പത്തനംതിട്ടയിൽ നിന്നും ബസിൽ കയറുമ്പോൾ വെറും നാലു പേർ മാത്രം; പമ്പാ ഗണപതിയുടെ മുന്നിൽ എന്നും കത്തി നിൽക്കുന്ന കർപ്പൂര ആഴിയിൽ ഒരു തരി കനൽ പോലും ഇല്ല; മരക്കൂട്ടത്തും, ശബരി പീഠത്തിലും ഒക്കെ സാധാരണ മാസ പൂജ സമയത്ത് ഉള്ള അത്രത്തോളും അയ്യപ്പന്മാരെ ഉള്ളു; ആൾ ഒഴിഞ്ഞ നടപ്പന്തലിൽ നിറയെ കാക്കി ഇട്ട പൊലീസുകാർ മാത്രം; ശ്രീകോവിലിനു സമീപം പോയി തൊഴുവാനും ശ്രീകോവിലിൽ നിന്നും നേരിൽ പ്രസാദം വാങ്ങാനും സാധിച്ചു: പ്രതിഷേധങ്ങൾ കത്തി നിൽക്കുമ്പോൾ ഭഗവാനെ കണ്ടു മടങ്ങിയ ഒരു ഭക്തൻ എഴുതുന്നു
ഗിരീഷ് കല്ലൂപ്പാറ
കഴിഞ്ഞ രണ്ടര പതിറ്റാണ്ടിലധികമായി അയ്യപ്പ കൃപയാൽ മുടങ്ങാതെ ശബരിമല ദർശനം നടത്തുന്ന ഒരു അയ്യപ്പഭക്തനാണ് ഞാൻ. ഇക്കുറി ശബരിമല സന്ദർശിച്ചപ്പോൾ എനിക്ക് തോന്നിയ അനുഭവങ്ങൾ ആണ് ഇവിടെ കുറിക്കുന്നത്. കഴിഞ്ഞ വർഷവും ഇതേ ദിവസം തന്നെയാണ് ഞാൻ ദർശനം നടത്തിയത്. മുൻവർഷങ്ങളിലെപ്പോലെ പത്തനംതിട്ട ബസ് സ്റ്റാൻഡിലെത്തി, അവിടെ ഉള്ള പമ്പാ ബസ്സിൽ കയറിയപ്പോൾ ആകെ നാല് പേർ മാത്രമേ ഉള്ളൂ... ബസ് നിറയുമ്പോൾ മാത്രമാണല്ലോ പമ്പയിലേക്ക് സർവീസ് നടത്തുക. മുൻ വർഷവും ഇതേ സമയത്ത് എത്തി ഏകദേശം 10 മിനിറ്റിനകം ബസ് നിറഞ്ഞ് പമ്പയിലേക്ക് പുറപ്പെട്ടു. ഇക്കുറി ഏകദേശം ഒരു മണിക്കൂർ ആയപ്പോൾ 25 പേരുമായി ആണ് ബസ് പുറപ്പെട്ടത്.
കഴിഞ്ഞ വർഷം ഏകദേശം പന്ത്രണ്ട് ദിവസംകൊണ്ട് 30 ഡ്യൂട്ടി ചെയ്യാൻ സാധിച്ചതായി കണ്ടക്ടർ പറഞ്ഞു. എന്നാൽ ഇക്കുറി 14 ദിവസമായിട്ടും ആകെ 10 ഡ്യൂട്ടി ആയുള്ളൂ എന്നും വേദനയോടെ അദ്ദേഹം പറഞ്ഞു.
ഇതിൽതന്നെ കുറച്ചുപേർ അവിടെയുള്ള ഉദ്യോഗസ്ഥരും കച്ചവടക്കാരും പിന്നെ ഒന്നുരണ്ടുപേർ ഇടയ്ക്ക് ഇറങ്ങാനുള്ള വരുമായിരുന്നു. നിലയ്ക്കൽ ഇടത്താവളത്തിൽ എത്തിയപ്പോൾ ബസ് നിറഞ്ഞു. അയ്യപ്പന്മാരുടെ സൗകര്യാർത്ഥം ആവാം അവിടെ ലോഫ്‌ളോർ ബസുകളും എസി ബസുകളുമാണ് കാണുവാൻ സാധിച്ചത്. മറ്റെങ്ങും നിരക്ക് വർധിച്ചു ഇല്ലെങ്കിൽ പോലും പത്തനംതിട്ടയിൽ നിന്നും പമ്പയിലേക്ക് ചാർജ് 100 രൂപയാക്കി. നമ്മുടെ സർക്കാർ ബസ് അല്ലേ, നന്നാവണമെങ്കിൽ നന്നാവട്ടെ.
പ്രളയം സംഹാരതാണ്ഡവമാടിയ പമ്പയിൽ ചിത്രങ്ങളിലും മറ്റും കാണുന്ന പോലെ, ഒരു യുദ്ധം കഴിഞ്ഞ അവസ്ഥ. ബലി പുരകളിൽ ആണ് ആദ്യമെത്തിയത്. മുൻപ് തിങ്ങിനിറഞ്ഞിരുന്ന അവിടം, ശിവരാത്രി കഴിഞ്ഞ ആലുവ മണപ്പുറം പോലെ.
പമ്പാ ഗണപതിയുടെ മുന്നിൽ എന്നും കത്തി നിൽക്കുന്ന, കർപ്പൂര ആഴിയിൽ, ഒരു തരി കനൽ പോലും ഇല്ല. പമ്പ മുതൽ എവിടെയും പൊലീസ് ഉദ്യോഗസ്ഥരുടെ വർധിത സാന്നിധ്യം കാണാനുണ്ട്. തീർത്ഥാടകർ വളരെ കുറവാണെങ്കിലും, മുൻ വർഷങ്ങളിൽ ഉള്ളതിന്റെ വളരെ ഇരട്ടി, പൊലീസുകാരുണ്ട്. വിർച്വൽ ക്യൂ സിസ്റ്റം വഴി ബുക്ക് ചെയ്തവരുടെ പരിശോധനയും ഗണപതി കോവിലിനു സമീപം ആണ്. സേവന സന്നദ്ധരായ ഉദ്യോഗസ്ഥർ അവിടെ ഉണ്ട്. നീലിമല കയറുമ്പോൾ, മുൻവർഷങ്ങളിൽ ഉള്ള പോലെ കുടിവെള്ള വിതരണം നന്നായി നടക്കുന്നുണ്ട്. മരക്കൂട്ടത്തും, ശബരി പീഠത്തിലും ഒക്കെ സാധാരണ മാസ പൂജ സമയത്ത് ഉള്ള അത്രത്തോളും അയ്യപ്പന്മാരെ ഉള്ളു. ആൾ ഒഴിഞ്ഞ ശരണ വീഥികൾ കാണുമ്പോൾ എവിടെയോ ഒരു വേദന.
സന്നിധാനത്ത് ഏകദേശം 8 മണിക്ക് എത്തുമ്പോൾ ആൾ ഒഴിഞ്ഞ നടപ്പന്തൽ, എങ്കിലും കാക്കി ഇട്ട ധാരാളം പൊലീസ് സ്വാമിമാരെ കാണാൻ സാധിച്ചു. (പൊലീസ് സ്വാമിമാർ എന്നു പറയാമോയെന്നു അറിയില്ല). കഴിഞ്ഞ വർഷം ഇതേ സമയത്ത്, ഏകദേശം ഒരു മണിക്കൂർ കാത്ത് നിന്നാണ് പടി ചവിട്ടാൻ സാധിച്ചത്. പടിതൊട്ടു 'വന്ദനമേ.... ശരണമയ്യപ്പ' എന്നു ശരണം വിളിക്കുന്ന ഓരോ അയ്യപ്പ ഭക്തന്റെ ആഗ്രഹമാണ്, ഓരോ പടിയിലും നമസ്‌കരിച്ചു കയറുക എന്നത്. അത് സാധ്യമാക്കി തന്ന അധികാരികളോട് നന്ദി പറയേണ്ടതല്ലേ? ഒരു തിരക്കും ഇല്ലാതെ, മണ്ഡല കാലത്ത് ദർശനം, അതിലും ഉപരിയായി ശ്രീകോവിലിനു സമീപം പോയി തൊഴുവാനും ശ്രീകോവിലിൽ നിന്നും നേരിൽ പ്രസാദം വാങ്ങാനും സാധിച്ചു. മണ്ഡല കാലത്ത് ഇത്ര ശാന്തമായ ദർശന ത്തിനു അനുകൂല സാഹചര്യം ഒരുക്കിയ ദേവസ്വം ബോർഡിനോട് നന്ദി പറയാൻ എന്തോ, പഴകിയ മനസ്സിന് സാധിക്കുന്നില്ല.
മാളികപ്പുറത്തമ്മയെയും ഉപദേവതകളെയും വണങ്ങി, അന്നദാനം കഴിച്ചു, ആ മണ്ഡപത്തിനു മുകളിൽ വിരിവെച്ചു.
വാവർ നടയുടെ മുന്നിൽ പൊലീസ് സ്വാമിമാർ, പൂർണ യൂണിഫോമിൽ, നിരന്നു നിൽക്കുന്നു. തലേ ദിവസം അവിടെ നാമജപം നടന്നതുകൊണ്ടാവും, അവിടെ അധിക സമയം നിൽക്കാൻ അനുവദിക്കുന്നില്ല. അവരുടെ പെരുമാറ്റവും നല്ല രീതിയിൽ തന്നെയാണ്. എന്നാൽ അവിടെ അധിക നേരം ഇരിക്കാനോ, നിൽക്കാനോ അനുവദിക്കില്ലന്നു പറഞ്ഞപ്പോൾ, മുൻവർഷം അവിടെ കൂടിയിരുന്നു നെയ്‌ത്തേങ്ങ പൊട്ടിച്ച്, അഭിഷേകത്തിനു തയ്യാറാവുന്ന അയ്യപ്പന്മാരെ, അവിടെ ഇരുന്നു കർപ്പൂരം കത്തിച്ചു ശരണം വിളിച്ചിരുന്ന പ്രത്യേകിച്ചും ഇതരസംസ്ഥാന അയ്യപ്പന്മാരുടെ ചിത്രം മനസിലൂടെ കടന്നു പോയി. അപ്പുറത്തുള്ള ഒരിക്കലും തിരക്കൊഴിഞ്ഞ കണ്ടിട്ടില്ലാത്ത അപ്പം അരവണ കൗണ്ടറിനു സമീപം നാമമാത്രമായ ഭക്തരും പൊലീസ് സ്വാമിമാരും.
അവിടെ വെച്ചു, നെയ്‌ത്തേങ്ങ പൊട്ടിച്ച്, നെയ്യു പാത്രത്തിലേക്കു പകരാൻ നോക്കിയപ്പോൾ, പൊലീസ് ഉദ്യോഗസ്ഥൻ വന്നു. സർ, ഇവിടെ വെച്ചു നെയ്‌ത്തേങ്ങ പൊട്ടിക്കരുതെന്നും, അതിനായി മാളികപ്പുറത്തിനു സമീപം പോകണം എന്നും അല്ലെങ്കിൽ ഓഫീസറോട് അനുവാദം വാങ്ങാൻ ഓഫീസറ് കാട്ടിത്തരികയും ചെയ്തു. അപ്രകാരം ഓഫീസറെ സമീപിച്ചു, തിരക്ക് ഇല്ലാത്തതു കൊണ്ടാവും, അദ്ദേഹത്തിന്റെ അനുവാദത്തോടെ ഞങ്ങൾ ഇരുവരും നെയ്യ് വേർതിരിച്ച്, നാളികേരത്തിൽ പാതി യജ്ഞകുണ്ഡത്തിൽ സമർപ്പിച്ചു. എല്ലാം വിഴുങ്ങും വണ്ണം ഹുങ്കാരത്തോടെ ഉയർന്നു കത്തിയിരുന്ന ആഴി, യുവതി പ്രവേശനത്തിലെ ചിലരുടെ വേണ്ടണം, നിലപാടുപോലെ കത്തണോ അണയണമോ എന്ന പോലെ ആണ് കത്തുന്നത്. മുൻപ് അതിനു സമീപം, ചൂടുകൊണ്ട് നിൽക്കാൻ സാധിക്കയില്ലായിരുന്നു.
ഇത് എഴുതാൻ കാരണം, ചില സ്ഥലങ്ങളിൽ പൊലീസ് വക നിയന്ത്രണം ഉണ്ട്. അവർ അത് ഉറപ്പു വരുത്തുന്നുമുണ്ട്. സാഹചര്യം അനുസരിച്ചു ഓഫീസർമാർ അതിൽ ഇളവ് അനുവദിക്കുന്നുമുണ്ട്. എന്നാൽ അന്യദേശത്തു നിന്നും ഒക്കെ വരുന്ന അയ്യപ്പന്മാർ, യൂണിഫോം ഇട്ട ഒരു പൊലീസുകാരൻ, അദ്ദേഹത്തിന് കിട്ടിയ നിർദ്ദേശ പ്രകാരം, (ആരും അവിടെ ഇല്ലെങ്കിൽ പോലും) ഇരിക്കരുത് എന്നു പറയുമ്പോൾ അവർ നാട്ടിൽ ചെന്ന് പറയുന്നത് എന്താവും? പൊലീസുകാർ പലയിടത്തും ഇരിക്കാൻ പോലും സമ്മതിക്കില്ല, എന്നാവില്ലേ? അത് പോലെ മുൻകാലങ്ങളിൽ, നമ്മളിൽ ഒരാൾ ആയി, സ്വാമി എന്നു വിളിച്ചവർ, സർ എന്നു വിളിക്കുമ്പോ, അത് ഒരു മാറ്റം ആണ്, തത്വമസി യുടെ മണ്ണിൽ ആശാസൃമല്ലാത്ത മാറ്റം. ( അവരുടെ പെരുമാറ്റം വളരെ നല്ലതാണ്, ശബരിമലയിൽ പരസ്പരം സ്വാമി എന്നു വിളിച്ചാൽ പോരെ? സ്വാമി വിളി ആരെയാണ് അലോസരപ്പെടുത്തുന്നത്).
സാധാരണ പോലെ പലസ്ഥലത്തും നാമ ജപയജ്ഞം കണ്ടു. അന്ന് മാളികപ്പുറത്തിന് സമീപം ആയിരുന്നു ഭജന. എന്നാൽ വലിയ നടപ്പന്തലിൽ ആരെയും കണ്ടില്ല, ആ സ്റ്റേജിലും. തലേ ദിവസം, വാവർ സ്വാമി നടയുടെ മുന്നിൽ ശരണം വിളിച്ചവരെ അറസ്റ്റ് ചെയ്തതുകൊണ്ടാവാം, അന്ന് അവിടെ ഇരിക്കാൻ ആരെയും അനുവദിച്ചില്ല. തലേ ദിവസം ആ ശരണം വിളിയും അറസ്റ്റും തത്സമയം കണ്ട, സുഹൃത്തുക്കളിൽ പലരും വിളിച്ചു, ശബരിമല യാത്ര നീട്ടിവെയ്ക്കരുതോ എന്നു ചോദിച്ചതും സ്മരിക്കുന്നു. ഹരിവരാസനത്തിനു ശേഷം, അറസ്റ്റ് എന്നത് പുതിയ ആചാരം ആവുമോ എന്ന് ഭയന്നിരുന്നെങ്കിലും, ഞാൻ പോയ ദിവസം അറസ്റ്റ് ഉണ്ടായില്ല.
ഇത്രയും അയ്യപ്പന്മാരെ വലയം തീർത്തു, അറസ്റ്റ് ചെയ്തു പമ്പ വരെ എത്തിച്ചു, ഈ പൊലീസ്സ് കാർ വീണ്ടും ഡ്യൂട്ടി ചെയ്യാൻ മുകളിലേക് പോകേണ്ട അവരുടെ കഷ്ടപ്പാട് എങ്കിലും അറസ്റ്റിനു നിർദ്ദേശം നൽകുന്നവർ ഓർത്തിരുന്നെങ്കിൽ എന്നു ചിന്തിച്ചു പോകുന്നു.
ശരണം വിളിച്ചതിന് ആരുടെയോ നിർദ്ദേശപ്രകാരം ഇങ്ങനെ താഴേക്ക് ഇന്ന് അയ്യപ്പന്മാരെ കാണുമ്പോൾ മാന്യത മറ്റുള്ളവരുടെ മനസ്സിൽ ഉണ്ടാകുന്ന വേദന എങ്കിലും മനസ്സിലാക്കിയാൽ നന്നായിരുന്നു. പിന്നീട് ന്യായീകരിക്കാൻ പറയുന്നത് അവർ സംഘപരിവാർ ആണ് എന്നതാണ്. സംഘപരിവാറിന് നാമം ജപിച്ചു കൂടെ?
വലിയ നടപ്പന്തൽ സൂന്യമായി കിടക്കുമ്പോൾ, അത്ര സൗകര്യം ഇല്ലത്തുടത്തു വിരിവെയ്‌ക്കേണ്ടി വരുന്നുണ്ട്.
ഭക്തജനങ്ങളുടെ എണ്ണതിലെ കുറവു വലിയ പ്രത്യാഘാതം ഉണ്ടാക്കും എന്ന് മനസ്സിലാക്കി പരിശോധിച്ച് അതിന്റെ പരിഹാരങ്ങൾ കാണണം.
അവിടെ കലാപ അന്തരീക്ഷമല്ല ഉള്ളതെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തണം.
ഈ മണ്ഡലകാലം കഴിയുംവരെ എങ്കിലും തൽസ്ഥിതി തുടരുവാനുള്ള തീരുമാനം എടുക്കേണ്ടതാണ്.
പൊലീസിന് പൂർണ്ണ യൂണിഫോം നൽകിയതിന് പകരം മരക്കൂട്ടത്തിനു മുകളിൽ എങ്കിലും മുൻവർഷങ്ങളിലെ പോലെയുള്ള യൂണിഫോം ആക്കണം. പരസ്പര സംബോധന മുൻപത്തെ പോലെ സ്വാമി എന്നാക്കി മാറ്റണം.
അതിനായി അനാവശ്യമായി വെച്ചിരിക്കുന്ന ബാരിക്കേഡുകൾ നീക്കുകയും പൊലീസിനെ എണ്ണം കുറയ്ക്കുകയും ചെയ്യണം.
ഇത്തരം കാര്യങ്ങൾക്ക് ദൃശ്യ മാധ്യമങ്ങളിലൂടെയും മറ്റും പരമാവധി പ്രചരണം നൽകണം . അതായത് ശബരിമലയിൽ സമാധാന അന്തരീക്ഷം ആണ് ഉള്ളത് എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തണം.
സന്നിധാനത്ത് ശരണംവിളിയുടെ റെക്കോർഡ് എല്ലാ സമയത്തും ഇടുകയും എവിടെയും ശരണം വിളിക്കാൻ പറ്റുന്ന സാഹചര്യം സൃഷ്ടിച്ച് അതിലൂടെ ഭക്തിപരമായ അന്തരീക്ഷം സൃഷ്ടിക്കപ്പെടണം.
സന്നിധാനത്ത് പലസ്ഥലത്തും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് മറ്റും മുൻകാലങ്ങളിൽ ഉണ്ടായ അനുഭവം മുൻനിർത്തി ആയിരിക്കുമല്ലോ? പമ്പ മുതൽ മുകളിലേക്ക് ഇപ്പോൾ പൂർണ്ണമായും പൊലീസിനെ നിയന്ത്രണത്തിലാണ്. യുവതികൾ എത്തിയാൽ തടയാൻ സാധ്യതയുമുണ്ട്. ഏതെങ്കിലും യുവതി പമ്പയിൽ എത്തിയാൽ മാത്രം ഇപ്പോഴുള്ള നിയന്ത്രണം ഏർപ്പെടുത്തിയാൽ പോരെ? എന്നെങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്ന ഒരു അതിഥിയെ കാത്ത്, ഇന്ന് വന്നുകൊണ്ടിരിക്കുന്ന ആബാലവൃദ്ധം ജനങ്ങളെ കഷ്ടപ്പെടുത്തണോ? നാമമാത്രമായ ആർക്കോ വേണ്ടി കഷ്ടപ്പെട്ട് വ്രതമെടുത്ത് വരുന്ന കുറേ പേരെ ദ്രോഹിക്കുകയും അല്ലെങ്കിൽ അവിടെ അത്തരത്തിലൊരു സാഹചര്യം ഉണ്ട് എന്ന ഭീതി വളർത്തുകയും ചെയ്യുന്നത് ആശാസ്യമല്ല.
ഇവിടേക്ക് വരുന്ന വാഹനങ്ങളിൽ ഇന്ധനം നിറക്കുമ്പോൾ ലഭിക്കുന്ന നികുതി തുകയുടെ പകുതി നേരിട്ട് ഖജനാവിൽ എത്തുന്നതാണ്. കേരളത്തിന്റെ സാമ്പത്തികസ്ഥിതിയെ തന്നെ ഇത് ഇനിയും മോശമായി ബാധിക്കാൻ സാധ്യതയുണ്ട്. മറ്റ് സാധനസാമഗ്രികൾ വാങ്ങുമ്പോഴും ഹോട്ടലുകളിലും മറ്റും കഴിക്കുമ്പോഴും ഉണ്ടാകുന്ന വരുമാനം വേറെ. അതുപോലെ ഈ സമയം മുഴുവൻ കേരളവും ഒരു വലിയ ഭക്ത കമ്പോളമായി മാറാറുണ്ട്.
ഇത്തവണ കണ്ട മറ്റൊരു പ്രത്യേകത, പൊലീസുകാർ യൂണിഫോമിന്റെ ഭാഗമായി ഷൂസ് ധരിക്കുന്നതാണ്. സന്നിധാനം ഒഴികെ എല്ലായിടത്തും ഇത് കാണാം. സാധാരണ അമ്പലങ്ങൾ പോലെ, അമ്പലത്തിലേക്ക് കയറുന്ന വടക്കേനടയിലും മറ്റുമുള്ള പടികളിലും ചെരുപ്പുകൾ കണ്ടു. മാളികപ്പുറം ക്ഷേത്രത്തിന്റെ പിൻഭാഗത്ത് ചെരുപ്പുകൾ കാണാൻ സാധിച്ചു. സന്നിധാനത്ത് ചിലർ ജീൻസ് ധരിച്ചുകൊണ്ട് ഡ്യൂട്ടി ചെയ്യുന്നതും കണ്ടു. കുറച്ചു ശ്രദ്ധിച്ചാൽ ഇതൊക്കെ ഒഴിവാക്കാൻ പറ്റും. ഇത്തരം മാറ്റങ്ങൾ അല്ല കാനന ക്ഷേത്രമായ അവിടെ വേണ്ടത്. യുവതികൾ ആരും വന്നില്ലെങ്കിലും സന്നിധാനത്തുള്ള വനിത എണ്ണം കുറയ്ക്കുകയോ, ആവശ്യമെങ്കിൽ വിളിക്ക് തക്ക രീതിയിൽ അവരെ അവിടെ തന്നെയുള്ള, റെസ്റ്റ് റൂമിൽ ഇരുത്തുകയോ ചെയ്താൽ നന്നായിരിക്കും.
എന്നും ശരണമന്ത്രം മുഴങ്ങി കൊണ്ടിരുന്ന ഭക്തിയുടെയും ശാന്തിയുടെയും അന്തരീക്ഷം ഉണ്ടായിരുന്ന ഇവിടെ ഇപ്പോൾ ഒരു മൂകതയാണ്.
ശബരിമല അതിന്റെ പൂർവ്വകാല ശോഭയോടെ എന്നും നിലനിൽക്കും. എന്നാൽ ഈ മണ്ഡലകാലത്ത്, ഇനിയും താഴേക്ക് പോകാൻ അനുവദിച്ചുകൂടാ. ഹൈക്കോടതിയുടെ നേരിട്ടുള്ള മേൽനോട്ടം ഉണ്ടായാൽ കുറച്ചുകൂടി സ്ഥിതി മെച്ചപ്പെടും. അടിയന്തരാവസ്ഥ പിൻവലിച്ചാൽ കുറച്ചു കൂടി സ്ഥിതിഗതികൾ നന്നായിരിക്കും. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച് ജനത്തെ ഒഴിച്ച് നിർത്തേണ്ട സ്ഥലമല്ല, മറിച്ച് ശാന്തിയും സമാധാനവും നൽകുന്ന ഒരിടമാണ് ശബരിമല. അത് അങ്ങിനെ തന്നെ നിലനിൽക്കാൻ ദേവസ്വം ബോർഡ് ആണ് മുൻകൈ എടുക്കേണ്ടത്. അവർക്ക് അതിന് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
ഇത്ര തിരക്കിലും, അനേകം തവണ ദർശനം നടത്താൻ സാധിച്ചെങ്കിലും, മുൻകാലങ്ങളിൽ ഒരു നിമിഷം മാത്രം അയ്യപ്പനെ കണ്ടു തൊഴുന്ന ആ തിരക്കേറിയ കാലം തന്നെ ഇന്നും ഇഷ്ടം. ആളും ആരവവും ഇല്ലാതെ ഒരു മണ്ഡലകാലം കടന്നുപോകുന്നത് വേദനയോടെ കണ്ടു നിൽക്കാൻ ആവുന്നുള്ളൂ. എല്ലാം ശരിയാവും എന്ന പ്രതീക്ഷയിൽ... സ്വാമിയേ ശരണമയ്യപ്പാ!!!
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- എട്ടു വർഷം മുമ്പ് വോട്ട് ചെയ്തപ്പോൾ വിരലിൽ പുരട്ടിയ മഷിയടയാളം മായുന്നില്ല; സോപ്പും ലായനികളുമെല്ലാം ഉപയോഗിച്ചെങ്കിലും വര തെളിഞ്ഞുതന്നെ; തദ്ദേശതിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർത്തതോടെ ഭയന്ന് വോട്ട് ചെയ്യുന്നത് നിർത്തി ഉഷ
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഹിന്ദുക്കളുടെ സ്വത്ത് എടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കുമെന്ന് കോൺഗ്രസ് പ്രകടന പത്രികയിൽ ഉണ്ടോ? ജനങ്ങളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും സമ്പാദ്യം അപഹരിക്കാനും കോൺഗ്രസിന് പദ്ധതിയുണ്ടോ? പ്രധാനമന്ത്രി മോദിയും ബിജെപിയും നടത്തുന്ന പ്രചാരണത്തിന്റെ വസ്തുതയെന്ത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍