Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനും ഭാര്യക്കും നേരെ ക്രൂര മർദ്ദനം; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറെയും ഭർത്താവിനേയും ഹർത്താൽ അനുകൂലികൾ അക്രമിച്ചത് കുറ്റ്യാടിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ; പിന്തുടർന്നത് പത്തോളം ബൈക്കിൽ; കാർ തടഞ്ഞ് നിർത്തി ചാടി വീണ അക്രമികൾ യുവതിയുടെ അടിവയറ്റിലും നെഞ്ചിലും ചവിട്ടി; നിഖിദാസും ഭാര്യ സാനിയോയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ

സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്റെ മകനും ഭാര്യക്കും നേരെ ക്രൂര മർദ്ദനം; ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടറെയും ഭർത്താവിനേയും ഹർത്താൽ അനുകൂലികൾ അക്രമിച്ചത് കുറ്റ്യാടിയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രയ്ക്കിടെ; പിന്തുടർന്നത് പത്തോളം ബൈക്കിൽ; കാർ തടഞ്ഞ് നിർത്തി ചാടി വീണ അക്രമികൾ യുവതിയുടെ അടിവയറ്റിലും നെഞ്ചിലും ചവിട്ടി; നിഖിദാസും ഭാര്യ സാനിയോയും മെഡിക്കൽ കോളേജ് ആശുപത്രിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോഴിക്കോട്: സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്റെ മകനും ഭാര്യക്കും ഹർത്താൽ അനുകൂലികളുടെ മർദ്ദനം. പി.മോഹനന്റെ മകൻ ജൂലിയസ് നിഖിദാസിനും ഭാര്യ സാനിയോ മനോമിക്കുമാണ് മർദ്ദനമേറ്റത്.കുറ്റ്യാടി അമ്പലക്കുളങ്ങരയിൽ വെച്ച് ഉച്ചയ്ക്ക് 12.30 ഓടെയാണ് മർദ്ദനമേറ്റത്. ഇവർ സഞ്ചരിച്ച കാർ ഒരു സംഘം തടയുകയും കാറിൽ നിന്നിറക്കി മർദ്ദിക്കുകയുമായിരുന്നു. മൂക്കിനടക്കം ഗുരുതരമായി പരിക്കേറ്റ ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ നിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അക്രമത്തിന് പിന്നിൽ സംഘപരിവാർ ഗൂഢാലോചനയാണെന്ന് സിപിഎം ആരോപിച്ചു.

പലേരിയിലുള്ള സാനിയോയുടെ വീട്ടിൽ നിന്ന് ജൂലിയസിന്റെ അമ്പലക്കുളങ്ങരയിലെ വീട്ടിലേക്ക് കാറിൽ പോവുകയായിരുന്നു ഇരുവരും. അമ്പലക്കുളങ്ങര വച്ച് പത്തിലേറെ പേർ കാറിനുമുന്നിൽ ചാടിവീണ് തടഞ്ഞുനിർത്തി മർദ്ദിക്കുകയായിരുന്നു.കാറിന്റെ താക്കോൽ ഊരിയെടുത്തതിന് ശേഷം ഇരുവരേയും കാറിന് പുറത്തേക്ക് വലിച്ചിട്ടാണ് മർദ്ദിച്ചത്. ആക്രമണത്തിൽ ജൂലിയസ് നികിതാസിന് സാരമായി പരിക്കേറ്റു.

കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ച ജൂലിയസിനെ മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടായി. സാനിയോയുടെ നെഞ്ചിലും അടിവയറ്റിലും ചവിട്ടേറ്റിട്ടുണ്ട്. ഇതേത്തുടർന്ന് ഇരുവരെയും പൊലീസ് സംരക്ഷണത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

അക്രമം നടത്തിയ എല്ലാവരേയും കണ്ടാൽ തിരിച്ചറിയാമെന്ന് സാനിയോ മാധ്യമങ്ങളോട് പറഞ്ഞു. എല്ലാവരും പേരാമ്പ്രയിൽ ഉള്ളവരാണെന്നും സ്ഥലത്തെ ആർഎസ്എസ് പ്രവർത്തകർ ആണെന്നും സാനിയോയും ഭർത്താവും പറയുന്നു. ആദ്യം അക്രമിച്ച ശേഷം പിന്നീട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് പോകുന്നത് വഴി പത്തോളം ഇരുചക്ര വാഹനങ്ങളിൽ എത്തി വീണ്ടും ആക്രമിക്കുകയായിരുന്നു. പാർട്ടി ജില്ലാ സെക്രട്ടറിയുടെ മകനും മരുമകളും ആണെന്ന് മനസ്സിലാക്കിയപ്പോൾ വീണ്ടും മർദ്ദിക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP