ബിജെപിയെ വളർത്തണം എന്ന് പിണറായി വിജയന് എന്തേ ഇത്ര പിടിവാശി? ഓരോ ദിവസവും ഓരോ നേതാക്കളെ അറസ്റ്റ് ചെയ്ത് രംഗം കൊഴുപ്പിച്ച് സർക്കാർ; ആദ്യ ദിനം താരമാക്കിയത് ശശികലയെ എങ്കിൽ ഇപ്പോൾ സുരേന്ദ്രനാണ് താരം; തടയലും ചോദ്യം ചെയ്യലും അറസ്റ്റും തെളിവെടുപ്പും കോടതിയിൽ ഹാജരാക്കലും ജയിൽ അടയ്ക്കലും ലൈവാക്കി മാറ്റി മാധ്യമങ്ങൾ; വിഷകലയെന്ന് അടിച്ചാക്ഷേപിച്ചിരുന്ന ശശികലക്ക് പോലും ഹിന്ദു വിശ്വാസികൾക്കിടയിൽ സ്വീകാര്യത; കേരളത്തിൽ കത്തിപടരുന്ന ഹിന്ദു ധ്രൂവീകരണത്തിന് പിന്നിൽ ആര്?
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ശബരിമലയിലെ യുവതി പ്രവേശനത്തിൽ സുപ്രീംകോടതി വിധിയും അതിനോട് സർക്കാർ കാട്ടിയ നിലപാടുകളുമെല്ലാം വലിയ ചർച്ചയാണിന്ന്. അഞ്ചാം മന്ത്രി പദവിവാദത്തിൽ തുടങ്ങിയ ഹിന്ദു ധ്രുവീകരണത്തെ ആളിക്കത്തിക്കുന്ന ഇടപെടലുകൾ. ഇത് മനസ്സിലാക്കിയാണ് യുവതി പ്രവേശനത്തെ ആദ്യം അനുകൂലിച്ച സംഘപരിവാറും ബിജെപിയും നിലപാടുകളിൽ മാറ്റം വരുത്തിയത്. എന്നാൽ അവർ വിചാരിച്ചതിലും അപ്പുറത്തേക്കാണ് കാര്യങ്ങൾ പോയത്. പ്രതീക്ഷിച്ചതിലും വലിയ വികാരവും പ്രതിഷേധവും ഉയർന്നുവെന്ന് അവരും തിരിച്ചറിയുന്നു. പിണറായി സർക്കാരിന്റെ നിലപാടുകളാണ് ഇതിന് വഴിയൊരുക്കിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. കേരളത്തിലെ മുഖ്യ പ്രതിപക്ഷമായി ബിജെപിയേയും പരിവാറിനേയും മാറ്റുന്ന തരത്തിലേക്ക് പിണറായി വിജയൻ ഇടപെടലുകൾ നടത്തുന്നുവെന്ന ആരോപണും ഇതോടെ ശക്തമാവുകയാണ്.
ഹിന്ദു ഐക്യവേദിക്കും ബിജെപിക്കും പേരുണ്ടാക്കി കൊടുക്കാനും അവരെ വാർത്തകളിൽ നിർത്താനുമാണ് സർക്കാരിന്റേയും പൊലീസിന്റേയും ശ്രമം. ഇരുമുടി കെട്ടുമായി വന്ന ശശികല ടീച്ചറേയും കെ സുരേന്ദ്രനേയും അറസ്റ്റ് ചെയ്തത് ഇതിന്റെ ഭാഗമാണെന്ന വിലയിരുത്തൽ ഉണ്ട്. കെ സുരേന്ദ്രനേയും ശശികലയേയും സന്നിധാനത്തേക്ക് കടത്തി വിട്ടുവെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിക്കുമായിരുന്നില്ല. എന്നാൽ ഇവരെ തടയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തതോടെ സ്റ്റാറുകളായി മാറി. വിവാദ പ്രസംഗങ്ങളിലൂടെ ശശികലയ്ക്കുണ്ടായിരുന്ന മോശം ഇമേജുപോലും മാറുന്ന തരത്തിലേക്ക് ചർച്ചകളെത്തി. പതിനായരങ്ങളാണ് ശശികലയെ അറസ്റ്റ് ചെയ്ത് താമസിപ്പിച്ച റാന്നി പൊലീസ് സ്റ്റേഷന് മുമ്പിൽ തടിച്ചു കൂടിയത്. ഹിന്ദു ഐക്യവേദി നേതാവെങ്കിലും വിദ്വേഷ പ്രസംഗങ്ങളിലൂടെ ചർച്ചാ കേന്ദ്രമായ ശശികലയ്ക്ക് വേണ്ടി ഇത്രയും പേരെത്തിയതും ഏറെ ചർച്ചയായിട്ടുണ്ട്. തന്ത്രപരമായാണ് ശശികലയ്ക്ക് ഈ ഇമേജ് വർദ്ധനയ്ക്കുള്ള സാഹചര്യം പൊലീസ് ഒരുക്കിയത്.
രാത്രിയിൽ പൊലീസിന് മുമ്പിലൂടെയാണ് ശശികല പമ്പയിൽ നിന്ന് മലകയറ്റം തുടങ്ങിയത്. മരക്കൂട്ടത്ത് എത്തിയപ്പോഴാണ് തടഞ്ഞത്. രാത്രിയിൽ തീർത്ഥാടകരെ ഒഴിവാക്കണമെങ്കിൽ പമ്പയിൽ തന്നെ ശശികലയേയും തടയാമായിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ പോലും ഇത്രയേറെ പ്രശ്നമോ വിവാദമോ ഉണ്ടാകുമായിരുന്നില്ല. അറസ്റ്റിലേക്ക് കാര്യങ്ങളെത്താതെ നോക്കാനും കഴിയുമായിരുന്നു. ഇതിന് ശ്രമിക്കാതെ ശശികലയെ വീരപരിവേഷം നൽകും വിധം മരക്കൂട്ടത്ത് വച്ച് പുലർച്ചെ അറസ്റ്റ് ചെയ്തു. റാന്നി പൊലീസ് സ്റ്റേഷനിൽ കൊണ്ടു വന്ന് നാമജപ പ്രതിഷേധങ്ങളുടെ കരുത്തും മലയാളിക്ക് പൊലീസ് കാട്ടിക്കൊടുത്തു. ജാമ്യത്തിലിറങ്ങിയ ശശികല തീർത്ഥാടകരുടെ കാത്തിരിപ്പ് കേന്ദ്രത്തിലെത്തി ഉദ്ഘാടനവും ചെയ്തു. പൊലീസ് സ്റ്റേഷനിൽ നാമജപ പ്രതിഷേധക്കാരെ സമാധാനിപ്പിക്കാൻ ശശികല പ്രസംഗവും നടത്തി. അങ്ങനെ വിഷ കലയെന്ന് സഖാക്കൾ സോഷ്യൽ മീഡിയയിൽ കളിയാക്കുന്ന ഹിന്ദു ഐക്യവേദി നേതാവിന് പുതിയ ഇമേജുമായി.
ഇന്നലെ രാത്രിയാണ് കെ സുരേന്ദ്രൻ നിലയ്ക്കലിൽ എത്തിയത്. സുരേന്ദ്രനെ തടയുമെന്നും അറസ്റ്റ് ചെയ്യുമെന്നും ജയിലിൽ കൊണ്ടു പോകുമെന്ന് ബിജെപിക്കാർ പോലും കരുതിയില്ല. അതും പൊലീസ് ചെയ്തു കൊടുത്തു. ബലപ്രയോഗത്തിന് ഒന്നും മുതിരാതെ സംയമനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്ത് സുരേന്ദ്രൻ അറസ്റ്റ് വരിച്ചു. അയ്യപ്പന് വേണ്ടി ജീവിതകാലം മുഴുവൻ ജയിലിൽ കിടക്കുമെന്ന് പ്രഖ്യാപിച്ച് റിമാൻഡിലുമായി. ഇതോടെ സുരേന്ദ്രിനും ഹൈന്ദവ പ്രസ്ഥാനങ്ങളിൽ പേര് ഉയരുകയാണ്. അർ എസ് എസുമായി സുരേന്ദ്രന് നിരവധി പ്രശ്നങ്ങളുണ്ടായിരുന്നു. അത് പരിഹരിക്കാനും കരുത്തനായ നേതാവായി മാറാനും സുരേന്ദ്രനെ പ്രാപ്തനാക്കും വിധമായിരുന്നു പൊലീസിന്റെ ഇടപെടൽ. ഇരുമുടിയുമായെത്തി സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിൽ എടുത്തതോടെ മഞ്ചേശ്വരത്ത് ഉപതെരഞ്ഞെടുപ്പ് വന്നാൽ ചർച്ചയാക്കാൻ ബിജെപിക്ക് വിഷയവുമായി. ശബരിമലയിലെ ആചാര സംരക്ഷകനെന്ന നിലയിൽ മഞ്ചേശ്വരത്ത് ബിജെപിക്ക് വേണ്ടി നിറയാൻ ഇനി സുരേന്ദ്രന് കഴിയും.
ഇങ്ങനെ ബിജെപിയെ വളർത്താൻ പൊലീസ് എന്തിനാണ് സഹായം ചെയ്യുന്നതെന്നാണ് ഉയരുന്ന ചോദ്യം. സന്നിധാനത്ത് പ്രതിഷേധത്തിന് സുരേന്ദ്രൻ പോയിരുന്നുവെങ്കിൽ പോലും രാഷ്ട്രീയമായി ഇത്രയേറെ നേട്ടും ഉണ്ടാക്കാനാകുമായിരുന്നില്ല. നെടുമ്പാശ്ശേരിയിൽ തൃപ്തി ദേശായി എത്തിയപ്പോഴും ബിജെപിക്ക് വേണ്ടി സർക്കാർ ഒത്തുകളിച്ചു. വിമാനത്താവളത്തിൽ തൃപ്തി ദേശായി എത്തിയപ്പോൾ വിരലിൽ എണ്ണാവുന്ന പ്രതിഷേധക്കാരേ ഉണ്ടായിരുന്നുള്ളൂ. അപ്പോൾ തൃപ്തിയെ ശബരിമലയിലേക്ക് പൊലീസിന് കൊണ്ടു പോകാമായിരുന്നു. ഇതിന് പൊലീസ് മുതിർന്നില്ല. മറിച്ച് പ്രതിഷേധക്കാരെ കൂട്ടുന്നതിന് വേണ്ടി പൊലീസ് കാത്തിരുന്നു. നെടുമ്പാശ്ശേരിയെ നാമജപത്തിന്റെ വേദിയാക്കി. അവിടേയും ചർച്ചകളിൽ സുരേന്ദ്രനെ താരമാക്കാൻ പൊലീസ് ശ്രമിച്ചു. സർക്കാരിന്റെ അറിവില്ലാതെ ഇതെല്ലാം നടക്കുമോ എന്ന ചോജ്യമാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കുള്ളത്. വ്യക്തമായ ഒത്തുകളിയുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ പോലും റിപ്പോർട്ട് ചെയ്യുന്നു. ഹിന്ദു ധ്രൂവീകരണത്തിലൂടെ ഉണ്ടാകുന്ന ന്യൂനപക്ഷ വികാരം അനുകൂലമാക്കാനുള്ള പിണറായി വിജയന്റെ തന്ത്രമാണ് നടപ്പിലാക്കുന്നതെന്നാണ് കോൺഗ്രസിന്റെ ആരോപണം.
യുവതികളെ കയറ്റുമെന്ന് വീമ്പു പറയുന്ന മുഖ്യമന്ത്രി യുവതികളെത്തുമ്പോൾ അതിന് ശ്രമിക്കുന്നില്ല. തൃപ്തി ദേശായിയെ മടക്കി അയച്ചത് ഇതിന് തെളിവാണ്. കോടതി വിധി നടപ്പാക്കുമെന്ന പ്രഖ്യാപനത്തിൽ ആത്മാർത്ഥത ഉണ്ടായിരുന്നുവെങ്കിൽ തൃപ്തി ദേശായിയെ സുരക്ഷിതമായി സന്നിധാനത്ത് എത്തിക്കുമായിരുന്നു. ഇതുണ്ടായില്ല. ഇന്നലെ യുവതിയെ കയറ്റില്ലെന്ന് പൊലീസ് തന്നെ തന്നോട് പറഞ്ഞതായി തന്ത്രി കുടുംബാഗമായ രാഹുൽ ഈശ്വർ മറുനാടനോട് പറഞ്ഞിരുന്നു. മേരി സ്വീറ്റിയെ സന്നിധാനത്തുകൊണ്ടു പോകാനുള്ള ശ്രമങ്ങൾ ചെങ്ങന്നൂരിലും പൊലീസ് ചെയ്തില്ല. പിന്നെ എന്തിനാണ് യുവതികളെ കയറ്റുമെന്ന് മുഖ്യമന്ത്രി വീമ്പു പറയുന്നതെന്നാണ് ഉയരുന്ന ചോദ്യം. യുവതിയെ പൊലീസ് തടയുമെന്ന വൽസൻ തില്ലങ്കേരിയും പ്രഖ്യാപിച്ചു. ഇത് തന്നെയാണ് നടക്കുന്നത്. യുവതികളെ പൊലീസ് സന്നിധാനത്ത് കയറ്റുന്നില്ല. അതുകൊണ്ട് തന്നെ അവിടെ സംഘർഷത്തിനും സാധ്യതയില്ല. പിന്നെ എന്തിനാണ് ബിജെപിക്കാരെ കസ്റ്റഡിയിലും റിമാൻഡിലുമൊക്കെയാക്കി അവർക്ക് പേരുണ്ടാക്കി കൊടുക്കുന്നതെന്നാണ് ഉയരുന്ന ചോദ്യം.
ശബരിമലയിലെ നിയന്ത്രണങ്ങൾ ഹിന്ദു ധ്രുവീകരണത്തിന് വേണ്ടിയുള്ള സർക്കാർ തന്ത്രമാണെന്നും കോൺഗ്രസ് ആരോപിക്കുന്നു. ഭക്തരെ ദ്രോഹിക്കുന്നതും മറ്റും ഇതിന് വേണ്ടിയാണ്. അതിന് ശേഷം പതിയെ എല്ലാം മാറ്റും. ബിജെപിയുടെ സമരത്തിന്റെ തുടർച്ചയായി ഇത് വ്യാഖ്യാനിക്കയും ചെയ്യും. ഇത് മനസ്സിലാക്കിയാണ് കോൺഗ്രസും പ്രതിനിധി സംഘത്തെ അയക്കുന്നത്. ബിജെപിയെ വളർത്തി കോൺഗ്രസിനെ തളർത്താനുള്ള കുതന്ത്രമാണ് ഇതിന് പിന്നിലെന്ന് കോൺഗ്രസും തിരിച്ചറിയുന്നു. എന്നാൽ ഇത് ജനം തള്ളുമെന്നും അവസാനം സിപിഎം കേരളത്തിലും അപ്രത്യക്ഷമാകുമെന്നും അവർ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- ഭക്ഷണം കഴിക്കാനെത്തിയ അഭിഭാഷകരെ ആക്രമിച്ച കേസ്; ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ പ്രതി കീഴടങ്ങി: ഹോട്ടൽ മാനേജരായ യുവതിയും അറസ്റ്റിൽ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ചുവപ്പിൽ നിന്ന് കാവി നിറത്തിലേക്ക്; ഇംഗ്ലീഷ്, ഹിന്ദി വാർത്താ ചാനലുകളുടെ ലോഗോയിൽ മാറ്റം വരുത്തി ദൂരദർശൻ ന്യൂസ്; സോഷ്യൽ മീഡിയയിൽ വിമർശനം
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിപിഐ ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കാണാതായ നഴ്സിങ് ഓഫീസർ കരുനാഗപ്പള്ളിയിലെ ലോഡ്ജിൽ മരിച്ച നിലയിൽ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഓഫീസർ ബിജുകുമാറിനെ കാണാതായത് തിങ്കളാഴ്ച മുതൽ; പോസ്റ്റുമോർട്ടം നാളെ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചു; ജൂത വംശജരായ രണ്ട് വിദേശ വനിതകൾക്കെതിരെ കേസ്; പോസ്റ്റർ പതിച്ചത് ജമാത്തെ ഇസ്ലാമിയുടെ വിദ്യാർത്ഥി വിഭാഗം; കേസെടുത്തത് എസ്ഐഒയുടെ പ്രതിഷേധത്തിന് ഒടുവിൽ
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- കാറിൽ നിന്ന് പുറത്തിറങ്ങിയ പാടേ കാൽ വഴുതി കാറിനിടയിൽ വീണു; വിവരമറിയാതെ സുഹൃത്ത് കാർ മുന്നോട്ടെടുത്തപ്പോൾ ഹെൽത്ത് ഇൻസ്പക്ടർക്ക് ദാരാണാന്ത്യം; സംഭവം സ്വന്തം വീടിന് മുന്നിൽ
- പിണറായിയെ ജയിലിൽ അടയ്ക്കണമെന്ന് പറയുന്നത് രാഹുലിന്റെ ഇരട്ടത്താപ്പെന്ന പരിഹാസത്തോടെ മോദി; വോട്ടിങ് യന്ത്രത്തിൽ തിരിമറി നടക്കാതെ ബിജെപിക്ക് 180 സീറ്റിൽ അധികം നേടാനാവില്ലെന്ന് പ്രിയങ്ക; ആദ്യഘട്ട പ്രചാരണം അവസാനിക്കുന്നതിന് മുമ്പ് ചൂടേറിയ വാഗ്വാദം; ഇനി 48 മണിക്കൂർ നിശ്ശബ്ദ പ്രചാരണം; ഏപ്രിൽ 19ന് ആദ്യഘട്ട വോട്ടെടുപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍