ആർഎസ്എസും വിഎച്ച്പിയും പ്രകടനം നടത്തുന്നത് ആദ്യം 'ആദ്യം ക്ഷേത്രം, പിന്നെ സർക്കാർ' എന്ന മുദ്രാവാക്യം ഉയർത്തി; ശിവസേന ഇറങ്ങുന്നത് ക്ഷേത്രനിർമ്മാണത്തിന്റെ തീയ്യതി കുറിക്കാൻ; സംഘപരിവാർ സഘടനകൾക്കൊപ്പം സന്യാസി ധർമ്മസഭ കൂടി ആകുമ്പോൾ രാജ്യം ഇന്ന് ഉറ്റുനോക്കുന്നത് അയോധ്യയിലേക്ക്; കണ്ടില്ലെന്ന് നടിച്ച് കേന്ദ്രം; കൃത്യമായ നിലപാട് എടുക്കാതെ കോൺഗ്രസും: രാമക്ഷേത്രം വീണ്ടും ചർച്ച ആയതോടെ എങ്ങും ആശങ്ക ശക്തം
മറുനാടൻ ഡെസ്ക്
അയോധ്യ: വീണ്ടുമൊരു ലോക്സഭാ തെരഞ്ഞെടുപ്പിന്റെ കേളികൊട്ടുയരുന്ന ഘട്ടത്തിലാണ് അയോധ്യ വിഷയം രാജ്യത്ത് വീണ്ടു ശക്തിപ്രാപിക്കുന്നത്. ആർഎസ്എസും വിഎച്ച്പിയും വിശ്വഹിന്ദു പരിഷത്തും ഈ വിഷയവുമായി രംഗത്തെത്തിയതിന് പിന്നിലെ യാഥാർത്ഥ്യം സാമ്പത്തികര രംഗത്തെ തകർച്ചയും കേന്ദ്രസർക്കാറിന് എടുത്തുപറയാൻ ഒരു നേട്ടവും ഇല്ലാത്തതു കൊണ്ടാണെന്ന വിമർശനങ്ങൾ ശക്തമാണ്. ഇതോടെ ബിജെപിയുടെ പഴകിതേഞ്ഞ ആയുധം വീണ്ടും പുറത്തെടുക്കുകയാണ്. എങ്കിലും നിലവിലെ സാഹചര്യത്തിൽ കേന്ദ്രസർക്കാറിന് തന്നയാണ് ഈ വിഷയം സമ്മർദ്ദത്ഥത്തിലാക്കുന്നത്്.
ഇന്ന് ആർഎസ്എസും വിഎച്ച്പിയും ശിവസേനയും രണ്ട് ലക്ഷം പേരെ അണിനിരത്തിക്കൊണ്ടുള്ള പ്രകടനമാണ് അയോധ്യയിൽ സംഘടിപ്പിക്കുന്നത്. 'ആദ്യം ക്ഷേത്രം, പിന്നെ സർക്കാർ' എന്ന മുദ്രാവാക്യവുമായാണ് ഇവർ രംഗത്തിറങ്ങുന്നത്. വിശ്വഹിന്ദുപരിഷത്തും (വിഎച്ച്പി) ക്ഷേത്രനിർമ്മാണത്തീയതി നിശ്ചയിക്കുക എന്ന ആവശ്യവുമായി ശിവസേനയും ഇന്ന് 2 ശക്തിപ്രകടനങ്ങൾക്ക് ഒരുക്കം കൂട്ടുന്നതിനിടെ അയോധ്യ കനത്ത സുരക്ഷാവലയത്തിൽ. 2 ലക്ഷത്തോളം പ്രവർത്തകർ പങ്കെടുക്കുന്ന റാലിക്കു പുറമേ വിഎച്ച്പി ഇന്ന് സന്യാസികളുടെ ധർമസഭയും നടത്തും. അയോധ്യയിൽ ഒരു അനിഷ്ട സംഭവവും ഉണ്ടാകരുതെന്നു കേന്ദ്രസർക്കാർ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു നിർദ്ദേശം നൽകി. സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി അയോധ്യയെ 16 മേഖലകളായി തിരിച്ച് ഓരോന്നും ഓരോ ഡിഎസ്പിയുടെ കീഴിലാക്കി. നഗരത്തിൽ 144 പ്രകാരമുള്ള നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്.
രണ്ടു പ്രത്യേക ട്രെയിനുകളിലാണ് ശിവസേനാ പ്രവർത്തകർ അയോധ്യയിലെത്തുന്നത്യ നേതൃത്വം നൽകുന്നത് പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയാണ്. വിഎച്ച്പിയും ശിവസേനയും വെവ്വേറെയാണു റാലി നടത്തുന്നത്. വിഎച്ച്പി ഇന്ന് നാഗ്പൂരിലും ബെംഗളൂരുവിലും റാലി നടത്തുന്നുണ്ട്. ഡിസംബർ 9 ന് ഡൽഹിയിലും റാലി നടത്തും. ലോക്സഭാ തിരഞ്ഞെടുപ്പിനു മുൻപ് രാമക്ഷേത്രനിർമ്മാണത്തിന് നിയമനിർമ്മാണമോ ഓർഡിനൻസോ വേണമെന്നാണ് ആവശ്യം. കേന്ദ്രമന്ത്രിമാർ ഉൾപ്പെടെ ബിജെപിയിലെ ഒരു വിഭാഗവും ക്ഷേത്രനിർമ്മാണം ഉടൻ വേണമെന്ന നിലപാടുകാരാണ്.
'നാലര വർഷമായി ഉറങ്ങിക്കിടക്കുന്ന കുംഭകർണനെ ഉണർത്താനാണു വന്നത്' എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ലക്ഷ്യമിട്ട് ഉദ്ധവ് പറഞ്ഞു. രാമജന്മഭൂമിയിൽ രാമക്ഷേത്രം ഉയർന്നേ തീരൂ. 30 നിമിഷം കൊണ്ട് നോട്ടുനിരോധനത്തിനു തീരുമാനിക്കാമെങ്കിൽ ക്ഷേത്രം പണിയുന്നതു തീരുമാനിക്കാൻ എന്താണിത്ര താമസം? കേന്ദ്രവും ഉത്തർപ്രദേശും ബിജെപിയാണു ഭരിക്കുന്നത്. എന്നിട്ടും തീയതി നിശ്ചയിക്കാൻ കഴിയുന്നില്ല' ഉദ്ധവ് പറഞ്ഞു. ആദ്യമായി അയോധ്യ സന്ദർശിക്കുന്ന ഉദ്ധവിനൊപ്പം ഭാര്യ രശ്മിയും മകൻ ആദിത്യയും എത്തിയിട്ടുണ്ട്. പുണെയിലെ ശിവനേരി കോട്ടയിൽനിന്നുള്ള മണ്ണ് അടങ്ങിയ കുംഭം, ഉദ്ധവ് രാമജന്മഭൂമിയിലെ പൂജാരിക്കു കൈമാറും. വിഎച്ച്പി ധർമസഭയിൽ രണ്ടായിരത്തോളം സന്യാസിമാർ എത്തും. അയോധ്യയിലും പരിസരത്തുമുള്ള പ്രമുഖ അഖാഡകളിലെ മഹാമണ്ഡലേശ്വർമാരെ മുഴുവൻ ക്ഷണിച്ചിട്ടുണ്ട്.
കർശന സുരക്ഷയാണ് ഇവിടെ ഏർപ്പടെത്തിയിരിക്കുന്നത്. 35 ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, 160 ഇൻസ്പെക്ടർമാർ, 700 കോൺസ്റ്റബിളുമാർ എന്നിവരെ അയോധ്യയിൽ വിന്യസിച്ചിട്ടുള്ളതായി ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് എൻ ഡി ടിവി റിപ്പോർട്ട് ചെയ്തു. 42 കമ്പനി പൊലീസ്, അഞ്ച് കമ്പനി ദ്രുതകർമ സേന, തീവ്രവാദ വിരുദ്ധ സേന എന്നിവരെയും നിയോഗിച്ചിട്ടുണ്ട്.
2019-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാന വിഷയമായി രാമക്ഷേത്ര-ബാബറി മസ്ജിദ് പ്രശ്നം ഉയരാൻ സാഹചര്യമടുത്തിരിക്കേ അയോധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം നിർമ്മിക്കുന്നതിന് രഹസ്യപദ്ധതിയുമായി ആർഎസ്എസ് കളം പിടിക്കുന്നത്. അതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ റാലികൾ. നാലു ഘട്ടങ്ങളിലായി നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിക്ക് വിശ്വഹിന്ദുപരിഷത്ത് ആയിരിക്കും ചുക്കാൻ പിടിക്കുന്നത്. ആർഎസ്എസിനൊപ്പം, ബിജെപി, മറ്റു ഘടകകക്ഷികൾ എന്നിവർ രാമക്ഷേത്രനിർമ്മാണത്തിന് മുൻകൈയെടുക്കും. ഇതുസംബന്ധിച്ച് ഓർഡിനൻസ് പുറപ്പെടുവിക്കാൻ സർ്ക്കാരിനു മേൽ സമ്മർദം ചെലുത്തുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
രാം ജന്മഭൂമി-ബാബ്റി മസ്ജിദ് വിവാദത്തിൽ അടുത്ത ജനുവരിയിൽ സുപ്രീം കോടതിയിൽ വാദം കേൾക്കാനിരിക്കേ 2010-ലെ അലഹബാദ് ഹൈക്കോടതിയുടെ വിധിക്കെതിരേ അപ്പീൽ നൽകിയിട്ടുണ്ട്. വിവാദഭൂമി മൂന്നായി വിഭജിക്കണമെന്നായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ വിധി. തർക്ക പ്രദേശത്തിന്റെ ഒരു ഭാഗം ശ്രീരാമന്റെ ജന്മസ്ഥലമായ രാംലാലയ്ക്കായും മറ്റൊരു ഭാഗം നിർമോഹി അഖാഡയ്ക്കും ബാക്കിയുള്ള ഭാഗം സുന്നി വഖഫ് ബോർഡിനുമാണ് കോടതി അനുവദിച്ചത്. രാമക്ഷേത്ര നിർമ്മാണത്തിനായി രണ്ടു പതിറ്റാണ്ടിലധികമായി മുറവിളി കൂട്ടാൻ തുടങ്ങിയതിന്റെ പശ്ചാത്തലത്തിൽ സർക്കാരിൽ സ്വാധീനം ചെലുത്തി ഓർഡിനൻസ് പുറപ്പെടുവിക്കാനുള്ള ശ്രമങ്ങളാണ് അണിയറയിൽ നടന്നുവരുന്നതെന്നും പറയപ്പെടുന്നുണ്ട്.
നിലവിലുള്ള രാഷ്ട്രീയ സാഹചര്യം മുതലെടുത്തുകൂടിയാണ് രാമക്ഷേത്ര നിർമ്മാണമെന്ന ആശയം മുന്നോട്ടുവച്ചിരിക്കുന്നത്. നാലു ഘട്ടങ്ങളിലായി നടപ്പാക്കുന്ന രാമക്ഷേത്ര നിർമ്മാണത്തിന്റെ ചുമതല പൂർണമായും വിഎച്ച്പി തന്നെ ഏറ്റെടുക്കും. ക്ഷേത്രനിർമ്മാണം രാഷ്ട്രീയതാത്പര്യങ്ങൾക്കും മുകളിലാണ് എന്നു വരുത്തിത്തീർക്കുന്നതിന് പദ്ധതിയുടെ മുന്നിൽ സന്യാസി വര്യന്മാരേയും ഋഷിവര്യന്മാരേയും നിർത്താനും പദ്ധതിയിട്ടിട്ടുണ്ട്. രാജ്യത്തിന്റെ 153 മേഖലകളിലായി വൻ ധർമസഭകൾ നവംബർ 25ന് സംഘടിപ്പിച്ചുകൊണ്ടാണ് രാമക്ഷേത്ര നിർമ്മാണത്തിന്റെ ആദ്യഘട്ടം ആരംഭിക്കുന്നത്. ഇതിൽ അയോധ്യ, നാഗ്പൂർ, ബംഗളൂരു എന്നിവിടങ്ങളിൽ നടത്തുന്ന പരിപാടിയിൽ ലക്ഷക്കണക്കിന് ആൾക്കാരെ പങ്കെടുപ്പിക്കാനാണ് വിഎച്ച്പി തീരുമാനം. മറ്റ് 150 സ്ഥലങ്ങളിലും സംഘടിപ്പിച്ചിരിക്കുന്നത് താരതമ്യേന ചെറിയ സഭകളാണ്.
ക്ഷേത്ര നിർമ്മാണം സംബന്ധിച്ച് പാർലമെന്റിൽ നിയമം പാസാക്കാനുള്ള സമ്മർദമാണ് രണ്ടാം ഘട്ടം. വിഎച്ച്പിയും സന്യാസികളും ഇതുസംബന്ധിച്ച് ലോക്സഭയിലും രാജ്യസഭയിലും മെമോറാണ്ടം സമർപ്പിക്കും. നിലവിൽ രാമക്ഷേത്രം നിർമ്മാണത്തിന് ബില്ലോ ഓർഡിനൻസോ പാസാക്കാൻ കേന്ദ്രത്തിൽ നിന്ന് വാഗ്ദാനങ്ങളൊന്നും ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ രാജ്യസഭാംഗവും ആർഎസ്എസ് സൈദ്ധാന്തികനുമായ ആർ കെ സിൻഹ സ്വകാര്യ ബില്ലായി അത് അവതരിപ്പിച്ചേക്കാനും സാധ്യതയുണ്ട്.
മൂന്നാംഘട്ടം ന്യൂഡൽഹി രാംലീല മൈതാനത്ത് വൻ പ്രക്ഷോഭം സംഘടിപ്പിക്കുകയെന്നതാണ്. ഡിസംബർ ഒമ്പതിന് നടക്കുന്ന ഈപ്രക്ഷോഭത്തിലേക്ക് വിഎച്ച്പിയും മറ്റു ഘടകകക്ഷികളും ഹരിയാനയിലേയും ഉത്തർപ്രദേശിലേയും 20 ജില്ലകളിൽ നിന്ന് ജനങ്ങളെ സംഘടിപ്പിക്കുന്നുണ്ട്. പാർലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്നതിന് രണ്ടു ദിവസം മുമ്പാണ് ഇത്തരത്തിൽ വൻജനാവലിയെ ചേർത്ത് രാംലീല മൈതാനത്ത്് സമ്മേളനം നടത്തുന്നത്. നാലാം ഘട്ടം ഡിസംബർ 18 മുതൽ 27 വരെ നീളുന്നതാണ്. രാമക്ഷേത്ര നിർമ്മാണത്തിന് നിയമം കൊണ്ടുവരണമെന്നാവശ്യപ്പെട്ട് വിഎച്ച്പി രാജ്യമെമ്പാടും പ്രാർത്ഥനകളും ഹോമങ്ങളും സംഘടിപ്പിക്കും. നാലു ഘട്ടങ്ങളിലായി ഒരുക്കുന്ന പദ്ധതിക്ക് കൃത്യമായ മാർഗരേഖകളാണ് വിഎച്ച്പി തയാറാക്കിയിട്ടുള്ളത്.
ഇനി, ഓർഡിനൻസോ ബില്ലോ ഇറക്കുന്നതിൽ പരാജയപ്പെട്ടാൽ ജനുവരി 31 മുതൽ ഫെബ്രുവരി ഒന്നു വരെ പ്രയാഗ്രാജിൽ ധർമസൻസദ് സംഘടിപ്പിക്കനാണ് വിഎച്ച്പിയുടെ തീരുമാനം. രാമക്ഷേത്ര നിർമ്മാണത്തിന് അന്തിമ പ്രക്ഷോഭം പ്രഖ്യാപിക്കാൻ തന്നെ വിഎച്ച്പി അവസാനം തയാറായേക്കാം. ഇത്തരത്തിലൊരു നീക്കമുണ്ടായാൽ 1990കളിൽ ഉണ്ടായതിനെക്കാൾ വലിയ പ്രക്ഷോഭത്തെയായിരിക്കും നേരിടേണ്ടി വരികയെന്നും വിലയിരുത്തപ്പെടുന്നുണ്ട്. 1992 ഡിസംബർ ആറിനാണ് അയോധ്യയിലെ ബാബറി മസ്ജിദ് കർസേവകർ തകർത്തത്. രാമന്റെ ജന്മഭൂമിയാണ് ഇതെന്ന വാദം ഉയർത്തിയാണ് മസ്ജിദ് പൊളിച്ചുകളഞ്ഞത്.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്