ഹരിവരാസനം കേൾക്കാൻ എത്തിയതെന്ന് പറഞ്ഞ് ജഡ്ജിയോട് മാപ്പ് പറയാൻ ആണ് പോയതെന്ന് കോടതി പരമാർശത്തിലൂടെ വ്യക്തമായതോടെ നാണക്കേട് മാറ്റാൻ വീണ്ടും ദർശനത്തിനായി യതീഷ് ചന്ദ്ര; ശബരിമല ഡ്യൂട്ടി അവസാനിക്കും മുമ്പ് അയ്യപ്പനെ വണങ്ങി ഹരിവരാസനം കേട്ട് യുവ ഐപിഎസുകാരന്റെ മടക്കം; സംഘർഷഭരിതമാല്ലാത്ത നാമജപ പ്രതിഷേധങ്ങളോടെ ഇന്നലെ രാത്രി കടന്നു പോയി
മറുനാടൻ മലയാളി ബ്യൂറോ
സന്നിധാനം: ദർശനത്തിനെത്തിയ ഹൈക്കോടതി ജഡ്ജിയെ ശബരിമലയിൽ തടഞ്ഞതായി ഹൈക്കോടതി വ്യക്തമാക്കിയതോടെ അഴിഞ്ഞ് വീണത് യതീഷ് ചന്ദ്ര ഐപിഎസിന്റെ ഇമേജായിരുന്നു. പേരു പറയാതെയായിരുന്നു വിമർശനമെങ്കിലും യതീഷ് ചന്ദ്ര ജഡ്ജിയെ അപമാനിച്ചുവെന്ന മറുനാടൻ വാർത്ത ഇതോടെ സ്ഥിരീകരിക്കപ്പെട്ടു. ഈ ഐ.പി.എസ്. ഉദ്യോഗസ്ഥനെതിരേ കേസെടുക്കാൻ ഒരുങ്ങിയതാണ്. വ്യക്തിപരമായി കേസിൽ കക്ഷിയാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ, ദർശനത്തിനുപോയ ജഡ്ജി തുടർനടപടി വേണ്ടെന്നും പൊലീസുദ്യോഗസ്ഥൻ മാപ്പുപറഞ്ഞെന്നും കോടതി വ്യക്തമാക്കി. ഇതോടെ രണ്ട് ദിവസം മുമ്പ് യതീഷ് ചന്ദ്ര സന്നിധാനത്ത് എത്തിയത് മാപ്പു പറയാനാണെന്നും തെളിഞ്ഞു. ഇതോടെ വീണ്ടും യുവ പൊലീസ് ഓഫീസർ മല ചവിട്ടി. അയ്യപ്പന് മുന്നിലെത്തി. ഇന്നലെ രാത്രി ഹരിവരാസനം ചൊല്ലിയാണ് യതീഷ് ചന്ദ്ര സന്നിധാനത്ത് നിന്ന് മടങ്ങിയത്.
രാത്രി ഹരിവരാസനം പാടി നട അടയ്ക്കുന്ന സമയത്താണ് യതീഷ് ചന്ദ്ര ദർശനത്തിനെത്തിയത്. 30ന് യതീഷ് ചന്ദ്രയുടെ ഡ്യൂട്ടി അവസാനിക്കാനിരിക്കെയാണ് അദ്ദേഹം ദർശനത്തിനായി എത്തിയത്. മാധ്യമങ്ങളോട് പ്രതികരണം ഒഴിവാക്കി. ഹൈക്കോടതി പരമാർശത്തിലും ഒന്നും പറഞ്ഞില്ല. തൊഴുത ശേഷം മാധ്യമങ്ങളെ ഒഴിവാക്കാൻ മാളികപുറം വഴി തിരിച്ചു പോയി. സോപാനത്ത് ദീർഘനേരം പ്രാർത്ഥനയും നടത്തിയാണ് മടക്കം. ഏതായാലും ഉടൻ യതീഷ് ചന്ദ്ര മല ഇറങ്ങുമെന്നാണഅ സൂചന. ഹൈക്കോടതി നടത്തിയ പരമാർശങ്ങൾ യതീഷ് ചന്ദ്രയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെ തടഞ്ഞതിലൂടെ സൈബർ ലോകത്ത് യതീഷ് ചന്ദ്ര താരമായി. ഇതിനിടെയാണ് ജഡ്ജിയെ തടഞ്ഞ വിവാദം എല്ലാം തകർക്കാനായി എത്തിയത്. ഈ സാഹചര്യത്തിലാണ് വീണ്ടും യതീഷ് മല ചവിട്ടിയെത്തിയത്.
ഇന്നലെയും സന്നിധാനത്ത് നാമജപം നടന്നു. രാത്രി ഒൻപതരയോടെ പ്രതിഷേധക്കാർ തന്നെയാണ് നാമജപം നടത്തിയത്. എന്നാൽ ശരണം വിളി മാത്രം നിറയുന്ന നാമജപത്തെ പൊലീസ് മൃദു സമീപനത്തോടെ നേരിട്ടു. അതുകൊണ്ട് തന്നെ പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. ഇതിനിടെയാണ് ഹരിവരാസനം തൊഴാൻ യതീഷ് എത്തിയത്. പ്രതിഷേധക്കാരുടെ അടുത്തൊന്നും യതീഷ് പോയതുമില്ല. സന്നിധാനത്ത് നിന്ന് ഭക്ഷണം കഴിച്ചായിരുന്നു മടക്കം. ഹരിവരാസനം പാടി നട അടയ്ക്കുന്നതിന് തൊട്ടു മുമ്പാണ് യതീഷ് ദർശനം നടത്തിയത്.
ഒമ്പത് മണിയോടെ സന്നിധാനത്ത് എത്തിയ യതീഷ് ചന്ദ്ര സന്നിധാനത്ത് ചുമതലയുള്ള ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. അതിനിടയിൽ മാളികപ്പുറം ക്ഷേത്രത്തിന് താഴെ നാമജപപ്രതിഷേധം ആരംഭിച്ചു. നൂറ്റി അമ്പതിലധികം ആളുകളാണ് നാമജപപ്രതിഷേധത്തിൽ പങ്കെടുത്തത്. അനിഷ്ടസംഭവങ്ങളുണ്ടാകാതിരിക്കാൻ കനത്ത സുരക്ഷാ ക്രമീകരണങ്ങളാണ് പൊലീസ് ഏർപ്പെടുത്തിയത്. ഹരിവരാസനം ആരംഭിച്ചതോടെ ഗസ്റ്റ് ഹൗസിലുണ്ടായിരുന്ന യതീഷ് ചന്ദ്ര സന്നിധാനത്ത് ദർശനം നടത്താൻ എത്തി. മാധ്യമങ്ങൾ കാത്തു നിന്നെങ്കിലും ഒന്നും പറയാനില്ലെന്നായിരുന്നു യതീഷ് ചന്ദ്രയുടെ മറുപടി. പിന്നീട് രാത്രി ഒരു മണിയോടെ യതീഷ് ചന്ദ്രയും മറ്റ് ഉദ്യോഗസ്ഥരും സന്നിധാനത്ത് നിന്ന് നിലയ്ക്കലിലേക്ക് മടങ്ങി. ഈ മാസം 30 വരെയാണ് യതീഷ് ചന്ദ്രയ്ക്ക് നിലയ്ക്കലിൽ ക്രമസമാധാന ചുമതല ഉള്ളത്.
ഹരിവരാസനം ചൊല്ലി നട അടയ്ക്കുന്നതിന് തൊട്ടു മുമ്പാണ് അദ്ദേഹം സന്നിധാനത്ത് എത്തിയത്.10.45 ഓടെ സോപാനത്തിന്റെ ഓരം ചേർന്നു നിന്ന യതീഷ്ചന്ദ്ര നടഅടയ്ക്കാൻ നിമിഷങ്ങളുള്ളപ്പോഴാണ് തൊഴു കൈകളോടെ മുന്നിലേക്ക് വന്നത്.നട അടച്ചയുടൻ പടിഞ്ഞാറെ നടവഴി താഴേക്ക് ഇറങ്ങിയാണ് അദ്ദേഹം പോയത്.മാധ്യമ പ്രവർത്തകരുടെ വൻ നിര കാത്തു നിന്നെങ്കിലും ആർക്കും അദ്ദേഹം പിടികൊടുത്തില്ല.
ഉദ്യോഗസ്ഥൻ മാപ്പുപറഞ്ഞ് കരയുന്ന അവസ്ഥയിലായിരുന്നുവെന്ന് ഹൈക്കോടതി
ഹൈക്കോടതിയിലെ പരാമർശങ്ങൾ യതീഷ് ചന്ദ്രയ്ക്ക് കടുത്ത തിരിച്ചടിയാണ്. ഉദ്യോഗസ്ഥൻ മാപ്പുപറഞ്ഞ് കരയുന്ന അവസ്ഥയിലായിരുന്നു. അതിനാൽ തുടർനടപടി വേണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. അതിനാലാണ് നടപടി വേണ്ടെന്നുവെച്ചത്. ഉദ്യോഗസ്ഥന്റെ പേരു പറയുന്നില്ല. ഒരുദ്യോഗസ്ഥന്റെ കരിയർ നശിപ്പിക്കാൻ കോടതി ആഗ്രഹിക്കുന്നില്ല. സേനയിൽ വേറെ ഉദ്യോഗസ്ഥരെ നിയമിക്കാൻ കിട്ടിയില്ലേയെന്നും ഹൈക്കോടതി വാക്കാൽ ചോദിച്ചു. ഈ ഐ.പി.എസ് ഉദ്യോഗസ്ഥനെ വ്യക്തിപരമായി കേസിൽ കക്ഷിയാക്കാനും തീരുമാനിച്ചിരുന്നു. എന്നാൽ ദർശനത്തിനു പോയ ജഡ്ജി തുടർ നടപടി വേണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥൻ മാപ്പുപറഞ്ഞെന്നും അയാൾ കരയുന്ന അവസ്ഥയിലെത്തിയെന്നും വ്യക്തമാക്കി. ഈ പരമാർശത്തിൽ സർക്കാരും വെട്ടിലായി. ഹൈക്കോടതിയിൽ നിന്ന് സർക്കാരിന് ആശ്വാസം കിട്ടാത്തത് യതീഷ് ചന്ദ്രയുടെ അബദ്ധം മൂലമാണെന്നും സർക്കാർ വിലയിരുത്തുന്നുണ്ട്.
ഇതോടെ ശബരിമല വിഷയത്തിൽ പൊലീസിന്റെ പല നടപടികളിലും ഹൈക്കോടതിക്ക് അതൃപ്തി പ്രകടിപ്പിച്ചു. നവംബർ 16-ന് സന്നിധാനത്തെ മുറികൾ പൂട്ടി താക്കോൽ കൈമാറാനും അന്നദാന കൗണ്ടറും പ്രസാദം കൗണ്ടറും രാത്രി പത്തുമണിയോടെ അടയ്ക്കാനുമായിരുന്നു സർക്കുലറുകൾ. അവ ആരുടെ നിർദ്ദേശപ്രകാരമായിരുന്നെന്നും എന്തിനായിരുന്നെന്നും കോടതി ചോദിച്ചു. ദേവസ്വംബോർഡിന് പൊലീസ് നൽകിയ ഈ ഉത്തരവുകളെക്കുറിച്ച് സംസ്ഥാന പൊലീസ് മേധാവി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പരാമർശമില്ല. അഡ്വക്കേറ്റ് ജനറലിനെ(എ.ജി.) അറിയിച്ചിട്ടുമില്ല. ഇതിന്റെ പകർപ്പ് കോടതിയാണ് എ.ജി.ക്കു കൈമാറിയത്. ഈ സാഹചര്യം പരിതാപകരമാണെന്ന് കോടതി കുറ്റപ്പെടുത്തി. സുരക്ഷയുടെ ഭാഗമായാണ് സർക്കുലറുകൾ നൽകിയതെന്ന് എ.ജി. വിശദീകരിച്ചു. ഇവ അന്നുതന്നെ പിൻവലിച്ചെന്നും അദ്ദേഹം പറഞ്ഞു. രാത്രി 11-ന് നടയടച്ചശേഷം ഭക്തർക്ക് ഭക്ഷണമൊന്നും ലഭിക്കാത്ത സാഹചര്യമുണ്ടായി. ഇത് അവരെ പരിഭ്രാന്തരാക്കില്ലേയെന്ന് കോടതി വാക്കാൽ ചോദിച്ചു.
ശബരിമലയിൽ പ്രവർത്തിച്ചു പരിചയമുള്ളവരെയും വനിതാ ഐ.പി.എസ്. ഉദ്യോഗസ്ഥരെയും നിയോഗിക്കണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇത് നടപ്പാക്കിയതായി പറയുന്നില്ല. അതൊന്നും കൂടുതലായി പരിശോധിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. പൊലീസിനെതിരായ ഹൈക്കോടതിയുടെ പരാമർശങ്ങൾക്കെതിരേ ഐ.പി.എസ്. അസോസിയേഷന്റെ പ്രമേയമുണ്ടെന്ന് ഹർജിക്കാരിലൊരാൾ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. കോടതിനടപടികളിൽ ഇടപെടാത്തിടത്തോളം ആ വിഷയം പരിഗണിക്കുന്നില്ലെന്ന് ഡിവിഷൻ ബെഞ്ച് പറഞ്ഞു. പ്രതികൂല പരാമർശങ്ങൾക്കെതിരേ സർക്കാർ സുപ്രീംകോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടിയപ്പോൾ ഇതിൽ ആകുലപ്പെടുന്നതെന്തിനാണെന്ന് കോടതി ചോദിച്ചു. സർക്കാരിന് നിയമാനുസൃത മേൽനടപടികൾ സ്വീകരിക്കാൻ തടസ്സമില്ലെന്നും കോടതി പറഞ്ഞു.
സുപ്രീംകോടതി വിധി നടപ്പാക്കാൻ ബാധ്യതയുണ്ടെന്നും ഇതിനെതിരേയുള്ള പ്രതിഷേധങ്ങൾ തടയാനാണ് ശബരിമലയിൽ നിയന്ത്രണം ഏർപ്പെടുത്തിയതെന്നും സർക്കാർ ബോധിപ്പിച്ചു. ഭക്തർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന നിയന്ത്രണമില്ലെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. പ്രതിഷേധക്കാരെ തടയാനാണ് നടപടിയെടുത്തതെന്നും സർക്കാരിനുവേണ്ടി ഹാജരായ എ.ജി. വ്യക്തമാക്കി. സുഗമമായ ദർശനത്തിന് തടസ്സമില്ല. നിരോധനാജ്ഞ ലംഘിച്ച് നാമജപത്തിന്റെ മറവിൽ പ്രതിഷേധിക്കുന്നവർക്കെതിരേ നടപടിയെടുത്തു. സുപ്രീംകോടതി വിധിയനുസരിച്ച് ദർശനത്തിന് അനുമതി തേടിയ യുവതികൾക്ക് സംരക്ഷണം നൽകി. പ്രതിഷേധക്കാരുടെ എതിർപ്പുകാരണം യുവതികൾക്ക് ദർശനം സാധ്യമായില്ലെന്നും കോടതിയെ സർക്കാർ ബോധിപ്പിച്ചിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍