Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വർഗീയ ഭ്രാന്തന്മാരെ മുന്നിൽ നിർത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോൾ കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടം അതിനെതിരെ ഒരക്ഷരം ഉരിയാടാത്തത് എന്തേ? 'ഹാദിയയെ തെരുവിൽ ഭോഗിക്കണം' എന്നു പറഞ്ഞ കൊടും വർഗീയവാദിയെ കൺവീനറാക്കി വന്മതിലും ചൈനാ വന്മതിലുമൊക്കെ നടപ്പാക്കുന്നത് ആർക്കൊക്കെ സ്വീകാര്യത ഒരുക്കാൻ വേണ്ടിയാണ്? പിണറായിക്കെതിരെ വിടി ബൽറാം എംഎൽഎ

വർഗീയ ഭ്രാന്തന്മാരെ മുന്നിൽ നിർത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോൾ കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടം അതിനെതിരെ ഒരക്ഷരം ഉരിയാടാത്തത് എന്തേ? 'ഹാദിയയെ തെരുവിൽ ഭോഗിക്കണം' എന്നു പറഞ്ഞ കൊടും വർഗീയവാദിയെ കൺവീനറാക്കി വന്മതിലും ചൈനാ വന്മതിലുമൊക്കെ നടപ്പാക്കുന്നത് ആർക്കൊക്കെ സ്വീകാര്യത ഒരുക്കാൻ വേണ്ടിയാണ്? പിണറായിക്കെതിരെ വിടി ബൽറാം എംഎൽഎ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതിരോധം തീർക്കാൻ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയൻ നവോത്ഥാന സംഗമവുമായി മുന്നോട്ടു പോകുകയാണ്. എന്നാൽ, നവോത്ഥാന സംഘടനകൾ എന്നവകാശപ്പെട്ടെത്തിയ ജാതിസംഘടനകൾക്കും നേതാക്കൾക്കുമെതിരെ വിമർശനം ഉയരുമ്പോൾ ഇക്കൂട്ടത്തിൽ ഒരാൾക്കെതിരെ കടുത്ത വിമർശനവുമായി വി ടി ബൽറാം രംഗത്തെത്തി. ഹിന്ദു പാർലമെന്ററി നേതാവ് സിപി സുഗതനെതിരെയാണ് ബൽറാം ഫേസ്‌ബുക്കിലൂടെ രംഗത്തെത്തിയത്.

ഹിന്ദു പാർലമെന്റ് നേതാവ് സി.പി. സുഗതനെയാണ് വനിതാ മതിലിന്റെ ജോയിന്റ് കൺവീനറാക്കിയത്. നിരന്തരം വർഗീയവിഷം ചീറ്റുന്ന പ്രസ്താവനകൾ നടത്തി വിവാദത്തിലായ വ്യക്തിയാണ് സിപി സുഗതൻ. അദ്ദേഹത്തെ ജോയിന്റ് കൺവീനർ ആക്കിയതിൽ അതൃപ്തി വിവിധ കോണുകളിൽ നിന്നും പുകയുന്നുണ്ട്. മാത്രമല്ല, യുവതികളാരും തന്നെ വനിതാ മതിൽ തീർക്കാനുള്ള ശ്രമത്തിന്റെ മുൻനിരയിൽ ഇല്ലതാനും. ഇക്കാര്യങ്ങളെല്ലാം വിമർശന വിധേയമാകുമ്പോഴാണ് വി ടി ബൽറാം വിഷയത്തിൽ പ്രതികരിച്ചു കൊണ്ട് രംഗത്തെത്തിയത്.

''ഹാദിയയെ തെരുവിൽ ഭോഗിക്കണം', 'ഭരണഘടനയുടെ നീതിയല്ല, ധർമ്മശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാവേണ്ടത്', 'ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമൊക്കെ' എന്നും മറ്റും ഉദ്ഘോഷിക്കുന്ന ഒരു കൊടും വർഗീയവാദിയെ കൺവീനറാക്കിയാണ് പിണറായി വിജയൻ വനിതാമതിലും ചൈനാ വന്മതിലുമൊക്കെ നടപ്പാക്കുന്നതെങ്കിൽ അത് ആർക്കൊക്കെ സ്വീകാര്യത ഒരുക്കാൻ വേണ്ടിയാണെണെന്ന് ബൽറാം ചോദിക്കുന്നു. ഇത് ആർക്കൊക്കെ എതിരെയുള്ള പടപ്പുറപ്പാടാണെന്നും തിരിച്ചറിയാൻ മതേതര കേരളത്തിന് കഴിയേണ്ടതുണ്ട് എന്നായിരുന്നു വി.ടി ബൽറാം ഫേസ്‌ബുക്കിൽ കുറിച്ചത്. സി.പി സുഗതന്റെ മുൻ ഫേസ്‌ബുക്ക് പോസ്റ്റുകളുടെ സ്‌ക്രീൻ ഷോട്ട് ഉൾപ്പെടെ ഇട്ടായിരുന്നു ബൽറാമിന്റെ വിമർശനം.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

നമ്മുടെയൊക്കെ ഫേസ്‌ബുക്ക് ഫ്രണ്ടിന്റെ ഫ്രണ്ടിന്റെ ഫ്രണ്ട് എവിടെയെങ്കിലും എന്തെങ്കിലുമൊക്കെപ്പറഞ്ഞാൽ അതിന്റെ പേരിൽപ്പോലും നമ്മളെ ചോദ്യം ചെയ്തുകൊത്തിപ്പറയ്ക്കാൻ ആർത്തലച്ച് വരുന്നവരാണ് കമ്യൂണിസ്റ്റ് വെട്ടുകിളിക്കൂട്ടം. എന്നാൽ അവരുടെയൊക്കെ ആൾദൈവമായ പിണറായി വിജയൻ സിപി സുഗതനേപ്പോലുള്ള വർഗീയ ഭ്രാന്തന്മാരെ മുന്നിൽ നിർത്തി നാവോത്ഥാന പൊറാട്ട് നാടകം കളിക്കുമ്പോൾ അതിനെതിരെ ഒരക്ഷരം ഉരിയാടാൻ ഒരെണ്ണത്തിനും നാവ് പൊങ്ങൂല.

''ഹാദിയയെ തെരുവിൽ ഭോഗിക്കണം', 'ഭരണഘടനയുടെ നീതിയല്ല, ധർമ്മശാസ്ത്രങ്ങളുടെ അനുമതിയുള്ള സ്വാഭാവിക നീതിയാണ് നടപ്പാവേണ്ടത്', 'ഹിന്ദുക്കളുടെ ഭിക്ഷയാണ് മതേതരത്വമൊക്കെ' എന്നും മറ്റും ഉദ്ഘോഷിക്കുന്ന ഒരു കൊടും വർഗീയവാദിയെ കൺവീനറാക്കിയാണ് പിണറായി വിജയൻ വനിതാമതിലും ചൈനാ വന്മതിലുമൊക്കെ നടപ്പാക്കുന്നതെങ്കിൽ അത് ആർക്കൊക്കെ സ്വീകാര്യത ഒരുക്കാൻ വേണ്ടിയാണെന്നും ആർക്കൊക്കെ എതിരെയുള്ള പടപ്പുറപ്പാടാണെന്നും തിരിച്ചറിയാൻ മതേതര കേരളത്തിന് കഴിയേണ്ടതുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP