പാൻ കാർഡ് നിർബന്ധമാക്കുമ്പോൾ സാധാരണക്കാർക്ക് ഇപ്പോഴും സംശയങ്ങൾ നിലയ്ക്കുന്നില്ല; 2019 മെയ് 31 നകം പാൻ കാർഡ് സ്വന്തമാക്കിയില്ലെങ്കിൽ ബാങ്കിങ് സേവനങ്ങൾക്ക് നേരിടേണ്ടി വരുന്നത് ഒട്ടേറെ നൂലാമാലകൾ; പാൻ കാർഡ് നഷ്ടപ്പെട്ടാലും ഒന്നിൽ കൂടുതൽ പാൻ കൈവശം വന്നാലും എന്ത് ചെയ്യണം; നികുതി വെട്ടിപ്പ് തടയാൻ ആദായ നികുതി വകുപ്പിറക്കിയ പുത്തൻ പരിഷ്‌ക്കാരത്തെക്കുറിച്ച് കൂടുതലറിയൂ
തോമസ് ചെറിയാൻ കെ
ലോകത്ത് സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങളിൽ ഏറ്റവും നൂലാമാലകളുള്ള നികുതി സമ്പ്രദായമായിരുന്നു ഇന്ത്യയിൽ നിലനിന്നിരുന്നത്. ജിഎസ്ടി എന്ന ഏകീകൃത നികുതി സമ്പ്രദായം നടപ്പിലാക്കിയതോടെ അതിന് ഒരു പരിധി വരെ ശാപമോക്ഷം ലഭിച്ചിട്ടുണ്ടെന്ന് നമുക്ക് പറയാൻ സാധിക്കും. എന്നാൽ നികുതി വെട്ടിപ്പ് എന്ന കുറ്റകൃത്യം ഏറ്റവുമധികം നടക്കുന്ന രാജ്യങ്ങളിൽ മുൻ നിരയിൽ തന്നെയാണ് ഇന്ത്യയെന്ന് പറയാതിരിക്കാൻ വയ്യ. ഇതിൽ നിന്നും രാജ്യത്തിന് ഇപ്പോഴും ഒരു മോചനം ലഭിച്ചിട്ടില്ല. രാജ്യത്തെ നികുതി വെട്ടിപ്പിനെ വരുതിയിലാക്കാൻ ആദായ നികുതി വകുപ്പ് മുന്നോട്ട് വച്ച ആശയമായിരുന്നു പാൻ കാർഡ് അഥവാ പെർമനെന്റ് അക്കൗണ്ട് നമ്പർ കാർഡ് എന്നത്.
ഏതാനും ആഴ്‌ച്ചകൾക്ക് മുൻപ് നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്ന സമയം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലുള്ള 199 നിയമസഭാംഗങ്ങളും പാൻ വിവരങ്ങൾ സമർപ്പിച്ചിരുന്നില്ല എന്ന വാർത്ത നാം കേട്ടതാണ്. നാമ നിർദ്ദേശ പത്രികയ്ക്കൊപ്പം സത്യവാങ്മൂലത്തിൽ പാൻ കാർഡ് സംബന്ധിച്ച് വിവരങ്ങൾ പൂരിപ്പിച്ച് നൽകണമെന്ന ചട്ടം ലംഘിച്ചതാണ് നേതാക്കൾക്കും കുരുക്കായത്. ഇതിൽ നിന്നും പാൻ കാർഡിന്റെ പ്രാധാന്യം വരും നാളുകളിൽ എത്രത്തോളമുണ്ടെന്ന് നമുക്ക് ഊഹിക്കാൻ സാധിക്കും. പാൻ കാർഡ് വിവരങ്ങൾ നൽകാത്ത എംഎൽഎമാർ ഏറ്റവുമധികം ഉണ്ടായിരുന്നത് കേരളത്തിലാണെന്നതാണ് മറ്റൊരു ഞെട്ടിക്കുന്ന സത്യം. 33 എംഎൽഎമാരാണ് കേരളത്തിൽ പാൻ വിവരം സമർപ്പിക്കാനുണ്ടായിരുന്നത്.
2019 മെയ് 31ന് മുൻപ് രണ്ടര ലക്ഷം രൂപയ്ക്ക് മുകളിൽ വരുമാനമോ വിറ്റുവരവോ ഉള്ള വ്യക്തികൾക്ക് പാൻ കാർഡ് നിർബന്ധമാക്കുകയാണെന്ന വാർത്ത കഴിഞ്ഞ ദിവസം നാം മാധ്യമങ്ങളിലൂടെ അറിഞ്ഞിരുന്നു. എന്നാൽ ഇപ്പോഴും പാൻ കാർഡ് എന്തെന്നും അതിന്റെ ആവശ്യകതയും ഉപയോഗവും എന്തെന്നും അറിയാത്ത ഒട്ടനവധി ആളുകൾ നമുക്കിടയിലുണ്ട്.
ഈ ലേഖനത്തിലൂടെ പാൻ കാർഡ് എന്നാൽ എന്തെന്നും അതിന്റെ ഉപയോഗവുമായി ബന്ധപ്പെട്ട് സാധാരണക്കാരനായ ഒരു വ്യക്തിയിൽ ഉണ്ടാകാവുന്ന പ്രധാന സംശയങ്ങൾക്കും ഉത്തരം നൽകാനാണ് ശ്രമിക്കുന്നത്.
പാൻ കാർഡ് എന്നാൽ എന്ത് ?
ഇന്ത്യയിൽ നിലനിൽക്കുന്ന നികുതികളിൽ ഏറ്റവും മുഖ്യമായ ഒന്നാണ് വരുമാന നികുതി അഥവാ ഇൻകം ടാക്സ് എന്നത്. രാജ്യത്ത് വരുമാന നികുതി കൃത്യമായി അടയ്ക്കാതെ വെട്ടിപ്പ് നടത്തുന്ന സംഭവങ്ങൾ വർഷങ്ങളായി തുടർക്കഥയായിരുന്നു. വൻകിട വ്യാപാരികൾ ഉൾപ്പടെയുള്ളവർ ഇത്തരം തട്ടിപ്പുകൾ നടത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയെ സാരമായി ബാധിക്കാൻ ആരംഭിച്ചതോടെയാണ് ആദായ നികുതി വകുപ്പ് പാൻ കാർഡ് എന്ന ആശയം മുന്നോട്ട് വയ്ക്കുന്നത്.
രാജ്യത്ത് വരുമാന നികുതി അടയ്ക്കുന്ന ഓരോ വ്യക്തിയുടേയും വിവരങ്ങൾ ശേഖരിച്ച് വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച ഏറ്റവും ഫലപ്രദമായ ചുവടു വയ്‌പ്പായിരുന്നു പെർമനെന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ എന്നത്. രാജ്യത്ത് നികുതിയടയ്ക്കുന്ന ഓരോ പൗരനും നൽകുന്ന ദേശീയ തിരിച്ചറിയൽ സംഖ്യയാണ് പാൻ.അതായത് ഒരു പാൻ സീരിയൽ നമ്പറിൽ രാജ്യത്ത് ഒരോറ്റ കാർഡ് മാത്രമേ ഉണ്ടാകൂ. വ്യക്തികൾക്ക് നൽകുന്ന നമ്പർ രേഖപ്പെടുത്തിയ കാർഡിനെയാണ് പാൻ കാർഡ് എന്ന് വിളിക്കുന്നത്. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ 139 ( എ) പ്രകാരമാണ് പാൻ വ്യവസ്ഥകൾക്ക് രൂപം കൊടുത്തിരിക്കുന്നത്. ഇപ്പോഴത്തെ നിയമമനുസരിച്ച് ഒരു വ്യക്തിയുടെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ വിറ്റുവരവ് രണ്ടര ലക്ഷം രൂപയ്ക്കുള്ളിലാണെങ്കിൽ, അതായത് ആദായ നികുതി അടയ്ക്കാൻ വേണ്ട പരിധിക്കുള്ളിലാണെങ്കിൽ പാൻ കാർഡ് നിർബന്ധമാണ്. -രാജ്യത്ത് വരുമാന നികുതി അടയ്ക്കുന്ന ഓരോ വ്യക്തിയുടേയും വിവരങ്ങൾ ശേഖരിച്ച് വയ്ക്കുന്നതിനായി ആദായ നികുതി വകുപ്പ് ആവിഷ്‌കരിച്ച ഏറ്റവും ഫലപ്രദമായ ചുവടു വയ്‌പ്പായിരുന്നു പെർമനെന്റ് അക്കൗണ്ട് നമ്പർ അഥവാ പാൻ എന്നത്. രാജ്യത്ത് നികുതിയടയ്ക്കുന്ന ഓരോ പൗരനും നൽകുന്ന ദേശീയ തിരിച്ചറിയൽ സംഖ്യയാണ് പാൻ.
അതായത് ഒരു പാൻ സീരിയൽ നമ്പറിൽ രാജ്യത്ത് ഒരോറ്റ കാർഡ് മാത്രമേ ഉണ്ടാകൂ. വ്യക്തികൾക്ക് നൽകുന്ന നമ്പർ രേഖപ്പെടുത്തിയ കാർഡിനെയാണ് പാൻ കാർഡ് എന്ന് വിളിക്കുന്നത്. കേന്ദ്ര ആദായ നികുതി വകുപ്പിന്റെ 139 ( എ) പ്രകാരമാണ് പാൻ വ്യവസ്ഥകൾക്ക് രൂപം കൊടുത്തിരിക്കുന്നത്. ഇപ്പോഴത്തെ നിയമമനുസരിച്ച് ഒരു വ്യക്തിയുടെ അല്ലെങ്കിൽ സ്ഥാപനത്തിന്റെ വിറ്റുവരവ് രണ്ടര ലക്ഷം രൂപയ്ക്കുള്ളിലാണെങ്കിൽ, അതായത് ആദായ നികുതി അടയ്ക്കാൻ വേണ്ട പരിധിക്കുള്ളിലാണെങ്കിൽ പാൻ കാർഡ് നിർബന്ധമാണ്. നികുതി അടയ്ക്കുന്നതിന് മാത്രമല്ല ധനപരമായ പല പ്രധാനപ്പെട്ട കാര്യങ്ങൾക്കും പാൻകാർഡ് ഇപ്പോൾ നിർബന്ധമാണ്.
പ്ലാസ്റ്റിക്ക് മെറ്റീരിയലിൽ തീർത്ത എടിഎം കാർഡിന് സമാനമായ ഒന്നാണ് പാൻ കാർഡ് എന്ന് പറയുന്നത്. ഇതിൽ കാർഡ് ഉടമയുടെ പേര്, ് ഉടമയുടെ അച്ഛന്റെ പേര്, ജനന തീയതി, ഫോട്ടോ, ഒപ്പ്, കാർഡ് അനുവദിച്ച തീയതി, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ബാങ്ക് അക്കൗണ്ട് നമ്പർ മാത്രം നമുക്ക് കാർഡിൽ നേരിട്ട് കാണാൻ സാധിക്കില്ല.
പാൻ കാർഡ് ഉപയോഗം വരുന്നത് എപ്പോഴൊക്കെ ?
ഇന്ത്യയിൽ ആധാർ അടക്കമുള്ള തിരിച്ചറിയൽ രേഖകൾ പോലെ പ്രധാനപ്പെട്ട ഒന്നു തന്നെയാണ് പാൻ കാർഡും. വരും നാളുകളിൽ ഏറ്റവും പ്രധാനപ്പെട്ട തിരിച്ചറിയൽ രേഖയും പാൻ കാർഡ് തന്നെ ആകുമെന്നതിൽ സംശയമില്ല. പാൻ കാർഡ് എന്നാൽ വലിയ വരുമാനം ഉള്ളവർക്ക് വേണ്ടി മാത്രമാണ് എന്നത് ഒരു മിഥ്യാ ധാരണയാണ്. രാഷ്ട്രത്തിന് നികുതി വെട്ടിപ്പിൽ നിന്നും പൂർണ്ണമായി വിടുതൽ വേണമെങ്കിൽ പാൻ കാർഡ് എല്ലാവരും സ്വന്തമാക്കിയേ പറ്റൂ എന്ന് തന്നെയാണ് സാമ്പത്തിക വിദഗ്ധരും പറയുന്നത്. സാധാരണക്കാരനായ ഒരാൾക്ക് നിത്യ ജീവിതത്തിൽ ഒട്ടേറെ സന്ദർഭങ്ങളിൽ പാൻകാർഡ് കൂടിയേ തീരൂ. അവ ഏതൊക്കെയെന്ന് നോക്കാം
1. പുതിയതായി ബാങ്ക് അക്കൗണ്ട് തുറക്കേണ്ട സന്ദർഭങ്ങൾ നമുക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്. ആ സമയത്ത് മറ്റ് തിരിച്ചറിയൽ രേഖകൾ പോലെ തന്നെ, ഒരു പക്ഷേ അതിനേക്കാൾ കൂടുതലായി വേണ്ടി വരിക പാൻ കാർഡ് തന്നെ എന്നതിൽ സംശയമില്ല. എന്നാൽ ജൻ ധൻ യോജന പോലുള്ള അക്കൗണ്ടുകൾക്ക് ഇത് ആവശ്യമില്ല.
2. വീട് വാങ്ങുക, ഭൂമി കൈമാറ്റം ചെയ്യുക തുടങ്ങിയ സന്ദർഭങ്ങളിൽ പാൻ കാർഡ് നിർബന്ധമാണ്. അഞ്ചു ലക്ഷത്തിന് മുകളിൽ നടത്തുന്ന എല്ലാ വസ്തു ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമായും ഹാജരാക്കണം.
3. വാഹന രജിസ്ട്രേഷൻ സമയത്ത് പാൻകാർഡ് അത്യാവശ്യമാണ്. പ്രത്യേകിച്ച് ആഡംബരക്കാറുകൾ അടക്കം വില കൂടിയ കാറുകൾ വാങ്ങുന്നവർ തീർച്ചയായും പാൻ കാർഡ് കാണിക്കണം.
4. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിൽ തുക മുടക്കി ആഭരണങ്ങൾ വാങ്ങിയാൽ (സ്വർണമോ, വെള്ളിയോ എന്തായാലും) പാൻ കാർഡ് നിർബന്ധമാണ്.
5. 25000 രൂപയ്ക്ക് മുകളിൽ ഹോട്ടൽ ബില്ലു വന്നാൽ പാൻ കൂടിയേ തീരു.
6. പുതിയ ഫോൺ കണക്ഷൻ വാങ്ങുമ്പോൾ പാൻ കാർഡ് കാണിക്കണമെന്നാണ് നിയമം. പ്രത്യേകിച്ച് ലാൻഡ് ലൈൻ കണക്ഷൻ.
7. 50,000 രൂപയ്ക്ക് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങൾക്ക് ബാങ്കുകളിൽ പാൻ കാർഡ് സമർപ്പിക്കണം. മാത്രമല്ല വലിയ തുക നിക്ഷേപിക്കുമ്പോഴും പാൻ കാർഡ് ആവശ്യമാണ്. 50,000 രൂപയ്ക്ക് മുകളിൽ ഓഹരികൾ വാങ്ങുമ്പോഴും പാൻ കാർഡ് നിർബന്ധമാണ്.
8. സെക്യൂരിറ്റീസ് കോൺട്രാക്ട് ആക്ടിൽ നിർദ്ദേശിച്ചിട്ടുള്ള സെക്യൂരിറ്റികളുടെ ഇടപാടുകൾ 1,00,000 രൂപയ്ക്ക് മുകളിൽ വരുകയാണെങ്കിലും സ്റ്റോക്ക് എക്‌സ്‌ചേഞ്ചിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരികൾ 1,00,000 രൂപയ്ക്ക് മുകളിൽ വാങ്ങുകയാണെങ്കിലും പാൻ ആവശ്യമാണ്.
9.റിസർവ് ബാങ്ക് നിയമമനുസരിച്ച് ബാങ്കുകൾ ഇറക്കിയിട്ടുള്ള പ്രീപെയ്ഡ് ഇൻസ്ട്രുമെന്റ്‌സ് 50,000 രൂപയ്ക്ക് മുകളിൽ വാങ്ങുന്നതിനും 50,000 രൂപയ്ക്ക് മുകളിലാണ് വാർഷിക ഇൻഷുറൻസ് പ്രീമിയം എങ്കിലും പാൻ കാർഡ് ആവശ്യമാണ്.
പാൻ കാർഡിന് അപേക്ഷിക്കുന്നതെങ്ങനെ ?
കേന്ദ്ര നികുതി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള എൻഎസ്ഡിഎൽ അല്ലെങ്കിൽ യുടിഐഐടിഎസ്എൽ എന്ന വെബ്സൈറ്റുകൾ സന്ദർശിച്ച് കൊടുത്തിട്ടുള്ള പട്ടികയിൽ നിന്നും നിങ്ങൾക്ക് വേണ്ട ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇതിൽ പാൻ കാർഡിനായി അപേക്ഷിക്കുന്നവർക്ക് പൂരിപ്പിക്കാൻ പ്രത്യേക കോളവും മറ്റുമടങ്ങിയ പേജ് ലഭ്യമാണ്. ഇതിൽ തന്നെ പൂരിപ്പിക്കാനുള്ള നിർദ്ദേശങ്ങളും സമർപ്പിക്കേണ്ട രേഖകൾ ഏതൊക്കെയെന്നും വ്യക്തമായി നൽകിയിട്ടുണ്ട്. സൈറ്റ് സന്ദർശിച്ച് വേണ്ട രേഖകൾ ഏതെന്ന ആദ്യമേ നോക്കുക. കാരണം കാലത്തിനനുസരിച്ച് വേണ്ട രേഖകളുടെ എണ്ണവും കൂടിയേക്കാം.
ഓൺലൈനിലൂടെയല്ലാതെ ഫോം ഡൗൺലോഡ് ചെയ്ത് അയയ്ക്കാനുള്ള സൗകര്യവുമുണ്ട്. അക്ഷയ കേന്ദ്രങ്ങളിലും അപേക്ഷ അയയ്ക്കാനുള്ള സൗകര്യമുണ്ട്. ഇവിടെ നിന്നാണെങ്കിൽ കൃത്യമായ മാർഗ രേഖകളും ലഭിക്കും. ഫോം സമർപ്പിക്കുമ്പോൾ കിട്ടുന്ന രസീത് നമ്പർ ഉപയോഗിച്ച് അപേക്ഷകന് നിലവിലെ അപേക്ഷയുടെ അവസ്ഥ അറിയാൻ സാധിക്കും. നിങ്ങൾ നൽകിയിട്ടുള്ള മേൽവിലാസത്തിൽ രജിസ്റ്റേഡ് പോസ്റ്റിൽ പാൻ കാർഡ് കിട്ടും. പാൻ കാർഡിൽ തെറ്റുകൾ കടന്നു കൂടിയാൽ അവ തിരുത്തുന്നതിനും എൻഎസ്ഡിഎല്ലിൽ ഓപ്ഷനുകളുണ്ട്. ഇവ ഉപയോക്താവിന് കൃത്യമായ മാർഗനിർദ്ദേശങ്ങളോടെ തന്നെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്.
ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കണോ ?
പാൻ കാർഡ് ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കേണ്ടത് അത്യാവശ്യമാണ്. കഴിഞ്ഞ വർഷം ഫെബ്രുവരിക്ക് മുൻപ് ഇത്തരത്തിൽ അക്കൗണ്ടുകൾ പാനുമായി ബന്ധിപ്പിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. ഇത് സർക്കാർ നിർദ്ദേശം അനുസരിച്ച് ചെയ്തിടുന്നതാണ് ഭാവിക്കും സുരക്ഷിതം. അതായത് പാൻ കാർഡ് ഇല്ലാത്തവർക്ക് ബാങ്ക് ഇടപാടുകൾ നടത്തണമെങ്കിൽ കുറച്ച് ബുദ്ധിമുട്ടേണ്ടി വരുമെന്ന് സാരം.
പാൻ നമ്പർ ഇല്ലാത്തവർക്ക് ഫോറം 60 പ്രകാരമുള്ള സത്യവാങ്മൂലം ബാങ്കിൽ നൽകണം. ഇങ്ങനെ ചെയ്യാത്ത അക്കൗണ്ടുകളുടെ പ്രവർത്തനം മരവിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ആലോചിക്കുന്നത്. പാൻ കാർഡ് നിർബന്ധമാക്കുന്നതിന് മുമ്പ് തുടങ്ങിയ അക്കൗണ്ടുകളുൾപ്പടെയുള്ള എല്ലാവർക്കും ഇത് ബാധകമാണ്. പക്ഷേ ഈ നിബന്ധന ജൻധൻ അക്കൗണ്ടുപോലുള്ള ചെറിയ സേവിങ്സ് അക്കൗണ്ടുകൾക്ക് ബാധകമല്ല. ഇത്തരം അക്കൗണ്ടുകളുടെ എണ്ണം സാധാരണയുള്ളതിനേക്കാൾ കൂടുതലായതുകൊണ്ടാണ് എന്നാണ് ഈ അക്കൗണ്ടുകൾക്ക് മാത്രം ഇളവ് നൽകിയിരിക്കുന്നത്.
ഒന്നിൽ കൂടുതൽ പാൻ കാർഡ് സ്വന്തമാക്കാൻ സാധിക്കുമോ ..... നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം...
ഒരാൾക്ക് ഒന്നിൽ കൂടുതൽ പാൻ കാർഡുകൾ സ്വന്തമാക്കാൻ കഴിയില്ല എന്നതാണ് വാസ്തവം. മാത്രല്ല ഇത് നിയമ വിരുദ്ധവുമാണ്. ബാങ്ക് അക്കൗണ്ടുകൾ പോലുള്ള കാര്യങ്ങൾക്ക് വേണ്ടി പാൻ കാർഡിന് അപേക്ഷിച്ച ശേഷം ഉപയോഗം കഴിഞ്ഞുവെന്നാണ് പലരുടേയും ധാരണ. നിരവധി തവണ പാൻ കാർഡിന് അപേക്ഷ സമർപ്പിക്കണമെന്ന് പറഞ്ഞ് ആളുകളിൽ നിന്നും പണം കൈക്കലാക്കാൻ വേണ്ടി തട്ടിപ്പ് കാണിക്കുന്നവരുമുണ്ട്. ഒന്നിൽ കൂടുതൽ പാൻ കാർഡ് കൈവശമുള്ളവർ തങ്ങൾ കൂടുതലായും ഉപയോഗിക്കു കാർഡ് ഒഴിച്ച് ബാക്കിയെല്ലാം സറണ്ടർ ചെയ്യണം. ഇല്ലെങ്കിൽ 10,000 രൂപ പിഴ ശിക്ഷ അടക്കമുള്ള കാര്യങ്ങൾ നേരിടേണ്ടി വന്നേക്കാം.
പാൻ കാർഡ് നഷ്ടപ്പെുന്ന അവസരത്തിൽ പുതിയത് അപേക്ഷിക്കാനായി നട്ടോട്ടമോടുന്നവരുമുണ്ട്. എന്നാൽ ഏറ്റവും സുരക്ഷിതമായ മാർഗം എന്ന് പറയുന്നത് പൊലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും എഫ്ഐആറിന്റെ കോപ്പി സഹിതം പുതിയ പാൻ കാർഡിനായി അപേക്ഷിക്കുകയും ചെയ്യുന്നതാണ് ഉത്തമമായ മാർഗം. അല്ല ഈ നിയമത്തിൽ ഏതെങ്കിലും മാറ്റം വന്നാലും പൊലീസ് സ്റ്റേഷനിൽ നിന്നും കൃത്യമായ മാർഗ രേഖ ലഭിക്കും. ആദായ നികുതി വകുപ്പിന്റെയും എൻഎസ്ഡിഎല്ലിന്റെയും വെബ്‌സൈറ്റ് സ്ഥിരമായി പരിശോധിക്കുന്നതും പുത്തൻ വിവരങ്ങൾ ശേഖരിക്കുന്നതും ഏറെ സഹായകരമാകും.
പാൻ : ഏറ്റവും പുതിയ ഉത്തരവ്..........
നടപ്പ് സാമ്പത്തിക വർഷം അവസാനിക്കുന്നതോടു കൂടി രാജ്യത്തെ നികുതി വെട്ടിപ്പിന് അറുതി വരുത്താനുള്ള ശ്രമത്തിലാണ് സർക്കാർ. ഇതിന്റെ ഭാഗമായി ഡിസംബർ അഞ്ചു മുതൽ ഇപ്പോൾ നിലവിലുള്ള ആദായ നികുതി വകുപ്പ് നിയമങ്ങളിൽ മാറ്റം വരുത്തുകയാണ്. മാത്രമല്ല, ഡയറക്ടർ ബോർഡ് നൽകിയ നോട്ടിഫിക്കേഷൻ പ്രകാരം, ഒരു സാമ്പത്തിക വർഷത്തിൽ 2.5 ലക്ഷത്തിലേറെ രൂപയുടെ വരുമാനമുള്ള ഏത് സ്ഥാപനവും, വ്യക്തിയും പാൻ കാർഡ് എടുത്തിരിക്കണം.
പാൻ കാർഡ് നിയമത്തിലെ പ്രധാന മാറ്റങ്ങൾ വഴി നികുതി വെട്ടിപ്പ് നല്ലൊരു ഭാഗവും തുടച്ചു നീക്കാമെന്നാണ് കരുതുന്നത്. ഒരു സാമ്പത്തിക വർഷത്തിൽ 2.5 ലക്ഷം രൂപയിൽ കൂടുതൽ സാമ്പത്തിക ഇടപാട് നടത്തുന്ന വ്യക്തികൾ പാൻ കാർഡിന് അപേക്ഷിക്കണമെന്ന് സിബിഡിടി നിർബന്ധമാക്കി. സാമ്പത്തിക വർഷത്തിലെ മൊത്തം വിൽപ്പനയും, ടേണോവറും, ആകെ റെസീപ്റ്റും 5 ലക്ഷം രൂപ കഴിഞ്ഞില്ലെങ്കിലും പാൻ കാർഡ് ആവശ്യമാണ്. ഇതുവഴി ഇൻകം ടാക്‌സ് വകുപ്പിന് കൂടുതൽ വിപുലമായ നിരീക്ഷണം സാധ്യമാകും.
ഒരു സ്ഥാപനത്തിന്റെയോ വ്യക്തിയുടെയോ പ്രതിനിധിയായി മാറുന്ന മാനേജിങ് ഡയറക്ടർ, ഡയറക്ടർ, പാർട്ണർ, ട്രസ്റ്റി, സ്ഥാപകൻ, സിഇഒഎ എന്നി പദവിയിൽ ഇരിക്കുന്നവരും പാൻ കാർഡ് എടുക്കണം. 2019 മെയ് 31 ആണ് ഇതിനുള്ള അവസാന തീയതി. പുതിയ ഇൻകം ടാക്‌സ് നിയമ മാറ്റങ്ങൾ വ്യക്തിഗത നികുതിദായകരെ ബാധിക്കുന്നില്ല. അമ്മമാർ ഏക രക്ഷകർത്താവാണെങ്കിൽ പാൻ അപേക്ഷയിൽ പിതാവിന്റെ പേര് രേഖപ്പെടുത്തേണ്ടതില്ലെന്നും പുത്തൻ നിയമത്തിൽ ഏറെ ശ്രദ്ധ നേടിയ മാറ്റങ്ങളിലൊന്നാണ്.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍