ദിലീപിന്റെ ലൈംഗിക അതിക്രമങ്ങൾ സഹിക്കാൻ കഴിയാതെ ഏഷ്യാനെറ്റ് പ്രോഗ്രാം ചാനലിൽ നിന്ന് രണ്ടു പെൺകുട്ടികൾ രാജിവെച്ച് പോയിട്ടുണ്ട്; പിസിആറിൽ നിന്ന് പത്മകുമാർ ലൈംഗിക അതിക്രമങ്ങൾ തുടരുമ്പോൾ പ്രൊഡ്യൂസർമാരായ പെൺകുട്ടികൾക്ക് അത് വെളിയിൽ പറയാനോ പരാതിയായി പറയാനോ ഉള്ള ധൈര്യമില്ലായിരുന്നു; എന്റെ മീ റ്റൂ വെളിപ്പെടുത്തലിനു പിന്നിൽ: ഏഷ്യാനെറ്റ് ഉന്നതർക്കെതിരെ മീ ടൂ വെളിപ്പെടുത്തൽ നടത്തിയ നിഷാ ബാബു മറുനാടനോട് മനസ് തുറക്കുന്നു
എം. മനോജ് കുമാർ
തിരുവനന്തപുരം: ഭർത്താവിന്റെ സുഹൃത്തുക്കൾ, സ്വന്തം സഹപ്രവർത്തകർ, ജോലി സ്ഥലത്ത്, അതും എഷ്യാനെറ്റ് പോലുള്ള ഒരു പ്രോഗ്രാം ചാനലിൽ പെൺവേട്ടക്കാരായി മാറുമ്പോൾ അബലയായ ഒരു പെൺകുട്ടിക്ക്, ഒരു സ്ത്രീയ്ക്ക് എത്ര കാലം പിടിച്ച് നിൽക്കാൻ കഴിയും? നീണ്ട പതിനാലു വർഷം ഈ വേട്ടയെ അതിജീവിച്ച്, വെല്ലുവിളികൾ തരണം ചെയ്ത് മുന്നോട്ട് പോയി. ഒടുവിൽ പ്രതികാര നടപടികൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ ജോലി രാജിവെച്ച് പുറത്തിറങ്ങി. ഏഷ്യാനെറ്റിലെ ഉന്നതർക്കെതിരെ മീ ടൂ ആരോപണങ്ങളുമായി രംഗത്ത് വന്ന മുൻ പ്രൊഡ്യൂസർ നിഷാ ബാബു മറുനാടനോട് പറഞ്ഞു. നീണ്ട പതിനെഴ് വർഷമാണ് ഏഷ്യാനെറ്റിൽ ഞാൻ ചിലവഴിച്ചത്. അത് ഒരു ചെറിയ കാലഘട്ടമല്ല. എന്റെ യൗവനകാലം മുഴുവൻ ഏഷ്യാനെറ്റിൽ കണ്ണീരോട് കൂടി കുഴിച്ചിട്ട വ്യക്തിയാണ് ഞാൻ. എന്റെ സ്കൂൾ പഠനകാലമല്ല ഇത്. മലയാളികളുടെ ഒരു കൺസെപ്റ്റ് ഉണ്ടല്ലോ. കല്യാണം കഴിച്ച്, ഭാര്യയായി, കുട്ടികളുമായി കഴിയുന്ന ഒരു യൗവനഘട്ടം. ആ ഘട്ടമാണ് പ്രതിസന്ധികളിൽ നിന്ന് പ്രതിസന്ധികളിലേക്ക് നീങ്ങി ഹോമിക്കപ്പെട്ടത്.
ഏഷ്യാനെറ്റിലെ മേലാളന്മാരുടെ ഇഷ്ടക്കാരിയായി മാറാത്തതുകൊണ്ട് നീണ്ടു നിന്ന പീഡനങ്ങളാണ് എനിക്ക് നേരിടേണ്ടി വന്നത്. പ്രോഗ്രാമുകളിൽ നിന്ന് ഒഴിവാക്കി. ശമ്പള വർദ്ധനവ് നൽകിയില്ല. റിപ്പോർട്ട് ചെയ്യാൻ വരുമ്പോൾ അനുഭവിക്കേണ്ടി വരുന്ന മാനസിക പീഡനങ്ങൾ അനവധി. അങ്ങിനെ ഒരു ഘട്ടത്തിലാണ് ഇനി എനിക്ക് ഏഷ്യാനെറ്റിന്റെ കാശ് വേണ്ട എന്ന് പറഞ്ഞു കണ്ണീരോടെ മടങ്ങുന്നത്. പത്ത് തവണ ഞാൻ വർക്ക് ചെയ്യുന്നില്ലാ എന്ന് ആവർത്തിച്ച് പറയുമ്പോൾ അതൊരു സത്യമായി മാറും. എന്ത് വർക്ക് ചെയ്താലും അത് കാണുകയുമില്ല. അതെല്ലാം ഹൈഡ് ചെയ്യാൻ നിരന്തര ശ്രമങ്ങൾ നടന്നു.
എനിക്ക് നേരെ തുടർച്ചയായി ലൈംഗിക അതിക്രമങ്ങൾക്ക് മുതിർന്ന എം.ആർ.രാജനോ ദിലീപോ പത്മകുമാറോ അല്ല എന്റെ ലക്ഷ്യം. ഇവർക്ക് നേരെയുള്ള വ്യക്തിപരമായ പ്രതികാരത്തിനുള്ള പ്ലാറ്റ്ഫോമല്ല എനിക്ക് ഈ മീ ടൂ വെളിപ്പെടുത്തൽ. മീ ടൂ വിൽ നിന്ന് പെൺകുട്ടികൾക്ക്, സ്ത്രീകൾക്ക് കവചമൊരുക്കലാണ് എന്റെ ലക്ഷ്യം. ഇപ്പോൾ ഏഷ്യാനെറ്റിൽ തുടരുന്ന, മറ്റ് സ്ഥാപനങ്ങളിൽ തുടരുന്ന പെൺകുട്ടികളുടെ സുരക്ഷ അതാണ് എന്റെ ലക്ഷ്യം. ഇനി വരുന്ന ജനറേഷന് മീ ടൂവിൽ നിന്നും രക്ഷവേണം. വീട്ടുജോലിക്കാരി സ്ത്രീ ആണെങ്കിൽ പോലും അവർക്ക് രക്ഷ വേണം. തൊഴിൽ ചെയ്ത് സുരക്ഷിതമായി മടങ്ങിപ്പോകാനുള്ള അവസരം ഉണ്ടാക്കണം.
ഭർത്താവിന്റെ മരണശേഷം ഏഷ്യാനെറ്റിലെ ചിലർ എന്നോടു ചോദിച്ചത് കാര്യങ്ങൾ എങ്ങിനെ പോകുന്നു എന്നാണ്. എന്താണ് അവർ അർത്ഥമാക്കുന്നത്. തിരികെ നിന്ന് ഞാൻ ചോദിച്ചു: എന്ത് കാര്യങ്ങൾ? എന്താണ് ഉദ്ദേശിക്കുന്നതെന്ന് ഞാൻ തിരിച്ചു ചോദിച്ചു. അല്ല കല്യാണം ഒക്കെ കഴിഞ്ഞതല്ലേ, പല പല ആഗ്രഹങ്ങൾ കാണുമല്ലോ? ഞാൻ തിരിച്ചു ചോദിച്ചു: നിന്റെ പെങ്ങൾക്ക് ആണ് ഈ ഗതി വന്നതെങ്കിൽ നീ ഇത് അവളോട് ചോദിക്കുമോ? നിന്റെ പെങ്ങളുടെ ഭർത്താവ് ആണ് മരിച്ചതെങ്കിൽ പെങ്ങളുടെ കാമഭ്രാന്ത് തീർക്കാൻ ഇത് നീ അവളോട് ചോദിക്കുമോ എന്ന് ഞാൻ തിരിച്ചു ചോദിച്ചു. ഇതോടെ അവന്റെ കഥ കഴിഞ്ഞു. മിനിമം ബോൾഡ് ആയി സംസാരിക്കുന്ന എന്നോടു ആണ് എഷ്യാനെറ്റിലെ ഒരുത്തൻ ഇങ്ങിനെ ചോദിച്ചത്. അപ്പോൾ അവിടെ ജീവിക്കാൻ വേണ്ടി ജോലി ചെയ്യുന്ന പാവം പെൺകുട്ടികളുടെ അവസ്ഥ ഏത് വിധമായിരിക്കും. ആലോചിക്കേണ്ട കാര്യമാണ്.
മീ ടൂ വെളിപ്പെടുത്തൽ ഏഷ്യാനെറ്റിലെ ഉന്നതർക്കെതിരെ നടത്തി മുന്നോട്ട് പോകുമ്പോൾ എന്റെ ദേഹത്തും ചെളി തെറിപ്പിക്കാൻ ആളുകൾ ഉണ്ടാകും എന്ന് ഞാൻ കരുതുന്നുണ്ട്. ഈ വെളിപ്പെടുത്തൽ എനിക്ക് ഇഷ്ടമുണ്ടായിട്ട് ഞാൻ നടത്തുന്നതല്ല. എന്നിട്ടും ഞാൻ മുന്നോട്ട് പോകുന്നത് ഇത്തരം ദുരനുഭവങ്ങൾ ആർക്കും ആവർത്തിക്കാതിരിക്കാൻ വേണ്ടിയാണ്. മീ ടൂ വെളിപ്പെടുത്തൽ നടത്തിയതിന്റെ പേരിൽ എന്റെ ജീവിതം തകർന്നാലും ഞാൻ ദുഃഖിക്കുന്നില്ല. കാരണം നാണം കെടാൻ എനിക്ക് ഒരു പിൻതലമുറയില്ല. എനിക്ക് കുട്ടികൾ ഇല്ല. ഞാൻ തുറന്നു പറച്ചിൽ തന്നെയാണ് നടത്തിയിരിക്കുന്നത്. മറ്റു പെൺകുട്ടികൾ, സ്ത്രീകൾ ഈ രീതിയിലുള്ള തുറന്നു പറച്ചിലുകൾ നടത്തിയില്ലെങ്കിൽ ജോലി സ്ഥലത്ത് സുരക്ഷിതയായി നിൽക്കാൻ. ഇനിയും ഒരുപാട് കാലം പെൺകുട്ടികൾക്ക് കാത്തിരിക്കേണ്ടി വരും. എന്റെ വെളിപ്പെടുത്തൽ കേട്ടിട്ടെങ്കിലും മറ്റു പെൺകുട്ടികൾ മീ ടൂ വെളിപ്പെടുത്തലുമായി രംഗത്ത് വരണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.
ഭർത്താവായിരുന്ന സുരേഷ് പട്ടാളിയുടെ മരണം മുതലെടുത്ത് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ തന്നെയാണ് എന്റെ നേരെ വേട്ടയ്ക്ക് ഇറങ്ങിയത്. പിടിച്ചു നിൽക്കാൻ കഴിയുന്നതിന്റെ അങ്ങേയറ്റം ഞാൻ പിടിച്ചു നിന്നു. എനിക്ക് ലോണുകൾ ഉണ്ടായിരുന്നു. ജീവിക്കാനുള്ള കാശ് വേണ്ടിയിരുന്നു. ഉള്ള ജോലി കളയാൻ കഴിയില്ലായിരുന്നു. അതുകൊണ്ട് തന്നെ ചെറുത്ത് നിൽപ്പ് എന്റെ ആയുധമായി മാറി. എനിക്ക് മാത്രമല്ല ഏഷ്യാനെറ്റിൽ ലൈംഗിക പീഡനങ്ങൾ നേരിടേണ്ടി വന്നത്. പെൺകുട്ടികൾക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങൾ ഏഷ്യാനെറ്റിൽ തുടർക്കഥയായിരുന്നു.
എന്റെ നേരെ വരുന്ന ലൈംഗിക അതിക്രമങ്ങൾ ചൂണ്ടിക്കാട്ടി രണ്ടു പരാതികൾ ആണ് ഞാൻ ഏഷ്യാനെറ്റ് പ്രോഗ്രാം ചാനൽ എച്ച് ആർ വിഭാഗത്തിന് കൈമാറിയത്. ഒരു പരാതിയിൽ പോലും ഒരു നടപടികളും വന്നില്ല. ആ പരാതി എച്ച്ആർ വിഭാഗം തൊട്ടത് പോലുമില്ല. ആ ഘട്ടത്തിൽ ഒരു സ്ത്രീ എന്ത് ചെയ്യും. സ്വന്തമായ രീതിയിൽ കാര്യങ്ങൾ കൈകാര്യം ചെയ്യും. ലൈംഗിക ആവശ്യങ്ങൾ വരുമ്പോൾ എനിക്ക് താത്പര്യമില്ല എന്ന് പറഞ്ഞു ഒഴിഞ്ഞു മാറും. അങ്ങിനെയുള്ള ഒഴിഞ്ഞു മാറലാണ് ഏഷ്യാനെറ്റിൽ ഞാൻ നടത്തിയത്. ഔദ്യോഗികമായി പരാതി കൊടുക്കുന്നത് ഞാൻ ഒഴിവാക്കി. കാരണം അപ്പോൾ അത്രയും പ്രതികാര നടപടികൾ കുറച്ച് അഭിമുഖീകരിച്ചാൽ മതിയല്ലോ! പക്ഷെ ലൈംഗിക ആഗ്രഹങ്ങൾക്ക് നേരെ പുറം തിരിഞ്ഞു നിന്നപ്പോൾ ആ ലൈംഗിക ആഗ്രഹം കടുത്ത പ്രതികാരമായി മാറുന്നത് എനിക്ക് കാണേണ്ടി വന്നു. ജീവിതം തന്നെ തകിടം മറിഞ്ഞ പതിനേഴ് വർഷങ്ങൾ ആണ് എനിക്ക് ഏഷ്യാനെറ്റിൽ നേരിടേണ്ടി വന്നത്. അത്രയധികം വ്യക്തിപരമായ ദുരന്തങ്ങൾ എനിക്ക് നേരിടേണ്ടി വന്നു. ഏഷ്യാനെറ്റിൽ നിന്നും ഇറങ്ങിയിട്ടും ഒന്നും വെളിപ്പെടുത്താതെ ഇത്രയും വർഷങ്ങൾ പിന്നെയും ഞാൻ കാത്തിരുന്നു. അന്ന് മീ ടൂ ഉണ്ടായിരുന്നില്ലല്ലോ? ഏഷ്യാനെറ്റിൽ അനുഭവിച്ച പീഡനങ്ങൾ ആരെങ്കിലും വെളിപ്പെടുത്തും എന്ന് ഞാൻ കരുതി. ഈ മീ ടൂ വന്നപ്പോഴും കരുതി. ആരും ഒരു ദുരനുഭവവും വെളിപ്പെടുത്തിയില്ല. എല്ലാവരും ഭയപ്പെടുന്നുണ്ട്. ഒരു പുരുഷനെതിരെ എന്തെങ്കിലും തുറന്നു പറച്ചിൽ വന്നാൽ ഉടൻ വരും. അവൾ ശരിയല്ല. എല്ലാ സ്ത്രീകളും ഇത് ഭയക്കുന്നു.
ആരും വെളിപ്പെടുത്താത്ത ഘട്ടത്തിലാണ് എന്റെ അനുഭവങ്ങൾ ഞാൻ വെളിപ്പെടുത്തുന്നത്. ഏഷ്യാനെറ്റിൽ നിന്നും ഇറങ്ങുമ്പോൾ ഒരു ബുക്ക് എഴുതേണ്ടി വരും എന്ന് ഞാൻ പറഞ്ഞു. അത്രയധികം അനുഭവങ്ങൾ എനിക്കുണ്ട്. അനുഭവങ്ങൾ വെച്ച് ഒരു പുസ്തകം എഴുതിയാൽ പലരുടെയും കുടുംബ ജീവിതങ്ങൾ തകരും എന്നും ഞാൻ പറഞ്ഞിരുന്നു. ഇത് പറഞ്ഞിട്ടാണ് ഞാൻ ഏഷ്യാനെറ്റിൽ നിന്നും ഇറങ്ങുന്നത്.
ജീവിക്കാൻ വേണ്ടിയാണ് ഏഷ്യാനെറ്റ് പ്രോഗ്രാം ചാനലിൽ പ്രൊഡക്ഷൻ അസിസ്റ്റന്റ്റ് ആയി ജോലിക്ക് കയറിയത്. എന്നാൽ അവിടെ തന്നെ പ്രോഡ്യൂസർ ആയിരുന്ന ഭർത്താവ് സുരേഷ് പട്ടാളിയുടെ മരണ ശേഷം സ്ഥിതിഗതികൾ മാറി. അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ, എന്റെ സഹപ്രവർത്തകർ ലൈംഗിക ചൂഷണത്തിനുള്ള ഇരയായാണ് എന്നെ കണ്ടത്. ലൈംഗികതയ്ക്കുള്ള ഒരു ഉപകരണമായി ഞാൻ മാറില്ലെന്ന് മനസിലായപ്പോൾ ഞാൻ പ്രതികാരത്തിന്നുള്ള ഇരയായി മാറി. പലവിധത്തിലുള്ള മാനസിക പ്രയാസങ്ങൾ പ്രതികാര നടപടികളുടെ ഭാഗമായി തുടർന്നപ്പോഴാണ് ഏഷ്യാനെറ്റ് പ്രോഗ്രാം ചാനലിലെ ഉദ്യോഗം രാജിവെച്ച് ഞാൻ പുറത്തിറങ്ങിയത്.
1997 മുതൽ 2000 വരെ ഏഷ്യാനെറ്റിൽ കുഴപ്പമില്ലാത്ത കാലഘട്ടമായിരുന്നു. അന്ന് ഭർത്താവായ സുരേഷ് പട്ടാളി കൂടെയുണ്ടായിരുന്നു. 2000-ൽ ഭർത്താവ് മരിച്ചതിനു ശേഷമുള്ള 2014 വരെയുള്ള കാലഘട്ടം ഈ കാലഘട്ടമാണ് ചൂഷണം നിറഞ്ഞ കാലഘട്ടമായത്. അത് വെല്ലുവിളിയുടെ കാലഘട്ടമായിരുന്നു. അതിജീവനത്തിന്റെ കാലഘട്ടമായിരുന്നു. അതിജീവനം അസാധ്യമായ ഘട്ടത്തിലാണ് 2014 ൽ മനസുമടുത്ത് ഏഷ്യാനെറ്റിൽ നിന്നും ഞാൻ രാജിവെച്ച് ഇറങ്ങുന്നത്. ഏഷ്യാനെറ്റ് വൈസ് പ്രസിഡന്റ് എം.ആർ.രാജൻ, ടെക്നിക്കൽ എഞ്ചിനീയർ പത്മകുമാർ, മാർക്കറ്റിങ് വിഭാഗത്തിലെ ദിലീപ് എന്നിവരിൽ നിന്നാണ് ലൈംഗിക അതിക്രമങ്ങൾ തനിക്കെതിരെ വന്നത്. ഇതിൽ ദിലീപിന്റെ ലൈംഗിക അതിക്രമങ്ങൾ സഹിക്കാൻ കഴിയാതെ ഏഷ്യാനെറ്റ് പ്രോഗ്രാം ചാനലിൽ നിന്ന് രണ്ടു പെൺകുട്ടികൾ രാജിവെച്ച് പോയിട്ടുണ്ട്. പിസിആറിൽ നിന്ന് പത്മകുമാർ ലൈംഗിക അതിക്രമങ്ങൾ തുടരുമ്പോൾ പ്രൊഡ്യൂസർമാരായ പെൺകുട്ടികൾക്ക് അത് വെളിയിൽ പറയാനോ പരാതിയായി പറയാനോ ഉള്ള ധൈര്യമില്ലായിരുന്നു. അന്നത്തെ സ്റ്റാഫുകൾക്ക് എല്ലാം ഈ കാര്യം അറിയാമായിരുന്നു. പക്ഷെ എല്ലാവരും അത് മനസ്സിൽ ഒളിപ്പിച്ചു വെച്ചു. അന്ന് മീ ടൂ ഉണ്ടായിരുന്നില്ലല്ലോ?
എനിക്ക് പിടിച്ചു നിൽക്കേണ്ടിയിരുന്നു. ലൈംഗിക അതിക്രമങ്ങൾക്കെതിരെ ഞാൻ പിടിച്ചു നിന്നത് നീണ്ട പതിനാല് വർഷങ്ങൾ ആണ്. ലോണുകൾ അടച്ച് തീരേണ്ടിയിരുന്നു. ജീവിക്കാനുള്ള കാശ് വേണ്ടിയിരുന്നു. അപ്പോൾ ജോലി രാജിവെച്ച് പുറത്തിറങ്ങിയാൽ എന്നെപോലുള്ള ഒരു സ്ത്രീ എന്ത് ചെയ്യും? ജോലിയിൽ തുടർന്നതിന്റെ കാരണങ്ങളിലേക്ക് നിഷാ ബാബു വിരൽ ചൂണ്ടി. ഞാൻ ഒരു സാധാരണ സ്ത്രീയാണ്. ചെറുപ്പകാലത്ത് തന്നെ വിധവയാകാനുള്ള യോഗം വന്നു. തിരിച്ചടികളുടെ ഒരു പ്രളയമാണ് എനിക്ക് എന്റെ ജീവിതത്തിന്റെ ഏറ്റവും നല്ല കാലത്ത് നേരിടേണ്ടി വന്നത്. പലപ്പോഴും തുറിച്ച് നോട്ടങ്ങൾ എന്റെ നേരെ നീണ്ടു വന്നപ്പോൾ ഒന്നും മിണ്ടാതെ പലപ്പോഴും ഏഷ്യാനെറ്റിൽ നിൽക്കേണ്ടി വന്നു. എന്നിട്ടും എന്നെപ്പോലുള്ള സ്ത്രീകൾക്ക് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഇത് ഒരു ദുരന്തമാണ്. തൊഴിലിടങ്ങളിൽ സ്ത്രീ നേരിടുന്ന ദുരന്തം. ഒട്ടനവധി തുറന്നു പറച്ചിലുകൾ ഈ കേരളക്കരയിൽ നിന്നും മീ ടൂ ആയി ഉയരട്ടെ. അത്രയധികം പെൺകുട്ടികൾ മീ ടൂ വിനു ഇരയായിട്ടുണ്ട്. എല്ലാവരും എല്ലാം തുറന്നു പറയട്ടെ. കുറ്റക്കാരായവരുടെ മുഖം മൂടികൾ പിച്ചിച്ചീന്തപ്പെടട്ടെ-നിഷാ ബാബു പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്