നാളെ പാസില്ലാതെ ശബരിമലയിലേക്ക് പോവുമെന്ന് വീമ്പു പറഞ്ഞിട്ട് രണ്ട് ദിവസമായി; കാത്തു നിന്ന് മടുത്ത് നിലയ്ക്കലിൽ പൊലീസ്! തന്നെ ചവിട്ടാൻ രാധാകൃഷ്ണന്റെ ആ കാലിന് ബലം പോരെന്ന പിണറായിയുടെ മറുപടിയും തിരിച്ചടിയായി; ശബരിമലയിൽ സർക്കുലർ ഇറക്കലിലൂടെ സംഘപരിവാറിന്റേയും കണ്ണിലെ കരടായി; തന്ത്രിയുടെ ഫോൺ വിളിയുടെ വീമ്പ് പറച്ചിലിലൂടെ ആദ്യം വെട്ടിലാക്കിയത് പിള്ള സാർ; ഇപ്പോൾ കൊച്ചിക്കാരൻ എഎൻആർ; ബിജെപിക്കാരുടെ തള്ളുപറച്ചിൽ പരിവാറിൽ പ്രതിഷേധം ശക്തം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: ശബരിമലയിൽ സമരം ഏറ്റെടുത്തത് സംഘപരിവാർ സംഘടനകളാണ്. ശബരിമല കർമ്മ സമിതി രൂപീകരിച്ച് ഉത്തരവാദിത്തങ്ങളും നൽകി. ഇതിന് അനുസരിച്ച് എല്ലാം നടക്കുന്നു. ഇതിനിടെയാണ് ബിജെപി നേതാക്കൾക്ക് ചുമതല നിശ്ചയിച്ച് നൽകി സർക്കുലർ ബിജെപി ഇറക്കിയത്. ബിജെപി ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനാണ് ഇത്തരത്തിലൊരു സർക്കുലർ എറക്കിയതും. ഇത് ചോർന്നതോടെ ഹൈക്കോടതിയിലെ കേസിൽ പരിവാറുകാരുടെ മോഹം പൊളിഞ്ഞു. സർക്കാരും ഹർജിക്കാരും ചേർന്നാണ് എല്ലാ പ്രശ്നവും ഉണ്ടാക്കുന്നതെന്ന നിരീക്ഷണത്തിൽ ഹൈക്കോടതി എത്തി. അങ്ങനെ സർക്കാർ രക്ഷപ്പെടുത്തി. എഎൻ രാധാകൃഷ്ണന്റെ സർക്കുലർ ഹാജരാക്കിയായിരുന്നു അഡ്വക്കേറ്റ ജനറൽ ഹൈക്കോടതിയിൽ സർക്കാരിനെ രക്ഷിച്ചെടുത്തത്. ഇതിനെ ഗൗരവതരമായ സാഹചര്യമായാണ് ആർഎസ്എസ് ഉന്നത നേതൃത്വം കാണുന്നത്.
നേരത്തെ ശബരിമലയിൽ വ്യക്തമായ സ്വാധീനം പരിവാറുകാർക്ക് കിട്ടിയിരുന്നു. ഇതിനിടെയാണ് തന്ത്രി തന്നോട് ഫോൺ ചെയ്ത് എല്ലാം തിരക്കിയെന്ന ശ്രീധരൻ പിള്ളയുടെ വെളിപ്പെടുത്തലെത്തിയത്. യുവമോർച്ചാ യോഗത്തിലെ വീമ്പു പറച്ചിലോടെ രഥയാത്രയും വേണ്ടത്ര ശ്രദ്ധയിലെത്തി. ഇതിന് ശേഷം ശബരിമലയിൽ കരുതലോടെയാണ് പരിവാർ ഇടപെടൽ നടത്തിയത്. ഇതിൽ സർക്കാർ വെട്ടിലാവുകയും ചെയ്തു. തീർത്ഥാടകർക്ക് വലിയ കുറവുകളുണ്ടെന്ന് കോടതിയെ ബോധിപ്പിക്കാൻ കഴിഞ്ഞു. ഇതിനിടെയാണ് ശബരിമലയിൽ പ്രവർത്തകരെ അയക്കണമെന്ന് കാട്ടിയുള്ള ബിജെപി സർക്കുലർ സിപിഎമ്മിന് പിടിവള്ളിയായത്. ഇത്തരമൊരു സർക്കുലർ എ എൻ രാധാകൃഷ്ണൻ എന്തിന് ഇറക്കിയെന്നതാണ് ഉയരുന്ന ചോദ്യം. സങ്കീർണ്ണമായ പ്രശ്നങ്ങളാണ് ശബരിമലയിൽ ഈ സർക്കുലർ പരിവാർ പ്രസ്ഥാനത്തിനുണ്ടാക്കുന്നത്. ശബരിമലയിൽ കുഴപ്പമുണ്ടാക്കാൻ സംഘപരിവാർ ശ്രമിക്കുന്നുവെന്ന വരുത്തി തീർക്കാൻ ശ്രമിക്കുന്നവർക്ക് കരുത്ത് നൽകുന്നതായിരുന്നു രാധാകൃഷ്ണന്റെ സർക്കുലർ.
ഇതിനൊപ്പം നാളെ ഞാൻ പമ്പയിൽ പോകുമെന്നും തടയുന്നവർ തടയട്ടേയെന്ന വീമ്പു പറച്ചിലും രാധാകൃഷ്ണന് വിനയായിട്ടുണ്ട്. വാഹന പാസില്ലാതെ ഏവരും പോകണമെന്നും പറഞ്ഞു. എന്നാൽ പരസ്യ പ്രസ്താവന നടത്തിയിട്ടും ഇതുവരെ ആരും പമ്പയിലോ നിലയ്ക്കലിലോ ഒന്നുംമ രാധാകൃഷ്ണനെ കണ്ടില്ല. കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിനൊപ്പം രാധാകൃഷ്ണൻ പമ്പയിൽ എത്തുമെന്നായിരുന്നു വിലയിരുത്തൽ. എന്നാൽ അതും സംഭവിച്ചില്ല. ഇതിനൊപ്പമാണ് പിണറായി വിജയനെതിരായ രാധാകൃഷ്ണന്റെ പ്രസ്താവനയും സോഷ്യൽ മീഡിയയിൽ വലിയ പ്രഹരമായി സംഘപരിവാറിന് മാറുന്നത്. ശബരിമല സ്ത്രീ പ്രവേശന വിധിക്കെതിരായ ബിജെപിയുടെ പ്രതിഷേധയോഗത്തിനിടെയാണ് ബിജെപി നേതാവ് എഎൻ രാധാകൃഷ്ണൻ മുഖ്യമന്ത്രിയെ ചവിട്ടി കടലിലെറിയുമെന്ന് പ്രസംഗിച്ചത്.
സമരത്തിനിടെ ചിലരുടെ ഭീഷണിയൊക്കെ കേട്ടു എനിക്കതിൽ പ്രത്യേകിച്ചൊന്നും പറയാനില്ല പക്ഷെ ചവിട്ടാൻ ഇപ്പോൾ ഉള്ള കാലിന്റെ ബലം പോരെന്ന് പിണറായി മറുപടി പറയുകയും ചെയ്തു. ഈ ശരീരം ചവിട്ടുകൊള്ളാത്ത ശരീരമല്ല ഒരുപാട് ചവിട്ടുകൾ കൊണ്ടിട്ടുണ്ട് അതും ബൂട്ടിട്ട കാലുകൾ കൊണ്ട്. അതുകൊണ്ട് തൽക്കാലം ഒരു വൈക്കോൽ പ്രതിമയുണ്ടാക്കി ആഗ്രഹം തീർക്കാം എന്നല്ലാരെ വേറെ രക്ഷയൊന്നും ഇല്ല. അതിനപ്പുറമൊന്നും ഒരു ഭീഷണിക്കും വകവച്ചുകൊടുക്കുന്നവനല്ല താനെന്നെങ്കിലും എൻ രാധാകൃഷ്ണൻ മനസിലാക്കേണ്ടിയിരിക്കുന്നുവെന്നും പിണറായി പറഞ്ഞു. ഇതോടെ രാധാകൃഷ്ണൻ ഏറെ പ്രതിരോധത്തിലായി. പമ്പയിലേക്ക് രാധാകൃഷ്ണൻ എത്തിയത് മുഖ്യമന്ത്രിയെ ഭയന്നാണെന്ന പ്രചരണവും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇതിനൊപ്പമാണ് സർക്കുലറിൽ പരിവാറും രാധാകൃഷ്ണനും എതിരാകുന്നത്.
മുഖ്യമന്ത്രി പിണറായി വിജയനെതിരെ കൊലവിളി പ്രസംഗമാണ് രാധാകൃഷ്ണൻ നടത്തിയത്. ''ഉമ്മാക്കി കാട്ടി പേടിപ്പിക്കേണ്ട. പിണറായിക്ക് കാറിൽ നിന്നിറങ്ങാൻ പറ്റാത്ത സാഹചര്യമുണ്ടാക്കും. മണിക്ക് സർക്കാരിന്റെ ഗതി വരുത്തും നാളെ ഞാൻ ശബരിമലക്ക് പോകും. ധൈര്യമുണ്ടെങ്കിൽ അറസ്റ്റ് ചെയ്യു.''-കൊച്ചിയിൽ നടത്തിയ പ്രസംഗത്തിൽ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. എസ്പി യതീഷ് ചന്ദ്രയെ കാശ്മീരിലേക്ക് അയക്കണമെന്നും എ.എൻ. രാധാകൃഷ്ണൻ പറഞ്ഞിരുന്നു. യതീഷ്ചന്ദ്രെയെ നിലക്കലിൽ നിന്ന് മാറ്റണമെന്ന് രാധാകൃഷ്ണൻ ആവശ്യപ്പെട്ടു. പൊലീസ് നിർദ്ദേശം ലംഘിച്ച് സന്നിധാനത്ത് പ്രവേശിക്കാനെത്തിയ കെ. സുരേന്ദ്രനും കെ.പി. ശശികലയുമടക്കമുള്ള ബിജെപി സംഘപരിവാർ നേതാക്കളെ അറസ്റ്റ് ചെയ്തത് എസ്പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു.
കോടതിയിൽ സർക്കാരിന് വേണ്ടി സർക്കുലർ ഹാജരാക്കിയത് കമ്മ്യൂണിസ്റ്റുകാരനായ എജിയാണെന്നും എ.എൻ രാധാകൃഷ്ണൻ ആരോപിച്ചു. അതേസമയം ശബരിമലയിലേക്ക് പ്രവർത്തകരെ എത്തിക്കനായി ജില്ലാ നേതൃത്വത്തങ്ങൾക്ക് നിർദ്ദേശം നൽകി പുറത്തിറക്കിയ സർക്കുലർ രാധാകൃഷ്ണൻ തള്ളിയില്ല. ബിജെപി പല സർക്കുലറും ഇറക്കുമെന്ന് രാധാകൃഷ്ണൻ വ്യക്തമാക്കി. ഇതോടെ സർക്കുലർ വ്യാജമാണെന്ന് പറയാനുള്ള സാഹചര്യവും ബിജെപിക്കും സംഘപരിവാറിനും ഇല്ലാതെയായി. ജൻദൻ ഔഷധിയിൽ ഉൾപ്പെടെ നിരവധി ആരോപണങ്ങൾ രാധാകൃഷ്ണനെതിരെ ഉയർന്നിരുന്നു. അന്നൊക്കെ പരിവാറിന്റെ പിന്തുണ രാധാകൃഷ്ണന് കിട്ടിയിരുന്നു. കുമ്മനം രാജശേഖരൻ മിസോറാം ഗവർണ്ണറായപ്പോൾ പാർട്ടി സംസ്ഥാന അധ്യക്ഷനാകാനും രാധാകൃഷ്ണൻ ശ്രമിച്ചിരുന്നു. ആർഎസ്എസ് അന്ന് ഇതിനോട് യോജിച്ചില്ല. അതുകൊണ്ട് മാത്രമാണ് അധ്യക്ഷനാകാതെ രാധാകൃഷ്ണൻ പോയത്.
ശബരിമലയിലേക്ക് പ്രവർത്തകരെ സംഘടിപ്പിച്ചെത്തിക്കാനുള്ള ബിജെപി നീക്കം പുറത്തായത് രാധാകൃഷ്ണന്റെ സർക്കുലറിലൂടെയാണ്. സന്നിധാനത്ത് പ്രതിഷേധം സംഘടിപ്പിക്കാനുള്ള നേതാക്കളെ നിശ്ചയിച്ച് രാധാകൃഷ്ണൻ ഇറക്കിയ സർക്കുലറാണ് പുറത്ത് വന്നത്. ശബരിമലയെ തകർക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസ്റ്റുകാർക്കെതിരെയാണ് സമരം എന്ന് വ്യക്തമാക്കി ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയും നേരത്തെ രംഗത്ത് വന്നിരുന്നു. ശബരിമല വിഷയത്തിൽ വ്യക്തമായ പദ്ധതിയോടെയാണ് സമരം നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള പല തവണ വ്യക്തമാക്കിയതാണ്. ഈ വാക്കുകൾ സാധൂകരിക്കുന്നതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന സർക്കുലർ.
ഈ മാസം 18 മുതൽ ഡിസംബർ 15 വരെ ശബരിമലയിൽ എത്തേണ്ട ബിജെപി നേതാക്കളുടെ പട്ടികയാണ് സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണൻ പുറത്തിക്കിയ സർക്കുലറിലുള്ളത്. നിയോജക മണ്ഡല അടിസ്ഥാനത്തിലാണ് നേതാക്കൾക്ക് ചുമതല. സംഘ ജില്ലകളിൽ നിന്ന് പരമാവധി പ്രവർത്തകരെ സന്നിധാനത്ത് എത്തിക്കണം. നിർദ്ദേശ പ്രകാരം സമരങ്ങൾ ഏകോപിപ്പിക്കേണ്ടത് നേതാക്കളാണ്. സമരം ഏകോപിപ്പിക്കാൻ നേതാക്കളുടെ ഫോൺ നമ്പരും സർക്കുലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. മണ്ഡലകാലത്തെ ബാക്കി ദിവസത്തേക്കുള്ള നേതാക്കളുടെ പട്ടികയും ഫോൺ നന്പരും പിന്നാലെ വരുമെന്ന അറിയിപ്പും ഇതിലുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം; വ്യോമാക്രമണം ജോ ബൈഡന്റെ മുന്നറിയിപ്പിനെ വകവയ്ക്കാതെ; അടച്ചിട്ട വിമാനത്താവളങ്ങൾ തുറന്ന് ഇറാൻ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പ്രണയാഭ്യർത്ഥന നിരന്തരം നിരസിച്ചു; കോൺഗ്രസ് നേതാവിന്റെ മകളെ ക്യാമ്പസിനുള്ളിൽ കുത്തിക്കൊലപ്പെടുത്തി; സഹപാഠി അറസ്റ്റിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍