വില്ലനായി തുടങ്ങി നായകനായി തിളങ്ങി കന്നഡ മനസിൽ ഇടംനേടിയ നടൻ; എംപിയും എംഎൽഎയും കേന്ദ്ര- സംസ്ഥാന മന്ത്രിയുമായി നാടു ഭരിച്ച പാരമ്പര്യം; സുമലതയെന്ന നിത്യഹരിത നായികയുടെ ഭർത്താവായും ജനമനസിൽ ഇടംപിടിച്ചു; മാണ്ഡ്യയുടെ രാജകുമാരൻ അംബരീഷ് അകാലത്തിൽ പൊലിഞ്ഞപ്പോൾ സങ്കടം സഹിക്കാനാവാതെ കരഞ്ഞ് കന്നഡ മക്കൾ; മഹാനടനെ മരണം വിളിച്ചത് വൃക്കരോഗ ചികിത്സക്കിടയിൽ ഹൃദയാഘാതം കൂടി എത്തിയപ്പോൾ
മറുനാടൻ ഡെസ്ക്
ബെംഗളൂരു: തെന്നിന്ത്യൻ സിനിമാ ലോകത്തെ അടക്കിവാണവർ രാഷ്ട്രീയത്തിലും മഹാമേരുക്കളായിട്ടുണ്ടെന്നതാണ് ചരിത്രം. തമിഴ്നാട്ടിലാണ് സിനിമതാരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങി ശോഭിച്ചതെങ്കിലും കന്നഡയിലും താരരാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണുതന്നെയായിരുന്നു. ആ കന്നഡ മണ്ണിനെ ഉഴുതുമറിച്ച രാഷ്ട്രീയക്കാരനായി മാറിയ സിനിമാക്കാരനായിരുന്നു ഇന്നലെ രാത്രി അന്തരിച്ച അംബരീഷ്. കേന്ദ്ര -സംസ്ഥാന മന്ത്രിയായി രാഷ്ട്രീയത്തിൽ ശോഭിച്ച അദ്ദേഹത്തിന്റെ അന്ത്യം വൃക്കരോഗത്തെ തുടർന്നു ചികിത്സയിലിരിക്കേയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും അദ്ദേഹത്തെ അലട്ടിയിരിക്കുന്നു.
66 വയസുകാരനായ രാഷ്ട്രീയ നേതാവിന്റെ വിയോഗവാർത്ത കന്നഡ മക്കൾ ഞെട്ടലോടെയാണ് അറിഞ്ഞത്. കോൺഗ്രസ് രാഷ്ട്രീയത്തിലൂടെ രംഗത്തെത്തി ജനതാദളിന്റെയും ഭാഗമായി ഒടുവിൽ കോൺഗ്രസ് രാഷ്ട്രീയത്തോട് തന്നെ കലഹിച്ച വ്യക്തിത്വമാണ് അദ്ദേഹത്തിന്റേത്. ബംഗളുരുവിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണപ്പെട്ട അദ്ദേഹത്തന് അന്തിമോപചാരം അർപ്പിക്കാൻ പ്രമുഖർ എത്തി. കന്നഡ ചലച്ചിത്ര താരങ്ങളായ പുനീത് രാജ്കുമാർ, ദുനിയ വിജയ് ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി. കേന്ദ്രമന്ത്രി സദാനന്ദഗൗഡ, തെന്നിന്ത്യൻ ചലച്ചിത്ര താരം രജനീകാന്ത് തുടങ്ങിയവർ ട്വിറ്ററിലൂടെ അനുശോചനം രേഖപ്പെടുത്തി. പ്രിയതാരത്തിന്റെ മരണവാർത്തയറിഞ്ഞ് ആരാധകരും ആശുപത്രിയിലേക്ക് എത്തുന്നുണ്ട്. താരത്തിന്റെ മൃതദേഹം സൂക്ഷിച്ചിരിക്കുന്ന ആശുപത്രിയിൽ കനത്ത പൊലീസ് സുരക്ഷ ഏർപ്പെടുത്തി.
മണ്ഡ്യയിലെ മദ്ദൂർ ദൊഡ്ഡരസിനക്കെരെയിൽ 1952 മെയ് 29നു ജനിച്ച അംബരീഷ് എൺപതുകളിലെ ജനപ്രിയ നായകനായിരുന്നു. സിനിമയിൽ പ്രതിനായകനായി ആദ്യകാലങ്ങളിൽ തിളങ്ങി പിന്നീട് നായകനായി മാറിയ ചരിത്രമാണ് അംബരീഷിന്റേത്. ഇരുന്നൂറ്റൻപതിലേറെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം മലയാളത്തിലും വേഷമിട്ടു. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത 'ഗാനം' എന്ന ചിത്രത്തിൽ നായകനായി. എൺപതുകളിൽ മലയാളത്തിൽ സജീവമായിരുന്ന നടി സുമലതയാണു ഭാര്യ. സുപ്രസിദ്ധ വയലിൻ വിദ്വാൻ ടി.ചൗഡയ്യയുടെ പേരമകനാണ് അംബരീഷ്. അഭിഷേക് ഗൗഡ മകനാണ്.
1998-99ൽ ലോക്സഭയിൽ ജനതാദൾ (എസ്) എംപിയായിട്ടാണു രാഷ്ട്രീയത്തിലെത്തിയത്. പിന്നീട് കോൺഗ്രസിൽ ചേർന്ന അംബരീഷ് 2 തവണ കൂടി മണ്ഡ്യയിൽനിന്നു ലോക്സഭയിലെത്തി. മന്മോഹൻ സിങ് സർക്കാരിൽ 2006 ഒക്ടോബർ 24നു വാർത്താവിനിമയ സഹമന്ത്രിയായി. കാവേരി തർക്കപരിഹാര ട്രിബ്യൂണൽ വിധിയിൽ പ്രതിഷേധിച്ചു 2008ൽ രാജിവച്ചു. സുപ്രസിദ്ധ സംവിധായകനായ പുട്ടണ്ണ കനഗലിന്റെ 'നാഗരാജാവ്' എന്ന സിനിമയിൽ ചെറിയൊരു വേഷവത്തിലാണ് അംബരീഷിന്റെ അരങ്ങേറ്റം. മിക്ക ചലച്ചിത്രങ്ങളിലും വില്ലൻ കഥാപാത്രങ്ങളെ അവതരിപ്പിച്ച അദ്ദേഹം 1980ൽ 'അന്ത' എന്ന രാഷ്ട്രീയവിഷയ സിനിമയിലാണ് ആദ്യം നായകനായത്. രക്തവർണത്തിലുള്ള കണ്ണുകൾ ഉള്ള അംബരീഷ് അനശ്വരമാക്കിയ വില്ലൻ കഥാപാത്രങ്ങളും രോഷാകുലനായ നായക വേഷങ്ങളും ഏറെയാണ്. 'റിബൽ നായകൻ' എന്ന പേരുംകിട്ടി.
എസ്.എം.കൃഷ്ണ ഉപമുഖ്യമന്ത്രിയായിരിക്കെ തൊണ്ണൂറുകളിൽ അദ്ദേഹത്തിനായി നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങിയാണ് അംബരീഷ് രാഷ്ട്രീയപ്രവേശം നടത്തിയത്. ലോക്സഭാ ടിക്കറ്റ് നിഷേധിച്ചതിന്റെ പേരിൽ ഒരിക്കൽ അംബരീഷ് കോൺഗ്രസ് വിട്ട് ജനതാദളിലേക്കു പോയി. രാമനഗരം നിയമസഭാ മണ്ഡലത്തിൽ 1996ൽ ഉപതിരഞ്ഞെടുപ്പിൽ ജനതാദൾ സ്ഥാനാർത്ഥിയായി മൽസരിച്ചു പരാജയപ്പെട്ടു.
മണ്ഡ്യയിൽനിന്ന് 1998ൽ ആദ്യമായി ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത് ജനതാദൾ ടിക്കറ്റിലായിരുന്നു. കോൺഗ്രസ് നേതാവ് ജി.മാതേഗൗഡയെ രണ്ടുലക്ഷത്തിലേറെ വോട്ടുകൾക്കാണു പരാജയപ്പെടുത്തിയത്. കോൺഗ്രസിൽ തിരിച്ചെത്തിയശേഷം 1999ലും 2004ലും വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2009ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡ്യയിൽ എൻ.ചെലുവരായ സ്വാമിയോടു (ദൾ) പരാജയപ്പെട്ടു. ഇക്കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കോൺഗ്രസ് ടിക്കറ്റ് നൽകിയിരുന്നെങ്കിലും വിവിധ വിഷയങ്ങളിൽ പ്രതിഷേധം ഉന്നയിച്ചു നിരസിച്ചു.
മാണ്ഡ്യയിലെ കിരീടം വെക്കാത്ത രാജാവ്
കന്നഡ രാഷ്ട്രീയത്തിലെ ഏറ്റവും ശ്രദ്ധേയമായ മണ്ണാണ് മാണ്ഡ്യ. ദൾ- കോൺഗ്രസ നേർക്കുനേർ പോരാട്ടം കണ്ട ഇവിടത്തെ കിരീടം വെക്കാത്ത രാജാവായിരുന്നു അംബരീഷ് എന്ന നടൻ. യഥാർഥ പേര് മലവള്ളി ഹുച്ചേഗൗഡ അമർനാഥ് എന്നായിരുന്നു. സുപ്രസിദ്ധ വയലിൻ വിദ്വാൻ ടി. ചൗഡയ്യയുടെ പേരമകൻ. ഹുച്ചേ ഗൗഡയുടെയും പത്മമ്മയുടെയും ഏഴുമക്കളിൽ ആറാമത്തെയാളായി മണ്ഡ്യജില്ലയിലെ ദൊഡ്ഡനരസിക്കരയിൽ 1952ൽ ജനനം. 1972ൽ നാഗരഹാവു എന്ന സിനിമയിലെ ചെറിയ വില്ലൻ റോളിൽ അരങ്ങറുമ്പോൾ പിന്നീടു സൂപ്പർതാരമായി മാറിയ വിഷ്ണുവർധനും അതേ സിനിമയിൽ ഒപ്പം അരങ്ങേറി. ഇരുവരും ഉറ്റസുഹൃത്തുക്കളായിരുന്നു.
അംബരീഷിനെ രാഷ്ട്രീയത്തിലേക്ക് കൈപിടിച്ചുയർത്തിയത് എസ്എം കൃഷ്ണ ആയിരുന്നു. ഇക്കുറിയും നിയമസഭയിലേക്കു സീറ്റുണ്ടെന്ന് അംബരീഷിനെ വിളിച്ചു പറഞ്ഞതാണു കോൺഗ്രസ് നേതൃത്വം. പക്ഷേ, മറുവശത്തു മൗനം.വിശ്വസ്തർക്കു സീറ്റ് നൽകാത്തതാണു പിണക്കത്തിനു കാരണമെന്നു കരുതി അനുനയിപ്പിക്കാൻ പലകുറി ശ്രമിച്ചെങ്കിലും ആരെയും കാണാൻ പോലും കൂട്ടാക്കിയില്ല.
മുന്മുഖ്യമന്ത്രി എസ്.എം. കൃഷ്ണയെ പിണക്കി ബലംപിടിച്ചാണു 2013ൽ മണ്ഡ്യ സീറ്റിൽ അംബരീഷ് മൽസരിച്ചതും ജയിച്ചതും. കർണാടകയിലെ പ്രബലമായ വൊക്കലിഗ സമുദായാംഗം. സിനിമയിലെ താരത്തിളക്കത്തിൽ രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം അവിടെയും താരമായി തന്നെ വാണു. ഇഷ്ടമില്ലാത്തവരോടു കലഹിച്ചു, സ്ഥാനങ്ങൾ കിട്ടാത്തപ്പോൾ പരിഭവിച്ചു.അപ്പോഴൊക്കെ ബലം വൻ ആരാധകവൃന്ദത്തിന്റെ പിന്തുണതന്നെയായിരുന്നു.
ഇപ്പോൾ കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ ചുമതല വഹിക്കുന്ന ദിവ്യസ്പന്ദനയ്ക്കു നേരത്തേ മണ്ഡ്യയിൽ ലോക്സഭാ സീറ്റ് കൊടുത്തപ്പോഴും അംബി പിണങ്ങി. പിന്നെ വീണ്ടും ഇണങ്ങി. സിദ്ധരാമയ്യ സർക്കാരിലെ ഭവനമന്ത്രിസ്ഥാനം ഇടയ്ക്കു നീക്കിയപ്പോൾ പക്ഷേ, വട്ടമുടക്കി. പിന്നെ ഇണങ്ങാൻ നിന്നില്ല. കേന്ദ്രസഹമന്ത്രിയായിരിക്കെ കാവേരി വിധിയിൽ പ്രതിഷേധിച്ചു രാജിവച്ചതും സിനിമാ സ്റ്റൈലിൽ. പൊതുപരിപാടിയിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു അപ്രതീക്ഷിത രാജി പ്രഖ്യാപനം. തമിഴ്നാടിന് കാവേരിജലം വിട്ടുകൊടുക്കുന്നതിൽ പ്രതിഷേധിച്ച് 2002ൽ ലോകസഭാംഗത്വം രാജിവച്ചിരുന്നെങ്കിലും രാജി സ്വീകരിച്ചിരുന്നില്ല.
സുമലതയുടെ ജീവിത നായകൻ
1974. ജയിംസ് ഹാഡ്ലി ചേസിന്റെ നോവൽ എൻ. ശങ്കരൻ നായർ മലയാള സിനിമയാക്കുന്നു, പേര് വിഷ്ണുവിജയം. വില്ലൻ വേഷത്തിന് ആളെ കിട്ടിയിട്ടില്ല. ഇംഗ്ലിഷ് എംഎ പാസ്സായ ശേഷം സിനിമാഭ്രാന്തു പിടിച്ചു നടക്കുന്ന ഇരുപത്തിമൂന്നുകാരനെ സംവിധാനസഹായി പരിചയപ്പെട്ടത് ബെംഗളൂരു യാത്രയ്ക്കിടെ. കന്നഡ സിനിമയിൽ ചെറിയ വേഷം ചെയ്യുന്നു. പേര് അമർനാഥ്. മിടുക്കനെന്നു കണ്ടതോടെ വില്ലൻ റോൾ കൊടുത്തു. ചിത്രം പുറത്തുവന്നപ്പോൾ സുന്ദരവില്ലനെ എല്ലാവർക്കും പിടിച്ചു. ആ അമർനാഥാന് പിന്നീടു കന്നഡ സിനിമയെ കയ്യിലെടുത്ത 'റിബൽ സ്റ്റാർ' അംബരീഷ്. ശ്രീകുമാരൻ തമ്പി സംവിധാനം ചെയ്ത 'ഗാനം' (1982) എന്ന സിനിമയിലൂടെയും മലയാളത്തിനു സുപരിചിതൻ.
35 വർഷം കന്നഡ സിനിമയിൽ നിറഞ്ഞുനിന്ന അദ്ദേഹത്തെ ആരാധകർ വിളിച്ചു, 'അംബിയണ്ണ'. രാഷ്ട്രീയത്തിലും താരപദവി സ്വന്തമാക്കിയപ്പോൾ അണികൾ വിളിച്ചു, 'മണ്ഡ്യദ ഗണ്ഡു' മണ്ഡ്യയുടെ വീരപുരുഷൻ. അദ്ദേഹം നായകനായി ഇതേപേരിൽ ഇറങ്ങിയ സിനിമയുടെ പേര് കടമെടുക്കുകയായിരുന്നു അനുയായികൾ.
മലയാള സിനിമാ പ്രേക്ഷകർക്ക് മറക്കാനാവാത്ത പേരാണ് സുമലത എന്നത്. ആ നിത്യഹരിത നായികയുടെ ജീവിത നായകനെന്ന നിലയിലും മലയാളികൾക്ക് അംബരീഷിനെ പരിചിതനായിരുന്നു. മലയാളത്തിലെ സൂപ്പർഹിറ്റ് ജോഷി ചിത്രം ന്യൂഡൽഹിയുടെ കന്നഡ റീമേക്കിൽ നായകനായി അഭിനയിക്കുമ്പോഴാണ് അംബരീഷ്, നായിക സുമലതയുമായി അടുത്തത്. 1991ൽ വിവാഹം. 2016ൽ പുറത്തിറങ്ങിയ 'രാജസിംഹ'യാണ് അവസാന ചിത്രം. ചിത്രീകരണം നടക്കുന്ന ചിത്രം 'കുരുക്ഷേത്ര'യിൽ ഭീഷ്മരായി വേഷമിടുന്നുണ്ടായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്