ഇസ്ലാമോഫോബിയ നിലനിൽക്കുന്ന കാലത്ത് ഇസ്ലാമിനെ വികൃതമാക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് കഥാകൃത്ത് ഉണ്ണി ആർ; 'വാങ്ക്' കഥയിൽ ഞാൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമല്ല 'കിതാബ്' എന്ന വിവാദ നാടകത്തിൽ ഉള്ളത്; നാടകം പച്ചയായ ഇസ്ലാം വിരുദ്ധതയെന്ന് എഴുത്തുകാരി ജെ ദേവിക; ഇസ്ലാമിൽ സ്ത്രീകളെ ഇപ്പോഴും വെറും വിവരമില്ലാത്തവരും അടിമകളുമായി എണ്ണുന്നു; 'മീശ' വിവാദത്തിൽ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനായി നിലകൊണ്ടവർ 'കിത്താബിൽ' മറുകണ്ടം ചാടുന്നു
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: എസ് ഹരീഷിന്റെ 'മീശ' എന്ന നോവലിനെതിരെ സംഘപരിവാർ സംഘടനകൾ ഉറഞ്ഞുതുള്ളുകയും മാതൃഭൂമി ആഴ്ചപ്പതിപ്പിൽനിന്ന് നോവൽ പിൻവലിക്കുകയും ചെയ്ത സംഭവങ്ങൾ വിലിയ വിവാദമായിരുന്നു. ഈ സമയത്ത് എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും ഒറ്റക്കെട്ടായി ആവിഷ്ക്കാര സ്വതന്ത്ര്യത്തിനുവേണ്ടിയാണ് നിലകൊണ്ടത്. എന്നാൽ ഇപ്പോൾ കോഴിക്കോട് ജില്ലാ സ്കൂൾ കലോൽസവത്തിൽ 'കിത്താബ്' എന്ന റഫീഖ് മംഗലശ്ശേരിയുടെ നാടകത്തിനെതിരെ എസ്ഡിപിഐ അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയപ്പോൾ ആവിഷ്ക്കാര സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊള്ളാൻ സാംസ്കാരിക നായകരെ കിട്ടാത്ത അവസ്ഥയാണ്.
പ്രശസ്ത കഥാകൃത്ത് ഉണ്ണി ആറിന്റെ ചെറുകഥയായ 'വാങ്കിൽ' നിന്നാണ് നാടകത്തിന്റെ മൂലകഥയെടുത്തത്. എന്നാൽ അതേ കഥാകൃത്ത് ഉണ്ണി ആർ തന്നെ നാടകത്തിനെതിരെ രംഗത്തെത്തിയിരിക്കയാണ്.ഇസ്ലാമോഫോബിയ നിലനിൽക്കുന്ന കാലത്ത് ഇത്തരത്തിൽ ഇസ്ലാമിനെ വികൃതമാക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും, ഞാൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമല്ല കിതാബ് എന്ന വിവാദ നാടകത്തിൽ ഉള്ളതെന്നും ഉണ്ണി ആർ കഴിഞ്ഞദിവസം സിറാജ് ദിനപ്പത്രത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നത്.
നാടകം പച്ചയായ ഇസ്ലാംവിരുദ്ധതയാണെന്ന് എഴുത്തുകാരി ജെ ദേവികയും ഫേസ്ബുക്ക്പോസ്റ്റിൽ ചൂണ്ടിക്കാട്ടി. ഇസ്ലാമിൽ സ്ത്രീകളെ ഇപ്പോഴും വെറും വിവരമില്ലാത്തവരും അടിമകളുമായി എണ്ണുന്നെന്നും, മുസ്ലിം അന്യത്തെ സൃഷ്ടിച്ച് തത്ക്കാലം സിപിഎമ്മിനോടു ഇടഞ്ഞുനിൽക്കുന്ന ഹിന്ദുയാഥാസ്ഥിതികരെ അനുനയിപ്പിക്കാനാണ് ഈ നാടകമമെങ്കിൽ നിങ്ങളോളം ദുഷ്ടബുദ്ധികൾ ഈ ഭൂമുഖത്തില്ലെന്ന് പറയേണ്ടി വരും ജെ ദേവിക ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
അതേസമയം എഴുത്തുകാർക്ക് ഇസ്ലാമിനെപേടിയാണൊ എന്ന് ചോദിച്ചും ഈ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയും ഫേസ്ബുക്കിൽ നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. വലിയ ധൈര്യശാലികൾ എന്ന് പ്രഖ്യാപിക്കുന്നവർ പോലും പറയാൻ മടിക്കുന്ന സത്യങ്ങളെ മറയില്ലാതെ നാടകത്തിലൂടെ വിളിച്ചുപറഞ്ഞ കലാകാരനാണ് റഫീഖ് മംഗലശ്ശേരിയെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു. കിത്താബിൽ ജുമ അത്ത് പള്ളിയിൽ കയറി ബാങ്ക് കൊടുക്കണമെന്ന തന്റെ സ്വപ്നം മുക്രിയുടെ മകൾ വീട്ടുകാരുമായി പങ്കുവെയ്ക്കുന്നു. എന്നാൽ നമ്മുടെ വിശ്വാസങ്ങൾക്ക് എതിരാണെന്നും സ്വർഗത്തിൽ കടക്കാൻ കഴിയില്ലെന്നും പിതാവ് ഓർമ്മിപ്പിക്കുന്നു. അപ്പോൾ നിങ്ങൾ പുരുഷന്മാർക്ക് സ്വർഗത്തിൽ ഹുറികൾ ഉണ്ട് സ്ത്രീകൾക്ക് ഹൂറന്മാരില്ലല്ലോ പിന്നെ ഞങ്ങൾക്ക് എന്തിനാണ് സ്വർഗമെന്ന മകളുടെ ചോദ്യമാണ് വർഗ്ഗീയ സംഘടനകളെ പ്രകോപിപ്പിച്ചിട്ടുള്ളത്.
മകൾ ഇത്തരം ചോദ്യങ്ങൾ ചോദിക്കുന്നത് അവൾക്ക് പ്രേതബാധ കാരണമാണെന്ന് പറഞ്ഞ് ഉപ്പയും ഉമ്മയും അവളുടെ മുഖത്തും ശരീരത്തും തുപ്പുന്നുണ്ട്. ഇത് സുന്നി വിശ്വാസികളുടെ ആത്മീയ ചികിത്സയെ അവഹേളിക്കുകയാണെന്നും പ്രതഷേധക്കാർ പറയുന്നു. മകളുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിന് വഴങ്ങി പള്ളിയിൽ സ്ത്രീകൾ ഒന്നിച്ച് ബാങ്ക് കൊടുക്കുന്ന രംഗത്തോട് കൂടിയാണ് നാടകം അവസാനിക്കുന്നത്.എങ്ങനെനോക്കിയാലും സാമുദായിക പരിഷ്ക്കരണം ലക്ഷ്യമിട്ടും സ്ത്രീയുടെ പദവി ഉയർത്തുന്നതും തന്നെയാണ് ഈ നാടകം. പക്ഷേ ശബരിമലയിൽപോലും ലിംഗ നീതിയെക്കുറിച്ചും പരിഷ്ക്കരണത്തെകുറിച്ചു പറയുന്ന ഒരാളെടെയും പിന്തുണ ഈ വിഷയത്തിൽ റഫീഖിന് കിട്ടുന്നില്ല. ഒരു പ്രത്യേകതരം നവോതഥാനം എന്നാണ് ഫേസ്ബുക്കിൽ ഈ ഇരട്ടത്താപ്പ വിമർശിക്കപ്പെടുന്നത്.
നാടകത്തിന് എന്റെ കഥയുമായി ബന്ധമില്ല- ഉണ്ണി ആർ
ഇസ്ലാമോഫോബിയ നിലനിൽക്കുന്ന കാലത്ത് ഇത്തരത്തിൽ ഇസ്ലാമിനെ വികൃതമാക്കുന്നത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന് കഥാകൃത്ത് ഉണ്ണി ആർ സിറാജ് ദിനപ്പത്രത്തോട് വ്യക്തമാക്കിയിരുന്നു. വാങ്ക് എന്ന കഥയിൽ ഞാൻ മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമല്ല കഴിഞ്ഞ ദിവസം റവന്യൂ ജില്ലാ കലോത്സവത്തിൽ അരങ്ങേറിയ നാടകത്തിൽ ഉള്ളതെന്നാണ് മനസ്സിലാകുന്നത്. പിന്നെയെങ്ങനെ എന്റെ കഥയെ ആസ്പദമാക്കിയെന്ന് പറയാനാകും. എന്നോട് ചോദിക്കാതെയാണ് അവർ അത് ചെയ്തിരിക്കുന്നതെന്നും ഉണ്ണി ആർ പറഞ്ഞു.
നാടകത്തിന് തന്റെ കഥയുമായി ബന്ധമുള്ളതായി തോന്നിയിട്ടില്ല. ഏതോ ഒരു മുക്രിയും ഒരു പെൺകുട്ടിയുമൊക്കെയാണ് നാടകത്തിൽ പറയുന്നത്. അതൊന്നുമല്ല ഞാൻ എന്റെ കഥയിൽ ചൂണ്ടിക്കാട്ടുന്നത്. എന്റെ പേരിലും എന്റെ കഥയുടെ പേരിലും ഇസ്ലാമിനെ പ്രാകൃത മതമായി ചിത്രീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്ലാം ഏറെ മാറ്റങ്ങൾ ഉണ്ടാക്കിയ മതമാണ്. ലോകമെമ്പാടുമുള്ള ഇസ്ലാം വിരുദ്ധ രാഷ്ട്രീയത്തിന് അനുകൂലമായി തന്റെ കഥയെ വ്യാഖ്യാനിക്കരുതെന്നും അദ്ദേഹം പറഞ്ഞു. എന്റെ കഥ പറയുന്ന രാഷ്ട്രീയമല്ല നാടകം പറയുന്നത്. എന്റെ കഥയെ എന്തും ചെയ്യാമെന്ന് ധരിക്കരുതെന്നും അദ്ദേഹം രോഷത്തോടെ പ്രതികരിച്ചു. ഈ നാടകം സംസ്ഥാന കലോത്സവത്തിൽ അവതരിപ്പിക്കുന്നതിനെതിരെ ഡി പി ഐക്ക് പരാതി നൽകിയതായി ഉണ്ണി ആർ പറഞ്ഞു.
പരിഷ്ക്കരണമല്ല, പച്ചയായ ഇസ്ലാംവിരുദ്ധതയാണ് ഇത് - ജെ ദേവിക
എഴുത്തുകാരി ജെ ദേവികയുടെ പോസ്റ്റിന്റെ പ്രസക്തഭാഗങ്ങൾ ഇങ്ങനെ:
1. അതിന് ഉണ്ണിയുടെ കഥയുമായി വിദൂരബന്ധം പോലുമില്ല. സ്ത്രീ വാങ്കുവിളിക്കാൻ ആഗ്രഹിക്കുന്നതൊഴിച്ചാൽ മറ്റൊന്നുമില്ല അവ തമ്മിൽ സാമ്യം. ഉണ്ണിയോട് ഇതെഴുതിയ ആൾ നിരുപാധികം മാപ്പു പറയേണ്ടതാണ്.
2. ഈ നാടകം, കേട്ടതു ശരിയാണെങ്കിൽ പച്ചയായ ഇസ്ലാംവിരുദ്ധതയാണ്. ഇസ്ലാമിൽ സ്ത്രീയെ പുരുഷന്റെ വാരിയെല്ലായിക്കാണുന്ന ഉത്പത്തിക്കഥയല്ല ഉള്ളത്. അങ്ങനെയാണ് മദ്രസയിൽ പഠിപ്പിച്ചതെങ്കിൽ പഠിപ്പിച്ചവരോടു പോയി കണക്കുതീർക്കുക, അല്ലാതെ മതത്തെ ആകെ താറടിക്കാൻ ശ്രമിക്കാതിരിക്കുക. വിവരദോഷികൾ കൂടുതൽ വായിക്കാൻ ശ്രമിക്കുക.
3. ഇസ്ലാമിൽ സ്ത്രീകളെ ഇപ്പോഴും വെറും വിവരമില്ലാത്തവരും അടിമകളുമായി എണ്ണുന്നു, അവരെ അപ്രകാരം നിലനിർത്തുന്നു എന്ന തോന്നൽ ഉണ്ടാക്കാൻ ശ്രമിക്കുന്നത് സമൂഹ്യപരിഷ്ക്കരണമല്ല, പച്ചയായ ഇസ്ലാംവിരുദ്ധതയാണ് . ഇതൊന്നുമല്ല കേരളത്തിൽ നവോത്ഥാനം പ്രസംഗിച്ചു നടക്കുന്നവർ ചെയ്യേണ്ടത്.
4. സാമൂഹ്യപരിഷക്കരണ നാടകങ്ങൾ പണ്ടുണ്ടായിരുന്നവ സമൂഹത്തിന്റെ അന്നത്തെ നിലയെ കുറയേറെ സത്യസന്ധമായി സമീപിക്കാൻ ശ്രമിച്ചവയാണ്. അന്നത്തെ കണക്കുപ്രകാരം തെളിയിക്കാവുന്ന കോട്ടങ്ങളെയാണ് അവ ചിത്രീകരിച്ചത്. ഈ നാടകാഭാസം കേരളത്തിലെ മുസ്ലിം സമുദായത്തിലുണ്ടായിരിക്കുന്ന സാമൂഹ്യമാറ്റത്തെ വന്മാറ്റത്തെ അവഗണിക്കുന്നു. സ്ത്രീ വിദ്യാഭ്യാസത്തിലും ജനനനിരക്കിലും പൊതുവെ ഉന്നതവിദ്യാഭ്യാസത്തിലും വിവാഹരീതികളിലും എല്ലാം (ബഹുഭാര്യത്വം വളരെ കുറഞ്ഞിരിക്കുന്നുവെന്നു മാത്രമല്ല, ഇന്ത്യയിലെ മറ്റു പല ഹിന്ദുസമൂഹങ്ങളെക്കാൾ കുറവാണ് ). ഇതെല്ലാം കണക്കുകളിലൂടെയും പഠനങ്ങളിലൂടെയും സ്ഥാപിക്കപ്പെട്ടു കഴിഞ്ഞവയാണ്. അതുകൊണ്ടുതന്നെ അവ സാമൂഹ്യപരിഷ്ക്കരണനാടകരചനയിൽ അവഗണിക്കാവുന്നവയല്ല. റിയലിസം യഥാതഥവാദമായിരിക്കണം. അല്ലാതെ സ്വതാത്പര്യസംരക്ഷണത്തെ ധാർമ്മികവിഷയങ്ങളായി അവതരിപ്പിക്കാൻ ശ്രമിക്കുന്ന പൊളിറ്റിക്കൽ സയൻസിന്റെ റിയലിസമാവരുത്.
5. സ്ത്രീകളുടെ തുല്യമതപങ്കാളിത്തം ആവശ്യപ്പെടാൻ ഇതു പോലെ നീചമായ ഇസ്ലാമോഫോബിയ ആവശ്യമില്ല. അതാവശ്യപ്പെടാൻ ജമാത്തെ ഇസ്ലാമിയുടെ വനിതാനേതാവു ചെയ്തതു പോലെ മതബാഹ്യജീവിതത്തിലൂടെ സ്വന്തം ജീവിതം കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നവരെ അപഹസിക്കേണ്ടതുമില്ല (മീ ടൂ പരിഹാസപ്രസംഗം).
6. ഇവിടുത്തെ ഇടതുപക്ഷത്തിന് പുരോഗമനം നേടിയവർ എന്നു കരുതപ്പെടുന്ന ഹിന്ദുസ്ത്രീകളെ ശബരിമലയിൽ എത്തിക്കാൻ കഴിയുന്നില്ല. മുസ്ലിം സമുദായത്തെ ഇത്തരത്തിൽ അപഹസിക്കാൻ ഇവർക്ക് എന്തൊരുത്സാഹം!
7. മുസ്ലിം അന്യത്തെ സൃഷ്ടിച്ച് തത്ക്കാലം സിപിഎമ്മിനോടു ഇടഞ്ഞുനിൽക്കുന്ന ഹിന്ദുയാഥാസ്ഥിതികരെ അനുനയിപ്പിക്കാനാണ് ഈ നാടകമമെങ്കിൽ നിങ്ങളോളം ദുഷ്ടബുദ്ധികൾ ഈ ഭൂമുഖത്തില്ലെന്ന് പറയേണ്ടി വരും.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്