യുവതി പ്രവേശന ആചാരത്തിന് വേണ്ടി വാദിക്കുന്നവരെ പ്രതിരോധിക്കാൻ മന്ത്രി തന്നെ പുലയാചാരം വിശ്വാസമാക്കി; തന്ത്രി കുടുംബം കോടതിയിൽ നൽകിയെന്ന് പറയപ്പെടുന്ന സത്യവാങ്മൂലത്തെ കുറിച്ചുള്ള ആശയ കുഴപ്പം തുടരുന്നു; വൃതമെടുക്കുന്നതിനിടെയിൽ മരണം സംഭവിച്ചാൽ ആ വർഷം നടയിൽ പോകരുതെന്ന് പറഞ്ഞതെന്ന് വ്യക്തം; കണ്ഠരര് മോഹനരും മഹേഷ് മോഹനരും പൂജയ്ക്കെത്തിയത് കാരണവന്മാർ മരിച്ച വർഷമെന്നതും വിവാദമാകുന്നു
ശ്രീലാൽ വാസുദേവൻ
പത്തനംതിട്ട: ശബരിമലയിലെ പുലയാചാരം എത്ര നാളെന്നതാണ് ഇപ്പോൾ ഉയരുന്ന വിവാദം. ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രന്റെ ശബരിമല ദർശനത്തിനെതിരേ സിപിഎം സൈബർ സഖാക്കളാണ് പുലയാചാരത്തിന്റെ ചരിത്രം തിരഞ്ഞത്. സുപ്രീംകോടതിയിൽ തന്ത്രി കുടുംബം നൽകിയ സത്യവാങ്മൂലം പൊക്കിയെടുത്തു കൊണ്ട് വന്ന സുരേന്ദ്രൻ പുലയാചാരം ലംഘിച്ചുവെന്ന് വരുത്തി തീർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. അതേസമയം, തന്ത്രി കുടുംബത്തിന്റെ സത്യവാങ്മൂലം വ്യാജമാണെന്ന് സംശയവും ശക്തമാണ്.
എന്നാൽ പ്രചരിക്കുന്ന കുറിപ്പിലെ വാക്ക് അനുസിരച്ചും സുരേന്ദ്രൻ ആചാര ലംഘനം നടത്തിയിട്ടില്ലെന്ന് വ്യക്തമാണ്. ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങൾ മറികടന്ന് ദർശനത്തിനെത്താനും സന്നിധാനത്ത് തമ്പടിക്കാനും ശ്രമിച്ച ബിജെപി ജനറൽ സെക്രട്ടറി കെ സുരേന്ദ്രൻ നടത്തിയത് കടുത്ത ആചാര ലംഘനമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചിരുന്നു. ശബരിമലയിലെ ആചാരപ്രകാരം കുടുംബത്തിൽ മരണമോ ജനനമോ നടന്നാൽ ഒരു വർഷത്തേക്ക് ശബരിമലയിൽ പോകാൻ പാടില്ലെന്നാണ് ആചാരമെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് തന്ത്രിയുടെ സത്യവാങ് മൂലമെന്ന് തരത്തിൽ രേഖ പ്രചരിച്ചത്. എന്നാൽ പ്രചരിച്ച രേഖയിലെ വാക്കുകൾ പ്രകാരവും സുരേന്ദ്രൻ ആചാര ലംഘനം നടത്തിയില്ലെന്നത് വ്യക്തമാണ്.
'മാലയിട്ട് വൃതത്തിൽ ഇരിക്കുമ്പോൾ ആരുടെ എങ്കിലും മരണമോ ജനനമോ കാരണം പുല ഉണ്ടായാൽ...'ആ വർഷം കയറി കൂട...ആ വർഷം എന്നാണ് രേഖകളിലുള്ളത്. അതുകൊണ്ട് തന്നെ സുരേന്ദ്രനെ ഇത് ബാധിക്കില്ല. വൃതമെടുക്കുന്ന കാലത്ത് സുരേന്ദ്രന്റെ ആരും മരിച്ചിട്ടില്ല. അമ്മ മരിച്ചത് മാസങ്ങൾക്ക് മുമ്പാണ്. അതുകൊണ്ട് തന്നെ ഈ പറയുന്ന വാക്കുകളെ വ്യാഖ്യാനിച്ച് പോലും സുരേന്ദ്രന്റെ ശബരിമല കയറ്റത്തെ തടയാൻ കഴിയില്ല. സന്നിധാനത്തേക്ക് സുരേന്ദ്രൻ പോകുന്ന സാഹചര്യം ഒഴിവാക്കാൻ വേണ്ടി കൂടിയാണ് ആചാര ലംഘനമെന്ന വാദം സർക്കാർ ചർച്ചയാക്കിയത്. ഇതിന്റെ പേരിൽ സുരേന്ദ്രനെ തടയാനായിരുന്നു നീക്കം. അതിനിടെയാണ് മറ്റൊരു വിവാദം കൂടി വരുന്നത്. ഇതും സോഷ്യൽ മീഡിയ ചർച്ചയാക്കാൻ തുടങ്ങിയിട്ടുണ്ട്.
സുപ്രീംകോടതിയിൽ തന്ത്രി കുടുംബം നൽകിയ സത്യവാങ്മൂലത്തിൽ യുവതികൾക്ക് മാത്രമല്ല, കുടുംബത്തിൽ ജനനമോ മരണമോ നടന്നാൽ പിന്നെ ആ വർഷം ആരും മല ചവിട്ടരുത് എന്നാണ് ആചാരമെന്ന് പറയുന്നു. ഈ ആചാരം തന്ത്രി കുടുംബം തന്നെ പല തവണ ലംഘിച്ചിട്ടുണ്ട് എന്നതാണ് സത്യം. ശബരിമലയിലെ മുതിർന്ന തന്ത്രി കണ്ഠരര് നീലകണ്ഠര് മരിച്ചത് 2005 ഡിസംബർ 19 നാണ്. അന്ന് കണ്ഠരര് മോഹനര് ആണ് ശബരിമല തന്ത്രിയുടെ ചുമതലക്കാരൻ. തിരുവല്ല സ്വദേശി വാസുദേവൻ നമ്പൂതിരിക്ക് പകരം ചുമതല നൽകി മോഹനര് മലയിറങ്ങി. ശബരിമല തീർത്ഥാടന കാലത്തിനിടയ്ക്കായിരുന്നു മരണം. മണ്ഡല പൂജ നടത്താൻ മോഹനര് ഇല്ലായിരുന്നു. പക്ഷേ 2006 ജനുവരി ഒന്നുമുതൽ അദ്ദേഹം തന്നെ ചുമതല നിർവഹിച്ചു. മകരവിളക്കിനും അദ്ദേഹം തന്നെ ചുമതലക്കാരനായിരുന്നു.
കഴിഞ്ഞ മെയ് 14 നാണ് മുതിർന്ന തന്ത്രി കുടുംബാംഗം കണ്ഠരര് മഹേശ്വരര് മരിച്ചത്. അന്ന് തന്ത്രി ചുമതല വഹിക്കുന്നത് ചെറുമകൻ കണ്ഠരര് മഹേഷ് മോഹനരായിരുന്നു. ഇടവമാസ പൂജയ്ക്കായി ശബരിമലയ്ക്ക് പുറപ്പെട്ട മഹേഷ് മോഹനര് ചുമതല താൽക്കാലികമായി പകരം ചുമതല ഉണ്ണി നമ്പൂതിരിക്ക് നൽകി മലയിറങ്ങി. അടുത്ത മാസം അതായത് മിഥുന മാസ പൂജയ്ക്കായി നടതുറക്കുമ്പോൾ താന്ത്രിക ചുമതല മഹേഷ് മോഹനരാണ് വഹിച്ചിരുന്നത്. തന്ത്രി കുടുംബം അനുവർത്തിച്ച പ്രകാരം പുല വാലായ്മകളുടെ പരമാവധി പരിധി 16 ദിവസം തന്നെയാണെന്ന് വേണം ഇതിൽ നിന്ന് മനസിലാക്കാൻ. ഇന്നലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച സത്യവാങ്മൂലം തന്ത്രി കുടുംബത്തിന്റേത് തന്നെയാണോ എന്ന കാര്യത്തിലും സംശയം നിലനിൽക്കുന്നു.
ഇത്തരം വിവാദങ്ങളിലും ശബരിമല പ്രശ്ന കലുഷിതമാണ്. സംഘടിച്ചെത്തിയുള്ള നാമജപ പ്രതിഷേധം, പൊലീസ് നടപടി, ജാമ്യമില്ലാ കുറ്റം ചുമത്തിയുള്ള അറസ്റ്റ്. ഇതുവരെ കാണാത്ത നാടകീയ രംഗങ്ങൾക്കാണ് സന്നിധാനം ഇന്നലെ വേദിയായത്. നടപ്പന്തലിലേക്ക് നാമജപവുമായി എത്തിയ പ്രതിഷേധക്കാർ പിന്നീട് വലിയ നടപ്പന്തലിൽ കുത്തിയിരുന്നു പ്രതിഷേധിക്കുകയും പൊലീസ് അറസ്റ്റ് ചെയ്ത് ഇവരെ മാറ്റുകയും ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കുകയും ചെയ്തു. ഇന്നലെ സന്നിധാനത്തെ വലിയ നടപ്പന്തലിൽ നിന്നും പ്രതിഷേധം നടത്തിയ 72 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിലക്ക് ലംഘിച്ച് വലിയ നടപ്പന്തലിൽ പ്രതിഷേധം നടത്തിയതിന് ജാമ്യമില്ലാകുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. പൊലീസിന് കൃത്യനിർവ്വഹണത്തിൽ തടസ്സം ഉണ്ടാക്കി, പൊലീസിനെ ഡ്യൂട്ടിക്കിടെ കയ്യേറ്റം ചെയ്തു. പൊലീസ് നിയന്ത്രണം മറികടന്നു നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി എന്നീ വകുപ്പുകൾ ചുമത്തിയാണ് പ്രതിഷേധക്കാർക്കെതിരേ കേസെടുത്തത്. ഇവരെ മണിയാർ പൊലീസ് ക്യാമ്പിലേക്കാണ് കൊണ്ടുപോവുകയും ചെയ്തു.
പൊലീസിന്റെ കണ്ണുവെട്ടിച്ച് ഇന്നലെ രാത്രി 10.30 യോടെയാണ് വലിയ നടപ്പന്തലിൽ നാടകീയ രംഗങ്ങൾ തുടങ്ങിയത്. 50 ലധികം പേർ ശരണം വിളിയുമായി ആദ്യം എത്തുകയായിരുന്നു. പിന്നാലെ മാളികപ്പുറത്തു നിന്നും മറ്റും എത്തിയ 200 പേർ ഇവർക്കൊപ്പം ചേരുകയും ആയിരുന്നു. പിന്നീട് നാമജപ ഘോഷം നടത്തുകയും പിന്നീട് വിരിവെയ്ക്കാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് നടപ്പന്തലിൽ കുത്തിയിരിക്കുകയും ചെയ്തു. ഇവിടെയെത്തിയ സുരക്ഷാ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥർ കാര്യം അന്വേഷിക്കുകയും പിരിച്ചുവിടാൻ ശ്രമിക്കുകയും ചെയ്തപ്പോൾ ഹരിവരാസനം പാടിയ ശേഷം പിരിഞ്ഞുപോകാമെന്നായി പ്രതിഷേധക്കാർ.
എന്നാൽ നട അടച്ചതോടെ രംഗം മാറുകയാണ്. ഇതിനിടെയാണ് ആചാര ലംഘത്തിലെ വിവാദങ്ങളും വരുന്നത്. തന്ത്രിയും ബിജെപി നേതാക്കളും ആചാര ലംഘനത്തിന് ശ്രമിക്കുന്നുവെന്ന ആരോപണം ചർച്ചയാക്കാനാണ് ഈ വിവാദം.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍