Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആലുവയിൽ രണ്ടരക്കോടിയുടെ സ്വർണവുമായി അസിസ്റ്റന്റ്‌ ബാങ്ക് മാനേജറായ യുവതി മുങ്ങി; തട്ടിപ്പ് നടത്തിയത് ബാങ്കിൽ പണയം വെച്ച സ്വർണം കൈക്കലാക്കിയ ശേഷം അതേരൂപത്തിലും തൂക്കത്തിലുമുള്ള മുക്കുപണ്ടം തിരികെ വെച്ച്; നഷ്ടമായത് 128 പേരുടെ 8,852 ഗ്രാം സ്വർണം; തട്ടിപ്പ് തെളിഞ്ഞത് പണമടച്ച് സ്വർണാഭരണങ്ങൾ തിരിച്ചെടുക്കാനെത്തിയ ഒരാൾ സ്വർണം പരിശോധിച്ചപ്പോൾ: യൂണിയൻ ബാങ്ക് ആലുവ ശാഖ അസിസ്റ്റന്റ് മാനേജർ സിസ് മോളെ തേടി അന്വേഷണ സംഘം ബാംഗ്ലൂരിലേക്ക്

ആലുവയിൽ രണ്ടരക്കോടിയുടെ സ്വർണവുമായി അസിസ്റ്റന്റ്‌ ബാങ്ക് മാനേജറായ യുവതി മുങ്ങി; തട്ടിപ്പ് നടത്തിയത് ബാങ്കിൽ പണയം വെച്ച സ്വർണം കൈക്കലാക്കിയ ശേഷം അതേരൂപത്തിലും തൂക്കത്തിലുമുള്ള മുക്കുപണ്ടം തിരികെ വെച്ച്; നഷ്ടമായത് 128 പേരുടെ 8,852 ഗ്രാം സ്വർണം; തട്ടിപ്പ് തെളിഞ്ഞത് പണമടച്ച് സ്വർണാഭരണങ്ങൾ തിരിച്ചെടുക്കാനെത്തിയ ഒരാൾ സ്വർണം പരിശോധിച്ചപ്പോൾ: യൂണിയൻ ബാങ്ക് ആലുവ ശാഖ അസിസ്റ്റന്റ് മാനേജർ സിസ് മോളെ തേടി അന്വേഷണ സംഘം ബാംഗ്ലൂരിലേക്ക്

മറുനാടൻ മലയാളി ബ്യൂറോ

ആലുവ: ആലുവ യൂണിയൻ ബാങ്ക് ശാഖയിൽ നിന്നും രണ്ടരക്കോടിയുടെ സ്വർണവുമായി യുവ അസിസ്റ്റന്റ് മാനേജർ മുങ്ങി. അങ്കമാലി സ്വദേശിനി സിസ്‌മോൾ എന്ന 36കാരിയാണ് ബാങ്ക് ലോക്കറിൽ സ്‌ക്ഷിച്ചിരുന്ന രണ്ടരക്കോടിയുടെ സ്വർണം അടിച്ചു മാറ്റിയ ശേഷം നാടുവിട്ടത്. ബാങ്കിൽ നിന്നും സ്വർണ പണയത്തിന്മേൽ ഈടായി സ്വീകരിച്ച സ്വർണം ആണ് സിസ് മോൾ അടിച്ചു മാറ്റിയ ശേഷം മുങ്ങിയത്. 128 പേർക്കാണ് പണയം വെച്ച സ്വർണം നഷ്ടമായത്. രണ്ടരക്കിലോ വിലവരുന്ന 8,852 ഗ്രാം സ്വർണമാണ് കാണാതായത്.

മാസങ്ങൾ നീണ്ട ഓപ്പറേഷനൊടുവിൽ സ്വർണം കൈക്കലാക്കിയ ശേഷം സിസ് മോൾ നാടുവിടുകയായിരുന്നു എന്നാണ് റിപ്പോർട്ട്. ഇവരുടെ ഭർത്താവിനെയും കാണാതായിട്ടുണ്ട്. ഇരുവരും ബാംഗ്ലൂരിലുള്ളതായി പൊലീസിന് വിവരം ലഭിച്ചു. ഇതോടെ അന്വേഷണ സംഘം ഇവരെ തേടി ബാംഗ്ലൂരിലേക്ക് പോകാൻ ഒരുങ്ങുകയാണ. ശനിയാഴ്ചയാണ് ബാങ്കിൽ നിന്നും സ്വർണം നഷ്ടമായതായി മാനേജർക്ക് മനസ്സിലായത്. ഇതേ തുടർന്ന് ശനിയാഴ്ച രാത്രി ബാങ്ക് മാനേജർ ഷൈജി നൽകിയ പരാതിയെ തുടർന്ന് ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ജനങ്ങൾ ബാങ്കിൽ പണയമായി വച്ച സ്വർണം പലതവണകളായി കൈക്കലാക്കിയ ശേഷം അതേരൂപത്തിലും തൂക്കത്തിലുമുള്ള മുക്കുപണ്ടം തിരികെ വച്ചാണ് സിസ് മോൾ തട്ടിപ്പ് നടത്തിയത്. പലപ്പോഴായാണ് ഇത്രയധികം സ്വർണം കവർന്നത്. പണമടച്ച് സ്വർണാഭരണങ്ങൾ തിരിച്ചെടുക്കാനെത്തിയ ഒരാൾ സ്വർണം പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഇതോടെ ഇയാൾ ബാങ്ക് മനേജർക്ക് പരാതി നൽകി. തുടർന്ന് ബാങ്ക് മാനേജർ നടത്തിയ അന്വേഷണത്തിലാണ് ബാങ്കിൽ സൂക്ഷിച്ചിരുന്ന രണ്ടരക്കോടിയുടെ സ്വർണാഭരണങ്ങൾ നഷ്ടമായതായി കണ്ടെത്തിയത്.

തുടർന്ന് ലോക്കറുകൾ വിശദമായി പരിശോധിച്ചപ്പോൾ 128 പേരുടെ കവറുകളിൽ മുക്കുപണ്ടങ്ങളാണെന്ന് വ്യക്തമായി. ഒന്നോ രണ്ടോ ദിവസം കൊണ്ട് നടത്താവുന്ന തട്ടിപ്പല്ലെന്നും മാസങ്ങളായി നടത്തിയ തട്ടിപ്പാണെന്നുമാണ് പൊലീസ് കരുതുന്നത്. ബാങ്കുമായി ബന്ധപ്പെട്ട മറ്റാർക്കെങ്കിലും തട്ടിപ്പിൽ പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു. ഇന്ന് ബാങ്കിലെ മറ്റ് ജീവനക്കാരെ വിശദമായി ചോദ്യം ചെയ്യും. പല സഹകരണ ബാങ്കുകളിലും ഇത്തരം തട്ടിപ്പുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇടയ്ക്ക് പണയ ഉരുപ്പടികൾ പരിശോധിക്കക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടുള്ളതാണ്.

അതേസമയംസിസ് മോളും ഭർത്താവും ബാംഗ്ലൂരിലുണ്ടെന്ന സൂചനയെ തുടർന്ന് പൊലീസ് ഇന്ന് വൈകിട്ട് ബാംഗ്ലൂരിലേക്ക് തിരിക്കുമെന്ന് സിഐ വിശാൽ ജോൺസൺ പറഞ്ഞു. ആറ് വർഷം മുമ്പ് എടയറിലെ മറ്റൊരു ദേശസാത്കൃത ബാങ്കിൽ സമാന തട്ടിപ്പ് നടന്നിരുന്നു. ഈ കേസിലെ പ്രതി ജയിലിൽ നിന്നിറങ്ങിയ ശേഷം ആർഭാട ജീവിതം നയിക്കുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP