സുരേന്ദ്രനൊപ്പം തില്ലങ്കേരിയേയും വിവി രാജേഷിനേയും ജയിലിൽ അടയ്ക്കും; യുവമോർച്ചാ പ്രസിഡന്റിനെതിരേയും കേസെടുക്കും; ശബരിമലയിൽ സംഘപരിവാറിന്റെ ഭയമില്ലാ നേതാക്കൾ എത്തുന്നില്ലെന്ന് ഉറപ്പാക്കാൻ പുതിയ നീക്കവുമായി പൊലീസ്; ജാമ്യം കിട്ടാൻ രണ്ട് മാസത്തേക്ക് സന്നിധാനത്ത് എത്തരുതെന്ന വ്യവസ്ഥ ഉറപ്പാക്കും; ചിത്തര ആട്ട വിശേഷ സമയത്തെ സ്ത്രീയെ തടയലിൽ തന്ത്രപരമായി നീങ്ങി സർക്കാർ; ഇനി യുവതിയെ തടയാൻ ശ്രീധരൻ പിള്ളയ്ക്ക് മല കയറേണ്ടി വരും
മറുനാടൻ മലയാളി ബ്യൂറോ
പത്തനംതിട്ട: ശബരിമലയിലെ പ്രക്ഷോഭത്തിൽ കെ. സുരേന്ദ്രനെതിരെ പൊലീസ് വീണ്ടും കേസെടുത്തു. ചിത്തിര ആട്ട വിശേഷ സമയത്ത് 52 വയസുകാരിയെ സന്നിധാനത്ത് തടഞ്ഞതിൽ സുരേന്ദ്രൻ ഗൂഢാലോചന നടത്തിയെന്നാണ് കേസ്. ഗൂഢാലോചനയ്ക്ക് ഐപിസി 120(ബി) പ്രകാരം ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഗൂഢാലോചന നടത്തിയതിന് തെളിവുകൾ ലഭിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേസെടുത്തത് എന്നാണ് സൂചന. ഇതിനൊപ്പം ഇതേ കുറ്റം ചുമത്തി ആർഎസ്എസ് നേതാവ് വൽസൻ തില്ലങ്കേരിയേയും ജയിലിൽ അടയ്ക്കാനാണ് നീക്കം. ബിജെപി നേതാവ് വിവി രാജേഷിനേയും ഗൂഢാലോചന കുറ്റും ചുമത്തും.
നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചതിന് അറസ്റ്റിലായ സുരേന്ദ്രന് ജാമ്യം ലഭിച്ചിരുന്നു. എന്നാൽ കണ്ണൂരിൽ അക്രമ പ്രവർത്തനം നടത്തിയെന്ന കേസിൽ വാറണ്ടുള്ള സുരേന്ദ്രൻ ഇപ്പോഴും ജയിലിലാണുള്ളത്. സുരേന്ദ്രന്റെ ജയിൽ മോചനം തടയാനാണ് ഇത്തരത്തിൽ ഗൂഢാലോചന ഉയർത്തുന്നത്. ചിത്തിര ആട്ട വിശേഷ സമയത്ത് സന്നിധാനത്ത് എത്തിയ സ്ത്രീയെ പരിവാറുകാർ തടഞ്ഞിരുന്നു. ഇത് ഏറെ വിവാദമാവുകയും കണ്ടാൽ അറിയുന്ന 200 പേർക്കെതിരെ കേസ് എടുക്കുകയും ചെയ്തു. ഈ സംഘർഷ സമയത്ത് തില്ലങ്കേരിയോ സുരേന്ദ്രനോ രാജേഷോ സ്ഥലത്തില്ലായിരുന്നു. എന്നാൽ സന്നിധാനത്ത് ഇവരുടെ സാന്നിധ്യമുണ്ടായിരുന്നു. സംഘർഷം കൈവിട്ടപ്പോൾ തില്ലങ്കേരിയുടെ സഹായത്തോടെയാണ് പൊലീസ് സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാക്കിയത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ എല്ലാ നേതാക്കൾക്കെതിരേയും കേസെടുക്കാൻ പൊലീസ് തീരുമാനിക്കുകയായിരുന്നു.
നാമ ജപവുമായി ബന്ധപ്പെട്ട് സന്നിധാനത്ത് വച്ച് അറസ്റ്റിലായ ആർ രാജേഷും ഗൂഢാലോചന കേസിൽ പ്രതിയാകും. കഴിഞ്ഞ ദിവസമാണ് രാജേഷിന് നാമ ജപകേസിൽ ജാമ്യം കിട്ടിയത്. പെരുമ്പാവൂരിലെ ആർ എസ് എസ് നേതാവാണ് രാജേഷ്. അഞ്ച് നേതാക്കൾക്കെതിരെയാണ് ഗൂഢാലോചന കുറ്റം ചുമത്തുന്നത്. ഇത് ആർ എസ് എസ് നേതാക്കൾ സന്നിധാനത്ത് എത്തുന്നില്ലെന്ന് ഉറപ്പിക്കാനുള്ള തന്ത്രമാണ് ഇത്. രാജേഷ് പ്രതിഷേധത്തിൽ നേരിട്ട് പങ്കെടുത്തിരുന്നുവെന്നതിന് പൊലീസിന് വ്യക്തമായ തെളിവ് കിട്ടിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാജേഷിനെതിരെ കേസെടുക്കുന്നത്.
യുവതി പ്രവേശനത്തിൽ ശബരിമലിയിൽ പ്രതിരോധത്തിന് നേതൃത്വം നൽകാൻ എത്തിയവരാണ് സുരേന്ദ്രനും വിവി രാജേഷും. തുലാം മാസ പൂജയിലും ഇവർ സന്നിധാനത്ത് നിലയുറപ്പിച്ചു. ചിത്തര ആട്ട സമയത്തും ഇത് കണ്ടു. അതുകൊണ്ട തന്നെ ഇവരെ സന്നിധാനത്തേക്ക് നിന്ന് ഒഴിവക്കാനാണ് പൊലീസ് നീക്കം. 120ബി വകുപ്പ് പ്രകാരമുള്ള കേസെടുക്കും. അതിന് ശേഷം ഇവർ ജാമ്യത്തിന് ശ്രമിക്കുമ്പോൾ രണ്ട് മാസത്തേക്ക് ശബരിമലയിൽ ഇവർ എത്തില്ലെന്ന വ്യവസ്ഥ അതിൽ ഉൾപ്പെടുത്തും. ശബരിമല പ്രതിഷേധക്കാർക്കെല്ലാം കോടതി ജാമ്യം അനുവദിച്ചത് ഈ വ്യവസ്ഥയോടെയാണ്. സന്നിധാനത്തേയും പമ്പയിലേയും നിരോധനാജ്ഞ പിൻവലിക്കേണ്ട സാഹചര്യം നിലവിലുണ്ട്. നിരോധനാജ്ഞ പിൻവലിച്ചാൽ നേതാക്കളെല്ലാം സന്നിധാനത്ത് എത്തും. ഈ സാഹചര്യത്തിൽ ആരേയും അറസ്റ്റ് ചെയ്യാനുമാകില്ല. അതുകൊണ്ടാണ് ജാമ്യ വ്യവസ്ഥയിൽ കുടുക്കാൻ തീരുമാനം.
ജാമ്യ വ്യവസ്ഥയിൽ ശബരിമലയിൽ പോകരുതെന്ന് വന്നാൽ ആ നേതാക്കളെ പൊലീസിന് തടയാനാകും. യുവതി പ്രവേശന സമരത്തിന് സന്നിധാനത്ത് നേതൃത്വം കൊടുക്കാൻ ഇവർക്ക് എത്താനും കഴിയില്ല. ബിജെപി അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ള അടക്കമുള്ളവർക്ക് സന്നിധാനത്ത് പോകാനും അണികളുടെ പ്രതിഷേധത്തിന് നേതൃത്വം കൊടുക്കാനും താൽപ്പര്യമില്ല. ശ്രീധരൻ പിള്ള ഇതുവരെ പത്തനംതിട്ടയ്ക്ക് അപ്പുറം പോയതുമില്ല. അറസ്റ്റ് ഭീതികാരണമാണ് ഇതെന്ന് വിലയിരുത്തൽ ഉയരുന്നുമുണ്ട്. ഇതെല്ലാം മനസ്സിലാക്കിയാണ് സമര മുഖത്ത് നിറയാൻ സാധ്യതയുള്ള സുരേന്ദ്രനേയും രാജേഷിനേയും തില്ലങ്കരിയേയും ഒഴിവാക്കാനുള്ള നീക്കം.
സംസ്ഥാന സർക്കാർ ഏറ്റവുമധികം ഭയക്കുന്ന ബിജെപി നേതാവായി കെ സുരേന്ദ്രൻ മാറിയെന്ന വിലയിരുത്തലുകളും ഇതോടെ പുറത്തു വരുന്നുണ്ട്. കൊട്ടാരക്കര സബ്ജയിലിൽ കിടക്കുന്ന സുരേന്ദ്രൻ ശബരിമല തീർത്ഥാടന കാലം കഴിയും വരെ പുറത്തിറങ്ങരുതെന്ന് സംസ്ഥാന സർക്കാരിന് നിർബന്ധം. നിലയ്ക്കലിൽ പൊലീസിന്റെ കൃത്യനിർവഹണം തടസപ്പെടുത്തിയതിന്റെ പേരിൽ ജാമ്യം ലഭിച്ചെങ്കിലും കണ്ണൂരിലെ പ്രൊഡക്ഷൻ വാറണ്ടിന്റെ പേരിൽ ജയിലിൽ തുടരുന്ന സുരേന്ദ്രനെ പമ്പ പൊലീസ് വീണ്ടും കേസിൽ കുടുക്കുന്നത് ഇതിന് വേണ്ടിയാണ്. ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാകും അറസ്റ്റ്. ഇതോടെ വീണ്ടും സുരേന്ദ്രൻ റിമാൻഡ് ചെയ്യപ്പെടും. ഇതിനൊപ്പമാണ് രാജേഷിനേയും തില്ലങ്കേരിയേയും കുടുക്കുന്നത്.
ചിത്തിര ആട്ടവിശേഷത്തിന് പേരക്കുട്ടിയുടെ ചോറൂണ് നടത്താനെത്തിയ തൃശൂർ സ്വദേശി ലളിതയും കുടുംബവും ആക്രമിക്കപ്പെട്ട കേസിലാണ് നടപടികൾ. സന്നിധാനം പൊലീസ് സ്റ്റേഷൻ ക്രൈം നമ്പർ 16/18 ആയി ചാർജ് ചെയ്തിരിക്കുന്ന കേസിൽ ക്രിമിനൽ ഗൂഢാലോചന, വധശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായമായ സംഘം ചേരൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. സന്നിധാനം എസ്ഐ ബി വിനോദ്കുമാർ ഇന്നലെ സുരേന്ദ്രന്റെ ജാമ്യാപേക്ഷയെ എതിർത്ത് പത്തനംതിട്ട മുൻസിഫ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഒമ്പതു കേസുകളെപ്പറ്റിയാണ് പരാമർശം ഉള്ളത്. തിരുവനന്തപുരം കന്റോൺമെന്റ് സ്റ്റേഷനിൽ അഞ്ച്, നെയ്യാറ്റിൻകര, നെടുമ്പാശേരി, കണ്ണൂർ, സന്നിധാനം എന്നീ സ്റ്റേഷനുകളിലാണ് സുരേന്ദ്രനെതിരേ കേസുള്ളത്. ചിത്തിര ആട്ടവിശേഷം, തുലാമാസ പൂജസമയങ്ങളിൽ ശബരിമലയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാൻ നേതൃത്വം കൊടുത്തത് സുരേന്ദ്രനാണെന്ന് പൊലീസിന്റെ റിപ്പോർട്ടിൽ പറയുന്നു. സുരേന്ദ്രൻ നേരിട്ട് സമരങ്ങൾക്ക് നേതൃത്വം നൽകിയില്ലെന്നും റിപ്പോർട്ടിലുണ്ട്.
കണ്ണൂർ പൊലീസ് സ്റ്റേഷനിലെ ക്രൈം നമ്പർ 240/18 ൽ കോടതി പ്രൊഡക്ഷൻ വാറണ്ട് സുരേന്ദ്രനെതിരേ പുറപ്പെടുവിച്ചിട്ടുണ്ട്. ഇതാകട്ടെ നിസാരവകുപ്പുകളാണ്. ജാമ്യം കിട്ടാനെളുപ്പം. ഈ സാഹചര്യത്തിൽ സുരേന്ദ്രൻ പുറത്തിറങ്ങിയാലും കുഴപ്പമുണ്ടാക്കുന്നത് തുടരുമെന്ന് പൊലീസ് കരുതുന്നു. റാന്നി താലൂക്കിൽ പ്രവേശിക്കുന്നതിന് മാത്രമാണ് നിരോധനമുള്ളത്. പത്തനംതിട്ടയിൽ നിന്ന് വേണമെങ്കിലും പ്രവർത്തനം ഏകോപിപ്പിക്കാൻ കഴിയും. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കസ്റ്റഡി അപേക്ഷ നൽകാനും പൊലീസ് തയ്യാറെടുക്കുന്നുണ്ട്. തെളിവെടുപ്പിനായിട്ടാണ് കസ്റ്റഡിയിൽ മേടിക്കുന്നത്. ഈ സമയത്ത് സുരേന്ദ്രനുമായി തെളിവെടുപ്പിന് സന്നിധാനത്തേക്ക് പോകുന്നത് ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുമെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും പൊലീസ് അത് കണക്കാക്കുന്നില്ല.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍