കറുപ്പുടുത്ത് സഭയിലെത്തിയ ഒ രാജഗോപാൽ കെ സുരേന്ദ്രനെ ജയിലിൽ അടച്ചതിൽ വാതുറന്നില്ല; പ്ലക്കാർഡേന്താനോ പ്രതിഷേധിക്കാനോ തയ്യാറാകാതെ രാജേട്ടൻ; സഭയിൽ ആരും സുരേന്ദ്രന്റെ കാര്യം പറഞ്ഞില്ല.. അതുകൊണ്ട് താൻ പ്രതികരിച്ചില്ലെന്ന് വിചിത്രമായ ന്യായീകരണവും; അയ്യപ്പ വിശ്വാസം സംരക്ഷിക്കാൻ സമരത്തിനങ്ങിയ ബിജെപിയിൽ കൂടിക്കുഴയുന്നത് വിശ്വാസവും അവിശ്വാസവും; കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ നേതാവ് അഴിയെണ്ണുമ്പോഴും ഒന്നും ചെയ്യാനില്ലേയെന്ന് അണികൾ; പിള്ളയുടെ അലംഭാവത്തെ പഴിച്ച് സുരേന്ദ്രൻ അനുകൂലികൾ
എം മനോജ് കുമാർ
തിരുവനന്തപുരം: വിശ്വാസത്തിന്റെ പേരിലാണ് ശബരിമല പ്രശ്നത്തിൽ ബിജെപി പ്രക്ഷോഭത്തിനു ഇറങ്ങിയതെങ്കിലും ഇപ്പോൾ ബിജെപിയിൽ വിശ്വാസവും അവിശ്വാസവും ഇടകലരുകയാണ്. ശബരിമല പ്രക്ഷോഭം ആരംഭിച്ച ശേഷമുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എഎസ്.ശ്രീധരൻപിള്ളയുടെ വാക്കും ചെയ്തിയുമാണ് ബിജെപി അണികളിലും നേതാക്കളിലും വിശ്വാസവും അതോടൊപ്പം അവിശ്വാസവും നിറയ്ക്കുന്നത്. ശബരിമല തീർത്ഥാടനത്തിനു ഇറങ്ങി ജയിലും കേസുമായി കഴിയുന്ന കെ.സുരേന്ദ്രന്റെ അവസ്ഥയാണ് ദിവസങ്ങളായി ബിജെപിയിൽ വിവാദത്തിരകളായി പതയുന്നത്.
ബിജെപിയുടെ ഏക നിയമസഭാംഗമാണ് നേമത്തു നിന്നുള്ള പ്രതിനിധി ഒ രാജഗോപാൽ. പാർട്ടിയിലെ മുതിർന്ന നേതാവായ രാഷ്ട്രീയ സമരത്തിന്റെ പേരിൽ ജയിലിൽ അടക്കുകയും തുടർച്ചയായി കേസുകളിൽ വാറണ്ട് പുറപ്പെടുവിക്കുകയും ചെയ്യുന്നതും രാഷ്ട്രീയ ലക്ഷ്യത്തോടെയാണെങ്കിലും ഈ വിഷയം അദ്ദേഹം ഇന്ന് നിയമസഭയിൽ ഉന്നയിച്ചില്ല. കുറത്ത വസ്ത്രം ധരിച്ച് ശബരിമല ഭക്തർക്കൊപ്പമാണെന്ന് ധാരണയുണ്ടാക്കിയ രാജഗോപാൽ സുരേന്ദ്രന് വേണ്ടി വാ തുറക്കാത്തതും ബിജെപി അണികളിൽ എതിർപ്പുണ്ടാക്കിയിട്ടുണ്ട്. യുഡിഎഫ് എംഎൽഎമാർ ശബരിമല വിഷയത്തിൽ പ്രതിഷേധം ഉയർത്തിയ ഘട്ടത്തിലാണ് ബിജെപി എംഎൽഎയുടെ മൗനവും. ഇതേക്കുറിച്ചുള്ള ചോദ്യങ്ങളോട് രാജഗോപാൽ മറുപടി പറഞ്ഞത് സഭയിൽ ഇന്നാരും സുരേന്ദ്രന്റെ കാര്യം പറഞ്ഞില്ല.. അതുകൊണ്ട് പ്രതികരിച്ചില്ല.. എന്നായിരുന്നു. ബിജെപി എംഎൽഎ അല്ലാതെ മറ്റാരാണ് സുരേന്ദ്രന്റെ കാര്യം ഉന്നയിക്കുക എന്ന മറുചോദ്യവും ഇതോടെ ഉയരുന്നുണ്ട്.
സുരേന്ദ്രന്റെ ജയിൽവാസവുമായി ബന്ധപ്പെട്ടു പാർട്ടി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻ പിള്ളയുടെ നിലപാടുകൾ സംശയകണ്ണിലൂടെയാണ് അണികളും നേതാക്കളും നിരീക്ഷിക്കുന്നത്. വേണ്ട പിന്തുണ സുരേന്ദ്രന് സംസ്ഥാന അധ്യക്ഷന്റെ ഭാഗത്ത് നിന്ന് ലഭിക്കുന്നുണ്ടോ എന്നാണ് ബിജെപി അണികളിൽ നിന്നും ഉയരുന്ന ചോദ്യം. സുരേന്ദ്രന്റെ അറസ്റ്റിനോടും ജയിൽ വാസത്തോടും വളരെ ലാഘവ ബുദ്ധിയോടെയുള്ള സമീപനമാണ് ശ്രീധരൻപിള്ള അനുവർത്തിക്കുന്നത് എന്നാണ് ബിജെപിയിൽ നിന്നും ഉയരുന്ന ആക്ഷേപം. സുരേന്ദ്രൻ ആണെങ്കിൽ കേസിൽ നിന്നും കേസിലേക്കും ജയിലിൽ നിന്ന് ജയിലിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്.
ഒന്നിന് പിറകെ ഒന്നൊന്നായാണ് പ്രൊഡക്ഷൻ വാറണ്ട് പൊലീസ് ഹാജരാക്കുന്നത്. ഓരോ കേസിലും ജാമ്യം ലഭിക്കുമ്പോൾ പൊലീസ് പ്രൊഡക്ഷൻ വാറന്റ് ഹാജരാക്കും. ആറു വാറന്റുകളാണ് ഇന്നലെ സുരേന്ദ്രനെ തേടി ജയിലിലെത്തിയത്. നെയ്യാറ്റിൻകര കോടതിയിലെ വാറന്റിൽ ഇന്നു രാവിലെ സുരേന്ദ്രനെ ഹാജരാക്കി. എറണാകുളം, കോഴിക്കോട് ജില്ലകളിൽ നിന്നു 2 വീതവും റാന്നിയിൽ നിന്ന് ഒരു വാറന്റുമാണ് ഇന്നലെ പൊലീസ് ഹാജരാക്കിയത്. ഓരോ വാറന്റ് ഹാജരാക്കുമ്പോഴും തിരുവനന്തപുരം കണ്ണൂർ വരെ സുരേന്ദ്രനു യാത്രയ്ക്ക് അവസരമൊരുങ്ങുകയാണ്. ജില്ലകളിൽ നിന്ന് ജില്ലകളിലേക്കും കോടതികളിലേക്കുമുള്ള യാത്രകളിൽപ്പെട്ടു സുരേന്ദ്രൻ അവശതയിലാണ്. പക്ഷെ സുരേന്ദ്രന്റെ കാര്യത്തിൽ ബിജെപിയിൽ ഉയരുന്ന ശബ്ദങ്ങൾക്ക് മൂർച്ച കുറവാണ്.
ഇരട്ട നീതിയാണ് ശബരിമല പ്രശ്നത്തിൽ ബിജെപി പുറത്തെടുക്കുന്നത് എന്ന് അണികളും നേതാക്കളും ഒരേപോലെ ആരോപിക്കുന്നു. ശബരിമലയിൽ ശശികല ടീച്ചർ അറസ്റ്റിലായപ്പോൾ പാതിരാത്രിക്ക് ഹർത്താൽ പ്രഖ്യാപിച്ചവരാണ് സംഘപരിവാർ നേതാക്കൾ. ഇതേ പ്രശ്നത്തിൽ സുരേന്ദ്രൻ അറസ്റ്റിലായപ്പോൾ പരിവാറിന്റെ സമരവീര്യം കാണാനുമില്ല. ഇവിടെയാണ് സംശയത്തിന്റെ മുൾമുനകൾ പിള്ളയ്ക്ക് നേരെയും ഉയരുന്നത്. പിള്ളയ്ക്ക് നേരെ ഉയരുന്ന സംശയം വേറെ വിധത്തിൽ ബിജെപി അധ്യക്ഷൻ അമിത് ഷായ്ക്ക് നേരെയും ഉയരുന്നുണ്ട്. അമിത്ഷായ്ക്ക് നേരെ ഉയരുന്ന ആ സംശയം ഉയർത്തുന്നത് സംഘപരിവാർ അല്ല യുഡിഎഫ് ആണെന്ന വ്യത്യാസമുണ്ട്.
ബിജെപി അധ്യക്ഷൻ അമിത്ഷായും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ രഹസ്യധാരണയുണ്ട് എന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. കേരളത്തിൽ ബിജെപിയെ വളർത്താൻ സിപിഎം ശ്രമിക്കുന്നു. യുഡിഎഫിനെ പിളർത്തി പകുതി നിയമസഭാ സീറ്റ് ബിജെപിക്ക് നേടിക്കൊടുക്കാനാണ് സിപിഎം നീക്കം. സംസ്ഥാനത്ത് പ്രതിപക്ഷമായ യുഡിഎഫിനെ തകർക്കുക. രണ്ടു പ്രതിപക്ഷ ഉദയങ്ങൾക്ക് തുടക്കം കുറിക്കുക. ശബരിമല പ്രശ്നത്തിൽ അമിത് ഷാ മുഖ്യമന്ത്രി പിണറായി വിജയനുമായി രഹസ്യ ധാരണയിൽ എത്തി എന്ന കാര്യത്തിൽ യുഡിഎഫിൽ അഭിപ്രായ വ്യത്യാസമില്ല. കേരളത്തിൽ ബിജെപിയെ സഹായിക്കുന്നതിന് പകരം ലാവ്ലിൻ കേസിൽ പിണറായിയെ ബിജെപി സഹായിക്കും.
ലാവ്ലിൻ കേസിൽ പിണറായിയെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിയിൽ സിബിഐ കടുത്ത സമീപനം സുപ്രീംകോടതിയിൽ സ്വീകരിക്കില്ല. കഴിഞ്ഞ രണ്ടു തവണ സുപ്രീംകോടതിയിൽ ഹാജരാകുന്നതിൽ സിബിഐ അഭിഭാഷകർ കാണിച്ച ലാഘവ ബുദ്ധി യുഡിഎഫ് എടുത്തു കാണിക്കുകയും ചെയ്യുന്നു. യുഡിഎഫിന്റെ സംശയം ശബരിമല വിഷയത്തിൽ അമിത് ഷായ്ക്കും പിണറായി വിജയനും എതിരെ ഉയരുമ്പോൾ സുരേന്ദ്രൻ വിഷയത്തിൽ സംശയം ബിജെപി സംസ്ഥാന അധ്യക്ഷന് നേർക്ക് തന്നെയാണ് ബിജെപി അണികളും നേതാക്കളും ഉയർത്തുന്ന സംശയം ബിജെപിയിൽ നിലനിൽക്കുന്ന വിഭാഗീയതയുടെ ബഹിർസ്ഫുരണമാണോ പിള്ള സുരേന്ദ്രനോട് കാണിക്കുന്നത്.
അണികളും നേതാക്കളും ഈ സംശയം ഇപ്പോൾ ഒരുമിച്ച് ചോദിക്കുകയാണ്. കുറച്ചു കൂടി കടന്നു ശബരിമല പ്രശ്നത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും ശ്രീധരൻ പിള്ളയും ധാരണയുണ്ടോ എന്നുവരെ ഇപ്പോൾ ബിജെപിയിൽ നിന്ന് ചോദ്യം ഉയരുന്നുണ്ട്. കാരണം കോടതി മുറികളിൽ നിന്ന് കോടതി മുറികളിലേക്കുള്ള സുരേന്ദ്രന്റെ യാത്രകൾ ഇപ്പോഴും തുടരുകയാണ്. കേന്ദ്രത്തിൽ ബിജെപി ഭരിക്കുമ്പോഴാണ് ഈ ദുരവസ്ഥയെന്ന് സുരേന്ദ്രൻ അനുകൂലികൾ പറയുന്നു. പി ജയരാജൻ അടക്കമുള്ളവർ സിബിഐയുടെ പല കേസുകളിലും പ്രതികളാണ്. ഈ കേസുകളിൽ ഇപ്പോൾ കേന്ദ്ര ഇടപെടൽ ഉണ്ടായാൽ പോലും സുരേന്ദ്രന് പുറത്തിറങ്ങാമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ പക്ഷം.
പ്രൊഡക്ഷൻ വാറന്റിന്റെ പേരിൽ ഒറ്റയടിക്ക് 900 കിലോമീറ്ററിലധികം സുരേന്ദ്രന് താണ്ടേണ്ടി വരുന്നുണ്ട്. ഈ യാത്രയിൽ നടുവേദന വന്നാണ് അൽപ്പസമയം ചേർത്തല പൊലീസ് സ്റ്റേഷനിൽ സുരേന്ദ്രന് വിശ്രമിക്കാൻ പൊലീസ് ഇന്നലെ അവസരം നൽകിയത്. സുരേന്ദ്രന്റെ കാര്യം പരിതാപകരമായി തുടരുമ്പോഴാണ് പാർട്ടിയിൽ നിന്നും ഈ കാര്യത്തിൽ സുരേന്ദ്രന് ലഭിക്കുന്ന പിന്തുണ വിവാദ വിഷയമായി തുടരുന്നത്. സുരേന്ദ്രൻ ജയിലിൽ ആയിട്ടും സുരേന്ദ്രന്റെ കുടുംബത്തിന് ആത്മവീര്യം നൽകുന്ന ഒരു നടപടിയും ശ്രീധരൻപിള്ളയുടെ ഭാഗത്ത് നിന്നും വന്നില്ല.
സംസ്ഥാന പ്രസിഡന്റ് എന്ന നിലയിൽ പിള്ള സുരേന്ദ്രന്റെ വസതി സന്ദർശിക്കുന്നത് തന്നെ ദിവസങ്ങൾ കഴിഞ്ഞാണ്. ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകർ ഒട്ടനവധി പേർ ബിജെപിയുമായി സജീവ ബന്ധം പുലർത്തുന്നവർ ആയിരിക്കെ അവരിൽ ഒരാളുടെ നിയമസഹായം പോലും പിള്ള സുരേന്ദ്രന് ആയി ഏർപ്പാടാക്കി നൽകിയില്ല. രാം കുമാറിനെ പോലുള്ള മുതിർന്ന അഭിഭാഷകരെ ഇപ്പോൾ ഏർപ്പെടുത്തി നൽകിയെങ്കിലും അപ്പോഴേക്കും സമയം വളരെ വൈകിപ്പോയിരുന്നു. ഈ റിപ്പോർട്ട് തയ്യാറാക്കുന്ന ഈ നേരവും സുരേന്ദ്രൻ ജയിലഴികൾക്കുള്ളിലാണ്. ഇനി സുരേന്ദ്രന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് 30 നാണ്. അതുവരെ സുരേന്ദ്രൻ ജയിലിൽ കിടന്നാലേ മതിയാകൂ.
സുരേന്ദ്രൻ ജയിലിൽ കിടക്കുന്നത് ഒരു രാഷ്ട്രീയ നേതാവെന്ന നിലയിലുള്ള കുറ്റങ്ങൾക്കാണ് എന്ന് ചൂണ്ടിക്കാണിക്കപ്പെടുമ്പോഴാണ് സുരേന്ദ്രന്റെ കാര്യത്തിൽ ബിജെപി പിന്തുടരുന്ന അലംഭാവം പ്രത്യേകം ശ്രദ്ധയാകർഷിക്കുന്നത്. ഇത്തവണ ബിജെപി സംസ്ഥാന അധ്യക്ഷന്റെ നിയമനം നടത്തുമ്പോൾ കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലുള്ള ഒരേ ഒരു പേര് സുരേന്ദ്രന്റെത് മാത്രമായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷനായി ഇത്തവണ സുരേന്ദ്രൻ വരേണ്ടതായിരുന്നു. സുരേന്ദ്രന്റെ വഴിയടച്ചത് ആർഎസ്എസ് ആണെന്നാണ് ഇതുമായി ബന്ധപ്പെട്ടു വന്ന വാർത്തകൾ പറഞ്ഞിരുന്നത്.. ഈ ഘട്ടത്തിലാണ് ശ്രീധരൻ പിള്ളയ്ക്ക് രണ്ടാം ഊഴമായി ബിജെപി സംസ്ഥാന അധ്യക്ഷന്റെ പദവി ലഭിക്കുന്നത്. വിശ്വാസ്യതയില്ലാത്ത നേതാവ് എന്നാണ് ശ്രീധരൻ പിള്ളയ്ക്ക് നേരെ ബിജെപിയിൽ നിന്നും ഉയരുന്ന ആരോപണം.
മുൻപ് മാറാട് കലാപസമയത്ത് ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിൽ ശ്രീധരൻ പിള്ളയായിരുന്നു. ആ സമയത്ത് ശ്രീധരൻ പിള്ള മുസ്ലിം ലീഗുമായി ഒത്തുകളിച്ചെന്നു ആരോപണം ഉയർന്നിരുന്നു. ഈ വിശ്വാസ്യതയില്ലായ്മ ഇപ്പോൾ രണ്ടാമത് ബിജെപി സംസ്ഥാന അധ്യക്ഷൻ ആയപ്പോഴും പിള്ളയ്ക്ക് നേരെ ഉയർന്നു വരുന്നു. ശബരിമല പ്രക്ഷോഭ സമയത്തിന്റെ ഏറ്റവും നിർണായക സമയത്ത് പിള്ളയുടെ വാക്കുകൾ സംഘപരിവാർ പ്രക്ഷോഭത്തെ രണ്ടു തവണ തിരിഞ്ഞു കുത്തി. രഹനാ ഫാത്തിമയും കവിതയും അയ്യപ്പ ദർശനത്തിനു എത്തിയാൽ നടയടയ്ക്കും എന്ന് ശബരിമല തന്ത്രി കണ്ഠരര് രാജീവര് എടുത്ത തീരുമാനം തന്റെ നിർദ്ദേശ പ്രകാരം എന്നാണ് ശ്രീധരൻപിള്ള പറഞ്ഞത്. ഇത് പ്രക്ഷോഭത്തിന്റെ നിർണ്ണായക ഘട്ടത്തിൽ സിപിഎമ്മിനും സർക്കാരിനും സഹായകരമായി.
ശബരിമല തന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനും ശബരിമല വിഷയത്തിൽ ഗൂഢാലോചന നടത്തി എന്ന് സർക്കാരിനും പ്രതിപക്ഷത്തിനും ഒരുമിച്ച് പറയാനുള്ള അവസരം പിള്ള സൃഷ്ടിച്ചു നൽകി. ഇത് പ്രക്ഷോഭത്തെ പിന്നിൽ നിന്നും കുത്താൻ പര്യാപ്തമായിരുന്നു. ഇപ്പോൾ നടക്കുന്ന ശബരിമല പ്രക്ഷോഭ സമയത്ത് തന്നെ പിള്ള സർക്കാരിനും സിപിഎമ്മിനും രണ്ടാമതും വടി നൽകി. പിള്ള പറഞ്ഞത് ബിജെപി ശബരിമല പ്രശ്നത്തിൽ നടത്തുന്ന സമരം യുവതീപ്രവേശനത്തിനു എതിരേയല്ലെന്നും ശബരിമല തകർക്കാനുള്ള സിപിഎം ശ്രമങ്ങൾക്ക് എതിരെ ആയിരുന്നു എന്നുമാണ്. പിള്ളയുടെ രണ്ടു പ്രസ്താവനകളും ബിജെപിയുടെ ശബരിമല പ്രക്ഷോഭത്തെ, സംഘപരിവാർ പ്രക്ഷോഭത്തെ പിന്നിൽ നിന്നും കുത്താൻ പര്യാപ്തമായിരുന്നു.
ഈ വിശ്വാസക്കേട് തന്നെയാണ് സുരേന്ദ്രൻ പ്രശ്നത്തിലും പിള്ളയ്ക്ക് എതിരെ ബിജെപിയിൽ നിന്നും എതിർപ്പ് ഉയരാൻ കാരണമാകുന്നത്. നിലവിൽ പിള്ളയ്ക്ക് തലവേദനയായി ബിജെപിയിൽ തുടരുന്ന ഒരു ഒരു നേതാവ് കെ.സുരേന്ദ്രൻ ആണ്. ബിജെപിയിൽ ആണെങ്കിൽ കടുത്ത വിഭാഗീയത നിലനിൽക്കുകയുമാണ്. സുരേന്ദ്രന്റെ ജയിൽ വാസം പ്രതിരോധിക്കുന്ന കാര്യത്തിൽ എന്തുമാത്രം നീക്കങ്ങൾ പിള്ളയിൽ നിന്നും വന്നു എന്നാണ് ബിജെപി നേതാക്കളും അണികളും ഉറ്റുനോക്കുന്നത്. അപ്പോൾ കാര്യങ്ങൾ ആശാവഹമല്ലെന്നു അവർക്ക് മുന്നിൽ തന്നെ തെളിവുകൾ നിലനിൽക്കുന്നുമുണ്ട്. ഇതൊക്കെ കൊണ്ടു തന്നെയാണ് വിശ്വാസത്തിന്റെ പേരിൽ സമരത്തിന് ഇറങ്ങിയ ബിജെപിക്കുള്ളിൽ ഒരേ സമയം വിശ്വാസവും അവിശ്വാസവും തലപൊക്കുന്നത്. ഇത് ബിജെപിയും സംഘപരിവാറും നയിക്കുന്ന ശബരിമലഃ പ്രക്ഷോഭത്തെ അപ്പാടെ ബാധിക്കുകയും ചെയ്യുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; വൈദേകം-നിരാമയ ബന്ധത്തിന്റെ ചൂടാറും മുമ്പേ കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ പരസ്യമായി രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും; സിപിഎമ്മിനെ വെട്ടിലാക്കി എൽഡിഎഫ് കൺവീനർ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്