പാർട്ടിക്കകത്ത് നടപ്പിലാക്കാൻ കഴിയാത്ത സ്ത്രീ സമത്വമാണോ ശബരിമലയിൽ പിണറായി സൃഷ്ടിക്കാൻ ശ്രമിക്കുന്നത്? വർഗീയ കക്ഷികളുമായി സന്ധി ചെയ്യലാണ് മുഖ്യമന്ത്രിയുടെ രാഷ്ട്രീയം; ഈ പിണറായിയാണോ നവോത്ഥാന നായകൻ; പാർട്ടിയേയും സർക്കാരിനെയും വലയ്ക്കുന്ന പ്രതിസന്ധിക്ക് പിന്നിൽ പിന്നിൽ മുഖ്യമന്ത്രി മാത്രം: മറുനാടനോട് മനസ്സ് തുറന്ന് വിഎസിന്റെ മുൻ അഡീഷണൽ സെക്രട്ടറി കെ എം ഷാജഹാൻ
എം മനോജ് കുമാർ
തിരുവനതപുരം: ശബരിമല വിധിയുടെ പേരിൽ സിപിഎമ്മിനെ ഇന്നു പ്രതിസന്ധിയുടെ കാണാക്കയത്തിലേക്ക് തള്ളിവിട്ടതിന് പിന്നിൽ പാർട്ടിയോ സർക്കാരോ അല്ല മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണെന്ന് കെ.എം.ഷാജഹാൻ മറുനാടനോടു പ്രതികരിച്ചു. പിണറായി വിജയൻ എന്ന ഭരണാധികാരിയുടെ വലിയ പിഴവുകൾ കേരളത്തെയും സിപിഎമ്മിനെയും പ്രതിവിധിയില്ലാത്ത പ്രതിസന്ധിയിലേക്ക് ആഴ്ത്തിയിരിക്കുകയാണെന്നും ഷാജഹാൻ പറഞ്ഞു.
പാർട്ടിക്കകത്ത് നടപ്പിലാക്കാൻ കഴിയാത്ത സ്ത്രീ സമത്വമാണോ ശബരിമലയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സൃഷ്ടിക്കാൻ ശ്രമിക്കുന്നത്? പാർട്ടിക്കകത്ത് സ്ത്രീ സമത്വമില്ല. പാർട്ടിക്കകത്ത് പുരുഷന്റെ ചവിട്ടു കൊണ്ടാണ് സ്ത്രീകൾ നിൽക്കുന്നത്. പാർട്ടിക്കകത്ത് പീഡിപ്പിക്കപ്പെടുകയാണ് സ്ത്രീകൾ. ശബരിമല പ്രശ്നത്തിൽ നവോഥാനവും സാമൂഹ്യ പരിഷ്ക്കരണവും ഒന്നും സിപിഎമ്മിന്റെ ലക്ഷ്യമില്ല. അതിന്നകത്ത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുണ്ട്. ബിജെപിയെ വളർത്തുക എന്ന രാഷ്ടീയ ലക്ഷ്യമാണ് പിന്നിൽ. ബിജെപിയെ കേരളത്തിലെ പ്രധാന പ്രതിപക്ഷമാക്കുക എന്നതാണ് സിപിഎം ലക്ഷ്യമിടുന്നത്. സിപിഎമ്മിന്റെ വോട്ടു മുഴുവൻ അവിടെ നിൽക്കും. ബിജെപിയോട് സിപിഎം യുദ്ധം ചെയ്യുമ്പോൾ സ്വാഭാവികമായും ന്യൂനപക്ഷ വോട്ട് ബാങ്ക് സിപിഎമ്മിനൊപ്പം നിൽക്കും. സിപിഎമ്മിന്റെ 36-40 ശതമാനം വോട്ട് ബാങ്ക് സിപിഎമ്മിനൊപ്പം. ഒപ്പം ന്യൂന പക്ഷ വോട്ട് ബാങ്ക് അവിടെ കയറിവരും.
യുഡിഎഫ് വോട്ട് ബിജെപിയിലേക്ക് വരും. പിണറായി വിജയൻ അഞ്ചു വർഷം കൂടി ഭരിക്കും. ഇതാണ് സിപിഎം ലക്ഷ്യം. പിണറായിയുടെയും ലക്ഷ്യം. പിണറായിയുടെ ലക്ഷ്യം എന്ന് പറഞ്ഞാൽ അത് പാർട്ടിയുടെ ലക്ഷ്യമാണ്. കാരണം പാർട്ടിയും സർക്കാരും എന്ന് പറഞ്ഞാൽ ഇപ്പോൾ പിണറായി വിജയൻ മാത്രമാണല്ലോ. അതിനായാണ് ശബരിമല പ്രശ്നത്തിൽ സ്ത്രീ സുരക്ഷ. സ്ത്രീ സമത്വം എന്നൊക്കെ പറയുന്നത്. ശബരിമല സ്ത്രീകളെ കയറ്റുക എന്നത് വഴി ലക്ഷ്യമാക്കുന്നത് സുപ്രീംകോടതി വിധിയോടുള്ള ബഹുമാനം ഒന്നുമല്ല. സുപ്രീംകോടതി വിധിയോടുള്ള ബഹുമാനമാണെങ്കിൽ ജഡ്ജിയെ ശുംഭൻ എന്ന് വിളിച്ച് എം വിജയരാജൻ ജയിലിൽ പോകുമായിരുന്നില്ല. ലാവ് ലിൻ കേസിൽ പിണറായി വിജയനെ പ്രതിയാക്കിയ ജഡ്ജിയെ നാടുകടത്തുമോ? ശബരിമല പ്രശ്നത്തിൽ ശ്രദ്ധിച്ചാൽ കാണാം. ഈഴവ വോട്ട് ബാങ്കാണ് സിപിഎമ്മിന്റെ ഏറ്റവും വലിയ വോട്ട് ബാങ്ക്. ഈ ഈഴവ വോട്ട് ബാങ്കിനെ സിപിഎം പൂർണമായി കമ്മ്യൂണലൈസ് ചെയ്തു. കറുപ്പ് കൊടുത്ത് ഒരാളെ മയക്കിയിട്ടു ഒരു ദിവസം ഇയാളോട് കറുപ്പിന്നെതിരെ സംസാരിക്കാൻ പറയുകയാണ്.
ഒരാളെ കള്ളുകൊടുത്ത് ബോധം കെടുത്തിയിട്ട് ഒരു ദിവസം അയാളോടു മദ്യ നിരോധനത്തിന്നെതിരെ സംസാരിക്കാൻ പറയുക. ഇതാണ് ശബരിമല പ്രശ്നത്തിൽ സിപിഎം ചെയ്യുന്നത്. ഹിന്ദു വോട്ട് ബാങ്കിനോട് എന്ത് വേണമെങ്കിലും ചെയ്യാൻ പറഞ്ഞു. ശബരിമല പോകാം. ശബരിമല ഇടത്താവളം ഉണ്ടാക്കാം. ബാലഗോകുല പരിപാടികൾ നടത്താം. അങ്ങിനെ മതവുമായി ബന്ധപ്പെട്ട എന്തും ചെയ്യാം എന്ന അവസ്ഥയുണ്ടാക്കി. വോട്ടു മാത്രം ഞങ്ങൾക്ക് മതി. ഇത് പറഞ്ഞിട്ട് ഹിന്ദു വോട്ടു ബാങ്കിനെ കമ്മ്യൂണലൈസ് ചെയ്തു. എന്നിട്ട് ഒരു ദിവസം ഹിന്ദു ആചാരലംഘനത്തിനു ആഹ്വാനം ചെയ്തു. ഇത് പാറയിൽ വെള്ളം ഒഴിക്കുന്നതിനു കണക്കാണ്. ഒപ്പം നിന്ന സിപിഎമ്മിലെ ഹിന്ദു വോട്ടു ബാങ്കിന്റെ തൊണ്ണൂറു ശതമാനവും ഇപ്പോൾ സിപിഎമ്മിനെതിരായി തിരിഞ്ഞിരിക്കുന്നു. സിപിഎമ്മിലെ ഹിന്ദു റാങ്ക് ആൻഡ് ഫയൽ പൂർണമായും അപ്സെറ്റാണ്. സിപിഎം ഇപ്പോൾ തങ്ങളുടെ വിശ്വാസത്തിനു എതിരാണ് എന്നാണു ഹിന്ദു വോട്ടു ബാങ്ക് കരുതുന്നത്. പിണറായി ഇപ്പോൾ ഏറ്റവും വലിയ നവോഥാന നായകനാണ് എന്ന രീതിയിൽ നിൽക്കുന്നു. എന്നാൽ പിണറായിയുടെ സമീപനം തന്നെ നോക്കൂ. തൊണ്ണൂറുകൾ മുതൽ മുസ്ലിം ലീഗിനെ ഇടതുമുന്നണിയിൽ എത്തിക്കാൻ ശ്രമിക്കുന്ന നേതാവാണ് പിണറായി വിജയൻ. ഇപ്പോഴും അതിനു ശ്രമിക്കുന്നുമുണ്ട്.
എസ്ഡിപിഐയുടെ വോട്ട് മേടിച്ചു. പിഡിപിയുടെ വോട്ട് മേടിച്ചു. എൻഎസ്എസിന്റെ വോട്ട് മേടിച്ചു. എസ്എൻഡിപിയുടെ വോട്ട് മേടിച്ചു. ഇങ്ങിനെ എല്ലാ കാലത്തും വർഗീയ കക്ഷികളുമായി സന്ധി ചെയ്ത പിണറായി വിജയൻ ആണോ നവോഥാന നായകൻ. പിണറായിയുടെ രാഷ്ട്രീയം തന്നെ വർഗീയ കക്ഷികളുമായി സന്ധി ചെയ്യലായിരുന്നു. ഇപ്പോൾ സിപിഎമ്മിന്റെ കണക്കുകൂട്ടൽ പൂർണമായും തെറ്റിയിരിക്കുകയാണ്. ഹിന്ദു വോട്ട് ബാങ്ക് കംപ്ലീറ്റ് അപ്സെറ്റാണ്.കേരളീയ ജനത എന്ന് പറഞ്ഞാൽ സമാധാന പ്രിയരാണ്. ആക്രമണം ഇഷ്ടമല്ലാത്തവരാണ്. ഹിന്ദുക്കൾക്ക് പരസ്പരം വാളുകാണിച്ചുള്ള സിപിഎം-ബിജെപി കൊലപാതക രാഷ്ട്രീയം തന്നെ വലിയ പ്രശ്നമാണ്. അപ്പോഴാണ് യുഡിഎഫ് സ്കോർ ചെയ്യുന്നത്. ശബരിമല പ്രശ്നത്തിലുള്ള യുഡിഎഫിന്റെ കാൽനട ജാഥകൾ വളരെ വലിയ വിജയമായിരുന്നു. കാരണം കേരളത്തിൽ വിശ്വാസത്തിന്റെ പേരിൽ സിപിഎം സംഘർഷം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇവിടെ ഏറ്റുമുട്ടൽ നടക്കുകയാണ്. വിശ്വാസിസമൂഹം ഈ ഏറ്റുമുട്ടലിന് എതിരാണ്. അവർ യുഡിഎഫിൽ ഇപ്പോൾ വിശ്വാസം അർപ്പിച്ചിരിക്കുന്നു.
വിശ്വാസസംരക്ഷണത്തിനു യുഡിഎഫ് നടത്തിയ കാൽനട പ്രചാരണ ജാഥകളുടെ വിജയം പറയുന്നത് ഇതാണ്. ശബരിമല യുവതീ പ്രവേശനത്തിനുള്ള സുപ്രീംകോടതി വിധിയെ നൂറു ശതമാനം പിന്തുണയ്ക്കുന്ന വ്യക്തിയാണ് ഞാൻ. കാരണം ഭരണഘടനാപരമായി ഈ വിധി ഇങ്ങിനെ മാത്രമേ വിധിക്കാൻ കഴിയൂ. കോൺസ്റ്റിറ്റിയൂഷണൽ മൊറാലിറ്റിയാണ് സുപ്രീംകോടതിയിക്ക് മുന്നിലുള്ള വിഷയം. ഇതു പ്രകാരമാണ് സുപ്രീം കോടതി വിധി. പക്ഷെ ശബരിമല പോലെ പ്രശ്നത്തിലുള്ള സുപ്രീം കോടതി വിധി ഒന്നേ പ്ലസ് ഒന്ന് എന്ന രീതിയിൽ നടപ്പിലാക്കുക അസാധ്യമാണ്. പിണറായി കരുതി ഈ വിധി വച്ച് രാഷ്ട്രീയം കളിക്കാമെന്ന്. അമ്പേ പാളിപ്പോവുകയും ചെയ്തു. ഈ വിധിയുടെ ഉള്ളിൽ വിശ്വാസമുണ്ട്. സിപിഎം വിശ്വാസത്തിനു എതിരാണ്. പക്ഷെ മറുവശത്ത് ഉള്ളത് വിശ്വാസികൾ ആണ്. സിപിഎമ്മിന്റെ വോട്ടു ബാങ്കും ഈ വിശ്വാസികളുടെതാണ്. ശബരിമല വിധി വെച്ച് പിണറായി രാഷ്ട്രീയം കളിച്ചപ്പോൾ വിശ്വാസിസമൂഹം ഒന്നടങ്കം സിപിഎമ്മിന് എതിരായി. വിധി വന്ന ഉടൻ മുഖ്യമന്ത്രി പിണറായി വിജയൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനെ വിളിച്ചു. ഉടനടി വിധി നടപ്പിലാക്കാൻ ആവശ്യപ്പെട്ടു. ബോർഡ് സാവകാശം ആവശ്യപ്പെട്ടു. പിണറയി പറഞ്ഞത് വിധി ഉടൻ നടപ്പിലാക്കാനാണ്.
ഒരു സാവകാശവും ഇല്ലെന്നു എടുത്തു പറയുകയും ചെയ്തു. ഭീകരമായ സംഘർഷമാണ് ശബരിമല വിധിയുടെ പേരിൽ സംസ്ഥാനത്ത് അരങ്ങേറിയത്. കാര്യങ്ങൾ കൈവിട്ടു പോവുകയാണ് എന്ന് മനസിലായപ്പോഴാണ് അന്ന് ദേവസ്വം ബോർഡ് പറഞ്ഞ പ്രകാരം സാവകാശം തേടി ഇപ്പോൾ സുപ്രീംകോടതിയിൽ സാവകാശ ഹർജി നൽകിയത്. പിണറായി വിജയൻ എന്ന ഭരണാധികാരിയുടെ വലിയ കൈപ്പിഴയായിരുന്നു ഇത്. നാല് കാര്യങ്ങൾ ആണ് സാവകാശ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഒന്ന് പ്രളയം, രണ്ടു സെൻട്രൽ എംപവേഡ് കമ്മറ്റിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, മൂന്നു ക്രമസമാധാന പ്രശ്നങ്ങൾ, നാലാമതായി സ്ത്രീകൾക്ക് സൗകര്യം ഏർപ്പെടുത്താനുള്ള സാവകാശം. ഇത് ചൂണ്ടിക്കാട്ടി വിധി വന്ന ദിവസം തന്നെ സാവകാശ ഹർജി നൽകാമായിരുന്നു. സുപ്രീം കോടതി അനുവദിക്കുകയും ചെയ്തേനെ. അന്നത് ചെയ്തില്ല. സുപ്രീംകോടതി വിധി നടപ്പിലാക്കാൻ കഴിയില്ലാ എന്ന് ഇപ്പോൾ പിണറായിക്കും ബോധ്യമായിരിക്കുന്നു. രണ്ടു തെറ്റുകൾ പറ്റി. ഒന്ന് സിപിഎമ്മിലെ വിശ്വാസി വോട്ടു ബാങ്കിനെ അണ്ടർ എസ്റ്റിമേറ്റ് ചെയ്തു. അപ്പോൾ കക്ഷത്തിൽ ഇരിക്കുന്നത് വെച്ച് ഉത്തരത്തിൽ ഉള്ളത് എടുക്കാനാണ് നോക്കിയത്. വിശ്വാസികൾ എതിരായതോടെ കക്ഷത്തിൽ ഇരിക്കുന്നത് പോയി. ഉത്തരത്തിൽ ഉള്ളത് എടുക്കാനും കഴിയുന്നില്ല. കാരണം ഉത്തരത്തിൽ ഉള്ള ന്യൂനപക്ഷങ്ങൾ വലിയ ആശങ്കയിലാണ്. ഒരു വിധി ന്യൂനപക്ഷ വിശ്വാസങ്ങൾക്കെതിരെ വന്നാൽ അത് ന്യൂനപക്ഷങ്ങളെ ബാധിക്കും. ന്യൂനപക്ഷ വിശ്വാസങ്ങളെ ദോഷകരമായി ബാധിക്കുന്ന ഒരു വിധി വന്നാൽ ശബരിമല പോലെ ശക്തമായി തന്നെ വിധിക്ക് അനുകൂലമായി സിപിഎം നിൽക്കും. നിൽക്കേണ്ടി വരും.
ഇത് ന്യൂനപക്ഷങ്ങൾക്ക് അറിയാം. ഇന്ന് ഞാൻ നാളെ നീ എന്ന അവസ്ഥയാണ് കേരളത്തിലെ ന്യൂനപക്ഷങ്ങൾ മുന്നിൽ കാണുന്നത്. വിശ്വാസങ്ങൾക്ക് എതിരായ വിധി നടപ്പിലാക്കാൻ വെമ്പുന്ന സർക്കാരും സിപിഎമ്മും ഇന്നു കേരളത്തിലെ ന്യൂനപക്ഷങ്ങൾക്ക് മുന്നിലുണ്ട്. ശബരിമല വിധിയിൽ സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിൽ ഇരുന്ന് വിയോജനക്കുറിപ്പ് രേഖപ്പെടുത്തിയ ജസ്റ്റിസ് ഇന്ദു മൽഹോത്ര കുറിച്ചത് എന്താണ് എന്നുകൂടി തിരക്കേണ്ടതുണ്ട് ആചാരങ്ങൾക്ക് എതിരായി വിധിച്ചാൽ ഈ വിധി നാളെ ഇന്ത്യയിലെ ന്യൂനപക്ഷ സമൂഹങ്ങളെ ഒന്നടങ്കം ദോഷകരമായി ബാധിക്കും എന്നാണ് ഇന്ദു മൽഹോത്ര കുറിച്ചത്. ഇന്ദു മൽഹോത്രയുടെ ഈ വിയോജനക്കുറിപ്പാണ് ഇന്ത്യയിലെ ന്യൂനപക്ഷ സമുദായം വിശ്വാസത്തിൽ എടുത്തിരിക്കുന്നത്. അവർക്ക് മുന്നിൽ ഇപ്പോൾ ഇന്ദു മൽഹോത്രയുടെ വിയോജനക്കുറിപ്പുണ്ട്. ഈ വിയോജനക്കുറിപ്പിലെ സാരാംശം ന്യൂനപക്ഷങ്ങൾ ഉൾക്കൊണ്ടു കഴിഞ്ഞിരിക്കുന്നു. യുഡിഎഫ് വിശ്വാസ സംരക്ഷണ ജാഥകൾ വിജയിക്കാൻ ഉള്ള പ്രധാന കാരണം ന്യൂനപക്ഷങ്ങളുടെ വൻ പങ്കാളിത്തമായിരുന്നു. ശബരിമല വിധി വഴി കക്ഷത്തിൽ ഉള്ളത് പോയപ്പോൾ ഉത്തരത്തിൽ ഉള്ളത് സിപി എമ്മിന് എടുക്കാൻ കഴിയാത്തത് ശബരിമല വിധിയെ ന്യൂനപക്ഷങ്ങൾ നോക്കിക്കാണുന്ന ഈ രീതികൊണ്ടാണ്. വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പിൽ വൻ തിരിച്ചടിയാണ് ശബരിമല വിധി കാരണം സിപിഎമ്മിന് സംഭവിക്കാൻ പോകുന്നത്. ശബരിമല പ്രശ്നത്തിൽ താത്ക്കാലിക ശ്രദ്ധ പിടിച്ചുപറ്റുക മാത്രമാണ് ബിജെപിക്ക് ഉള്ള നേട്ടം.
സിപിഎമ്മിനോടുള്ള നിലവിലെ വിരോധം കോൺഗ്രസിന്റെ വൻ വിജയത്തിലാണ് കലാശിക്കാൻ പോകുന്നത്. രണ്ടാമത് യുഡിഎഫ് വന്നാൽ കേരളത്തിൽ സമാധാനം വരും എന്ന് ജനങ്ങൾക്കറിയാം. പിണറയി ഇപ്പോൾ എന്താണ് ചെയ്യുന്നത് ബിജെപിയെ പനപോലെ കേരളത്തിൽ വളർത്തുകയാണ്. മുസ്ലിം നാമധാരികളെ ശബരിമലയിൽ കൊണ്ടുവരാൻ ശ്രമിച്ചു. രഹനാ ഫാത്തിമയെ ശബരിമലയിൽ കൊണ്ടുവരാൻ എന്ത് ന്യായമാണ് പിണറായിക്ക് പറയാൻ കഴിയുന്നത്. തില്ലങ്കേരി വന്നു പതിനെട്ടാം പടിയിൽ പ്രസംഗിച്ചു. ശബരിമലയിൽ ആർഎസ്എസിന് സമ്പൂർണ ആധിപത്യമുണ്ടാക്കി. ശശികലയെ അറസ്റ്റ് ചെയ്ത് നേതാവാക്കി. കെ.സുരേന്ദ്രനെ ജയിലിൽ അടച്ച് നേതാവാക്കി. ഇരുമുടികെട്ടുമായി ചെല്ലുന്നവർക്ക് ദർശനത്തിനു അവസരം നിഷേധിച്ച് ഹിന്ദു മതവിശ്വാസികളെ നിരന്തരം പ്രകോപിപ്പിക്കുന്നു. ഹിന്ദു മതവിശ്വാസികളെ പ്രകോപിപ്പിച്ച് പ്രകോപിപ്പിച്ച് പല തട്ടുകളിൽ നിന്നിരുന്ന ഇവരെ വിശ്വാസത്തിന്റെ പേരിൽ ഏകോപിപ്പിച്ചു. സിപിഎമ്മിന്റെ ഒരു നേതാവിനുമല്ല, ഇടതുമുന്നണിയുടെ ഒരു നേതാവിനുമല്ല മുഖ്യമന്ത്രി പിണറായി വിജയന് മാത്രമാണ് ഈ ഹിന്ദു ഏകോപനത്തിന്റെ ഉത്തരവാദിത്തം വരുന്നത്. അവിടുന്ന് വോട്ട് ഇങ്ങോട്ട് വരും.. അവിടുത്തെ വോട്ട് ബിജെപിക്ക് പോകും എന്നെല്ലാം പിണറായി ഒറ്റയ്ക്ക് കണക്കുകൂട്ടി.
ഒടുവിൽ ഉത്തരത്തിലുമില്ല കക്ഷത്തിലുമില്ല എന്ന അവസ്ഥയാക്കി. സിപിഎമ്മിന് മുന്നിൽ വൻ പ്രതിസന്ധിയാണ്. പാർട്ടിക്കും സർക്കാരിനും ഒന്നും ഈ കാര്യത്തിൽ ഒരു റോളുമില്ല ഉള്ളത് പിണറായിക്ക് മാത്രമാണ്. എസ്.രാമചന്ദ്രൻ പിള്ളയില്ല, എം.എ.ബേബിയില്ല, ഒരൊറ്റ വനിതാ നേതാവ് പോലും രംഗത്തില്ല. തോമസ് ഐസക്ക് ഫെയ്സ് ബുക്കിലൂടെ പ്രതികരിക്കും എന്ന് കാണിക്കുക മാത്രമേ ചെയ്യുന്നുള്ളൂ. ഈ പ്രതിസന്ധിയിൽ പിണറായി തനിച്ചാണ്. ശബരിമല വിധി വഴി കണക്കുകൂട്ടലുകളും നിലപാടുകളും പൂർണമായി പാളിപ്പോയ ഒരു നേതാവായി പിണറായി മാറിയിരിക്കുന്നു. അദ്ദേഹം മാനസിക സംഘർഷത്തിലാണ്. എഎൻ രാധാകൃഷ്ണനെ പോലുള്ള സാധാരണ നേതാക്കളെ വ്യക്തിപരമായി ആക്രമിക്കുന്നതിൽ നിന്ന് തന്നെ ഇത് വ്യക്തമാണ്-ഷാജഹാൻ പറയുന്നു.
(നാളെ വി എസ് എന്ന ബിംബം തകർന്നതെങ്ങിനെ)
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്