ശബരിമല യുവതി പ്രവേശന വിവാദങ്ങൾ കേരളത്തിന്റെ സമ്പദ്ഘടനയെയും ബാധിക്കുന്നു; മണ്ഡലകാലം സുഗമമായി നടന്നില്ലെങ്കിൽ പ്രളയംതകർത്ത സംസ്ഥാനത്തിന്റെ സാമ്പത്തിക മാന്ദ്യത്തിന് ഇതും ആക്കം കൂടും; ഗുരുവായൂരിലും വരുമാനത്തിൽ ഇടിവ്; വ്യാപാര മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന് സമ്മതിച്ച് തോമസ് ഐസക്; ജിഎസ്ടി വരുമാനം കുറയും; സമരം ചെയ്യുന്നവർ ഇക്കാര്യങ്ങൾ ഓർമിക്കണമെന്നും വിവേകപൂർവം പെരുമാറണമെന്നും ധനമന്ത്രി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പ്രളയം തകർത്ത കേരളത്തിനെ ശബരി മല വിവാദവും സാമ്പത്തികമായി പിറകോട്ട് അടുപ്പിക്കുന്നു. സംസ്ഥാനത്തിന്റെ സാമൂഹികാന്തരീക്ഷത്തെ മാത്രം ബാധിക്കുന്ന പ്രശ്നമല്ല ശബരിമല വിവാദമെന്നും കേരളത്തിന്റെ സാമ്പത്തിക സുരക്ഷിതത്വത്തേയും ഇത് പ്രതികൂലമായി ബാധിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. മണ്ഡലകാലത്ത് സ്ത്രീ പ്രവേശന വിവാദം കത്തി നിന്നാൽ അയ്യപ്പഭക്തരുടെ ഒഴുക്കിനെ ബാധിക്കും. പരോക്ഷമായി അത് സർക്കാരിന്റെ വാണിജ്യ-വ്യാപാരമേഖലയെും ബാധിക്കും. ക്ഷേത്രങ്ങളുടെ നട വരുമാനം സർക്കാറിലേക്ക് പോകുന്നില്ലെങ്കിലും ജിഎസ്ടിയിലൂടെയും മറ്റും രോക്ഷമായി ശബരിമലയും നമ്മുടെ സമ്പ്ദ് വ്യവസ്ഥക്ക് മുതൽക്കൂട്ടാണ്.
ധനമന്ത്രി തോമസ് ഐസക്ക് കഴിഞ്ഞ ദിവസം പറഞ്ഞത് ഇങ്ങനെയാണ്.'സംസ്ഥാനത്തെ ക്ഷേത്രങ്ങളുടെ പ്രവർത്തനങ്ങൾക്കായി സർക്കാർ 50 കോടി രൂപയോളം ധനസഹായം നൽകുന്നുണ്ട്. സന്ദർശകരുടെ കുറവ് ക്ഷേത്രവരുമാനം കുറയ്ക്കും. അത് സർക്കാരിന് വീണ്ടും സാമ്പത്തികബാധ്യത സൃഷ്ടിക്കും. സന്ദർശകർ കുറയുമ്പോൾ സംസ്ഥാനത്തെ വ്യാപാരമേഖലയെയും അത് പ്രതികൂലമായി ബാധിക്കും.ഇത് ജിഎസ്ടി വരുമാനത്തിൽ സാരമായ കുറവു വരുത്താനിടയാക്കും.പ്രളയത്തിന്റെ ഫലമായി ജിഎസ്ടിയിൽ പ്രതീക്ഷിച്ച വരുമാനമുണ്ടായില്ല.'- മന്ത്രി ചൂണ്ടിക്കാട്ടി. സമരം ചെയ്യുന്നവർ ഇക്കാര്യങ്ങൾ ഓർമിക്കണമെന്നും വിവേകപൂർവം പെരുമാറണമെന്നും മന്ത്രി ഓർമിപ്പിച്ചു.
കേരളത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ശബരിമല നൽകുന്ന സംഭാവന എത്രയെന്ന് കൃത്യമായി പറയാൻ സാധിക്കില്ലെന്നും പതിനയ്യായിരം കോടിയെന്നാണ് അനൗദ്യോഗിക ണക്ക്. ഇതിൽ മണ്ഡലകാലത്താണ് ഏറ്റവും കൂടുതൽ വരുമാനം. തുലാമാസ പൂജയ്ക്കായി ക്ഷേത്രം തുറന്നപ്പോൾ ഉണ്ടായ സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിലാണ് മണ്ഡലകാലത്തും വിവാദം കത്തിനിന്നാലുള്ള നഷ്ടത്തെക്കുറിച്ച് ധനമന്ത്രിയും വ്യക്തമാക്കിയത്. ഓഗസ്റ്റിൽ പ്രളയം മൂലം ഭക്തർ എത്താതാകുകയും തുടർന്ന് കോടതി വിധി മൂലം സർക്കാരും ഭക്തരും ഏറ്റുമുട്ടലിലേക്ക് നീങ്ങുകയും ചെയ്തതോടെ വരുമാനത്തിൽ എട്ടുകോടി രൂപയുടെ ഇടിവാണ് ഉണ്ടായതായി പറയുന്നത്.
ഇതരസംസ്ഥാനത്തു നിന്നും ഭക്തരുടെ ഒഴുക്ക് കുറയുന്നത് ശബരിമലയിലെ നട വരുമാനത്തിൽ മാത്രമല്ല ഇടിവ് സൃഷ്ടിക്കുക. അവർ പുറത്തു ചെലവാക്കുന്ന പണത്തിലും പ്രതിഫലിക്കും. ക്ഷേത്രത്തിലെ തീർത്ഥാടകരെ ആശ്രയിച്ചു നിൽക്കുന്ന ബിസിനസ് സംരംഭങ്ങളേയും ചെറുകിട കച്ചവടക്കാരേയും ഇതു സാരമായി ബാധിക്കും. ശബരിമല സീസൺ നൽകുന്ന സമ്പത്തിന്റെ കരുത്തിൽ മാത്രം പിടിച്ചു നിൽക്കുന്ന ഒട്ടേറെ പ്രദേശങ്ങൾ പത്തനംതിട്ട, കോട്ടയം ജില്ലകളിലുണ്ട്. ശബരിമലയുമായി ബന്ധപ്പെട്ട ചെറുകിട ബിസിനസുകളുകളിൽ ആശ്രയിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുണ്ടിവിടെ. ശബരിമല വിവാദം ആളിക്കത്തുമ്പോൾ മണ്ഡലകാലത്തെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന നിരവധി ബിസിനസ് സംരംഭകരുടെ നെഞ്ചിൽ തീയാണ്.
ഗുരുവായൂർ ക്ഷേത്രത്തിൽ വരുമാനം കുറയുന്നുണ്ട്. തീർത്ഥാടകരുടെ എണ്ണത്തിലും വൻ കുറവുണ്ട്. ഇത് സമീപ പ്രദേശങ്ങളിലെ വ്യാപാരികളെയും ബാധിച്ചിട്ടുണ്ട്.കഴിഞ്ഞ മാസങ്ങളിൽ ഗുരുവായൂരിൽ ഒരു കോടിയോളം രൂപയുടെ കുറവ് ഉണ്ടായതായി ചെയർമാൻ അഡ്വ. കെ ബി മോഹൻദാസ് കഴിഞ്ഞ ദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗുരുവായൂർ സത്യാഗ്രഹ വാർഷികത്തിന്റെ ആഘോഷത്തോട് അനുബന്ധിച്ച് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ നാല് കോടിയോളം രൂപയുടെ വരുമാനം ലഭിച്ചിരുന്നു. എന്നാൽ ഇപ്പോൾ മൂന്ന് കോടിയോളം രൂപയായി കുറഞ്ഞിട്ടുണ്ട്്.
പ്രളയം മൂലമാണ് വരുമാനത്തിൽ ഇടിവുണ്ടായതെന്നാണ് ദേവസ്വം ചെയർമാന്റെ കണ്ടെത്തൽ. എന്നാൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തർ എത്തുന്ന ക്ഷേത്രമാണ് ഗുരുവായൂർ. അതുകൊണ്ട് കേരളത്തിലെ പ്രളയം ഗുരുവായൂർ ക്ഷേത്രത്തിലെ വരുമാനത്തെ ബാധിച്ചുവെന്ന കണ്ടെത്തൽ വിശ്വാസയോഗ്യമല്ല. ദേവസ്വത്തിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിൽ കാണിക്കയിടരുതെന്ന് സംഘപരിവാർ സംഘടനകൾ വ്യാപകമായി സമൂഹ മാധ്യമങ്ങൾ വഴി പ്രചാരണം നടത്തുന്നുണ്ട്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രക്ഷോഭം ശക്തമാക്കിയതോടെ ഇത് സജീവമായിട്ടുണ്ട്. ഇതിനുപുറമെ ഇതരസംസ്ഥാനത്തെ ഭക്തർ സംഘർഷം ഭയന്ന് എത്താത്തതും വരുമാന ഇടിവിന് കാരണമായിട്ടുണ്ടെന്നാണ് കരുതുന്നത്.
കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന എൽഡിഎഫ് പൊതുയോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംഘപരിവാർ നീക്കത്തിനെതിരെ പ്രതിഷേധമുയർത്തിയിരുന്നു. ക്ഷേത്രങ്ങളിലെ വരുമാനം കുറയ്ക്കാനുള്ള നീക്കം വിജയിക്കില്ലെന്നും അദേഹം മുന്നറിയിപ്പ് നൽകിയിരുന്നു. അതിനിടെയാണ് വരുമാനത്തിൽ ഇടിവുണ്ടായതായി സമ്മതിച്ച് ദേവസ്വം ചെയർമാനും രംഗത്തെത്തിയത്. എന്നാൽ സംഘപരിവാറിന്റെ പ്രചാരണം കൊണ്ടാണ് വരുമാനം കുറഞ്ഞതെന്ന് വാദം അദേഹം തള്ളിക്കളയുന്നു.
ഗുരുവായൂർ ക്ഷേത്രത്തിലെ ഏറ്റവും അവസാനത്തെ ഭണ്ഡാര വരവ് മൂന്ന് കോടി ഒരു ലക്ഷത്തി എൺപതി ഒമ്പതിനായിരത്തിനൂറ്റി തൊണൂറ്റിയൊന്ന്(3,01,89,191) രൂപയായിരുന്നു. അതിന് മുമ്പത്തെ മാസത്തെ വരവ് മൂന്ന് കോടി എഴുപതിയാറ് ലക്ഷത്തി അറുനൂറ്റി മുപ്പത്തിയെട്ട്(3,760,0638) രൂപയായിരുന്നു. അതാത് കഴിഞ്ഞ മാസം മുൻ മാസത്തേക്കാൾ എഴുപതിനാല് ലക്ഷത്തി പതിനൊന്നായിരത്തി നാനൂറ്റി നാൽപത്തിയേഴ്(74,11,447) രൂപയുടെ കുറവാണുണ്ടായത്. ചെയർമാന്റെ വാദം ശരിയാണെങ്കിൽ സെപ്റ്റംബറിലാണ് വരുമാനം കുറയേണ്ടത്. എന്നാൽ ഒക്ടോബറിലാണ് വളരെ കുറവ് വരുമാനമുണ്ടായിരിക്കുന്നത്.
ശബരിമലയിൽ മണ്ഡലക്കാലം തുടങ്ങിയാൽ ഗുരുവായൂരിലും വരുമാനം വർധിക്കാറുണ്ട്. എന്നാൽ പുതിയ സാഹചര്യത്തിൽ വരുമാന വർധനവ് ഉണ്ടാകുമോയെന്ന ആശങ്ക ദേവസ്വം ബോർഡിനുമുണ്ട്. ഇതരസംസ്ഥാനങ്ങളിൽ നിന്നുള്ള ഭക്തരുടെ യാത്രയിൽ ഗുരുവായൂർ ക്ഷേത്രവും ഉൾപ്പെടുമ്പോൾ മാല കെട്ടുന്നവർ മുതൽ ചന്ദനത്തിരി വിൽക്കുന്നവർ വരെയുള്ള വരുമാനം മണ്ഡലകാലത്ത് ഉയരാറുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍