ഊമക്കത്തുകൾക്കും ഫോൺഭീഷണികൾക്കും സാമൂഹിക മാധ്യമങ്ങളിലെ അസഭ്യം പറച്ചിലും പോരാഞ്ഞ് അഗളിയിലെ വീടിന് നേരേ ആക്രമണവും; ശബരിമല ദർശനത്തിനായി പമ്പ വരെ പോലും പോകാത്ത തനിക്ക് നേരേ സംഘപരിവാർ എന്തിന് അക്രമം അഴിച്ചുവിടുന്നുവെന്ന് ബിന്ദുതങ്കം കല്യാണി; സംഘപരിവാർ നടപടിയിൽ പ്രതിഷേധിച്ച് ഐക്യദാർഢ്യസദസ്സ് 22 ന്
ജാസിം മൊയ്ദീൻ
പാലക്കാട്: സുപ്രീം കോടതി വിധിക്ക് ശേഷം തുലാമാസ പൂജയ്ക്ക് ശബരിമല കയറാനെത്തിയ സ്ത്രീകളെ പിന്തുടർന്ന് ആക്രമിക്കുന്ന സംഘപരിവാർ നടപടിയിൽ പ്രതിഷേധിച്ച് നവംബർ 22 ന് അട്ടപ്പാടിയിൽ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിക്കുന്നു. തുലാമാസ പൂജയ്ക്ക് ശബരിമല കയറാനെത്തിയ ബിന്ദു തങ്കം കല്യാണി, രെഹ്ന ഫാത്തിമ, മഞ്ജു, ലിബി സി എസ് എന്നിവർക്ക് ഐക്യദാർഢ്യം അറിയിച്ചാണ് നവംബർ 22 ന് രാവിലെ 10 മണി മുതൽ അഗളി സ്കൂളിന് മുന്നിൽ ഐക്യദാർഢ്യസദസ്സ് സംഘടിപ്പിക്കുന്നത്.
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുള്ള സുപ്രിം കോടതി വിധിക്ക് ശേഷം ബിന്ദു തങ്കം കല്യാണി, രഹ്ന ഫാത്തിമ, മഞ്ജു, സുഹാസിനി, മേരി സ്വീറ്റി, കവിത എന്നീ 8 സ്ത്രീകളാണ് തുലാമാസ പൂജയ്ക്ക് ശബരിമല കയറാനെത്തിയത്. ഇവർക്കെതിരെ പിന്നീട് ശക്തമായ ആക്രമണങ്ങളാണ് സംഘപരിവാർ കേന്ദ്രങ്ങൾ അഴിച്ച് വിട്ടത്. വിവാദത്തിൽപ്പെട്ട കോഴിക്കോട് സ്വദേശി ബിന്ദു തങ്കം കല്യാണി അഗളി ഗവ. സ്കൂളിൽ ജോലിക്കെത്തിയതറിഞ്ഞ് അയ്യപ്പസേവാസമിതിയുടെ ഒരു വിഭാഗം ആളുകൾ പ്രതിഷേധവുമായി സ്കൂൾ പ്രവേശനകവാടത്തിലെത്തിയിരുന്നു.
പ്രവേശനകവാടത്തിൽ നാമജപങ്ങളുമായി നിന്ന ഇവർ പിന്നീട് പിരിഞ്ഞ് പോയെങ്കിലും രാത്രിയോടെ ബിന്ദു താമസിച്ചിരുന്ന വീടിന് നേരെ ആക്രമണവും വധ ഭീഷണിയും ഉണ്ടായി. ഹയർസെക്കൻഡറി വിഭാഗത്തിൽ അദ്ധ്യാപികയായ ബിന്ദു സ്ഥലംമാറ്റത്തെത്തുടർന്നാണ് അഗളിയിലെത്തിയത്. സ്ഥലംമാറ്റം ലഭിച്ച അദ്ധ്യാപിക സ്കൂളിലെത്തി ജോലിയിൽ പ്രവേശിക്കുകമാത്രമാണ് ഉണ്ടായതെന്നും അസ്വഭാവികമായി ഒന്നും സംഭവിച്ചിട്ടില്ലെന്നും സ്കൂൾ അധികൃതർ അറിയിച്ചു. എന്നാൽ ഇവർക്ക് സ്വതന്ത്രമായി തൊഴിലെടുക്കാൻ സംഘപരിവാർ ഗുണ്ടകൾ അനുവദിക്കുന്നില്ല എന്ന് ഐക്യദാർഢ്യസദസ്സുമായി രംഗത്ത് വന്നവർ പറയുന്നു. ഇതിനെ തുടർന്നാണ് പ്രതിരോധം ഫേസ്ബുക്കിൽ നിന്ന് തെരുവിലേക്ക് വ്യാപിപ്പിക്കാൻ ഇവർ തയ്യാറായത്.
ശബരിമലയിൽ പ്രായഭേദമെന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതിയുടെ വിധിയുടെ പശ്ചാത്തലത്തിൽ മല കയറാൻ ശ്രമിച്ചതിന് അദ്ധ്യാപികയായ ബിന്ദുതങ്കം കല്യാണി ഇപ്പോഴും നേരിടുന്നതുകൊടിയ ക്രൂരതകളാണ്. ഊമക്കത്തുകളും ഫോൺഭീഷണികൾക്കും പുറമെ സാമൂഹിക മാധ്യമങ്ങളിൽ പരസ്യമായി അപമാനിക്കലും തുടരുകയാണ്. ഇന്നലെ രാത്രിയിൽ ബിന്ദുവിന്റെ താമസ്ഥലത്തെത്തി ഒരു വിഭാഗം അക്രമികൾ ഭീഷണി മുഴക്കി. ഇന്നലെ പകൽ അവർ ജോലിചെയ്യുന്ന അഗളി സ്കൂളിലേക്ക് ഈ അക്രമികൾ മാർച്ചും നടത്തിയിരുന്നു. ശബരിമലയിൽ പ്രവേശിക്കാൻ ശ്രമിച്ചതിന് താനനുഭവിക്കുന്ന കൊടിയ ക്രൂരതകളെ കുറിച്ച് ബിന്ദു മറുനാടനോട് വിവരിക്കുന്നു.
ഹയർ സെക്കന്ററി ജനറൽ ട്രാൻസ്ഫറിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ മാസം 27 തിങ്കളാഴ്ചയാണ് ഞാൻ അട്ടപ്പാടിയിലെ അഗളി ഗവൺമെന്റ് ഹയർസെക്കന്ററി സ്കൂളിൽ ജോലിക്ക് കയറുന്നത്. അന്ന് മുതൽ തന്നെ സ്കൂളിലെ വിദ്യാർത്ഥികളിൽ നിന്ന് ശരണംവിളിയും കൂവിവിളിക്കലമെല്ലാം ഉണ്ടായിരുന്നു. സ്കൂൾ അധികാരികളെ ബുദ്ധിമുട്ട് അറിയിച്ചിരുന്നു. പിടിഎയും സ്കൂളിലെ പ്രധാനഅദ്ധ്യാപികയുമെല്ലാം വിഷയത്തിൽ ശക്തമായി ഇടപെടുകയും പ്രത്യേക അസംബ്ലി വിളിച്ച് കുട്ടികളെ കാര്യം പറഞ്ഞ് മനസ്സിലാക്കുകയും ചെയ്തിരുന്നു. സ്കൂളിന്റെ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിൽ കുട്ടികളിൽ നിന്ന് വല്ല ശ്രമങ്ങളുമുണ്ടായാൽ നടപടിയെടുക്കുമെന്നും പറഞ്ഞിരുന്നു.
എബിവിപിയുടെ കുട്ടികൾ വിയോജിപ്പോടെയാണെങ്കിലും പ്രശ്നങ്ങളൊന്നുമില്ലാതെ ക്ലാസിലിരുന്നു തുടങ്ങിയിരുന്നു. ആ പ്രശ്നങ്ങളും പരിഹരിച്ച് വരികയായിരുന്നു. പിന്നീട് ഈ കഴിഞ്ഞ വെള്ളിയാഴ്ചയാണ് വീണ്ടും സ്കൂളിലേക്ക് നാമജപഘോഷയാത്രയെന്ന പേരിൽ മാർച്ച് നടത്തുന്നുണ്ടെന്ന നോട്ടീസ് പുറത്ത് വരുന്നത്. ഇന്നലെ അവർ മാർച്ചും നടത്തി. പൊലീസിൽ നേരത്തെ പരാതിപ്പെട്ടപ്പോൾ പറഞ്ഞിരുന്നത് അഗളി ക്ഷേത്രത്തിനടുത്ത് നിന്നാണ് മാർച്ച് തുടങ്ങുന്നതെന്നും സ്കൂളിനടുത്തെത്തുന്നതിന് മുമ്പ് തടയുമെന്നുമായിരുന്നു. എന്നാൽ അതുണ്ടായില്ലെന്ന് മാത്രമല്ല സ്കൂളിന്റെ മുന്നിലെത്തി അക്രമികൾക്ക് അഴിഞ്ഞാടാനുള്ള സൗകര്യമൊരുക്കുന്ന രീതിയിലാണ് പൊലീസ് ഇടപെട്ടത്. ഇതോടെ ഇത്രയും ദിവസം സ്കൂളിലുണ്ടായിരുന്ന നല്ല അന്തരീക്ഷം ഇല്ലാതായി. കുട്ടികളും മറ്റുസ്റ്റാഫുമെല്ലാം വളരെ വിഷമത്തിലായി
സ്കൂളിനകത്ത് തന്നെ സ്വസ്ഥമായി ജോലി ചെയ്യാൻ അനുവദിക്കാതിരിക്കുക എന്നത് തന്നെയാണ് അവരുടെ ലക്ഷ്യം. അതിനുള്ള ശ്രമങ്ങളാണ് ഇപ്പോഴും നടക്കുന്നത്. ഇന്നലെ നാമജപഘോഷയാത്രക്ക് ഇറങ്ങാൻ നിന്നിരുന്ന വിദ്യാർത്ഥികളോട് അതിന്റെ ഭവിഷ്യത്തുകൾ സ്കൂൾ അധികൃതർ പറഞ്ഞ് മനസ്സിലാക്കിയിട്ടുണ്ട്. അതിനാൽ വിദ്യാർത്ഥികളാരും അതിന് ഇറങ്ങിയിട്ടില്ല. ഈ വിദ്യാർത്ഥികളെ ഇന്നലെ നാമജപഘോഷയാത്രക്ക് കിട്ടാത്തതിന്റെ ദേഷ്യമാണ് ഇന്നലെ പാതിരാത്രിയിൽ അവർ താമസസ്ഥലത്തെത്തി തീർത്തത്. നിന്നെയൊക്കെ എങ്ങനെ കൈകാര്യ ചെയ്യണമെന്ന് ഞങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ട് എന്ന് ഉറക്കെ വിളിച്ചുപറഞ്ഞ് നാലോളം ആളുകൾ ഗേറ്റ് ചവിട്ടിപ്പൊളിക്കുകയായിരുന്നു. ഞാനും കുഞ്ഞും സുഹൃത്തും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ.
അഗളിപൊലീസിനെ വിളിച്ചൈങ്കിലും യാതൊരു പ്രതികരണവും ഉണ്ടായില്ല. അൽപ നേരം ബഹളമുണ്ടാക്കി അക്രമികൾ തിരിച്ച് പോവുകയും ചെയ്തു. എന്നാൽ താൻ പരാതി അറിയിച്ചിട്ടും ഇതുവരെ ഒരു പൊലീസ് ഉദ്യോഗസ്ഥൻ പോലും ഫോൺ വിളിക്കുക പോലും ചെയ്തിട്ടില്ല. അട്ടപ്പാടിയിൽ ജോലിക്ക് പ്രവേശിച്ചത് മുതൽ പലവിധത്തിൽ സംഘപരിവാർ തന്നെ അക്രമിക്കാനും ഭീഷണിപ്പെടുത്താനും ശ്രമിക്കുന്നുണ്ട്. നിരവധി ഊമക്കത്തുകളും ഫോൺകോളുകളും വന്നു. സമൂഹമാധ്യമങ്ങളിൽ തെറ്റായ പലപ്രചരണങ്ങളും അവർ നടത്തുന്നുണ്ട്. ഇത്തരത്തിൽ തന്റെ ജീവിതം തന്നെ ദുസ്സഹമാക്കുന്ന തരത്തിലേക്ക് ഇവരുടെ പ്രവൃത്തികൾ ചെന്നെത്തിച്ചിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ഇവരുടെ നാമജപം കഴിഞ്ഞതിന് ശേഷം സ്കൂൾ വിട്ട് വീട്ടിലേക്ക് വരാൻ ഓട്ടോക്ക് കൈകാണിച്ചിട്ട് ഒരു ഓട്ടോ പോലും നിർത്തിയില്ല. അത്തരത്തിൽ സാമൂഹിക ബഹിഷ്കരണത്തിനാണ് അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. അട്ടപ്പാടിയിലെത്തിയതിന് ശേഷം പൊലീസ് വളരെ അലംഭാവത്തോട് കൂടിയാണ് ഈ വിഷയങ്ങളെ കാണുന്നത്. നാമജപഘോഷയാത്ര സംഘടിപ്പിക്കുന്നവരുടെ നോട്ടീസിൽ പേരും ഫോൺ നമ്പറുമടക്കമുണ്ടായിരുന്നു. ആ നോട്ടീസും ചേർത്ത് പരാതി നൽകിയിട്ട് പോലും പൊലീസ് ഇടപെട്ടിട്ടില്ല.
അക്രമികൾക്ക് കൂട്ടുനിൽക്കുന്ന നിലപാടാണ് പൊലീസിൽ നിന്നുണ്ടാകുന്നത്. ഞാൻ ശബരിമലയിൽ പോയിട്ടില്ല. പമ്പവരെ പോലും എത്തിയിട്ടില്ല. എന്നാൽ താൻകുഞ്ഞിനെയും കൊണ്ട് ശബരിമലയിൽ പോയിട്ടുണ്ടെന്നും തന്ത്രിക്ക് പൈസകൊടുത്തിട്ടുണ്ട് എന്നൊക്കെ പറഞ്ഞ ലക്ഷ്മി രാജീവിനെതിരെ ഇവരാരും ഒരുപ്രതിഷേധവും നടത്തുന്നില്ല. ഞാനടക്കമുള്ളർ അവിടെ പോകണമെന്ന് അതിയായ ആഗ്രഹത്തിന്റെ പുറത്ത് പുറപ്പെട്ടതാണ്. എന്നാൽ വലിയ ക്രമസമാധാനപ്രശ്നമാകും എന്ന് കണ്ട് ഞങ്ങൾ പിന്മാറിയിട്ടുണ്ട്. അല്ലാതെ പോയെ അടങ്ങൂ എന്ന് വാശിപിടിച്ചിട്ടൊന്നുമില്ല. അതിനെന്തിനാണ് സംഘപരിവാർ ഇത്തരം അക്രമങ്ങൾ നടത്തുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും ബിന്ദുതങ്കംകല്യാണി മറുനാടനോട് പറഞ്ഞു.
Stories you may Like
- കെപിസിസിയുടെ വിലക്ക് ലംഘിച്ച് മലപ്പുറത്ത് എ ഗ്രൂപ്പിന്റെ ശക്തിപ്രകടനം
- ലീഗിനെ പരിഹസിച്ച് ജലീലും സ്വരാജും; കോഴിക്കോടൻ റാലി ആരെ തുണയ്ക്കും?
- തീവ്രവാദികളെ സ്വാതന്ത്ര്യ സമര സേനാനികളായി കാണുന്ന സാഹചര്യമാണ് കേരളത്തിൽ
- ഫലസ്തീൻ വിഷയത്തിൽ നിലപാട് മാറ്റമില്ലെന്ന് ആര്യാടൻ ഷൗക്കത്ത്
- ഹമാസ് വിരുദ്ധ പ്രസ്താവനയുടെ പേരിൽ തരൂരിനെ ലീഗ് കൈവിടില്ല
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; 'നോട്ട് മൈ നമ്പർ' എന്ന് വാട്ട്സ് ആപ്പിലൂടെ മെസേജ് അയച്ചു; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്