Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ലൈംഗിക പൂർവ്വ കേളികൾ ഉൾപ്പെടുന്ന ബോഡി ടു ബോഡി മസാജിന് 2500 രൂപ; ഫുൾ സർവ്വീസ് ബോഡി മസാജ് വിത്ത് സെക്‌സിന് വെറും 3000 റേറ്റ്; യോഗയും ആയുർവേദവും മറയാക്കിയുള്ള സെക്സ് തെറാപ്പിയിൽ നടക്കുന്നത് മലയാളി പെൺകുട്ടികളെ കരുവാക്കിയുള്ള വാണിഭം; കേരളത്തിലെ മദ്യവ്യവസായിയും ജൂവലറി ഗ്രൂപ്പ് ഉടമയും പിന്നെ കോൺഗ്രസ് നേതാവിന്റെ ബിനാമിയും; ഇടപാടുകാരെ കണ്ടെത്തുന്നത് നവമാധ്യമ പരസ്യത്തിലൂടെ; ബംഗലുരുവിൽ തഴച്ചു വളരുന്ന സെക്‌സ് റാക്കറ്റിന്റെ കഥ ഇങ്ങനെ

ലൈംഗിക പൂർവ്വ കേളികൾ ഉൾപ്പെടുന്ന ബോഡി ടു ബോഡി മസാജിന് 2500 രൂപ; ഫുൾ സർവ്വീസ് ബോഡി മസാജ് വിത്ത് സെക്‌സിന് വെറും 3000 റേറ്റ്; യോഗയും ആയുർവേദവും മറയാക്കിയുള്ള സെക്സ് തെറാപ്പിയിൽ നടക്കുന്നത് മലയാളി പെൺകുട്ടികളെ കരുവാക്കിയുള്ള വാണിഭം; കേരളത്തിലെ മദ്യവ്യവസായിയും ജൂവലറി ഗ്രൂപ്പ് ഉടമയും പിന്നെ കോൺഗ്രസ് നേതാവിന്റെ ബിനാമിയും; ഇടപാടുകാരെ കണ്ടെത്തുന്നത് നവമാധ്യമ പരസ്യത്തിലൂടെ; ബംഗലുരുവിൽ തഴച്ചു വളരുന്ന സെക്‌സ് റാക്കറ്റിന്റെ കഥ ഇങ്ങനെ

കെ വി നിരഞ്ജൻ

കോഴിക്കോട്: ലഹരി വസ്തുക്കളുടെയടക്കം ഉപയോഗം ശക്തമായതോടെ ബംഗലൂരു നഗരത്തിലെ നൈറ്റ് ക്ലബുകൾക്കും മാസാജ്പാർലർകൾക്കുമൊക്കെ നിയന്ത്രണങ്ങൾ കർശനമാക്കാൻ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കഴിഞ്ഞ കോൺഗ്രസ് സർക്കാർ തീരുമാനിച്ചിരുന്നു. നഗരത്തിലെ ബാറുകൾക്കും പബ്ബുകൾക്കുമായി പുതിയ മാർഗ നിർദ്ദേശങ്ങൾ കൊണ്ടുവരാനായിരുന്നു നീക്കം. ബാറുകളിലും പബ്ബുകളിലും സ്ത്രീകൾ അൽപ്പ വസ്ത്രധാരികളായി ജോലി ചെയ്യുന്നതും നൃത്തം വെയ്ക്കുന്നതുമുൾപ്പെടെയുള്ള കാര്യങ്ങൾക്ക് നിയന്ത്രണം കൊണ്ടുവന്നു. നഗരത്തിൽ വ്യാപകമാകുന്ന മസാജ് പാർലറുകളെയും പുതിയ നിയന്ത്രണങ്ങൾക്ക് കീഴിൽ കൊണ്ടുവന്നു. റെയ്ഡുകൾ ഉൾപ്പെടെ വ്യാപകമായതോടെ പല അനാശ്യാസ്യ കേന്ദ്രങ്ങളും നിലച്ചു.

എന്നാൽ സിദ്ധരാമയയ്യ മാറി കുമാരിസ്വാമിയുടെ നേതൃത്വത്തിൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതോടെ കാര്യങ്ങളെല്ലാം മാറി. മാ;്രമല്ല യോഗയുടെയും ആയുർവേദത്തിന്റെയും പേരിൽ പഴയ വീഞ്ഞിനെ പുതിയ കുപ്പിയിലാക്കിയാൽ ആർക്കും നിയമപരമായും സുരക്ഷിതമായി. ഇപ്പോൾ മാംസ വ്യാപാരവും മയക്കുമരുന്ന് പാർട്ടികളും ബംഗ്‌ളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ യഥേഷ്ടം നടക്കുന്നുണ്ടെന്നാണ് അന്വേഷണത്തിൽ മനസ്സിലാവുന്നത്. അവസരം മുതലെടുത്ത്, മലയാളി വ്യവസായികളും രാഷ്ട്രീയ ബിനാമികളും ഉൾപ്പെടുയുള്ളവർ ഇപ്പോൾ ബംഗലൂരിുവിൽ മസാജ്പാർലറുകളും നൈറ്റ് ക്ലബുകളും പുതുതായി തുടങ്ങിയിരിക്കയാണ്. ബാർനിരോധനത്തോടെ കേരളത്തിൽ നഷ്്ടംപറ്റിയ ഒരു വ്യവസായിയും ഒരു ജൂവലറി ഗ്രൂപ്പ് ഉടമയും ഇപ്പോൾ കർണാടകയിലാണ് ചുവടുറിപ്പിച്ചിരുക്കുന്നത്. കൂട്ടിന് കേരളത്തിൽനിന്നുള്ള ഒരു പ്രമുഖ കോൺഗ്രസ് നേതാവിന്റെ ബിനാമിയുമുണ്ട്.

ലൈംഗിക വ്യാപാരത്തിന് പ്രശസ്തങ്ങളാണ് കർണ്ണാടകയിലെ പല സ്ഥലങ്ങളും. ഗുണ്ടുൽപേട്ട, നഞ്ചൻകോട്, മൈസൂർ, ബംഗളൂരു തുടങ്ങിയ സ്ഥലങ്ങളിൽ രഹസ്യമായി ഹോട്ടലുകളുടെയും മസാജ് പാർലറുകളുടെയെല്ലാം മറവിൽ ലൈംഗിക വ്യാപാരം നടന്നുവരുന്നുണ്ട്. എന്നാൽ ഇപ്പോൾ പ്രത്യേക ബ്രോഷറുകളും വെബ് സൈറ്റുകളുമൊക്കെ ഉണ്ടാക്കി വാട്‌സ് ആപ്പ് ഉൾപ്പെടെയുള്ള സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചാണ് പല കേന്ദ്രങ്ങളും ഇവിടെ വ്യാപാരം കൊഴുപ്പിക്കന്നത്. മലയാളി പെൺകുട്ടികൾ ഉൾപ്പെടെ ലഭ്യമാകും എന്ന് കാണിച്ചുകൊണ്ടുള്ള പരസ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കപ്പെടുന്നത്.

യോഗ, ആയുർവേദം സെക്സ് തെറാപ്പി എന്നിവയുടെ മറവിലാണ് ഇവയെല്ലാം നടത്തുന്നത്. ബംഗളൂരുവിൽ പ്രവർത്തിക്കുന്ന എറൗസ് സ്പാ എന്ന സ്ഥാപനമാണ് സമൂഹമാധ്യമങ്ങളിലൂടെ പരസ്യങ്ങൾ നൽകി ഇടപാടുകാരെ ആകർഷിക്കുന്നതിൽ മുന്നിൽ. ഇടപാടുകാർക്ക് ബന്ധപ്പെടാനായി പ്രത്യേക മൊബൈൽ നമ്പറും ഇവർ നൽകുന്നുണ്ട്. വരുന്നതിന് മുമ്പ് ഈ നമ്പറിൽ വിളിച്ച് മുൻകൂട്ടി ബന്ധപ്പെടണമെന്നാണ് ആവശ്യപ്പെടുന്നത്. ഈ നമ്പറുകൾ ഇടയ്ക്കിടെ മാറ്റുകയും ചെയ്യും. നമ്പറിൽ വിളിച്ചപ്പോൾ ഫോണെടുത്തത് ഒരു പെൺകുട്ടി. തുടക്കത്തിൽ സംശയത്തോടെയുള്ള ചോദ്യങ്ങൾ.

പിന്നീട് കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു. ഏത് പഞ്ചനക്ഷത്ര സ്ഥാപനത്തെയും വെല്ലുന്ന സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. രാവിലെ 9 മുതൽ രാത്രി 9 വരെ ഏത് സമയത്തും വേണമെങ്കിൽ വരാം. നോർമൽ ബോഡി മസാജ്, ബോഡി ടു ബോഡി മസാജ്, ഫുൾ സർവ്വീസ് ബോഡി മസാജ് വിത്ത് സെക്‌സ്, സാൻഡ്വിച്ച് ബോഡി മസാജ് വിത്ത് ടു ഗേൾസ് തുടങ്ങി നിരവധി പേരുകളും പറഞ്ഞ് പെൺകുട്ടി ആകർഷിക്കാനായി ശ്രമംതുടങ്ങി.

ലേഡി തെറാപ്പിച്ച് രഹസ്യമായ റൂമിൽ വെച്ച് നടത്തുന്ന നോർമൽ ബോഡി മസാജിൽ സ്റ്റീം ബാത്തും ഉണ്ട്. രണ്ടായിരം രൂപയാണ് ഒരു മണിക്കൂർ നീളുന്ന മസാജിന്റെ റേറ്റ്. ലൈംഗിക പൂർവ്വ കേളികൾ ഉൾപ്പെടുന്ന ബോഡി ടു ബോഡി മസാജിന് മണിക്കൂറിന് 2500 രൂപയാണ് നിരക്ക്. ഫുൾ സർവ്വീസ് ബോഡി മസാജ് വിത്ത് സെക്‌സിന് മുവ്വായിരം രൂപയാണ് നിരക്ക്. മസാജിനൊടുവിൽ ലൈംഗിക ബന്ധം ഉൾപ്പെടെ ഇതിൽ ഓഫർ ചെയ്യുന്നു. ബാംങ്കോക്ക് രീതിയിലുള്ള മസാജാണ് ഇതിൽ ഉൾപ്പെടുത്തിയിട്ടുള്ളതെന്ന് സ്ഥാപനം വ്യക്തമാക്കുന്നു.

ഒരു പെൺകുട്ടി മാത്രമല്ല രണ്ട് പെൺകുട്ടികൾ ചേർന്ന് നടത്തുന്ന സാൻഡ്വിച്ച് ബോഡി മസാജുമുണ്ട്. അയ്യായിരം രൂപയാണ് ഇതിന് നിരക്ക്. പൊലീസിനെയോ മറ്റോ പേടിക്കേണ്ട. തീർത്തും സുരക്ഷിതമാണ് കാര്യങ്ങൾ. സ്വകാര്യതയും സംരക്ഷിക്കുമെന്ന് പെൺകുട്ടി പറഞ്ഞു. കൃത്യമായ പരിശീലനം ലഭിച്ച തെറാപ്പിസ്റ്റുകളാണ് മസാജുകൾ നടത്തുന്നത്. ലൈംഗിക സുഖം മാത്രമല്ല ബാക്ക് പെയ്ൻ, ജോയിന്റ് പെയിൻ, സ്‌ട്രെസ് എന്നിവയ്‌ക്കെല്ലാം പരിഹാരമാകുമെന്നും ഉറപ്പ് നൽകുന്നുണ്ട്. ബംഗ്ലൂരുവിൽ തന്നെ നിരവധി ഇടങ്ങളിൽ എറൗസ് സ്പായുടെ ബ്രാഞ്ചുകൾ പ്രവർത്തിക്കുന്നുണ്ട്. പെൺകുട്ടികളെ ഉപഭോക്താക്കളുടെ താത്പര്യമനുസരിച്ച് തെരഞ്ഞെടുക്കാമെന്നും അറിയിക്കുന്നു.

ഇത് കൂടാതെ സ്വീഡിഷ്, അരോമ, തായ്, ആയുർവേദിക്, ഡീപ് ടിഷ്യു, ഫൂട്ട് മസാജുകളും സ്ഥാപനം ഓഫർ ചെയ്യുന്നു. തട്ടിപ്പുകാരായെ ഏജന്റുമാരുടെ സഹായമില്ലാതെ നേരിട്ട് ബന്ധപ്പെടാമെന്നും തങ്ങൾക്ക് ഏജന്റുമാരില്ലന്നും കമ്പനി അറിയിക്കുന്നു. 20 മുതൽ 30 വയസ്സ് വരെ പ്രായമുള്ള സ്ത്രീകൾ മാത്രമാണ് ഇവിടെയുള്ളത്. മറ്റ് സ്ഥാപനങ്ങളിലേതിനാക്കാൾ കുറഞ്ഞ നിരക്കാണ് ഇവിടെ.ഓൺലൈൻ വഴിയും മസാജ് കേന്ദ്രങ്ങളുടെ മറവിലും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ അനാശാസ്യ കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുമുണ്ട്. ഇതിൽ പലതും നക്ഷത്ര നിലവാരത്തിലാണ് പ്രവർത്തിക്കുന്നത്. ബിസിനസ്സ് ആവശ്യത്തിനും മറ്റുമായി യുവതികളെ എസ്‌കോർട്ട് നൽകുമെന്ന് കാണിച്ച് ബാംഗളൂരുവിൽ നിന്ന് ഓൺലൈൻ പരസ്യങ്ങൾ വർധിച്ചിരുന്നു.

ഈ പരസ്യങ്ങളിൽ നൽകിയിരിക്കുന്ന നമ്പറിലോ ഇ മെയിൽ വിലാസത്തിലോ ബന്ധപ്പെടാടൽ മോഡലുകളും നടിമാരും ഉൾപ്പെടെയുള്ളവരെ ആവശ്യക്കാർക്ക് ലഭിക്കുമെന്നാണ് പറയുന്നയത്. എന്നാൽ ഇത്തരം കേന്ദ്രങ്ങളിൽ കവർച്ച ഉൾപ്പെടെ നടക്കുന്നതായും പരാതിയുണ്ട്. ലഹരിവിൽപ്പനയും വ്യാപകമാണെന്ന് അറിഞ്ഞിട്ടും അധികൃതർ അനങ്ങുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP