ഏതോ സായിപ്പു മലയാളിയെ പറ്റിച്ചതാണ് ഈ റബർ കൃഷി; റബർ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണ്; പരിസ്ഥിതി തകർക്കുന്ന റബർ മരങ്ങൾ മുഴുവൻ വെട്ടിമാറ്റണം; ഒറ്റക്കാശ് സബ്സിഡി നൽകരുത്; റബരിന്റെ നാട്ടിലെ ജനപ്രതിനിധിയായ പി സി ജോർജ്ജിന്റെ നിയമസഭയിലെ റബർ വിരുദ്ധ പ്രസംഗം ഏറ്റെടുത്ത് കർഷകർ; മാണിയും കൂട്ടരും കിട്ടിയ വടി എടുത്തു തുടരെ തല്ലുന്നു; അവസരം മുതലെടുത്ത് സിപിഎം പ്രവർത്തകരും രംഗത്ത്
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഒരുകാലത്ത് കേരളത്തിന്റെ സാമ്പത്തിക തട്ടെല്ലായി നിന്നത് റബ്ബറായിരുന്നു. ഒരേക്കറിൽ മാത്രമായി റബർ കൃഷി തുടങ്ങിയാൽ അതുകൊണ്ട് സുഖമായി ജീവിതം മുന്നോട്ടു കൊണ്ടുപോകാവുന്ന അവസ്ഥ. എന്നാൽ, ഇന്ന് ചിത്രം മാറി. റബർ വില കുത്തനെ ഇടിഞ്ഞതോടെ പലരും റബർ ടാപ്പു പോലും ചെയ്യാത്ത അവസ്ഥയാണ് നിലവിലുള്ളത്. റബർ ഇറക്കുമതി കൂടിയതാണ് കർഷകരുടെ ദുരിതം ഇരട്ടിയാക്കിയത്. നിയമസഭാ സമ്മേളനം തുടങ്ങിയപ്പോൾ പതിവുപോലെ റബർ വിഷയവും നിയമസഭയിൽ എടുത്തിട്ടു. പി സി ജോർജ്ജ് എംഎൽഎയാണ് കർഷകരുടെ ദുരവസ്ഥ ചൂണ്ടിക്കാട്ടി സഭയിലെത്തിയത്.
റബർ കർഷകർക്കു നയാപൈസ പോലും സബ്സിഡിയായി നൽകരുതെന്നു പി.സി.ജോർജ് നിയമസഭയിൽ പറഞ്ഞു. റബറിനെച്ചൊല്ലി നിയമസഭയിൽ നടന്ന തീപാറിയ ചർച്ചയിലാണു കേരളത്തിൽ റബർകൃഷി അവസാനിപ്പിക്കണമെന്ന നിലപാടുമായി ജോർജ് രംഗത്തെത്തിയത്. ഏതോ സായിപ്പ് മലയാളിയെ പറഞ്ഞു പറ്റിച്ചതാണ് റബർകൃഷി. ഒരിക്കലും ലാഭകരമായി ഇതു മുന്നോട്ടു കൊണ്ടുപോകാൻ കഴിയില്ല. പരിസ്ഥിതിക്കു ദോഷമായി മാറുന്നതിനാൽ റബർ മരങ്ങൾ വെട്ടിക്കളയണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ സർക്കാരിന് അത്തരമൊരു നയമില്ലെന്നു മന്ത്രി വി എസ്.സുനിൽകുമാർ തിരിച്ചടിച്ചു. റബർ കൃഷിയെ സഹായിക്കുന്നതു ദേശീയ നഷ്ടമാണ്. സർക്കാർ ഖജനാവിൽ നിന്ന് ഒരു പൈസ പോലും റബർ കർഷകർക്കു നൽകരുതെന്നായിരുന്നു ജോർജിന്റ വാദം.
കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ അവഗണനയിൽ മനംനൊന്തായിരുന്നു ജോർജ്ജ് റബർ വിഷയത്തിൽ ഇങ്ങനെയൊരു നിലപാട് സ്വീകരിച്ചത്. ആറര ഏക്കർ സ്ഥലത്തെ റബർ വെട്ടിക്കളഞ്ഞു പകരം മറ്റു കൃഷി ആരംഭിച്ചതിനാൽ അടുത്ത 10 വർഷത്തിനിടയിൽ ഓരോ ഏക്കറിൽ നിന്നും 16 ലക്ഷം രൂപ വീതം കിട്ടുമെന്നും ജോർജ് ചൂണ്ടിക്കാട്ടി. റബറിനു പകരം കടുക്കാകൃഷി നടത്താമെന്ന ജോർജിന്റെ യുക്തി നടപ്പാക്കാൻ കഴിയില്ലെന്നും മന്ത്രി ചൂണ്ടിക്കാട്ടി. കേരള കോൺഗ്രസിന്റെ വാലായിരുന്ന ഒരാൾ ഇത്തരമൊരു നിലപാട് എടുത്തത് അൽഭുതപ്പെടുത്തുന്നുവെന്നും മന്ത്രി പറഞ്ഞു. പി സി ജോർജ്ജിന്റെ പ്രസ്താവനക്കെതിരെ കേരളാ കോൺഗ്രസ് എം വിഭാഗം പ്രതിഷേധവുമായി രംഗത്തിറങ്ങി. കിട്ടിയ അവസരത്തിൽ സിപിഎമ്മും ജോർജ്ജിനെതിരെ രംഗത്തുവന്നു.
റബർ വിലയിടിവിനെ തുറന്നു സബ്സിഡിയിലെ കുറവും കാരണം മലയോര മേഖലയിലെ കർഷകർ കടുത്ത രോഷത്തിലാണ്. ഈ വിഷയത്തിൽ ജോർജ്ജിന് പിന്നാലെ കെ എം മാണിയും എടുത്തിട്ടിട്ടുണ്ട്. ഇതോടെ സിപിഎം പ്രവർത്തകരും സമരവുമായി രംഗത്താണ്. റബർ വില കുത്തനെ ഇടിയുമ്പോഴും അനിയന്ത്രിതമായി ഇറക്കുമതിക്ക് അനുമതി നൽകിയ കേന്ദ്രസർക്കാർ നടപടിയാണ് റബർ കർഷകരെ വീണ്ടും വെട്ടിലാക്കിയത്. ഒരുമാസത്തിനിടെ വിലയിൽ 26 രൂപവരെ കുറഞ്ഞിട്ടും വിലയിടിവ് പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുന്നതിന് പകരം ടയർലോബിയുടെ സമ്മർദത്തിനു വഴങ്ങി ഇറക്കുമതിക്ക് നിർബാധം കേന്ദ്ര വാണിജ്യ മന്ത്രാലയം അനുമതി നൽകുകയാണ്. ഒരുമാസം മുമ്പ് 138-140 രൂപവരെയെത്തിയ വില ഇപ്പോൾ 114.50ആയി. റബർ ബോർഡ് വില 118.50 രൂപയും.
റബർബോർഡിന്റെ പുതിയ കണക്കനുസരിച്ച് ഒക്ടോബറിൽ ഇറക്കുമതിയിലുണ്ടായ വർധന 63 ശതമാനമാണ്. ഒക്ടോബറിൽ 62,047 ടൺ ഇറക്കുമതി ചെയ്തു. ആഭ്യന്തര വിപണിയിൽ റബറിന്റെ ആവശ്യകത വർധിച്ചതും ആഗോള വിപണിയിലുണ്ടായ വിലയിടിവും ഇറക്കുമതി ഉയരാൻ പ്രധാന കാരണമായെന്ന് റബർ ബോർഡ് ചൂണ്ടിക്കാട്ടുന്നു. എന്നാൽ, മഴയും കാലാവസ്ഥ വ്യതിയാനവും ഉൽപാദനത്തെ നേരിയതോതിൽ ബാധിച്ചെങ്കിലും ഇറക്കുമതിയുടെ മറവിൽ വില ഇടിക്കാനുള്ള നീക്കം നടന്നതായാണ് കർഷകർ ആരോപിക്കുന്നത്.
ഇന്ത്യയിലെ റബർ ഉപയോഗം ഒക്ടോബറിൽ 14.6 ശതമാനം ഉയർന്ന് 1,02,000 ടണ്ണായി മാറി. നിലവിൽ അന്താരാഷ്ട്ര വിലയും ഇടിയുകയാണ്. അന്താരാഷ്ട്ര വില നിലവിൽ 100 രൂപയിൽ താഴെയായി. മലേഷ്യയിലും ബാങ്കോക്കിലും വില ഗണ്യമായി കുറഞ്ഞു; 95-96 രൂപ. ചിലയിടത്ത് വില 86 രൂപയുമായി. ഈഅവസരവും ടയർ ലോബി ഇറക്കുമതിക്കായി ഉപയോഗിക്കുകയാണെന്ന ആരോപണവും ശക്തമാണ്.
വിലയിടിവ് പരിഹരിക്കാനുള്ള ഒരുനടപടിയും റബർ ബോർഡ് സ്വീകരിക്കുന്നില്ല. അന്താരാഷ്ട്ര വില കുറയുന്നതിന്റെ ചുവടുപിടിച്ച് ആഭ്യന്തര വില ഇനിയും കുറയുമെന്ന ആശങ്കയും കർഷകർക്കുണ്ട്. വിലസ്ഥിരത ഫണ്ടും നിലച്ചു. കോടികളാണ് ഈയിനത്തിൽ കെട്ടിക്കിടക്കുന്നത്. നാലുമാസമായി ഒരുരൂപപോലും കർഷകർക്ക് നൽകിയിട്ടില്ല. രാജ്യത്തെ മൊത്തം റബർ ഉൽപാദനം 8.1 ശതമാനം ഉയർന്ന് 67,000 ടണ്ണായി വർധിച്ചെന്നാണ് കണക്ക്.
അതേസമയം റബർ സബ്സിഡി ചട്ടങ്ങൾ പരിഷ്കരിച്ചപ്പോൾ നഷ്ടം കേരളത്തിലെ റബർ കർഷകർക്കായിരുന്നു. ആസൂത്രണ കമ്മിഷനു പകരം നിതി ആയോഗ് വന്നതോടെ രണ്ടു വർഷത്തെ സബ്സിഡി ഇനി കിട്ടുകയുമില്ല. സംസ്ഥാനത്തെ ഏഴുലക്ഷത്തോളം കർഷകർക്കാണു സബ്സിഡിക്ക് അർഹതയുള്ളത്. 201718ലെ റബർ കൃഷിക്കു സബ്സിഡിയായി 18 കോടി രൂപ കേന്ദ്രം അനുവദിച്ചു. റബർ ബോർഡ് ഇതിന് അപേക്ഷ സ്വീകരിച്ചു തുടങ്ങി.
സബ്സിഡി സംബന്ധിച്ച കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ പുതിയ നിബന്ധനകളാണു കേരളത്തിലെ കർഷകർക്ക് ഇരുട്ടടിയാവുന്നത്. മറ്റു വിളകൾ മാറ്റി റബർ നടുന്ന കർഷകർക്കായി (പുതുകൃഷി) സബ്സിഡി തുകയുടെ 75 ശതമാനം മാറ്റി വയ്ക്കണമെന്നാണ് ഒരു നിബന്ധന. റബർ വെട്ടി മാറ്റി വീണ്ടും നടുന്നവർക്കുള്ള (ആവർത്തന കൃഷി) വിഹിതം ബാക്കി 25 ശതമാനത്തിൽ നിന്നേയുള്ളൂ. കേരളത്തിൽ 70 ശതമാനം കർഷകരും ആവർത്തന കൃഷിക്കാരാണ്. ഒരു ലക്ഷം ഹെക്ടർ റീ പ്ലാന്റിങ്ങിന് ഒരുങ്ങുകയുമാണ്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലും കർണാടകയിലും ആദ്യമായി റബർ നടുന്നവരാണു കൂടുതലും. സബ്സിഡിത്തുക അധികവും ഈ സംസ്ഥാനങ്ങളിലേക്കു പോകും.
2015 - 17 വർഷത്തെ സബ്സിഡി ഇതുവരെ കർഷകർക്കു ലഭിച്ചിട്ടില്ല. 12ാം പഞ്ചവത്സര പദ്ധതിയിൽപെടുത്തിയാണ് ഇതുവരെ റബർ സബ്സിഡി നൽകിയിരുന്നത്. പഞ്ചവത്സര പദ്ധതിക്കു പകരം നീതി ആയോഗ് വന്നതോടെ സബ്സിഡി കുടിശിക കൊടുക്കേണ്ടെന്നാണു നിർദ്ദേശം. ഇതോടെ നഷ്ടം വരുന്നതു കേരളത്തിലെ 30000 കർഷകർക്കാണ്. റബർ ബോർഡ് അംഗീകരിച്ച നഴ്സറികളിൽനിന്നു നടീൽ വസ്തുക്കൾ വാങ്ങിയവർക്ക് 5000 രൂപ ലഭിക്കും. സ്വന്തം നിലയ്ക്കു തൈ ഉൽപാദിപ്പിച്ച കർഷകർക്ക് ഇതും കിട്ടില്ല.
Stories you may Like
- സഭ മാറി ചിന്തിക്കുമെന്ന് ഉറച്ച് വിശ്വസിച്ച് കൊച്ചിയിൽ നിന്നും മോദിയുടെ മടക്കം
- ക്രൈസ്തവ സൗഹൃദം അനിവാര്യതയെന്ന് തിരിച്ചറിഞ്ഞ് ബിജെപി; പ്രഭാരിയുടെ സ്നേഹ യാത്ര തുടരും
- ഇന്ത്യക്കെതിരായ കരുതികൂട്ടിയുള്ള ആക്രമണമെന്ന് അദാനി ഗ്രൂപ്പ്
- നാഷണൽ പ്രോഗ്രസീവ് പാർട്ടി പ്രതിസന്ധിയിൽ
- പ്രീജിത് രാജിന്റെ 'കോടിയേരി ഒരു ജീവചരിത്രം' പറയുന്നത് സഖാവിന്റെ രാഷ്ട്രീയ പോരാട്ടക്കഥ
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- കെ സുരേന്ദ്രനേക്കാൾ അഞ്ചിരട്ടിയിലേറെ ജനപിന്തുണയുള്ളത് സുരേഷ് ഗോപിക്ക്; വി ഡി സതീശനെക്കാർ പിന്തുണ ശശി തരൂരിന്; എം വി ഗോവിന്ദന് വോട്ട് വെറും 2 ശതമാനം; സംസ്ഥാന ഭരണം മോശമായിട്ടും പിണറായി കേരളത്തിന്റെ ജനപ്രിയ നേതാവ് ആവുന്നത് എങ്ങനെ?
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സ് ഫ്ളാറ്റ് തട്ടിപ്പ് കേസ്; പ്രതികളുടെ മുൻകൂർ ജാമ്യം തള്ളി സുപ്രീംകോടതി; ജോൺ ജേക്കബും നടി ധന്യാ മേരി വർഗീസും അടക്കമുള്ള പ്രതികൾ 15 ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിർദ്ദേശം; വിചാരണാ കോടതിയിൽ സ്ഥിര ജാമ്യത്തിന് അപേക്ഷ നൽകാമെന്ന് കോടതി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍