സാജിദിന്റെ ദുരൂഹ മരണത്തിൽ ഭാര്യാ സഹോദരനെ തള്ളി ക്രൈംബ്രാഞ്ചിന് വർക്കല കഹാറിന്റെ മൊഴി; മൂസ തന്നോട് വ്യക്തിവിരോധം തീർക്കുന്നു; പണം പിരിച്ചതറിഞ്ഞു മൂസയെ വിലക്കി; കഹാറിന്റെ മൊഴി തട്ടിപ്പെന്ന് ഹഫീസ്; കഹാറിന്റെ എല്ലാ കൂട്ടുകച്ചവടങ്ങളിലും മൂസ പങ്കാളി; കഹാർ പയറ്റുന്നതുകൊലപാതക കേസിൽ നിന്നും രക്ഷപ്പെടാനുള്ള തന്ത്രം; മൊഴിയിലെ വൈരുധ്യങ്ങളിൽ വിശദമായ അന്വേഷണത്തിന് ഒരുങ്ങി അന്വേഷണ സംഘം; കോൺഗ്രസ് നേതാവ് പ്രതിയായ കേസ് നിർണ്ണായക ഘട്ടത്തിലേക്ക്
എം മനോജ് കുമാർ
തിരുവനന്തപുരം: വർക്കല കഹാറിന്റെ മുൻ ഡ്രൈവർ സാജിദിനെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തൽ നടത്തിയ ഭാര്യാ സഹോദരനെ തള്ളി കഹാറിന്റെ മൊഴി. ഭാര്യാ സഹോദരൻ മൂസ തട്ടിപ്പുകാരനാണെന്നാണ് കഹാർ ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. ഭാര്യാ സഹോദരനായ മൂസയെ പല കാരണങ്ങൾ കൊണ്ട് താൻ അകറ്റി നിർത്തിയിരുന്നു. ഇങ്ങിനെ അകറ്റി നിർത്തിയതിലുള്ള വൈരാഗ്യം കാരണമാണ് മൂസ വെളിപ്പെടുത്തൽ നടത്തിയതെന്നാണ് കഹാർ മൊഴി നൽകുന്നത്.
തന്റെ പേരിൽ നിന്നും പലരിൽ നിന്നും പണപ്പിരിവ് നടത്തിയതായി അറിഞ്ഞപ്പോൾ മൂസയെ വിലക്കിയിരുന്നു. അതിനാൽ അകറ്റി നിർത്തിയതിനെ തുടർന്ന് മൂസയ്ക്ക് വൈരാഗ്യമുണ്ടായിരുന്നു. അതിനാലാണ് മൂസ തനിക്കെതിരായുള്ള വെളിപ്പെടുത്തൽ നടത്തിയത് കഹാറിന്റെ മൊഴി തുടരുന്നു. എന്നാൽ കഹാറിന്റെ ഈ മൊഴി തട്ടിപ്പാണെന്നു കഹാറിനെതിരെ മൊഴി നൽകിയ കേരളാ കോൺഗ്രസ് നേതാവ് ഹഫീസ് മറുനാടൻ മലയാളിയോട് പറഞ്ഞു.
കഹാറിന്റെ എല്ലാ ഇടപാടുകളിലും പങ്കു ചേർന്ന ആളായിരുന്നു ഭാര്യാ സഹോദരൻ എന്ന നിലയിൽ മൂസ. കഹാറിന്റെ പേരിൽ പണപ്പിരിവ് മൂസ നടത്തിയിട്ടുണ്ടെങ്കിൽ അതും കഹാറിന്റെ നിർദ്ദേശ പ്രകാരമാകും- ഹഫീസ് പറയുന്നു. സാജിദിന്റെ മരണവുമായി ബന്ധപ്പെട്ട രഹസ്യങ്ങൾ അങ്ങാടിപ്പാട്ടായപ്പോൾ പിടിച്ചു നിൽക്കാനുള്ള അടവാണ് കഹാറിന്റെ മൊഴി. കഹാറുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളിലും കഹാറും ഭാര്യാ സഹോദരനായ മൂസയും കൂട്ടുകച്ചവടക്കാരനായിരുന്നു. ഇപ്പോൾ താൻ വെട്ടിലായെന്നു കഹാർ മനസിലാക്കുന്നു അതുകൊണ്ടാണ് കഹാർ ഇപ്പോൾ ഈ രീതിയിൽ മൊഴി നൽകുന്നത്. ഈ മൊഴി നൽകുന്ന അന്നും കഹാറും മൂസയും ബന്ധപ്പെട്ടിട്ടുണ്ട്.
അന്വേഷണത്തെ വഴിതെറ്റിക്കാൻ ഉതകുന്ന മൊഴിയാണ് കഹാർ നൽകുന്നത്. സാജിദിന്റെ കൊലപാതകത്തിൽ പിടിക്കപ്പെടുമെന്നു മനസിലായപ്പോൾ ഇപ്പോൾ കഹാർ രക്ഷപ്പെടാനുള്ള തന്ത്രം പയറ്റുകയാണ്-ഹഫീസ് പറയുന്നു. സാജിദിനെ കൊന്നെന്നു ഹാഫിസിനോട് വെളിപ്പെടുത്തൽ നടത്തിയ വർക്കല കഹാറിന്റെ ഭാര്യാ സഹോദരൻ മൂസ താൻ അങ്ങിനെ വെളിപ്പെടുത്തൽ നടത്തിയിട്ടില്ലെന്ന് ഇന്നലെ മറുനാടനോട് പ്രതികരിച്ചിരുന്നു.മൂസ അങ്ങിനെ വെളിപ്പെടുത്തൽ നടത്തിയിട്ടില്ലെങ്കിൽ പിന്നെന്തിനാണ് കഹാർ മൂസ തന്നോട് വ്യക്തിവിരോധം തീർക്കുന്നു എന്ന് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയത്. മൂസ അങ്ങിനെ പറഞ്ഞിട്ടില്ലെന്ന് കഹാറിനു തീർച്ചയുണ്ടെങ്കിൽ മൂസ അങ്ങിനെ പറഞ്ഞിട്ടില്ലാ എന്ന് കഹാറിനു മൊഴി നൽകാമായിരുന്നു.അതോടുകൂടി അന്വേഷത്തിലും പ്രതിസന്ധി വന്നേനെ. പക്ഷെ കഹാർ നൽകിയ മൊഴി മൂസ തന്നോട് വ്യക്തിവിരോധം തീർക്കുന്നു എന്നാണ്. അപ്പോൾ മൂസ അങ്ങിനെ മൊഴി നൽകിയെന്ന് കഹാറും വിശ്വസിക്കുന്നുണ്ടെന്നു വിലയിരുത്തേണ്ടി വരുന്നു. സാജിദിന്റെതുകൊലപാതകം എന്ന് വെളിപ്പെടുത്തൽ നടത്തിയ മൂസയെ വിശ്വാസത്തിൽ എടുക്കാൻ കഹാറും ഇപ്പോൾ തയ്യാറാകുന്നില്ല
ഇത് സാജിദിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ നിർണായക ഘടകമായി മാറുന്നു. കഹാറും മൂസയും തമ്മിൽ അകൽച്ചയിലാണ് എന്നുള്ള കഹാറിന്റെ മൊഴി വിശ്വാസത്തിൽ എടുക്കേണ്ടതില്ലാ എന്നാണ് ഹഫീസും മൊഴി നൽകുന്നത്. സാജിദിനെ കൊലപ്പെടുത്തി എന്ന കാര്യം ഹഫീസിനോട് പറഞ്ഞിട്ടില്ലെന്നാണ് മൂസ മറുനാടൻ മലയാളിയോട് വെളിപ്പെടുത്തിയത്. പക്ഷെ ഹഫീസിനെ വിളിച്ച് തെറി പറഞ്ഞു എന്ന കാര്യം മൂസ സമ്മതിക്കുകയും ചെയ്തു. നല്ല തെറിവിളിയാണ് ഹഫീസിനു നേരെ നടത്തിയത്. പക്ഷെ ആ സംഭാഷണത്തിൽ സാജിദിനെ കൊലപ്പെടുത്തിയതാണ് എന്ന് പറഞ്ഞിട്ടില്ല. തെറി വിളിച്ചപ്പോൾ ഹാഫിസിനെ വണ്ടിയിടിച്ച് കൊല്ലുമെന്നും പറഞ്ഞിട്ടില്ല. ഒരാളെ ചീത്ത വിളിക്കുമ്പോൾ വണ്ടിയിടിച്ച് കൊല്ലും കുത്തിക്കൊല്ലും എന്നൊന്നും ആരും പറയില്ലല്ലോ- മൂസ പ്രതികരിച്ചിരുന്നു.
ഹഫീസിനെ നേരത്തെ അറിയാമായിരുന്നു. പക്ഷെ ഫോൺ മാറിയാണ് ഹഫീസിനു പോയത്. അപ്പോൾ ഒന്നും രണ്ടും പറഞ്ഞു ചീത്തവിളിയായി. പക്ഷെ ഈ ചീത്ത വിളിക്കിടയിൽ സാജിദിനെ കൊലപ്പെടുത്തി എന്ന് ഞാൻ പറഞ്ഞിട്ടില്ല. സാജിദിന്റെ മരണം എനിക്ക് അറിയാമായിരുന്നു. കൊലപാതകമാണെന്ന് പക്ഷെ ഞാൻ പറഞ്ഞിട്ടില്ല. സാജിദിനെ ഞാൻ കണ്ടിട്ടില്ല. ഡ്രൈവർ ഇല്ലാത്ത സമയത്ത് താത്കാലികമായി വന്ന ആളാണ് സാജിദ്. ഹഫീസിന്റെ പരാതിയിൽ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി എന്നെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. ആ മൊഴിയിലും സാജിദിന്റെ മരണത്തെ കുറിച്ച് അറിയില്ലാ എന്നാണ് പറഞ്ഞത്. പക്ഷെ ഹാഫിസുമായി സംസാരിച്ചപ്പോൾ ഹാഫിസിനെ തെറിവിളിച്ചു എന്ന കാര്യം സമ്മതിച്ചിട്ടുണ്ട്-മൂസ പറയുന്നു.
സാജിദിന്റെ മരണം വിവാദമായ പശ്ചാത്തലത്തിൽ മൂസയുടെ മൊഴി രണ്ടാമതും രേഖപ്പെടുത്താൻ ക്രൈംബ്രാഞ്ച് ഒരുങ്ങുകയാണ്. മൊഴികളിലെ വൈരുധ്യം മുൻ നിർത്തിയാണിത്. അതെ സമയം വർക്കല കഹാറിന്റെ മൊഴി ക്രൈംബ്രാഞ്ച് സംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ചാനൽ ക്യാമറകളുടെ കണ്ണ് വെട്ടിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് കഹാർ തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫീസിൽ മൊഴി നൽകാൻ എത്തിയത്. പക്ഷെ ചാനലുകൾ രാത്രി ആ സമയത്തും ക്രൈംബ്രാഞ്ച് ഓഫീസ് പരിസരത്ത് ഉണ്ടായിരുന്നതിനാൽ കഹാറിന്റെ ശ്രമം വിഫലമായി. 18 ചോദ്യങ്ങളാണ് രണ്ടു ഡിവൈഎസ്പിമാരടങ്ങിയ സംഘം കഹാറിനോട് ഇന്നലെ ചോദിച്ചത്.
സാജിദിന്റെ മരണവുമായി ബന്ധപ്പെട്ടു മുൻ കോൺഗ്രസ് നേതാവും എംഎൽഎയുമായ വർക്കല കഹാർ കുരുക്കിലേക്ക് നീങ്ങുകയാണ്. കഹാറിന്റെ അളിയൻ മൂസ കേരളാ കോൺഗ്രസ് നേതാവ് ഹഫീസിനോട് നടത്തിയ അബദ്ധ സംഭാഷണത്തിലാണ് കൊലപാതക വിവരം മറ നീങ്ങുന്നത്. സാജിദിനെ കൊന്നത് പോലെ നിന്നെയും കൊല്ലും എന്നാണ് വഴിമാറി നടന്ന സംഭാഷണത്തിൽ പ്രകോപിതനായ ഹംസ പറഞ്ഞത്. മറുനാടനോടും ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയോടും ഈ കാര്യം നിഷേധിക്കുന്നുണ്ടെങ്കിലും ഓഡിയോ ക്ലിപ്പ് ഹഫീസിന്റെ കയ്യിൽ സുരക്ഷിതമാണ്. സാജിദിന്റെ ബന്ധുക്കളും ഏഴു വർഷം മുൻപ് നടന്ന ഈ ദുരൂഹ മരണത്തിൽ ഇപ്പോൾ സത്യം തേടി രംഗത്തുണ്ട്.
ഈ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സാജിദിന്റെ ബന്ധുക്കൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. . ഏഴു വർഷം മുൻപ് നടന്ന ദുരൂഹ മരണവുമായി ബന്ധപ്പെട്ട സത്യം തങ്ങൾക്ക് അറിയണമെന്നാണ് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടത്. ഇപ്പോൾ ആരംഭിച്ചിരിക്കുന്ന ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ സത്യം തെളിയുമെന്നു മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നൽകിയിട്ടുണ്ട്. . ഇപ്പോൾ നടക്കുന്നത് പ്രാഥമിക അന്വേഷണം മാത്രമാണെന്നും അതേസമയം സംശയാസ്പദമായ കാര്യങ്ങൾ വന്നാൽ അന്വേഷണത്തിലേക്ക് തന്നെ നീങ്ങുമെന്നും ഡിവൈഎസ്പി അശോകൻ മറുനാടൻ മലയാളിയോട് പ്രതികരിച്ചിരുന്നു.
അതേസമയം അന്വേഷണത്തിൽ തങ്ങൾക്ക് പ്രതീക്ഷയുണ്ടെന്ന് സാജിദിന്റെ ഉറ്റബന്ധുക്കൾ മറുനാടനോട് പ്രതികരിച്ചു. അന്നേ ഞങ്ങൾക്ക് ചില സംശയങ്ങൾ ഉണ്ടായിരുന്നു. പക്ഷെ സാജിദ് മരിക്കുമ്പോൾ കഹാർ എംഎൽഎയാണ്. അതുകൊണ്ട് തന്നെ അന്വേഷണം മുന്നോട്ട് നീങ്ങിയില്ല. സാജിദിന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മുങ്ങിമരണം എന്നാണ് പറയുന്നത്. പക്ഷെ ലങ്സിലും വയറിലും ഒന്നും വെള്ളമില്ല. അപ്പോൾ പിന്നെങ്ങിനെ കിണറിൽ വീണതിനെ തുടർന്നുള്ള മരണം എന്ന് പറയുക-കുടുംബം ചോദിക്കുന്നു. അസ്വാഭാവികമായ ചില ഗന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. അപ്പോൾ യൂറിൻ എടുത്ത് പരിശോധിക്കണം. യൂറിൻ ബ്ലാഡർ ഒഴിഞ്ഞ നിലയിലായിരുന്നു എന്ന് പറയുന്നു. അപ്പോൾ ആ രീതിയിലുള്ള അന്വേഷണവും നിലച്ചു.
ഇപ്പോഴും ഈ മരണവുമായി ബന്ധപ്പെട്ടു ഞങ്ങളെ സ്വാധീനിക്കാനുള്ള ചില ശ്രമങ്ങൾ കഹാർ നടത്തി. പക്ഷെ കുടുംബം ഒറ്റക്കെട്ടാണ്. ഞങ്ങൾക്ക് സത്യം അറിയണം-കുടുംബം പ്രതികരിക്കുന്നു. സാജിദ് മരിച്ച് ഒരാഴ്ച കഴിഞ്ഞപ്പോൾ തന്നെ സാജിദിന്റെ സുഹൃത്തുക്കൾ ഇത് അപകടമരണമല്ലാ കൊലപാതകമാണെന്ന് പറഞ്ഞു തുടങ്ങിയിരുന്നു. പക്ഷെ ഞങ്ങൾ ആ ഘട്ടത്തിൽ നിസ്സഹായരായിരുന്നു. അന്വേഷണം മുന്നോട്ടു പോകാനുള്ള ലക്ഷണങ്ങൾ ഒന്നും വന്നില്ല. ഇപ്പോൾ വർക്കല കഹാറിന്റെ ഭാര്യാ സഹോദരൻ മൂസ ഹാഫിസുമായുള്ള സംഭാഷണത്തിൽ ഇതുകൊലപാതകമാണെന്ന് വെളിപ്പെടുത്തിയതോടെ ഞങ്ങൾക്കുള്ള സംശയങ്ങളും അവസാനിക്കുകയാണ്. ഇനി ഞങ്ങൾക്ക് നീതി വേണം-സാജിദിന്റെ കുടുംബം ആവശ്യപ്പെടുന്നു. ഹാഫിസിന്റെ വെളിപ്പെടുത്തൽ ആധാരമാക്കി മറുനാടൻ നൽകിയ നിരന്തര വാർത്തകൾ ആണ് സാജിദിന്റെ മരണം കൊലപാതകം എന്ന സൂചനയിലേക്ക് വിരൽ ചൂണ്ടിയത്.
ഹാഫിസിന്റെ വെളിപ്പെടുത്തലും മറുനാടൻ മലയാളി നൽകിയ വാർത്തകളും ഈ മരണവുമായി ബന്ധപ്പെട്ട് സാജിദിന്റെ കുടുംബത്തിനു കച്ചിത്തുരുമ്പാകുകയാണ്. ഇതോടെയാണ് ഗൾഫിലുള്ള സാജിദിന്റെ മൂത്ത സഹോദരൻ വർക്കലയിൽ എത്തുകയും തുടർന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ കുടുംബം തീരുമാനിക്കുകയും ചെയ്തത്. ഏഴുവർഷം മുൻപാണ് സാജിദ് മരിക്കുന്നത്. ഞങ്ങൾ അന്വേഷിച്ചപ്പോൾ ഇങ്ങിനെയാണ് വിവരം ലഭിച്ചത്. ഏഴുവർഷം മുൻപുള്ള ഒരു വെള്ളിയാഴ്ച ദിവസമാണ് സാജിദ് മരിച്ചത്. കഹാറിനെ അന്ന് ഉച്ചയ്ക്ക് വർക്കലയിലെ ഓഫീസിൽ സാജിദ് തന്നെയാണ് എത്തിച്ചത്. പിന്നീട് സാജിദിനെകുറിച്ച് വിവരമില്ല. ഇതേ ഓഫീസിന് അകത്തുള്ള കിണറ്റിലാണ് സാജിദിന്റെ ശരീരം കാണപെട്ടത്. ഉച്ചയ്ക്ക് തിരഞ്ഞപ്പോൾ ആ പരിസരത്ത് സാജിദ് ഉണ്ടായിരുന്നു എന്ന സൂചന പോലും ലഭിച്ചിരുന്നില്ല. പക്ഷെ അവിടുത്തെ കിണറ്റിൽ രാത്രി വൈകീട്ട് സാജിന്റെ ശരീരം കാണപ്പെടുകയായിരുന്നു. .
വാഹിദിനെ ഓഫീസിൽ എത്തിച്ച ശേഷം പിന്നീട് പുറത്തു പോവാൻ വിളിച്ചപ്പോൾ സാജിദ് ഫോൺ എടുത്തിരുന്നില്ലാ എന്നാണ് കഹാർ പറഞ്ഞത്. പക്ഷെ രാത്രി എട്ടുമണിക്ക് സാജിദിന്റെ മൃതദേഹം അവിടത്തെ കിണറിൽ നിന്നും കണ്ടുകിട്ടി. മൂന്നു സെന്റ് പുരയിടത്തിൽ നിന്നും ഒരാളിനെ കാണുന്നില്ല എന്ന് പറയുമ്പോൾ അത് ആദ്യം അവിടെ അന്വേഷിക്കേണ്ടേ? ഉച്ചയ്ക്ക് കാണാത്ത ചെരിപ്പ് രാത്രിയാണ് കിണറിന്റെ കരയിൽ നിന്നും കാണുന്നത്. അതിൽ തന്നെ ദുരൂഹതകൾ പതിയിരിക്കുന്നുണ്ട്. ഒറ്റയ്ക്ക് ഒരാൾക്ക് കീഴടക്കാൻ കഴിയുന്നതിലും വലിയ തടിമിടുക്ക് സാജിദിനുണ്ട്.
അതുകൊണ്ട് ഒരാൾക്കൊന്നും സാജിദിനെ അപായപ്പെടുത്താൻ കഴിയില്ല. ഒരു സംഘത്തിന് മാത്രമേ കഴിയൂ. കിണറിൽ ആണ് വീണതെങ്കിലും തലയുടെ പിന്നിലാണ് വലിയ മുറിവ് ഉള്ളത്. ഈ മുറിവാണ് മരണ കാരണമെന്നു പറഞ്ഞത്. പക്ഷെ പരാതി കൊടുത്തെങ്കിലും വലിയ അന്വേഷണം ഈ കാര്യത്തിൽ നടന്നില്ല. പക്ഷെ ഞങ്ങൾ അന്നേ കൊലപാതകം ആണെന്ന സംശയങ്ങൾ നിലനിന്നിരുന്നു. പക്ഷെ മുന്നോട്ട് പോകാൻ കഴിഞ്ഞില്ല- പക്ഷെ ഇപ്പോഴത്തെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ അന്വേഷണവുമായി മുന്നോട്ടു പോകേണ്ടതുണ്ടെന്നു ഞങ്ങൾ കരുതുന്നു- സാജിദിന്റെ ബന്ധു നിസാം മറുനാടനോട് പ്രതികരിച്ചിരുന്നു.
ഏഴുവർഷം മുൻപ് നടന്ന ഈ മരണം ഈ കഴിഞ്ഞ ദിവസങ്ങളിലാണ് വീണ്ടും മറുനാടൻ വാർത്തയിൽ ഇടംപിടിക്കുന്നത്. കേരളാ കോൺഗ്രസ് നേതാവും പൊതുപ്രവർത്തകനായ ഹഫീസിന്റെ ഫോണിലേക്ക് വഴിതെറ്റിയെത്തിയ ഒരു ഫോൺ കോൾ ആണ് സാജിദിന്റെ മരണം കൊലപാതകം തന്നെയാണെന്ന് വ്യക്തമാക്കുന്നത്. മറ്റൊരാൾക്ക് നേരെ വർക്കല കഹാറിന്റെ അളിയൻ മൂസ നടത്തിയ കൊലപാതക മുന്നറിയിപ്പാണ് ഹഫീസിന്റെ ഫോണിലേക്ക് വഴിമാറി എത്തിയത്. കേശവദാസപുരം ജമാ അത്ത് സെക്രട്ടറിയാണോ എന്നാണു ചോദിച്ചത്. അല്ലാ എന്ന് പറഞ്ഞപ്പോൾ തെറിവിളിയോടെ ഇയാൾ ഫോൺ കട്ട് ചെയ്തു. പിന്നീട് തിരിച്ചു വിളിച്ചപ്പോൾ നിന്നെ വണ്ടിയിടിപ്പിച്ച് കൊല്ലും. അത് വർക്കല കഹാറിന്റെ തീരുമാനമാണെന്നും കഹാറിന്റെ ഡ്രൈവറെ കൊന്നിട്ടും ആരും ഒരു പൂടയും പറിച്ചില്ലെന്നും ഫോൺ സംഭാഷണത്തിൽ കഹാറിന്റെ അളിയൻ ഭീഷണി മുഴക്കി.
ഒരു കൊലപാതകത്തിന്റെ വിവരവും ഒരു കൊലപാതക ഭീഷണിയുമാണ് ഒരേ സമയം കഹാറിന്റെ അളിയന്റെ ഫോണിൽ നിന്നും വന്നത്. വർക്കല കഹാറിന്റെ ഡ്രൈവർ സാജിദ് കൊല്ലപ്പെട്ട കാര്യം ഹഫീസിനു അറിയാവുന്നതുമാണ്. ഈ ഭീഷണിയിലും കൊലപാതകത്തിലും കാര്യമുണ്ടെന്നു തിരിച്ചറിഞ്ഞാണ് ഹഫീസ് തിരുവനന്തപുരത്ത് ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് പരാതി നൽകിയത്. ഈ പരാതിയിലാണ് ക്രൈം ബ്രാഞ്ച് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്