പുറത്താക്കാൻ വ്യാജ പീഡനക്കേസ് വരെ ഉണ്ടാക്കി; അധികാരത്തിൽ കടിച്ചു തൂങ്ങാൻ അഗ്രഹിക്കാതിരുന്നിട്ടും അപമാനിച്ച് പുറത്താക്കി; മാത്യു ടി തോമസിന് പാതി വഴിയിൽ അകാരണമായി മന്ത്രിപദം ഉപേക്ഷിക്കേണ്ടി വരുന്നത് ഇത് രണ്ടാം തവണ; തിങ്കളാഴ്ച പടിയിറങ്ങുന്നത് ഇടത് മന്ത്രിസഭയിലെ ആത്മീയ തേജസാർന്ന സൗമ്യം മുഖം; ഇത് പിണറായി മന്ത്രിസഭയിലെ നാലാം രാജി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: യഥാർത്ഥ സോഷ്യലിസ്റ്റായിരുന്നു പിണറായി മന്ത്രിസഭയിലെ ജനതാദൾ (എസ്) പ്രതിനിധി മാത്യു ടി. തോമസ്. അഴിമതികറ പുരളാത്ത കാര്യക്ഷമതയുള്ള നേതാവ്. എന്നാൽ സാധാരണക്കാർക്ക് വേണ്ടി ഭരിക്കുന്ന മന്ത്രിയെ ജനതാദൾ എസിന് വേണ്ട. ആരോപണവും പരാതിയും അഴിമതിയും ഒന്നും ചർച്ചയാകാതെ കേരളത്തിൽ വീണ്ടുമൊരു മന്ത്രി രാജിവയ്ക്കുകയാണ്. മാത്യു ടി തോമസിന് ഇത് രണ്ടാം തവണയാണ് ദൗത്യം പാതിവഴിക്ക് ഉപേക്ഷിക്കേണ്ടി വരുന്നത്. തിങ്കളാഴ്ച മാത്യു ടി തോമസ് രാജിവയ്ക്കും. ദൾ സംസ്ഥാന പ്രസിഡന്റും ചിറ്റൂർ എംഎൽഎയുമായ കെ. കൃഷ്ണൻകുട്ടി ജലവിഭവ മന്ത്രിയാകും. ദളിൽ രൂപം കൊണ്ട രൂക്ഷമായ തർക്കത്തിനൊടുവിൽ കേന്ദ്ര നേതൃത്വത്തിന്റേതാണു തീരുമാനം.
ഇടതുമന്ത്രിസഭയിൽനിന്ന് രണ്ടരവർഷത്തിനിടെ പടിയിറങ്ങുന്ന നാലാമത്തെയാളാകും മാത്യു ടി. തോമസ്. വ്യവസായമന്ത്രിയായിരുന്ന ഇ.പി. ജയരാജൻ, ഗതാഗത മന്ത്രിമാരായിരുന്ന എ.കെ. ശശീന്ദ്രൻ, തോമസ് ചാണ്ടി എന്നിവർക്ക് പിന്നാലെയാണ് ഇപ്പോൾ മാത്യു ടി. തോമസും പടിയിറങ്ങുന്നത്. ഇതിൽ ഇ.പി. ജയരാജനും എ.കെ. ശശീന്ദ്രനും പിന്നീട് മടങ്ങിയെത്തി. ഇടതുമന്ത്രിസഭ അധികാരത്തിലെത്തി നാലുമാസം പിന്നിട്ടപ്പോഴാണ് വ്യവസായമന്ത്രിയായ ഇ.പി. ജയരാജന് രാജിവെക്കേണ്ടിവന്നത്. ബന്ധുനിയമന വിവാദമായിരുന്നു കാരണം. പിന്നീട് വിജിലൻസ് ക്ലീൻ ചിറ്റ് നൽകിയതിനെത്തുടർന്ന് ഇക്കൊല്ലം ഓഗസ്റ്റിൽ മന്ത്രിസ്ഥാനത്തേക്ക് ജയരാജൻ മടങ്ങിയെത്തി. ഗതാഗതമന്ത്രിയായിരുന്ന എ.കെ. ശശീന്ദ്രനായിരുന്നു പുറത്തായ രണ്ടാമൻ. കഴിഞ്ഞവർഷം മാർച്ച് മാസത്തിലായിരുന്നു രാജി. ഹണിട്രാപ്പാണ് വില്ലനായത്. എൻ.സി.പി. പ്രതിനിധിയായി മന്ത്രിസഭയിൽ അംഗമായിരുന്ന ഇദ്ദേഹത്തിന് പകരമായി തോമസ് ചാണ്ടി മന്ത്രിസഭയിൽ എത്തിയെങ്കിലും അദ്ദേഹവും രാജിവെച്ചതിനെത്തുടർന്ന് പത്തുമാസത്തെ ഇടവേളയ്ക്കുശേഷം എ.കെ. ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിലെത്തി.
തോമസ് ചാണ്ടിയായിരുന്നു പിണറായി മന്ത്രിസഭയിൽനിന്ന് പുറത്തുപോയ മൂന്നാമൻ. കായൽ കൈയേറ്റവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽനിന്ന് രൂക്ഷവിമർശനം ഉയർന്ന സാഹചര്യത്തിലാണ് കഴിഞ്ഞവർഷം നവംബറിൽ സ്ഥാനമൊഴിഞ്ഞത്. ഇപ്പോൾ മാത്യു ടി തോമസും. ഇവിടെ മുൻഗാമികളെ പോലെ ആരോപണമില്ല. അഴിമതിയും ഇല്ല. തെറ്റ് ചെയ്യാൻ മടിച്ചതാണ് പാർട്ടിക്ക് മാത്യു ടി തോമസിനെ അനഭിമതനാക്കുന്നത്. ഇല്ലാത്ത ആരോപണങ്ങൾ കെട്ടിചമച്ചുവെന്ന് തെളിഞ്ഞപ്പോഴും മാത്യു ടി തോമസിനെ മാറ്റുകയാണ് പാർട്ടിയുടെ ദേശീയ നേതൃത്വം. ഇടതുമുന്നണി മന്ത്രിസഭയിൽ നിന്നും മാത്യു ടി തോമസ് പടിയറങ്ങുമ്പോൾ ഭരണകാര്യങ്ങളിൽ അതീവ ഗൗരവത്തോടെ ഇടപെടൽ നടത്തിയ മന്ത്രിയാണ് പടിയിറങ്ങുന്നത്. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനായി മാത്യു ടി തോമസ് തുടരുമെന്നതിനാൽ ജനതാദളിൽ ഇത് കാരണം പിളർപ്പുമുണ്ടാകില്ല.
സമരസപ്പെടുകയല്ല, സമരം ചെയ്യുകയാണ് വേണ്ടതെന്ന് പ്രഖ്യാപിച്ച ലോക് നായക് ജയപ്രകാശ് നാരായണനെ ആരാധിക്കുന്ന നേതാവാണ് മാത്യു ടി. തോമസ്. പക്ഷേ അധികാരത്തിന് വേണ്ടി പോരാട്ടത്തിന് മാത്യു ടി തോമസ് തയ്യാറല്ല. അതുകൊണ്ടാണ് രണ്ടാമത് തവണയും മന്ത്രിപദം രാജിവയ്ക്കേണ്ടി വന്നത്. ആദ്യത്തെ രാജി രാഷ്ട്രീയതീരുമാനമാണെങ്കിൽ ഒടുവിലത്തേത് വ്യക്തി തർക്കങ്ങളിലേക്ക് വഴിമാറിയിരുന്നുവെന്നതാണ് വ്യത്യാസം. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന് ചേരാത്ത ഇടപെടലുകളാണ് ഉണ്ടായത്. നേതാക്കളുടെ ഇഷ്ടത്തിന് വഴങ്ങി സ്ഥലം മാറ്റങ്ങൾക്ക് കൂട്ടു നിൽക്കാത്തതും ബന്ധുത്വ നിയമനങ്ങൾക്ക് കൂട്ടു നിൽക്കാത്തതുമെല്ലാം മാത്യു ടി തോമസിന് വിനയായി. ദേവഗൗഡയുടെ ദേശീയ നേതൃത്വത്തിന്റെ ആവശ്യങ്ങൾ നടത്തികൊടുക്കാനും മാത്യു ടി തോമസെന്ന സോഷ്യലിസ്റ്റിന് കഴിയുമായിരുന്നില്ല. ഈ സാഹചര്യങ്ങളാണ് പിണറായി മന്ത്രിസഭയിലെ സൗമ്യ മുഖത്തിന് വിനയാകുന്നത്.
വി എസ് അച്യുതാനന്ദൻ മന്ത്രിസഭയിൽ കെഎസ് ആർ ടിസിയുടെ ചുമതല ഗതാഗത മന്ത്രിയായിരുന്ന മാത്യു ടി തോമസിനായിരുന്നു. അന്ന് ഏറെ നേട്ടങ്ങൾ കെ എസ് ആർ ടി സിയുണ്ടാക്കി. ഇതിനിടെയാണ് വീരേന്ദ്രകുമാർ യുഡിഎഫിലേക്ക് ചുവട് മാറിയത്. ഇതോടെ പാർട്ടിക്കൊപ്പം ജോസ് തെറ്റയലിനെ അടുപ്പിച്ച് നിർത്താൻ മന്ത്രിസ്ഥാനം മാത്യു ടി തോമസ് ഒഴിഞ്ഞു. അത് സ്വയം എടുത്ത തീരുമാനമായിരുന്നു. എന്നാൽ ഇത്തവണ പുകച്ച് പുറത്തു ചാടിക്കുകയായിരുന്നു. തീരുമാനമെടുത്ത ചർച്ചയിൽനിന്നു വിട്ടുനിന്ന് മാത്യു ടി. തോമസ് പ്രതിഷേധം വ്യക്തമാക്കിയെങ്കിലും പാർട്ടിനിർദ്ദേശം അംഗീകരിക്കുമെന്ന് പിന്നീട് അറിയിച്ചു.
ദൾ എംഎൽഎമാരായ കൃഷ്ണൻകുട്ടിയും സി.കെ. നാണുവും ബെംഗളൂരുവിൽ ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡയുമായി നടത്തിയ ചർച്ചയിലാണു പ്രഖ്യാപനമുണ്ടായത്. എൽഡിഎഫ് സർക്കാർ അധികാരത്തിലേറിയപ്പോൾ, രണ്ടര വർഷത്തിനു ശേഷം ദളിന്റെ മന്ത്രിപദം കെ. കൃഷ്ണൻകുട്ടിക്കു കൈമാറാൻ ധാരണയുണ്ടായിരുന്നെന്നു ദേശീയ സെക്രട്ടറി ജനറൽ ഡാനിഷ് അലി പറഞ്ഞു. ഇതു സംബന്ധിച്ച് ഔദ്യോഗികമായി കത്ത് കൈമാറും. ഇടതു മുന്നണി കൺവീനറെയും മുഖ്യമന്ത്രിയെയും ഫോണിൽ തീരുമാനം അറിയിച്ചിട്ടുണ്ട്. മാത്യു ടി.തോമസ് എതിർപ്പൊന്നുമില്ലാതെ ഇക്കാര്യം അംഗീകരിച്ചെന്നും ഡാനിഷ് അലി പറഞ്ഞു.
മികച്ച പ്രകടനം കാഴ്ചവച്ച മന്ത്രിമാരിൽ ഒരാളാണു മാത്യു.ടി തോമസ്. എന്നാൽ ദേശീയ- സംസ്ഥാന നേതൃത്വം നേരത്തേയെടുത്ത തീരുമാനപ്രകാരം മന്ത്രിയെ മാറ്റേണ്ടത് അനിവാര്യമായിരുന്നുവെന്ന് ഡാനിഷ് അലി പറയുന്നു. എന്നാൽ മന്ത്രിപദം വച്ചുമാറാമെന്ന ധാരണ ഇല്ലെന്ന നിലപാടിലായിരുന്നു മാത്യു ടി. തോമസ്. മൂന്നാഴ്ച മുമ്പ് ഗൗഡ 3 എംഎൽഎമാരുടെയും യോഗം വിളിച്ചപ്പോൾ പങ്കെടുക്കാനില്ലെന്ന് അദ്ദേഹം അറിയിച്ചതോടെ ആ നീക്കവും പൊളിഞ്ഞു. ഔദ്യോഗിക വസതിയിലെ മുൻതാൽക്കാലിക ജീവനക്കാരി തനിക്കും കുടുംബാംഗങ്ങൾക്കുമെതിരെ നൽകിയ പരാതിക്കു പിന്നിൽ മന്ത്രിസ്ഥാനമോഹികളുടെ താൽപര്യമാണെന്ന പ്രതിഷേധത്തിലായിരുന്നു അദ്ദേഹം. പിന്നിൽ കൃഷ്ണൻകുട്ടിയാണെന്നും ആരോപിച്ചു. മൂന്നംഗ നിയമസഭാകക്ഷിയിലെ 2 പേരും മറുവശത്തായതോടെ കേന്ദ്രനേതൃത്വത്തിനു തീരുമാനം എളുപ്പമായി.
തിരുവല്ലയിലെ വസതിയിലായിരുന്ന മാത്യു ടി തോമസ് ഇന്നലെ രാത്രി തിരുവനന്തപുരത്തെത്തിയെങ്കിലും രാത്രിയോടെ തലസ്ഥാനം വിട്ട മുഖ്യമന്ത്രി തിങ്കളാഴ്ചയേ തിരിച്ചെത്തൂ. മുഖ്യമന്ത്രിയുടെ സൗകര്യാർഥം രാജിക്കത്തു സമർപ്പിക്കുമെന്നു മാത്യു ടി. തോമസ് അറിയിച്ചു. പകരം മന്ത്രിയായി നിർദ്ദേശിക്കപ്പെട്ട കെ. കൃഷ്ണൻകുട്ടിയും മുഖ്യമന്ത്രിയെ കാണാൻ അനുവാദം തേടി. ഈ കൂടിക്കാഴ്ചകൾക്കുശേഷം സത്യപ്രതിജ്ഞാ തീയതി നിശ്ചയിക്കും. ജനതാദളി(എസ്)ന് ലോക്സഭാ സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് വി എസ്. സർക്കാരിൽ ഗതാഗതമന്ത്രിയായിരുന്ന മാത്യു ടി. തോമസ് ആദ്യം രാജിവെച്ചത്. പാർട്ടി പിളർന്ന് എംപി. വീരേന്ദ്രകുമാറിന്റെ നേതൃത്വത്തിലുള്ള വിഭാഗം ഇടതുമുന്നണി വിട്ടപ്പോൾ മാത്യു ടി. തോമസ് അവർക്കൊപ്പം പോയില്ല. പിന്നീട് ജോസ് തെറ്റയിൽ മന്ത്രിയായി.
'പാർട്ടിക്ക് ഗുണമില്ലാത്ത മന്ത്രി' എന്നതായിരുന്നു മാത്യു ടി തോമസിനെ കൃഷ്ണൻകുട്ടി ദേശീയ നേതാക്കളെ ബോധ്യപ്പെടുത്താൻ ശ്രമിച്ചത്. പാർട്ടിയോഗങ്ങളിൽ മന്ത്രി പങ്കെടുക്കാറില്ലെന്നതിന് മിനുറ്റ്സിന്റെ പകർപ്പടക്കം ദേശീയനേതാക്കൾക്ക് മുമ്പിൽ തെളിവായെത്തി. പാർട്ടിക്കുള്ളിൽ പിന്തുണയില്ലാതെ മാത്യു ടി. തോമസ് ഒറ്റപ്പെട്ടു. മന്ത്രിയെ മാറ്റണമെന്ന് സംസ്ഥാനകമ്മിറ്റി പ്രമേയം പാസാക്കി. ഇത് സംസ്ഥാനഘടകം മാത്യു ടി. തോമസിനൊപ്പമല്ലെന്ന് ദേശീയനേതാക്കളെ ബോധ്യപ്പെടുത്തുന്നതായിരുന്നു. മന്ത്രിയുടെ ബന്ധുക്കൾക്കെതിരേ വീട്ടുജോലിക്കാരി പരാതിയുമായി എത്തി. മന്ത്രിയെ മാറ്റാനുള്ള നിർണായക തീരുമാനമെടുക്കുന്ന ചർച്ചയിലും ദേവഗൗഡ ഇരുനേതാക്കളെയും വിളിച്ചിരുന്നു. തന്നെ തകർക്കാൻ ശ്രമിക്കുന്നവർക്കൊപ്പമിരുന്നുള്ള ചർച്ചയ്ക്കില്ലെന്ന നിലപാടാണ് മാത്യു ടി. തോമസ് സ്വീകരിച്ചത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്