ദർശനത്തിന് എത്തുമെന്ന് ഇതുവരെ പ്രതീക്ഷിച്ചത് അഞ്ച് ലക്ഷം; പൊലീസിന്റെ അനൗദ്യോഗിക കണക്കിൽ മലചവിട്ടിയത് ഒരു ലക്ഷത്തിൽ താഴെ ഭക്തരും; അപ്പം അരവണ വിൽപ്പന പകുതിയായി കുറഞ്ഞു; വരുമാനത്തിലും ഗണ്യമായ ഇടിവ്; സംഘപരിവാറിനെ പേടിച്ച് ശബരിമലയെ നഷ്ടക്കച്ചവടമാക്കി മാറ്റി പൊലീസ്; ഭക്തരുടെ കഷ്ടപ്പാടിൽ ദേവസ്വം ബോർഡിനും കടുത്ത നിരാശ
മറുനാടൻ മലയാളി ബ്യൂറോ
ശബരിമല: കൊച്ചി വിമാനത്താവളത്തിൽ തൃപ്തി ദേശായി എത്തിയത് ശബരിമല ദർശനത്തിനാണ്. അവരെ സന്നിധാനത്ത് എത്തിക്കാൻ പൊലീസ് സഹായമൊന്നും ചെയ്തില്ല. നിലയ്ക്കലിൽ എത്തിയാൽ കൊണ്ടു പോകാമെന്നാണ് തൃപ്തി ദേശായിയോട് അവർ പറഞ്ഞത്. യുവതി പ്രവേശനത്തിലെ പൊലീസ് നിലപാട് ഇരട്ടത്താപ്പാണെന്ന് ഏവരും പറയുന്നു. കാര്യങ്ങൾ ഇങ്ങനെയായിരിക്കെ തീർത്ഥാടകർക്കും പൊലീസ് നിയന്ത്രണം ഏർപ്പെടുത്തി. ഇതിനെതിരെ പ്രതിഷേധവുമായി സംഘപരിവാർ എത്തിയതോടെ സമാധാനത്തിന്റെ കാനനക്ഷേത്രമായ ശബരിമല കലാപാന്തരീക്ഷത്തിൽ മുഖരിതമായി. ആരും ശബരിമലയിലേക്ക് എത്താത്ത അവസ്ഥ. വൃശ്ചികമാസത്തിലെ ആദ്യ ഞായറാഴ്ച പോലും ആരും എത്തിയില്ല.
കച്ചവടമെല്ലാം കുറഞ്ഞു. ഡോളിക്കാർക്ക് പോലും ആരേയും കിട്ടാത്ത അവസ്ഥ. പൊലീസ് നിയന്ത്രണങ്ങൾ ശക്തമായതിനാൽ ആളുകൾ ഭീതിയിലാണ്. പമ്പയിൽ നിന്ന് മലകയറാൻ ഒന്നരമണിക്കൂർ വേണം. ഇങ്ങനെ മലകയറി ക്ഷീണിച്ച് എത്തുന്നവർ അവിടെ വിശ്രമിക്കുന്ന പതിവുണ്ട്. കുട്ടികളും പ്രായമായവരും വിരിവച്ച് കിടക്കാറുമുണ്ട്. ഇതെല്ലാം നിഷേധിച്ചതോടെ ചെറിയ ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ പോലും ശബരിമലയിലേക്ക് വരുന്നില്ല. ഇതോടെ പ്രതിസന്ധി കൂടുകയാണ്. ശബരിമലയിലെ പ്രശ്നങ്ങൾ ദേവസ്വം ബോർഡിന്റെ വരുമാനത്തെയും ബാധിച്ചു. അപ്പം, അരവണ വിൽപ്പന കുത്തനെ കുറഞ്ഞു. ഇതോടെ, അപ്പം നിർമ്മാണം ദേവസ്വംബോർഡ് ഭാഗികമായി നിർത്തി. ശബരിമലയുടെ ചരിത്രത്തിൽ ആദ്യമായാണ് വിൽപ്പന കുറഞ്ഞതിനാൽ അപ്പം നിർമ്മാണം നിറുത്തുന്നത്.
സന്നിധാനത്ത് ലക്ഷങ്ങളും കോടികളും നൽകി ഹോട്ടലും മറ്റും ലേലത്തിന് പിടിച്ച കച്ചവടക്കാരും പ്രതിസന്ധിയിലാണ്. അവർക്ക് മുടക്ക് മുതൽ പോലും കിട്ടില്ലെന്ന അവസ്ഥയാണുള്ളത്. സന്നിധാനത്ത് ആരും നിൽക്കുന്നില്ല. ഇതുകൊണ്ട് കച്ചവടവും ഇല്ല. ഇതിനൊപ്പം കെ എസ് ആർ ടി സിയെ പോലും പ്രതിസന്ധിയിലാക്കുന്ന തരത്തിലാണ് പൊലീസിന്റെ ഇടപെടൽ. തിരുവിതാകൂർ ദേവസ്വം ബോർഡും പെട്ട അവസ്ഥയിലാണ്. സർക്കാരിനോട് ഒന്നും പറഞ്ഞിട്ടും കാര്യമില്ല. വൻ തോതിൽ പ്രതിഷേധക്കാർ എത്തിയ ആട്ട ചിത്തിരയ്ക്ക് പോലും സന്നിധാനത്തെ നടവരുമാനം കൂടിയിരുന്നു. എന്നാൽ പൊലീസിനെ ഭയന്ന് ആരും എത്താതായതോടെ കാര്യങ്ങൾ കൈവിട്ടു പോയി. വാവര് നടയിലെ പ്രാർത്ഥന പോലും നിഷേധിക്കുകയാണ് ശബരിമലയിൽ. ഇതെല്ലാം പ്രതിഷേധത്തിന് ഇടനൽകുന്നു.
സാവകാശ ഹർജിയിൽ ദേവസ്വം ബോർഡ് വലിയ പ്രതീക്ഷയിലാണ്. ഈ ഹർജിയിൽ അനുകൂല തീരുമാനം ഉണ്ടായാൽ പ്രശ്നമെല്ലാം മാറുമെന്നും ഭക്തർ എത്തി തുടങ്ങുമെന്നുമാണ് വിലയിരുത്തൽ. എന്നാൽ സവകാശ ഹർജി സുപ്രീംകോടതി തള്ളിയാൽ സംഘർഷം തുടരും. ഇത് തിരുവിതാംകൂർ ദേവസ്വം ബോർഡിന് വലിയ തലവേദനയായി മാറും. ദേവസ്വം ബോർഡിന് കീഴിലുള്ള വരുമാനം ഏറെയുള്ള ക്ഷേത്രമാണ് ശബരിമല. ഇവിടുത്ത വരുമാനം ഉപയോഗിച്ചാണ് മറ്റ് ക്ഷേത്രങ്ങളിലെ നിത്യചെലവുകൾ പോലും ബോർഡ് നടത്തുന്നത്. അതുകൊണ്ട് തന്നെ വരുമാനം ഇടിയുന്നത് വലിയ പ്രതിസന്ധിയായി മാറും. പൊലീസിന്റെ നിയന്ത്രണത്തിൽ ദേവസ്വം ബോർഡിന് കടുത്ത നിരാശയുണ്ട്. എന്നാൽ സർക്കാരിനെ പേടിച്ച് ഇത് പുറത്തു കാട്ടുകയുമില്ല.
വലിയ കാണിക്ക ഇടാനാവത്ത അവസ്ഥയുമുണ്ട്. സന്നിധാനത്ത് ദർശനം കഴിഞ്ഞ് മടങ്ങുന്നവരിൽ ബഹുഭൂരിഭാഗവും വലിയ കാണിക്ക ഇടുന്നവരാണ്. വളരെ കുറവ് പേർ മാത്രമാണ് ദിവസവും എത്തുന്നത്. ഇതുവരെ വെറും ഒരു ലക്ഷം പേർ മാത്രമാണ് സന്നിധാനത്ത് എത്തിതെന്നാണ് പൊലീസിന്റെ പോലും കണക്ക്. ഇത് ദേവസം ബോർഡിനെ ഞെട്ടിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം വൃശ്ചികമാസം ഒന്നാംതീയതി 1,32,000 ടിൻ അരവണയാണ് വിറ്റത്. ഇത്തവണയാകട്ടെ 82,000 ടിൻ മാത്രം. 50,000 ടിൻ കുറവ്. വരുമാനം 1.05 കോടിയിൽനിന്ന് 65.6 ലക്ഷംരൂപയായി കുറഞ്ഞു. നേർച്ചയിലും വഴിപാടിലുമെല്ലാം ഇത് ദൃശ്യമാണ്. ഇതോടെ പ്രതിസന്ധി രൂക്ഷമാകുമെന്ന് ദേവസ്വം ബോർഡ് കണക്ക് കൂട്ടുന്നു.
അഞ്ച് ലക്ഷം പേരെങ്കിലും സന്നിധാനത്ത് എത്തേണ്ട സമയം കഴിഞ്ഞു. ഇവിടെയാണ് പൊലീസ് പോലും അനൗദ്യോഗികമായി ഒരു ലക്ഷത്തിൽ താഴയേ ഭക്തരെത്തിയുള്ളൂവെന്ന് പ്രഖ്യാപിക്കുന്നത്. മൂന്നുലക്ഷം പാക്കറ്റ് അപ്പം കരുതലുള്ളതിനാലാണ് അപ്പത്തിന്റെ ഉത്പാദനം കുറച്ചത്. മൂന്ന് അപ്പംനിർമ്മാണ യൂണിറ്റുകളിൽ രണ്ടെണ്ണത്തിലെ നിർമ്മാണമാണ് നിർത്തിയത്. അപ്പം അധികകാലം കേടുകൂടാതെ സൂക്ഷിക്കാനാകാത്തതിനാൽ കൂടുതൽ നിർമ്മിക്കുന്നത് ബോർഡിന് വൻ നഷ്ടമുണ്ടാക്കും. സന്നിധാനത്ത് ആഴിക്ക് സമീപമുള്ള പ്രധാന കൗണ്ടറിലേക്ക് തീർത്ഥാടകർക്ക് എത്തുന്നതിന് തടസ്സമായുള്ള പൊലീസ് ബാരിക്കേഡാണ് ദേവസ്വം ബോർഡിന് വലിയ തലവേദനയാണ്.
ബാരിക്കേഡുവെച്ച് അടച്ചത് വിൽപ്പനയെ ബാധിച്ചതായി ദേവസ്വം അധികൃതർ പറഞ്ഞു. മാളികപ്പുറം ക്ഷേത്രത്തിന് സമീപമുള്ള കൗണ്ടറിലൂടെയാണ് കൂടുതൽ വിൽപ്പനയും നടന്നത്. ഓരോ വർഷവും വലിയ വർധനയാണ് കാണിക്കയുടെ കാര്യത്തിൽ ഉണ്ടാകാറുള്ളത്. ഇക്കുറി 2000 രൂപയുടെ നേരിയ വർധന ഉണ്ടായെന്നുമാത്രം പറയുന്നു. കണക്കുകൾ തത്കാലം ദേവസ്വം ബോർഡ് പുറത്തുവിടുന്നില്ല. കണക്ക് പുറത്തു വിടരുതെന്ന് ദേവസ്വം ബോർഡിലെ ഉദ്യോഗസ്ഥർക്ക് സർക്കാർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍