെ നിലപാടുകൾ തള്ളിക്കളഞ്ഞാണ് കരാറുമായി ബിജെപി സർക്കാർ മുന്നോട്ട് പോയതെന്നാണ് സൂചന. വ്യവസ്ഥകൾ പാലിക്കപ്പെടുമെന്നു ഫ്രഞ്ച് സർക്കാർ ഉറപ്പുനൽകാത്തപ്പോൾ പിന്നെന്തിനാണ് റഫാൽ വിമാന ഇടപാടു സംബന്ധിച്ച് ഇന്ത്യയും ഫ്രാൻസും സർക്കാർ തലത്തിൽ കരാറുണ്ടാക്കിയതെന്ന ചോദ്യവും പ്രസക്തമാകും. കരാറിൽ അഴിമതിയാരോപിക്കുന്നവർക്കു മാത്രമല്ല, പ്രതിരോധ, നിയമ മന്ത്രാലയങ്ങൾക്കും ഈ സംശയമുണ്ടായെന്നാണു സർക്കാർ രേഖകൾ വ്യക്തമാക്കുന്നത്. ഇതാണ് അഴിമതിയുടെ സാന്നിധ്യം മറനീക്കി കൊണ്ടു വരുന്നത്.
കരാറനുസരിച്ചുള്ള യുദ്ധവിമാനങ്ങളും അനുബന്ധ സേവനങ്ങളും ലഭ്യമാക്കപ്പെടുമെന്നും കരാർ പൂർണമായി പാലിക്കപ്പെടുമെന്നുമാണു ഫ്രഞ്ച് സർക്കാർ നൽകേണ്ടിയിരുന്ന ഉറപ്പ് അഥവാ സോവറിൻ ഗ്യാരന്റി. അതു പറ്റില്ലെന്നു ഫ്രഞ്ച് സർക്കാർ നിലപാട് എടുത്തു. കരാറിനെക്കുറിച്ചു ചർച്ച നടന്നപ്പോൾ പ്രതിരോധ മന്ത്രാലയം നിയമന്ത്രാലയത്തോടു രേഖാമൂലം ചോദിച്ചു: സോവറിൻ ഗ്യാരന്റി ഇല്ലാത്തപ്പോൾ ഇതിനെ സർക്കാരുകൾ തമ്മിലുള്ള കരാറെന്ന് എങ്ങനെ വിളിക്കും? സർക്കാരുകൾ തമ്മിലാണു കരാറെങ്കിൽ സോവറിൽ ഗ്യാരന്റി 2 മുഖ്യഘടകങ്ങളിലൊന്നാണെന്നു പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ശതകോടികൾ എണ്ണി കൊടുക്കുമ്പോഴും ഫ്രഞ്ച് കമ്പനി വാക്ക് തെറ്റിച്ചാൽ നഷ്ടപരിഹാരം ചോദിക്കാൻ വകുപ്പില്ലെന്നാണ് വ്യക്തമാകുന്നത്.
കരാറിനെക്കുറിച്ചു ഭാവിയിൽ തർക്കമുണ്ടായാൽ അതു സർക്കാരുകൾ തമ്മിലാണു പരിഹരിക്കേണ്ടത് എന്നതായിരുന്നു രണ്ടാമത്തെ ഘടകം. ഈ വ്യവസ്ഥയും ഫ്രഞ്ച് സർക്കാർ അംഗീകരിച്ചില്ല. പകരം, കേന്ദ്ര സർക്കാരും ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനും തമ്മിലാണു തർക്കം പരിഹരിക്കേണ്ടതെന്ന് അവർ വ്യവസ്ഥ വച്ചു. അതും മോദി സർക്കാർ അംഗീകരിച്ചു. അതായത് ഈ കമ്പനി കരാർ ലംഘനം നടത്തിയാൽ നഷ്ടം ഇന്ത്യക്ക് മാത്രമാണ്. പണം കൊടുത്ത ശേഷമാണ് കരാർലംഘനമുണ്ടാകുന്നതെങ്കിൽ ഖജനാവിന് വലിയ നഷ്ടമാകും ഇത് ഉണ്ടാക്കുക. റിലയൻസിന് വേണ്ടിയുള്ള കരാറാണിതെന്ന വാദത്തെയാണ് ഈ വിവരങ്ങൾ ശരിവയ്ക്കുന്നത്. അതാണ് ബിജെപിക്ക് തലവേദനയാകുന്നത്.
രണ്ടു മുഖ്യഘടകങ്ങളുമില്ലാതെ സർക്കാരുകൾ തമ്മിൽ കരാറുണ്ടാക്കുന്നതിനെക്കുറിച്ചു പ്രതിരോധ മന്ത്രാലയം 2016 ഓഗസ്റ്റ് 23ന് നൽകിയ ഫയലിൽ, വ്യക്തമായ മറുപടി നൽകാൻ നിയമ മന്ത്രാലയം തയാറായില്ല. ഭരണതലത്തിൽ ഉചിതമായ തീരുമാനമെടുക്കുകയെന്നാണു നിയമമന്ത്രാലയം അഭിപ്രായപ്പെട്ടത്. പിറ്റേന്ന്, 2016 ഓഗസ്റ്റ് 24ന് കേന്ദ്ര മന്ത്രിസഭയുടെ സുരക്ഷാകാര്യ സമിതി (സിസിഎസ്) യോഗം ചേർന്നു, 2 മുഖ്യ ഘടകങ്ങളുമില്ലാതെ സർക്കാരുകൾ തമ്മിലുള്ള കരാറിന് അംഗീകാരം നൽകാമെന്നു തീരുമാനിച്ചു. സോവറിൻ ഗ്യാരന്റിയുൾപ്പെടെ ഇന്ത്യ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കാൻ തങ്ങളുടെ പ്രധാനമന്ത്രി ഒപ്പുവച്ചു നൽകുന്ന 'ലെറ്റർ ഓഫ് കംഫർട്ട്' മതിയാവുമെന്ന ഫ്രഞ്ച് സർക്കാരിന്റെ വാദം മോദി സർക്കാർ അംഗീകരിച്ചു. കരാറിനു പിന്തുണ വ്യക്തമാക്കുന്നതാണ് ഈ കത്ത്. നിയമപരമായി നോക്കുമ്പോൾ, ഇത് സോവറിൻ ഗ്യാരന്റിക്കു തുല്യമല്ല.
കരാർ പാലിക്കപ്പെടാതിരുന്നാൽ ഈ കത്തിന്റെ അടിസ്ഥാനത്തിൽ ഫ്രഞ്ച് സർക്കാരിനെ തർക്ക പരിഹാര ഫോറത്തിലേക്കു കൊണ്ടുപോകാൻ സാധിക്കില്ല. ഈ കത്തിനെക്കുറിച്ചു കരാറിന്റെ ആമുഖത്തിൽ മാത്രമേ പരാമർശമുള്ളു, വ്യവസ്ഥകളിൽ പരാമർശമില്ലെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. റഫാൽ യുദ്ധ വിമാന കരാറിനെക്കുറിച്ചു കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്ന ഹർജികളിൽ സുപ്രീം കോടതിയിൽ വാദം മൂന്നര മണിക്കൂറാണ് നീണ്ടത്. റഫാൽ വിമാനങ്ങളുടെ വില വിവരങ്ങൾ സർക്കാർ രഹസ്യരേഖയായി കോടതിക്കു കൈമാറിയിരുന്നു. ഇതു പരസ്യമാക്കേണ്ടതുണ്ടോയെന്നു തങ്ങൾ തീരുമാനിക്കുമെന്നും അതുവരെ വിലയെക്കുറിച്ചുള്ള ചർച്ച ഉദ്ദേശിക്കുന്നില്ലെന്നും ജഡ്ജിമാരായ സഞ്ജയ് കിഷൻ കൗൾ, കെ.എം. ജോസഫ് എന്നിവരുമുൾപ്പെട്ട ബെഞ്ച് വ്യക്തമാക്കി.
വില പുറത്തുവിടുന്നത് എതിരാളികൾ മുതലെടുക്കുമെന്ന് എജി പറഞ്ഞു. ചോർന്നാൽ തന്റെ ഓഫിസ് പഴി കേൾക്കുമെന്നതിനാൽ താൻ പോലും വിമാനങ്ങളുടെ വില പരിശോധിച്ചിട്ടില്ല. 60 കിലോമീറ്റർ ദൂരത്തുനിന്ന് ആക്രമണം നടത്താൻ ശേഷിയുള്ളതാണു റഫാലെന്നും അവയുണ്ടായിരുന്നെങ്കിൽ കാർഗിൽ യുദ്ധത്തിൽ വലിയ തോതിൽ ജീവഹാനി ഒഴിവാക്കാമായിരുന്നുവെന്നും എജി പറഞ്ഞു. കാർഗിൽ യുദ്ധം നടന്നത് 1999-2000 വർഷത്തിലല്ലേ? റഫാൽ രംഗത്തുവരുന്നത് 2014 ൽ മാത്രമാണല്ലോയെന്നു കോടതി ചോദിച്ചു. അനുമാനം പങ്കുവച്ചതാണെന്ന് എജി മറുപടി നൽകി. അങ്ങനെ കേന്ദ്ര സർക്കാരിനെ തീർത്തും പ്രതിരോധത്തിൽ നിർത്തുന്ന തരത്തിലാണ് കോടതിയിലെ നടപടിക്രമങ്ങൾ പുരോഗമിച്ചത്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്