തുടകാണിച്ച് ഫോട്ടോ ഇട്ടതിന്റെ പേരിൽ ഒരു യുവതിയെ അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച് ഇന്ത്യ! രഹ്നാ ഫാത്തിമയുടെ അറസ്റ്റ് ബിബിസി റിപ്പോർട്ട് ചെയ്തത് ഇങ്ങനെ; ബിബിസി റിപ്പോർട്ട് ഏറ്റെടുത്ത് സർവ്വ പശ്ചാത്യമാധ്യമങ്ങളും; ഇന്ത്യൻ സ്ത്രീകളുടെ അവസ്ഥയെ കുറിച്ച് പരിതപിച്ചവർക്കെല്ലാം നുണവാർത്തയെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പഭക്തരും സോഷ്യൽ മീഡിയയിൽ എത്തുന്നു; ബിബിസിക്കെതിരെ പരാതി നൽകുമെന്ന് പ്രവാസി മലയാളി ഭക്തരും; ശബരിമല വിവാദം ബ്രിട്ടണിലേക്കും പടരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ശബരിമലയിൽ എത്താൻ ശ്രമിച്ചത് വഴി വിദേശ മാധ്യമ കണ്ണിൽ പോലും ധീര പരിവേഷം കിട്ടിയ രഹ്ന ഫാത്തിമ ഇപ്പോൾ ജയിലിൽ എത്തിയത് കാൽവണ്ണ കാണും വിധം ഫേസ്ബുക്കിൽ ഫോട്ടോ ഇട്ടതിനാൽ ആണെന്ന ബിബിസി റിപ്പോർട്ട് വിവാദത്തിൽ. അൽപം വൈകി പുറത്തു വിടുന്ന വാർത്ത ആണെങ്കിലും വാർത്തയുടെ ലിങ്ക് ഫേസ്ബുക്ക് പേജിൽ ഇട്ട ബിബിസിക്ക് അനുകൂലിച്ചും പ്രതികൂലിച്ചും വായനക്കാരുടെ കമന്റുകൾ പൊങ്കാല ഇടുകയാണ്. ഇതോടെ ശബരിമല വിഷയം ബ്രിട്ടണിലും ചർച്ചയാവുകയാണ്.
സ്വാഭാവികമായും ഇന്ത്യൻ വംശജരാണ് കമന്റുകളുമായി എത്തുന്നതെങ്കിലും ബ്രിട്ടീഷുകാരുടെ കമന്റുകൾക്കും കുറവില്ല. ശബരിമലയെ കുറിച്ച് വ്യക്തമായ ധാരണ ഇല്ലാത്ത ബിബിസി വായനക്കാർ സ്വാഭാവികമായും രഹ്ന ഫാതിമക്കാണ് പിന്തുണ നൽകുന്നത്. എന്നാൽ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത് ബിബിസി ഡൽഹി ലേഖിക ഗീത പാണ്ഡേ
ആയതിനാൽ ശബരിമലയിലെ സംഭവ വികാസങ്ങളെ കുറിച്ചുള്ള അജ്ഞത മൂലമല്ല പക്ഷപാതം പിടിച്ചുള്ള റിപ്പോർട്ട് എന്ന് ചൂണ്ടിക്കാട്ടുകയാണ് വാർത്തയെ എതിർക്കുന്നവർ നിലപാട് എടുക്കുന്നത്. ചേരിതിരിഞ്ഞു വായനക്കാർ വാഗ്വാദം ആയതോടെ ബിബിസിക്കെതിരെ പരാതി നൽകാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം ആളുകൾ. ഇതിൽ മലയാളികളായ അയ്യപ്പ ഭക്തരും ഉണ്ട്.
രഹ്ന ഫാത്തിമ അറസ്റ്റിൽ ആയതും തുടർന്ന് ജയിലിൽ എത്തിയതും വ്യാഴാഴ്ചയാണ് ബിബിസി ഏറ്റെടുത്തത്. അയ്യപ്പ വേഷത്തിൽ നഗ്നത തോന്നിപ്പിക്കും വിധം ഫോട്ടോയെടുത്തു സമൂഹ മാധ്യമത്തിൽ പ്രദർശിപ്പിച്ചതിനാണ് പൊലീസ് കേസ് എടുത്തിരിക്കുന്നതെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മുൻപ് പൊലീസ് സഹായത്തോടെ രഹ്ന ഫാത്തിമ സന്നിധാനം വരെ എത്തിയ കാര്യവും വാർത്തയിൽ പരാമർശിക്കുന്നുണ്ട്. കേസിനെ തുടർന്ന് 32 കാരിയായ രഹ്നയെ ജോലി സ്ഥലത്തു നിന്നാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നും തുടർന്ന് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് ജയിലിൽ അടക്കുക ആയിരുന്നു എന്നുമാണ് രഹ്നയുടെ സുഹൃത്തായ എസ് എ ആരതിയെ ഉദ്ദരിച്ച് ബിബിസി വ്യക്തമാക്കുന്നത്. വിവാദമായ ഫോട്ടോ ഇക്കഴിഞ്ഞ ഒക്ടോബറിലാണ് രഹ്ന സമൂഹ മാധ്യമത്തിൽ പ്രദർശിപ്പിച്ചത്.
രഹ്നയുടെ നഗ്നമായ കാൽ വണ്ണയുടെ പ്രദർശനം മത വിശ്വാസികളുടെ എതിർപ്പ് ഉണ്ടാക്കിയതിനും അവരുടെ വിശ്വാസങ്ങളെ മുറിപ്പെടുത്തിയതിനും ആണെന്നും പൊലീസ് വ്യക്തമാക്കിയതായി ബിബിസി ലേഖിക വാർത്തയിൽ തുടരുന്നു. പുരുഷന്മാർ നെഞ്ചു തുറന്നു കാട്ടുന്നതും മുണ്ടു ഉടുക്കുമ്പോൾ കാൽ കാണാൻ കഴിയും വിധം പ്രദർശിപ്പിക്കും പോലെയേ ഈ സംഭവവും കാണേണ്ടത് ഉള്ളൂ എന്നാണ് രഹ്നായ്ക്കു വേണ്ടി സുഹൃത്ത് ആരതി പറയുന്നത്.
ബലാൽക്കാരം ചെയ്യുമെന്നതടക്കമുള്ള ഭീക്ഷണി നേരിടുകയാണ് തന്റെ സുഹൃത്തെന്നും ആരതി പറയുന്നു. അയ്യപ്പൻ ബ്രഹ്മചാരി ആയതിനാൽ ആർത്തവകാലമുള്ള സ്ത്രീകൾ ശബരിമലയിൽ എത്തരുത് എന്ന് പറയുന്നത് നീതിക്കു ചേർന്നതല്ല എന്ന ഫെമിനിസ്റ്റ് നിലപാട് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നുണ്ട്. ശബരിമല സ്ത്രീ പ്രവേശത്തിൽ സ്ത്രീകൾ അടക്കമുള്ളവർ പ്രതിഷേധം നടത്തുന്നതും ആയിരങ്ങൾ പൊലീസ് കേസ് നേരിടുന്നതും ചിലർ ഇപ്പോഴും ജയിലിൽ കഴിയുന്നതും സൂചിപ്പിച്ചാണ് റിപ്പോർട്ട് അവസാനിപ്പിക്കുന്നത്.
എന്നാൽ റിപ്പോർട്ടിൽ രെഹ്ന ഫാത്തിമ ചെയ്തത് ശരിയെന്ന ധ്വനി ഉണ്ടാക്കും വിധം ബിബിസി റിപ്പോർട്ട് ചെയ്തത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി വായനക്കാരിൽ ചിലർ എത്തിയതോടെ ചൂട് പിടിച്ച വാഗ്ദ്ധ്വാമാണ് ബിബിസി ഫേസ്ബുക്ക് പേജിൽ നടക്കുന്നത്. വാർത്തയിൽ ആയിരക്കണക്കിന് ലൈക്കും ആയിരത്തിലേറെ കമന്റും അതിനൊപ്പിച്ച ഷെയറും ഉണ്ടായതോടെ വാർത്തക്കെതിരെ ഔദ്യോഗികമായി പരാതി നൽകാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം ആളുകൾ. ഇതിന്റെ ചുവടു പിടിച്ചു അയ്യപ്പ ഭക്തരായ മലയാളികളുടെ വാട്സാപ്പ് ഗ്രൂപ്പിലും ചൂടേറിയ ചർച്ച നടക്കുകയാണ്.
ഹിന്ദു മലയാളി യുകെ എന്ന വാട്സ്ആപ് ഗ്രൂപ്പിൽ വാർത്ത എത്തിയപ്പോൾ ഭക്തർക്ക് വേണ്ടി അറസ്റ്റിൽ ആയ ഒരാളുടെ പോലും പേര് പരാമർശിക്കാതെയാണ് ബിബിസി കൈകാര്യം ചെയ്തത് എന്ന് വികെ എന്ന അയ്യപ്പ ഭക്തൻ ചൂണ്ടിക്കാട്ടി. എന്നാൽ ആർത്തവത്തെ കുറിച്ച് പരാമർശം നടത്തിയപ്പോൾ പൊതുവിൽ ഹിന്ദു സമൂഹം എല്ലാ ക്ഷേത്രങ്ങളിലും ഇത്തരത്തിൽ ആചാരം പുലർത്തുന്നു എന്ന മട്ടിൽ വികലമായാണ് റിപ്പോർട്ട് ചെയ്തതെന്നു എ കെ എന്നയാൾ ചൂണ്ടിക്കാട്ടി. ഗീത പാണ്ഡെയ്ക്കു ഹിന്ദു ആചാരങ്ങളെ കുറിച്ച് നിശ്ചയമായും ധാരണ ഉണ്ടായിരിക്കെ ഇത്തരത്തിൽ റിപ്പോർട്ട് തയ്യാറാക്കിയതിനെ മനഃപൂര്വമായേ കാണാൻ കഴിയൂ എന്നും അദ്ദേഹം പറയുന്നു.
ഇതേ തുടർന്ന് ന്യുകാസിൽ നിവാസിയായ എൻ എ എന്ന അയ്യപ്പ ഭക്തൻ ചൂണ്ടിക്കാട്ടിയത് ബിബിസിക്കെതിരെ നിയമപരമായി നീങ്ങണമെന്നണ്. ബിബിസി തുടർച്ചയായി ഇന്ത്യ വിരുദ്ധ വാർത്തകൾ നൽകുകയും ഒടുവിൽ ക്ഷമാപണം നടത്തിയതിന്റെ വാർത്ത പ്രസിദ്ധീകരിച്ച ഓപ് ഇന്ത്യ എന്ന വെബ് പോർട്ടൽ നൽകിയ വാർത്തയുമായി വീണ്ടും ഗ്രൂപ് സജീവമായി. ഇക്കാര്യത്തിൽ ബിബിസി അജണ്ട നിശ്ചയിച്ചാണ് വാർത്ത തുടർച്ചയായി നൽകുന്നതെന്ന് സട്ടനിൽ ഉള്ള ആർകെയും ഉദാഹരണ സഹിതം വ്യക്തമാക്കി. ഭാരതത്തിലെ നിയമ വ്യവസ്ഥയെ മാനിക്കാതെയാണ് ബിബിസി വാർത്തകളിൽ നിലപാട് സ്വീകരിക്കുന്നത് എന്നും അദ്ദേഹം സൂചിപ്പിച്ചു. ഇത്തരത്തിൽ ഇന്നലെ പ്രധാന സമൂഹ മാധ്യമങ്ങൾ എല്ലാം തന്നെ ചർച്ച ചെയ്തത് ബിബിസിയുടെ രഹ്ന ഫാത്തിമ അറസ്റ്റ് വാർത്തയാണ്.
ബിബിസിയുടെ ഫേസ്ബുക്ക് പേജിൽ വിവാദം കൊഴുത്തപ്പോൾ മണിക്കൂറുകൾ നീണ്ട വാദപ്രതിവാദവും ഓരോ കമന്റിനും നേരെ ഉണ്ടായി. നൂറു കണക്കിന് തുടർ കമന്റുകൾ പല കമന്റുകളിലും പ്രത്യക്ഷപ്പെട്ടു. ബിബിസിയെ തിരുത്താൻ രഹ്ന ഫാത്തിമയുടെ അറസ്റ്റിൽ ഇന്ത്യൻ മാധ്യമങ്ങൾ സ്വീകരിച്ച നിലപാട് ആയിരുന്നു ശരിയെന്നു തെളിയിക്കാൻ ദി ഹിന്ദു അടക്കമുള്ള പത്രങ്ങളുടെ വാർത്തകളുടെ ലിങ്കും പ്രത്യക്ഷപ്പെട്ടു. ഇതോടെ ലോകത്തിന്റെ പലഭാഗത്തുനിന്നുമായി അനേകം മലയാളികളും വിശദീകരണവുമായി ബിബിസിയുടെ ഫേസ്ബുക്കിൽ എത്തി.
വാർത്ത പുറത്തു വന്നു രണ്ടു ദിവസമായിട്ടും ചർച്ചകളും വിവാദങ്ങളും സാമൂഹിക മാധ്യമങ്ങളിൽ കൊഴുക്കുകയാണ്. മറ്റു മതവിശ്വാസങ്ങളിൽ ഉള്ളവർ പോലും ബിബിസി വാർത്ത അബദ്ധജടിലമാണെന്നു ചൂണ്ടിക്കാട്ടിയതും ശ്രദ്ധേയമായി.
Stories you may Like
- വാർത്താലോകത്തെ ധർമ്മിഷ്ഠർ എന്ന് പുകഴ്ത്തപ്പെട്ട മാധ്യമത്തിന് തീരാ കളങ്കം
- കേരള സ്റ്റോറിക്ക് വിവാദം നൽകിയത് അന്തരാഷ്ട്ര ശ്രദ്ധ
- മുഴുവൻ നികുതിയും അടച്ചില്ല; ആദായനികുതി വകുപ്പിന് ബിബിസിയുടെ സന്ദേശം
- ഇന്ത്യൻ തെരഞ്ഞെടുപ്പു വിഷേശങ്ങളുമായി ബിബിസിയുടെ സ്പെഷ്യൽ റിപ്പോർട്ടിങ്
- മലയാളികളെ ജോലിക്കെടുത്ത ന്യുകാസിലിലെ കെയർ ഹോം വമ്പൻ പ്രതിസന്ധിയിലേക്ക്
- TODAY
- LAST WEEK
- LAST MONTH
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍