ശബരിമല പ്രശ്നപരിഹാരത്തിന് വെറും പത്തുനിമിഷം മാത്രം മതി; ആചാരം മാറ്റാൻ ദേവപ്രശ്നം വയ്ക്കണം; എല്ലാ മാസവും ശബരിമല നട തുറന്നത് ദേവ പ്രശ്നത്തിലൂടെയാണ്; പതിനെട്ടാം പടിയിൽ സ്വർണം പൊതിഞ്ഞതും അങ്ങനെ തന്നെ; ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയും സർക്കാരുമൊന്നുമല്ല ദൈവഹിതമാണ് പ്രസക്തം; പ്രശ്ന പരിഹാര ഒറ്റമൂലിയിൽ മറുനാടനോട് മനസുതുറന്ന് ആർഎസ്എസ് പ്രാന്തകാര്യവാഹ് ഗോപാലൻകുട്ടി മാസ്റ്റർ
എം മനോജ് കുമാർ
തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംസ്ഥാനത്ത് സംഘർഷം തുടരവേ പരിഹാരമാർഗം നിർദ്ദേശിച്ച് ആർഎസ് എഎസ് രംഗത്ത്. ശബരിമല പ്രശ്നത്തിൽ ദൈവഹിതം അറിയണമെന്ന് ആർഎസ് എസ് പാന്തകാര്യവാഹ് പി ഗോപാലൻകുട്ടി മാസ്റ്റർ മറുനാടൻ മലയാളിയോട് പ്രതികരിച്ചു. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ ദേവന്റെ ഹിതം അറിയാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തയ്യാറാകണം. ദേവന്റെ ഇഷ്ടവും അനിഷ്ടവും അറിയാൻ ആദ്യം തയ്യാറാകണം, ദൈവഹിതം അറിയണമെങ്കിൽ ദേവപ്രശ്നം വയ്ക്കണം. പ്രശ്ന പരിഹാരത്തിന് ദേവപ്രശ്നമാണ് പരിഹാരാമർഗം. ഗോപാലൻകുട്ടി മാസ്റ്റർ മറുനാടനോട് പ്രതികരിച്ചു.
ദൈവഹിതം അറിയണമെങ്കിൽ ദൈവജ്ഞന്മാരെ വിളിച്ചു കൂട്ടണം. ചർച്ച ചെയ്യണം. തന്ത്രി വേണം, ആചാര്യന്മാർ വേണം, ഹിന്ദു സംഘടനാ പ്രതിനിധികൾ വേണം. ഇവരടങ്ങിയ ഒരു ചർച്ച മാത്രം മതി. അങ്ങിനെയുള്ള ഒരു ദൈവഹിതത്തിനു പ്രശ്ന പരിഹാരം നിർദ്ദേശിക്കാൻ കഴിയും. ശബരിമല പ്രശ്ന പരിഹാരത്തിനു ആകെ പത്തു നിമിഷം മതി. ഈ പത്തു നിമിഷ പ്രശ്ന പരിഹാരത്തിന് സർക്കാർ ശ്രമിക്കുന്നില്ല. അതാണ് ശബരിമല പ്രശ്ന പരിഹാരം വൈകുന്നത്. പതിനെട്ടാം പടി സ്വർണം പൊതിയാൻ നിശ്ചയിച്ചു. അത് വെറുതെ പൊതിഞ്ഞതല്ല. ദേവഹിതം നോക്കി പൊതിഞ്ഞതാണ്. എല്ലാ മാസവും ശബരിമല നട തുറക്കാറില്ല. അതും പിന്നെ ദേവഹിതം നോക്കി തുറന്നതാണ്. അതിനു ബന്ധപ്പെട്ട ആളുകൾ ഒത്തുചേർന്നു തീരുമാനിച്ചതാണ്. ഇങ്ങിനെ തീരുമാനിച്ചാൽ പിന്നെ ഭക്തജനങ്ങൾക്ക് പിന്നെ ഈ കാര്യം നോക്കേണ്ട കാര്യമില്ല. അവരുടെ മനസിലെ പേടിയും അപ്രത്യക്ഷമാകും. ഇന്നലെ വരെ ശബരിമലയിൽ നിലനിന്ന അനുഷഠാനം മാറ്റുമ്പോൾ അതിനു സ്വാഭാവികമായും എതിർപ്പ് വരും. ആ എതിർപ്പ് മനസിലാക്കേണ്ടതുണ്ട്. സ്ത്രീകളെ വിളിച്ചു ശബരിമലയിൽ കയറ്റണം എന്ന് സുപ്രീംകോടതി പറഞ്ഞിട്ടില്ല. പിന്നെ സർക്കാർ എന്തിനാണ് ഈ തിടുക്കം കാട്ടുന്നത്. സ്ത്രീകളുടെ അവകാശത്തെ സംരക്ഷിക്കണം.
അതാണ് സുപ്രീം കോടതി പറഞ്ഞത്. സ്ത്രീകൾക്ക് കയറാം. പക്ഷെ ഇങ്ങിനെ ശബരിമല കയറാൻ മുഖ്യമന്ത്രിയുടെ വീട്ടിലെ സ്ത്രീകൾ എത്തുന്നുണ്ടോ. പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിലെ സ്ത്രീകൾ എത്തുന്നുണ്ടോ? അവർ വന്നാൽ അവർക്ക് സർക്കാർ സംരക്ഷണം നൽകില്ല? എന്തുകൊണ്ട് സ്ത്രീകൾ വരുന്നില്ല. ഇത് ആചാരമാണ്. ഈ ആചാരം മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും വീട്ടിലെ സ്ത്രീകൾക്ക് അറിയാം. അതാണ് അവർ വരാൻ ശ്രമിക്കാത്തത്. പക്ഷെ ഈ വിശ്വാസം മാറ്റാം. അതിനാണ് പ്രശ്ന പരിഹാരത്തിന് ദൈവഹിതം അറിയാം എന്ന് പറയുന്നത്. ശബരിമല പ്രശ്നത്തിൽ പ്രശ്ന പരിഹാരത്തിനുള്ള സാവകാശം സർക്കാർ ആർക്കും നൽകുന്നില്ല. സർക്കാർ ആണെങ്കിൽ അതിനു തയ്യാറാകാത്ത അവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. എന്തെങ്കിലും ഒരു സമാധാനത്തിന്റെ അന്തരീക്ഷം ഈ കാര്യത്തിൽ വരേണ്ടതുണ്ട്. സർക്കാർ പറയുന്നത് തന്ത്രിയല്ല സർക്കാർ ആണ് എല്ലാ കാര്യങ്ങളും ചെയ്യേണ്ടത് എന്നാണ്. പക്ഷെ ഇത് വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പ്രശ്നമാണ്. ക്ഷേത്രം തന്ത്രിക്ക് അരയിൽ കെട്ടാനുള്ള താക്കോൽ അല്ല എന്നാണ് സർക്കാർ പറയുന്നത്. സർക്കാരിനാണ് അധികാരം എന്നാണ് സർക്കാർ പറയുന്നത്. ഇതാണ് ശബരിമലയിൽ പ്രശ്ന പരിഹാരം വൈകിക്കുന്നത്. സർക്കാരിനല്ല ഇതിനു അധികാരം. ദേവസ്വം ബോർഡിനാണ്.
ക്ഷേത്രത്തിന്റെ ആചാരങ്ങളും ഭക്തരുടെ താത്പര്യവും സംരക്ഷിക്കും എന്ന് സത്യപ്രതിജ്ഞ ചെയ്തിട്ടാണ് ദേവസ്വം ബോർഡ് ഭാരവാഹികൾ അധികാരത്തിൽ ഏറുന്നത്. അപ്പോൾ ആചാരങ്ങൾ പാലിക്കാൻ കഴിയില്ലെങ്കിൽ ചുമതല ദേവസ്വം ബോർഡ് ഏറ്റെടുക്കാൻ പാടില്ല. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധിയും സർക്കാരുമൊന്നുമല്ല പ്രസക്തം. ദൈവഹിതമാണ്. ദൈവഹിതം അറിയണമെങ്കിൽ ദേവപ്രശ്നം വയ്ക്കണം. ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സംഘർഷം തുടരുന്നതിനാൽ ഇത് അവസാനിപ്പിക്കാൻ ദൈവ പ്രശ്നം വയ്ക്കലാണ് ഒരു പരിഹാരമാർഗം. ദേവപ്രശ്നം വയ്ക്കണമെങ്കിൽ തന്ത്രിയും പന്തളം കൊട്ടാരവും അഭിപ്രായ സമന്വയത്തിൽ എത്തണം. ദേവപ്രശ്നത്തിൽ തടസം ഇല്ലാ എന്ന് വന്നാൽ പിന്നെ പ്രശ്നങ്ങൾ ഉണ്ടാവില്ല. ഈ പരിഹാരമാർഗ്ഗത്തിന്റെ വഴിയിൽ സഞ്ചരിക്കാൻ ദേവസ്വം ബോർഡ് തയ്യാറാകണം.
സ്ത്രീപുരുഷ സമത്വമാണ് ആർഎസ്എസ് നിലപാട്
സമത്വ സങ്കൽപത്തിന്റെ വഴിയേയാണ് ആർഎസ്എസ് സഞ്ചരിക്കുന്നത്. ഈ സമത്വ സങ്കൽപ പ്രകാരം സ്ത്രീയും പുരുഷനും എല്ലായിടത്തും സമത്വം ആവശ്യമുണ്ട്. ക്ഷേത്രങ്ങളിലെ കാര്യമല്ല ഈ പറയുന്നത്. പുരുഷന് എത്താൻ പറ്റുന്ന എല്ലായിടത്തും സ്ത്രീയ്ക്കും എത്താം. ശബരിമല സ്ത്രീയ്ക്ക് ദർശനത്തിനു തടസ്സമുള്ള കാര്യമല്ല. പക്ഷെ അവിടെ നിയന്ത്രണമുണ്ട്. ഒരു പ്രത്യേക പ്രായത്തിൽ ഉള്ള സ്ത്രീകൾക്ക് ദർശനത്തിനു വിലക്കുണ്ട്. ആ പ്രായം കഴിഞ്ഞാൽ ദർശനം നടത്താൻ തടസമില്ല. സ്ത്രീകൾ വരാൻ പാടില്ല എന്ന ഒരു നിർബന്ധം ശബരിമലയിൽ ഇല്ല. ഇതു പ്രത്യേകം പരിഗണിക്കേണ്ട ആവശ്യമുണ്ട്. ക്ഷേത്രത്തിൽ പ്രതിഷ്ഠ നടത്തുമ്പോൾ തന്ത്രിക്ക് ഒരു സങ്കല്പമുണ്ട്. തന്ത്രിയും അവിടെ പ്രതിഷ്ഠിക്കപ്പെട്ട ക്ഷേത്ര ദേവനും തമ്മിൽ ഒരു കരാറുണ്ട്. ഇന്നയിന്ന പ്രശ്നം പാടില്ല. ഇന്നയിന്ന ആചാരം ആവാം എന്നിങ്ങനെ. അതൊരു നിയമം പോലെയാണ്. അതനുസരിച്ച് വേണം താന്ത്രിക്ക് കാര്യങ്ങൾ കൊണ്ട് നടക്കാൻ. അത് തെറ്റിക്കാൻ തന്ത്രിക്കും കഴിയില്ല. പ്രതിഷ്ഠയ്ക്ക് ഒരു സങ്കല്പമുണ്ട്
സങ്കൽപ്പത്തിനാണ് പ്രാധാന്യം. മണ്ണാറശാല അമ്പലത്തിൽ പൂജയ്ക്ക് സ്ത്രീയാണ്. ഒരു അമ്മയാണ് അവിടെ പൂജാരി. പൂജാരിയായാൽ അവർ ബാഹ്യമായ ബന്ധങ്ങൾ എല്ലാം വിടും. ആഹാരം വരെ മുറിയിൽ എത്തിക്കുകയാണ്. പുരുഷന്മാർക്ക് അവിടെ പൂജ പറ്റില്ല. അത് പക്ഷെ വിവേചനം എന്ന് പറയാൻ കഴിയില്ല. പുരുഷന്മാർ അവിടെ പോകുന്നു. തൊഴുന്നു. അത് ആചാരപരമാണ്. തളിപ്പറമ്പ് രാജ രാജേശ്വരി ക്ഷേത്രത്തിൽ പോയാൽ അവിടെ ആചാരമുണ്ട്. സന്ധ്യാ സമയത്തുള്ള പൂജ കഴിഞ്ഞാൽ മാത്രമേ അവിടെ സ്ത്രീകൾക്ക് പ്രവേശനമുള്ളൂ. ഇവിടെയൊന്നും വിവേചനമല്ല. ആചാരമാണ്. ആറ്റുകാൽ പൊങ്കാല സ്ത്രീകൾക്കാണ്. പുരുഷന്മാർക്കല്ല. ഇത് ഒരു സങ്കൽപ്പമാണ്. ഇങ്ങിനെ പറയാൻ കഴിയുമോ എന്ന് ആലോചിക്കണം.- ഗോപാലൻ കുട്ടി മാസ്്റ്റർ പറഞ്ഞു.
ശ്രീകോവിലിൽ തന്ത്രിക്ക് ആണ് പ്രവേശനം. എന്നാൽ എല്ലാവർക്കും ശ്രീകോവിലിനുള്ളിൽ പ്രവേശനം എന്ന് ആവശ്യമുയർത്തുമോ? ഇല്ലല്ലോ? താന്തിയും പൂജാരിയും മാത്രമാണ് ശ്രീകോവിലിനുള്ളിൽ കയറുന്നത്. അത് മാറ്റണം എന്നാരും പറയുന്നില്ലല്ലോ? ഇതെല്ലാം കണക്കിൽ എടുക്കേണ്ടതുണ്ട്. ഭരണഘടനയുടെ അവകാശം എന്ന് പറഞ്ഞിട്ട് ഇങ്ങിനെ കയറാൻ കഴിയില്ലല്ലോ? നമ്മൾ തിരഞ്ഞെടുത്ത മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്. ഈ മുഖ്യമന്ത്രിയുടെ ഓഫീസിൽ നമ്മൾ ഒന്ന് കയറണം എന്ന് വിചാരിച്ചാൽ കഴിയുമോ? നൂറു നിയന്ത്രണമാണ്. ആദ്യം വിളിച്ച് സന്ദർശന സമയം തീരുമാനിക്കണം. സന്ദർശനത്തിനു അനുമതി കിട്ടിയാൽ കിട്ടി. അത്രയല്ലേയുള്ളൂ. നമ്മുടെ മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്. ഒന്ന് കയറിച്ചെല്ലാം എന്ന് കരുതിയാൽ അത് കഴിയുന്ന കാര്യമല്ല. ഇതെല്ലാം നിലവിലെ രീതിയല്ലേ. ഒരു വ്യവസ്ഥയുണ്ട്. ഈ വ്യവസ്ഥ പാലിക്കണം. ഇതാണ് ആവശ്യപ്പെടുന്നത്.
തന്ത്രിയെ മാറ്റുക എന്നത് അസാധ്യമായ കാര്യം
ഇപ്പോൾ ശബരിമലയിൽ ആചാരപരമായ കാര്യമാണെങ്കിൽ അതിൽ മാറ്റം വരുത്താം. അതിനു ശ്രദ്ധ ചെലുത്തേണ്ടത് തന്ത്രിയും അതുമായി ബന്ധപ്പെട്ട ആളുകളുമാണ്. ക്ഷേത്രത്തിൽ നിയമ സംവിധാനമാണെങ്കിൽ അത് മാറ്റാൻ കഴിയില്ല. തന്ത്രിയെ മാറ്റുക എന്നത് സാധ്യമല്ലാത്ത കാര്യമാണ്. പ്രാണപ്രതിഷ്ഠ നടത്തിയ തന്ത്രിയും ആ തന്ത്രി കുടുംബത്തിലെ ആളുകളുമല്ലാതെ വേറെ ഒരു തന്ത്രിയെ ആരുടെ സമ്മതത്തിനു വയ്ക്കാൻ കഴിയില്ല. അത് ഒരു നിയമമാണ്, ക്ഷേത്രത്തിന്റെ ആചാരമല്ല. അത് ഓർക്കേണ്ടതുണ്ട്. പ്രാണപ്രതിഷ്ഠ നടത്തിയ ആൾ ആണ് തന്ത്രി. അദ്ദേഹത്തിന്റെ കുടുംബത്തിലെ ആൾക്ക് മാത്രമേ അവിടെ തന്ത്രി ആകാൻ കഴിയൂ. പൂജാരിയെ നമുക്ക് മാറ്റാൻ കഴിയും. അത് ആചാരത്തിന്റെ ഭാഗമാണ്. എന്നാൽ തന്ത്രി എന്ന് പറഞ്ഞാൽ ക്ഷേത്രത്തിലെ നിയമസംവിധാനത്തിന്റെ ഭാഗമാണ്, ആ തന്ത്രിയുടെ അനന്തരാവകാശിക്ക് മാത്രമേ താന്ത്രിക വൃത്തി ഏറ്റെടുക്കാൻ കഴിയൂ.
ശബരിമലയിൽ ഒരു പ്രായത്തിൽ ഉള്ള സ്ത്രീകൾക്ക് നിഷേധം വരുന്നത് ആചാരമല്ല. നിയമമാണ്. അത് മാറണമെങ്കിൽ തന്ത്രിയും പന്തളം രാജകുടുംബവും തീരുമാനിക്കണം..അതിനാണ് പ്രശ്നപരിഹാരത്തിന് പത്തുനിമിഷം മാത്രം മതിയെന്നും ദൈവഹിതം ആരായണമെന്നും ആർഎസ്എസ് ആവശ്യപ്പെടുന്നത്-ഗോപാലൻകുട്ടി മാസ്റ്റർ പറയുന്നു.
ശബരിമല യുവതീ പ്രവേശന കാര്യത്തിൽ സുപ്രീംകോടതി വിധി വന്നത് മുതൽ ഈ വിധിയെ പിന്തുണയ്ക്കുന്ന രീതിയിലാണ് കേന്ദ്ര ആർഎസ്എസ് നേതൃത്വം നീങ്ങിയത്. ആർഎസ്എസ് ചീഫ് മോഹൻ ഭാഗവതും ആർഎസ്എസ് ബുദ്ധികേന്ദ്രമായി തുടരുന്ന ആർ.ഹരിയും കേരളത്തിലെ ആർഎസ്എസ് ബുദ്ധികേന്ദ്രമായ ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആർ.സഞ്ജയനുമെല്ലാം സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നവരാണ്. ആർ.സഞ്ജയൻ കുറച്ചു കൂടി കടന്നു ബിജെപി മുഖപത്രമായ ജന്മഭൂമിയിൽ ശബരിമല യുവതീ പ്രവേശന വിഷയത്തെ അനുകൂലിച്ച് ലേഖനം എഴുതുകയും ചെയ്തിരുന്നു.
ഈ ലേഖനം വിവാദമാകുകയും ചെയ്തിരുന്നു. പക്ഷെ ആർഎസ്എസ് നിലപാട് ഒന്ന് തന്നെയാണ് ദേവപ്രശ്നം ഉയർത്തിക്കാട്ടി കേരളത്തിലെ ആർഎസ്എസിനെ നയിക്കുന്ന ഗോപാലൻകുട്ടി മാസ്റ്ററും ഇപ്പോൾ മറുനാടനോട് സാധൂകരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്