Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

രണ്ട് കൊല്ലം മുമ്പ് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി പീഡിപ്പിച്ചത് സ്വന്തം അച്ഛൻ; ഫേസ്‌ബുക്കിലെ കളി കൂടിയപ്പോൾ 'അഞ്ജന ചേച്ചിയുടെ' സ്‌നേഹോപദേശങ്ങൾ തുടങ്ങി; ഫോണിലൂടെ സഹോദരനും സൗഹൃദം ദൃഡമാക്കി; സ്‌കൂൾ യൂണിഫോമിൽ ചേച്ചിയേയും ചേട്ടനേയും കാണാനെത്തിയ പത്താംക്ലാസുകാരിക്ക് ഒരുക്കിയത് പീഡകരുടെ ബ്ലാക് മെയിൽ കെണി; വീട്ടിലെ പീഡനത്തിന് പിതാവും ലോഡ്ജിലെ ചതിക്ക് കാമുകനും സുഹൃത്തുക്കളും കസ്റ്റഡിയിൽ; തളിപറമ്പിൽ സത്യം തെളിയുമ്പോൾ

രണ്ട് കൊല്ലം മുമ്പ് എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ആദ്യമായി പീഡിപ്പിച്ചത് സ്വന്തം അച്ഛൻ; ഫേസ്‌ബുക്കിലെ കളി കൂടിയപ്പോൾ 'അഞ്ജന ചേച്ചിയുടെ' സ്‌നേഹോപദേശങ്ങൾ തുടങ്ങി; ഫോണിലൂടെ സഹോദരനും സൗഹൃദം ദൃഡമാക്കി; സ്‌കൂൾ യൂണിഫോമിൽ ചേച്ചിയേയും ചേട്ടനേയും കാണാനെത്തിയ പത്താംക്ലാസുകാരിക്ക് ഒരുക്കിയത് പീഡകരുടെ ബ്ലാക് മെയിൽ കെണി; വീട്ടിലെ പീഡനത്തിന് പിതാവും ലോഡ്ജിലെ ചതിക്ക് കാമുകനും സുഹൃത്തുക്കളും കസ്റ്റഡിയിൽ; തളിപറമ്പിൽ സത്യം തെളിയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

കണ്ണൂർ : പത്താംക്ലാസുകാരി പീഡനത്തിന് ഇരയായ കേസിൽ പെൺകുട്ടിയുടെ പിതാവടക്കം ഏഴ് പേർ കസ്റ്റഡിയിൽ. പീഡനദൃശ്യങ്ങൾ കാണിച്ച് പെൺകുട്ടിയുടെ സഹോദരനിൽ നിന്ന് പണം തട്ടാൻ പ്രതികൾ ശ്രമിച്ചതോടെയാണ് സംഭവം പുറത്തായത്. ഇതോടെ പെൺകുട്ടിയുടെ അമ്മയും സഹോദരനും പൊലീസിനെ സമീപിക്കുകയായിരുന്നു. പൊലീസ് വിശദമായി കുട്ടിയോട് കാര്യങ്ങൾ തിരിക്കി. ഇതോടെയാണ് രണ്ട് കൊല്ലം മുമ്പ് അച്ഛൻ പീഡിപ്പിച്ച വിവരവും പുറത്താകുന്നത്. ഇതോടെയാണ് അച്ഛനും പൊലീസിന്റെ പിടിയിലായത്.

ഫേസ്‌ബുക് വഴിയുള്ള പരിചയം മുതലെടുത്തു പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവം പുറത്തു വന്നത് വനിതാസെല്ലിലെ പൊലീസുകാരുടെ ഇടപെടൽ മൂലമായിരുന്നു. 'അനുസരണയില്ല, സ്‌കൂളിൽ പോകാൻ താൽപര്യമില്ല' എന്നീ പരാതികളുമായാണു കുട്ടിയുമായി കഴിഞ്ഞ ദിവസം അമ്മയും സഹോദരനും വനിതാ സെല്ലിലെത്തിയത്. എന്നാൽ ബ്ലാക് മെയിൽ ഭീഷണിയെത്തിയതോടെയാണ് സത്യം മനസ്സിലാക്കാൻ അവർ പൊലീസിന്റെ സഹായം തേടിയത്. ഇതിനിടെയാണ് അച്ഛന്റെ പീഡനവും തിരിച്ചറിയുന്നത്. സെല്ലിലെ പൊലീസുകാർ പെൺകുട്ടിയുമായി ഏറെ നേരം സംസാരിച്ചതോടെ പീഡന വിവരം കുട്ടി തുറന്നു പറഞ്ഞു. കൂട്ടത്തിൽ, വളരെ ചെറിയ പ്രായത്തിൽ അടുത്ത ബന്ധു പീഡിപ്പിച്ചതായും കുട്ടി വ്യക്തമാക്കി. ഇതാണ് കേസിൽ അച്ഛനെ കുടുക്കിയത്.

ഫേസ്‌ബുക് വഴി അഞ്ജന എന്ന സ്ത്രീയുമായും അവരുടെ സഹോദരനുമായും ചാറ്റിങ് നടത്താറുണ്ടായിരുന്നു. ഇവരെ കാണാനായി പറശ്ശിനിക്കടവിൽ എത്തിയപ്പോൾ ഒരു സംഘം കാറിൽ കൂട്ടിക്കൊണ്ടു പോയി ലോഡ്ജിൽ എത്തിച്ചു പീഡിപ്പിച്ചെന്നാണ് പൊലീസ് തിരിച്ചറിയുന്നത്. തുടർന്നു തളിപ്പറമ്പ് പൊലീസിനു കേസ് കൈമാറി. മൊബൈൽ നമ്പർ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിൽ പ്രതികളെ തിരിച്ചറിഞ്ഞു. വിശദമായ ചോദ്യം ചെയ്യലിൽ ഇരുപതിലേറെ വ്യക്തികളെക്കുറിച്ചും പൊലീസ് തിരിച്ചറിഞ്ഞു. പറശ്ശിനിക്കടവിലെ ലോഡ്ജിനു പുറമേ ചില വീടുകളിലും മറ്റു കേന്ദ്രങ്ങളിലും എത്തിച്ചു പീഡിപ്പിച്ചതായും മൊഴിയിലുണ്ട്.

പെൺകുട്ടിയുടെ വീഴ്‌ത്തിയത് സ്ത്രീയുടെ പേരിലുണ്ടാക്കിയ ഫേസ്‌ബുക് ഐഡി ഉപയോഗിച്ച്. അഞ്ജന എന്ന പേരിൽ കുട്ടിയുമായി ചാറ്റ് ചെയ്തിരുന്നത് പറശ്ശിനിക്കടവ് സ്വദേശിയായ യുവാവായിരുന്നു. ഇതേക്കുറിച്ചു കുട്ടിക്ക് അറിയുമായിരുന്നില്ല. അഞ്ജനയുടെ സഹോദരനാണെന്നു പരിചയപ്പെടുത്തി ഇയാൾ നേരിട്ടും പെൺകുട്ടിയോടു സംസാരിച്ചു. അടുത്ത സൗഹൃദമായതോടെ ഏതാനും നാൾ മുൻപ് ഇവരെ കാണാനായി കുട്ടി പറശ്ശിനിക്കടവിലെത്തി. സ്‌കൂൾ യൂണിഫോമിലാണ് എത്തിയത്. അന്നു കാറിൽ കയറ്റിക്കൊണ്ടു പോയി ലോഡ്ജിലെത്തി ചില ചിത്രങ്ങൾ പകർത്തി. തുടർന്ന് ഈ ചിത്രങ്ങളും ഫേസ്‌ബുക് ചാറ്റും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയാണു 19നു പെൺകുട്ടിയെ വീണ്ടും പറശ്ശിനിക്കടവിലെത്തിച്ചത്.

വനിതാ സെൽ പെൺകുട്ടിയുടെ മൊഴിരേഖപ്പെടുത്തിയ ശേഷം കേസ് തളിപ്പറമ്പ് പൊലീസിന് കൈമാറി. സാമൂഹികമാധ്യത്തിലൂടെ പരിചയപ്പെട്ട ഒരാളുടെ പേരുവിവരങ്ങൾ കുട്ടി പൊലീസിന് കൈമാറി. ഇവർക്കെതിരെ പോക്‌സോ കേസെടുക്കും. കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലാണിത്. ഫോൺ രേഖകളടക്കം ശഖരിച്ച പൊലീസിന് പ്രതികളെക്കുറിച്ച് വ്യക്തമായ സൂചനയും ലഭിച്ചു. വിട്ടുവീഴ്‌ച്ചയില്ലാത്ത നടപടിയുണ്ടാകുമെന്ന് തളിപ്പറമ്പ് ഡി വൈ എ സ്പി പറഞ്ഞു. ഫേസ്‌ബുക്ക് വഴി പരിചയം സ്ഥാപിച്ചവരാണ് വർഷങ്ങളായി പെൺകുട്ടിയെ ചൂഷണം ചെയ്തത്. ഇവർ വഴി കൂടുതൽ പേരെത്തി. നിലവിൽ പറശിനിക്കടവിൽ വെച്ച് നടന്ന കൂട്ട ബലാത്സംഗത്തിലാണ് കേസുള്ളത്.

പലതവണ കൂട്ട ബലാത്സംഗം നടന്നതായും പെൺകുട്ടിയെ ചൂഷണം ചെയ്തവർ പിന്നീട് കൂടുതൽ ആളുകളെ എത്തിച്ചതായും കൈമാറാൻ ശ്രമം നടന്നതായും വിരമുണ്ട്. ഇതിനായി കുട്ടിയെ ഫേസ്‌ബുക്ക് ചാറ്റടക്കം കാണിച്ച് ഭീഷണിപ്പെടുത്തി. മജിസ്‌ട്രേറ്റിന് മുന്നിൽ രഹസ്യ മൊഴി രേഖപ്പെടുത്തിയതോടെയാണ് പൊലീസ് കൂടുതൽ നടപടികളിലേക്ക് കടന്നത്. എന്നാൽ കൂടുതലൊന്നും അന്വേഷിക്കാതെ വനിതാ പൊലീസ് കേസ് തളിപ്പറമ്പ് പൊലീസിന് കൈമാറി. തുടർന്ന് തളിപ്പറമ്പ് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയത്. രണ്ടുവർഷം മുൻപ് സ്വന്തം പിതാവാണ് ആദ്യമായി പീഡിപ്പിച്ചത്. ശേഷം സമൂഹമാധ്യമങ്ങളിൽ പരിചയപ്പെട്ടവർ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP