നിലക്കൽ നിന്നും നിരീക്ഷണ സമിതി അംഗങ്ങളും കെഎസ്ആർടിസി എംഡി തച്ചങ്കരിയും പമ്പയിലെത്തിയത് കെഎസ്ആർടി ബസിൽ തൂങ്ങി നിന്ന്; നിലയ്ക്കലിലെ സൗകര്യങ്ങളിൽ തൃപ്തി പ്രകടിപ്പിച്ച സംഘം ഇന്ന് സന്നിധാനത്തേക്ക്; കോടതി സംഘം വരും മുമ്പ് സൗകര്യങ്ങൾ ഒരുക്കാൻ ഓടി നടന്ന് ദേവസ്വം ബോർഡ്; ഇന്നലെ രാത്രി തന്നെ സന്നിധാനത്തെത്തി നിരീക്ഷണം തുടങ്ങി ഹേമചന്ദ്രൻ: ശബരിമലയുടെ പൊലീസ് സാന്നിധ്യകാര്യത്തിൽ ഇന്ന് വിധിയെഴുത്തുണ്ടാകും
മറുനാടൻ മലയാളി ബ്യൂറോ
ശബരിമല: ശബരിമല വിഷയത്തിൽ ഹൈക്കോടതി ഇടപെടലിനും നിരീക്ഷണ സംഘത്തിനുമെതിരെ സുപ്രീംകോടതിയിൽ സർക്കാർ ഹർജി നൽകിയത് ഇന്നലെയാണ്. ഹൈക്കോടതി നിരീക്ഷണ സംഘത്തിന്റെ ഇടപെടലിനെതിരെ വരെയാണ് സർക്കാറിന്റെ ഹർജി. ഇതിനിടെയാണ് ഇന്ന് സംഘം സന്നിധാനം സന്ദർശിക്കുന്നത്. പൊലീസിന്റെ ഇടപെടൽ തീർത്ഥാടകരെ വലയ്ക്കുന്നു എന്ന ആരോപണങ്ങൾക്കിടെയാണ് നിരീക്ഷണ സംഘം ഇന്ന് സന്നിധാനം സന്ദർശിക്കുക. ഇന്നലെ നിലയ്ക്കലും പമ്പയിലും സൗകര്യങ്ങൾ വിലയിരുത്തിയ ശേഷമാണ് സംഘം ഇന്ന് സന്നിധാനത്ത് എത്തുക. ഡിജിപി ഹേമചന്ദ്രൻ ഇന്നലെ തന്നെ മല കയറിയപ്പോൾ ജസ്റ്റിസ് പി.ആർ. രാമനും ജസ്റ്റിസ് എസ്. സിരിജഗനും പമ്പയിൽ തങ്ങുകയായിരുന്നു. അതേസമയം സംഘം എത്തുന്നതിന് മുന്നോടിയായി പരമാവധി സൗകര്യങ്ങൾ ഏർപ്പെടുത്താനും ദേവസ്വം ബോർഡ് ശ്രദ്ധിച്ചു. മലയിലെ പൊലീസ് സാന്നിധ്യത്തിന്റെ കാര്യത്തിൽ അടക്കം ഇന്ന് വിധിയെഴുത്തുണ്ടാകും.
ഇന്നലെ നിലയ്ക്കലിലും പമ്പയിലും സൗകര്യങ്ങൾ വിലയിരുത്തിയ സമിതി ഇന്ന് 2.30ന് സന്നിധാനത്തു യോഗം വിളിച്ചിട്ടുണ്ട്. തീർത്ഥാടകർക്കുള്ള നിയന്ത്രണങ്ങൾ, അടിസ്ഥാനസൗകര്യ പ്രശ്നങ്ങൾ, വികസന പദ്ധതികളിലെ വേഗക്കുറവ് എന്നിവ വിഷയമാകും. സമിതി അംഗങ്ങളായ ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ, ഡിജിപി എ. ഹേമചന്ദ്രൻ എന്നിവർ ഇന്നലെ ഒന്നരയോടെയാണു നിലയ്ക്കലിലെത്തിയത്. വെള്ളം ശുദ്ധീകരണ ശാല, പാർക്കിങ് ഗ്രൗണ്ട്, ശുചിമുറികൾ, കെഎസ്ആർടിസി ജീവനക്കാർ താമസിക്കുന്ന സ്ഥലങ്ങൾ, കുളം, പൊലീസ് ബാരക്ക്, വിരിവയ്ക്കുന്ന സ്ഥലങ്ങൾ, ആശുപത്രി എന്നിവ സന്ദർശിച്ചു.
നിലയ്ക്കലിലെ ഒരുക്കങ്ങളിൽ സമിതി തൃപ്തി രേഖപ്പെടുത്തി. കെഎസ്ആർടിസി നേരിടുന്ന ബുദ്ധിമുട്ടുകൾ എംഡി ടോമിൻ ജെ. തച്ചങ്കരി വിവരിച്ചു. കെഎസ്ആർടിസി വൈദ്യുതി ബസിലാണു സമിതി അംഗങ്ങൾ പമ്പയ്ക്കു പുറപ്പെട്ടത്. കെഎസ്ആർടിസി യാത്രക്കാരുടെ അസൗകര്യങ്ങൾ സംഘം പ്രത്യേകം ശ്രദ്ധിച്ചു. യാത്രക്കാർക്ക് വിശ്രമിക്കാൻ കൂടുതൽ സൗകര്യം വേണമെന്നു വിലയിരുത്തി. മരാമത്ത് കോംപ്ലക്സിനു മുൻപിലോ ത്രിവേണിയിൽ നിന്നു തീർത്ഥാടകർ കയറി വരുന്ന വഴി അവസാനിക്കുന്നിടത്തോ കാത്തിരിപ്പു കേന്ദ്രം നിർമ്മിക്കാമെന്ന് അഭിപ്രായമുയർന്നു.
പമ്പ മണൽപ്പുറത്തെ ശുചിമുറികൾ സന്ദർശിച്ചു. കഴിഞ്ഞ വർഷത്തെക്കാൾ 60 എണ്ണം കുറവുണ്ടെന്നു ദേവസ്വം ബോർഡ് അറിയിച്ചു. പഴയ 270 എണ്ണവും 60 ബയോ ശുചിമുറികളും 40 ബയോ മൂത്രപ്പുരകളും നിലവിലുണ്ട്. ഇതു മതിയോ എന്നായിരുന്നു സമിതിയുടെ ആശങ്ക. ഞുണുങ്ങാറും സംഘം സന്ദർശിച്ചു. സമിതി അംഗം ഡിജിപി എ. ഹേമചന്ദ്രൻ ഇന്നലെ രാത്രി സന്നിധാനത്തെത്തി. മറ്റുള്ളവർ പമ്പ ഗെസ്റ്റ് ഹൗസിൽ തങ്ങി. ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസർ ആർ. അജിത്, ഐ.ജി. ദിനേശ് കശ്യപ്, സ്പെഷൽ ഓഫിസർമാരായ വി.അജിത്ത്, പി.മഞ്ജുനാഥ് എന്നിവർ ഒപ്പമുണ്ടായിരുന്നു.
നിലയ്ക്കലിൽ തൃപ്തി, പമ്പയിലെ ദുർഗന്ധത്തിൽ വലഞ്ഞു.
തീർത്ഥാടകർക്കായി നിലക്കലിൽ ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ തൃപ്തി അറിയിച്ച് ഹൈക്കോടതി നിയോഗിച്ച ശബരിമല നിരീക്ഷണ സംഘം പമ്പയിൽ ചില പോരായ്മകൾ ഉണ്ടെന്നും വിലയിരുത്തി. നിലക്കലിലും പമ്പയിലും പാർക്കിങ്, വിരിവെക്കാനുള്ള സൗകര്യം, ജലശുദ്ധീകരണ പ്ലാന്റ്, കുടിവെള്ള വിതരണ സംവിധാനം, ഭക്ഷണം, യാത്രാസൗകര്യം, ശൗചാലയങ്ങളുടെ സ്ഥിതി എന്നിവയെല്ലാം നേരിട്ടുകണ്ട ശേഷം നല്ല അഭിപ്രായമാണ് രേഖപ്പെടുത്തിയത്. നിലക്കലിൽ അടിസ്ഥാന സൗകര്യങ്ങളില്ലെന്ന ആക്ഷേപം യു.ഡി.എഫും ബിജെപിയും ഉന്നയിക്കുകയും ഹൈക്കോടതിയിൽ പരാതികൾ എത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി നേരിട്ട് മൂന്നംഗ സംഘത്തെ നിയോഗിച്ചത്.
സംഘാംഗങ്ങളായ ജസ്റ്റിസ് പി.ആർ. രാമൻ, ജസ്റ്റിസ് എസ്. സിരിജഗൻ, ഡി.ജി.പി എ. ഹേമചന്ദ്രൻ എന്നിവരാണ് തിങ്കളാഴ്ച നിലക്കലിലെത്തിയത്. തെറ്റായ പ്രചാരണങ്ങളാണ് നടക്കുന്നതെന്നും പറയുന്നതുപോലെ അസൗകര്യങ്ങൾ ഉള്ളതായി തങ്ങൾക്ക് തോന്നുന്നില്ലെന്നും സംഘം പ്രതികരിച്ചു. കെ.എസ്.ആർ.ടി.സി എം.ഡി ടോമിൻ തച്ചങ്കരി, ശബരിമല എക്സിക്യൂട്ടിവ് ഓഫിസർ അജിത്കുമാർ എന്നിവരുമായി ഒന്നരമണിക്കൂറോളം ചർച്ച നടത്തി. തച്ചങ്കരിക്കൊപ്പം കെഎസ്ആർടി ബസിൽ തൂങ്ങി നിന്നുകൊണ്ടാണ് സംഘം നിലയ്ക്കലിൽ നിന്നും പമ്പയിൽ എത്തിയത്.
നിലയ്ക്കലിൽനിന്ന് പമ്പയിലേക്ക് യാത്രതുടരാൻ കെ.എസ്.ആർ.ടി.സി.യുടെ ഇലക്ട്രിക് ബസിൽ കയറാനാണ് സംഘം എത്തിയത്. തീർത്ഥാടകർ അതിൽ എത്തിയതോടെ അംഗങ്ങളായ ജസ്റ്റിസ് പി.ആർ.രാമനും ജസ്റ്റിസ് എസ്.സിരിജഗനും ബസിൽ കയറിയെങ്കിലും ഡി.ജി.പി. എ.ഹേമചന്ദ്രൻ തിരക്കുകണ്ട് പിന്മാറി. കാറിൽ യാത്രതുടരാം എന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. കെ.എസ്.ആർ.ടി.സി. എം.ഡി. ടോമിൻ ജെ.തച്ചങ്കരിക്കൊപ്പം പി.ആർ.രാമനും എസ്.സിരിജഗനും ബസിൽ നിന്നു യാത്രചെയ്തു.
നിറയെ യാത്രക്കാരുണ്ടായിരുന്ന ബസിൽ പാർക്കിങ് ഗ്രൗണ്ട് ചുറ്റിവന്നശേഷം പുതിയൊരു ബസിലാണ് അവർ പമ്പയിലേക്ക് യാത്രതുടർന്നത്. നേരത്തേ ഏർപ്പാടാക്കിയ ബസ് നിരീക്ഷണ സമിതിയംഗങ്ങൾക്കു വേണ്ടിയാണെന്നറിയാതെയാണ് അതിൽ യാത്രക്കാരെ കയറ്റിയത്. എം.ഡി. ആയശേഷം കെ.എസ്.ആർ.ടി.സി.യിൽ ടിക്കറ്റെടുക്കാതെ ആദ്യമായി യാത്രചെയ്യുകയാണെന്ന ആമുഖത്തോടെയാണ് തച്ചങ്കരി നിരീക്ഷണ സമിതിയംഗങ്ങളെ ബസിലേക്ക് സ്വാഗതം ചെയ്തത്. പമ്പയിലെത്തുമ്പോൾ രണ്ടുവശത്തേക്കുമുള്ള ടിക്കറ്റുകാശ് ഒന്നിച്ചുവാങ്ങുമോയെന്ന് ചിരിയോടെ തിരിച്ചടിച്ചുകൊണ്ടാണ് ഹേമചന്ദ്രൻ ബസിലേക്ക് കടന്നത്.
ഹിൽ ടോപ്പിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിക്കാനുള്ള സൗകര്യം നോക്കിയെങ്കിലും മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്നതിനാൽ കൂടുതൽ പരിശോധന ആവശ്യമാണെന്ന വിലയിരുത്തലിലെത്തി. പമ്പയിലെ ശൗചാലയങ്ങളും കണ്ടു. പഴയ കെട്ടിടത്തിലെ ശുചിമുറികൾ പ്രളയ ശേഷം പുതുക്കിപ്പണിത് 270 എണ്ണം പ്രവർത്തിക്കുന്നുണ്ട്. കൂടാതെ 60 ബയോടോയ്ലറ്റുകളും 40 ബയോ യൂറിനലുകളും സ്ഥാപിച്ചതായി ദേവസ്വം ബോർഡ് അറിയിച്ചു. ഇത് മതിയാകുമോയെന്ന ചോദ്യം ഉയർന്നെങ്കിലും 500 എണ്ണം നിലക്കലിൽ പുതുതായി സ്ഥാപിച്ചിട്ടുണ്ടെന്നും സന്നിധാനം വരെ ഇടക്കിടെ ടോയ്ലറ്റ് ഉണ്ടെന്നും അറിയിച്ചതോടെ സംഘം തൃപ്തരായി.
രാമമൂർത്തി മണ്ഡപത്തിന്റെ സ്ഥലത്ത് താൽക്കാലിക വിരിപ്പന്തൽ സ്ഥാപിച്ചത് സൗകര്യപ്രദമാണെന്നാണ് നിഗമനം. ഇതിനടുത്ത് പുതുക്കിപ്പണിത കെട്ടിടത്തിൽ ക്ലോക്ക് റൂമും ഹോട്ടലുകളും പ്രവർത്തിക്കുന്നതും സന്ദർശിച്ചു. ചൊവ്വാഴ്ച സംഘം സന്നിധാനത്ത് എത്തും. അവിടെ നടക്കുന്ന അവലോകന യോഗത്തിനു ശേഷം വിശദമായ അഭിപ്രായം പറയാമെന്നും മാധ്യമപ്രവർത്തകരെ അറിയിച്ചു. നിലയ്ക്കലെ സൗകര്യം തൃപ്തികരമാണെന്ന് വിലയിരുത്തിയ സമിതി പമ്പയിലെ കാര്യത്തിൽ വ്യക്തമായൊന്നും പറഞ്ഞില്ല. എന്നാൽ, പമ്പയിലും പരിസരത്തും അസഹ്യമായ ദുർഗന്ധമുള്ളതായി വിലയിരുത്തി.
നിലയ്ക്കലെ സൗകര്യങ്ങളെക്കുറിച്ച് തെറ്റായ പ്രചാരണമാണുണ്ടായതെന്ന് ഡി.ജി.പി. എ. ഹേമചന്ദ്രൻ പറഞ്ഞു. ഇത് സമൂഹത്തിൽ തെറ്റിദ്ധാരണയുണ്ടാക്കി. ആ പ്രചാരണം ശരിയല്ലെന്ന് മാധ്യമങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. വൈകീട്ട് അഞ്ചുമണിയോടെ പമ്പയിലെത്തിയ സമിതി ത്രിവേണിയിൽ കെ.എസ്.ആർ.ടി.സി. ഒരുക്കിയ സൗകര്യങ്ങളാണ് ആദ്യം പരിശോധിച്ചത്. ഇവിടെ ബസ് കാത്തിരിപ്പുകേന്ദ്രം ആവശ്യമാണെന്ന് നിരീക്ഷിച്ചു. വനംവകുപ്പിന്റെ സഹകരണത്തോടെ സ്ഥലം കണ്ടെത്താൻ ദേവസ്വം ബോർഡിന് നിർദ്ദേശം നൽകി. തുടർന്ന് ത്രിവേണി പാലത്തിലെ സൗകര്യങ്ങളും പമ്പയിലെ ക്ലോക്ക് മുറി, ശൗചാലയങ്ങൾ എന്നിവിടങ്ങളിലും പരിശോധനന നടത്തി. മല-മൂത്ര വിസർജ്യത്തിന്റെ ഫലമായി പമ്പയിലും പരിസരത്തും അസഹനീയമായ ദുർഗന്ധം നിലനിൽക്കുന്നതായും സമിതി അംഗങ്ങൾ പറഞ്ഞു.
ഒഴുക്കുനിലച്ച നുണങ്ങാറിൽ ആഴം കൂട്ടി ഒഴുക്ക് സുഗമമാക്കണമെന്ന് നിർദ്ദേശിച്ചു. എന്നാൽ, പമ്പയിലെ സൗകര്യങ്ങളെക്കുറിച്ച് വ്യക്തമായ വിലയിരുത്തൽ പരസ്യമായി പ്രകടിപ്പിക്കാൻ സമിതി തയ്യാറായില്ല. പമ്പയിലെ ആഞ്ജനേയ ഓഡിറ്റോറിയത്തിനുസമീപം ചില സർക്കാർ വാഹനങ്ങൾ നിർത്തിയിട്ടത് ശ്രദ്ധയിൽപ്പെട്ടപ്പോൾ തീർത്ഥാടകർക്ക് ബുദ്ധിമുട്ടുണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദ്ദേശിച്ചു.
- TODAY
- LAST WEEK
- LAST MONTH
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി; ഉടനടി തിരിച്ചടിക്കാത്ത ഇസ്രയേൽ നടപടിയിൽ ആശ്വാസം കണ്ട് ലോകരാജ്യങ്ങൾ
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- ദുവാ ഇരന്ന് മുസ്ലിം മത പണ്ഡിതർ; ഒപ്പം പ്രാർത്ഥിച്ച് ക്രിസ്ത്യൻ പുരോഹിതരും സന്യാസിമാരും; വൈറലായി പാലക്കാട്ടെ മതസൗഹാർദ ഗൃഹപ്രവേശനം; ഇതാണ് ദ റിയൽ കേരളാ സ്റ്റോറിയെന്ന് സോഷ്യൽ മീഡിയ
- സാമ്പിൾ വെടിക്കെട്ട് ഡ്രോണിൽ പകർത്തിയ ഒരാൾ അറസ്റ്റിൽ
- 'സിക്സർ' പൂരവുമായി മുംബൈ ബൗളർമാരെ വിറപ്പിച്ച് അശുതോഷ്; വീരോചിത പോരാട്ടവുമായി ശശാങ്ക് സിങ്ങും; ഐപിഎല്ലിന്റെ പിറന്നാൾ ദിനത്തിൽ ആരാധകരെ ത്രസിപ്പിച്ച് ത്രില്ലർ പോരാട്ടം; ജയത്തിനരികെ പൊരുതിവീണ് പഞ്ചാബ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്