ഐഡിയ കൊണ്ടു വന്ന വെള്ളാപ്പള്ളി പതിയെ മുങ്ങിയതോടെ വനിതാ മതിലിന്റെ മുഖ്യ സംഘാടകന്റെ റോളിൽ പുന്നല ശ്രീകുമാർ; കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ ഇടതടവില്ലാതെ അണിനിരത്താൻ ഒരുങ്ങുന്നത് 30 ലക്ഷം വനിതകളെ; വയനാട്, ഇടുക്കി-കോട്ടയം ജില്ലാക്കാർ അതിർത്തി ജില്ലകളിൽ അണി ചേരും; നവോത്ഥാന സംഘടനകളായി ക്ഷണിച്ചത് ഹിന്ദു ജാതി സംഘടനകളെ മാത്രം എങ്കിലും മതേതരത്വം കാക്കാൻ എല്ലാ മതക്കാരേയും അണിനിരത്തും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ശബരിമലയിലെ യുവതി പ്രവേശനത്തിൽ മുഖ്യമന്ത്രി വിളിച്ച സാമുദായികസംഘടനകളുടെ യോഗത്തിൽ വനിതകൾ പ്രതിരോധത്തിന് ഇറങ്ങണമെന്ന് നിർദേശിച്ചത് എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനായിരുന്നു. സർവകക്ഷിയോഗം, തന്ത്രി, പന്തളം കൊട്ടാരം എന്നിവരുമായി നടന്ന ചർച്ച എന്നിവയ്ക്കുശേഷമാണ് ഈ ആവശ്യം വെള്ളാപ്പള്ളി മുന്നോട്ട് വച്ചത്. ഇത് മുഖ്യമന്ത്രി പിണറായി വിജയനും അംഗീകരിച്ചു. അങ്ങനെ വനിതാ മതിൽ എന്ന ആശയത്തിലേക്ക് കാര്യങ്ങളെത്തി. എന്നാൽ ശബരിമലയിൽ വനിതാ മതിലിന് സ്വന്തം സമുദായക്കാരെ കിട്ടില്ലെന്ന് മനസ്സിലയാതോടെ വെള്ളാപ്പള്ളി പതിയെ പിൻവലിഞ്ഞു. ശബരിമല വിധിയുമായി ഇതിന് ബന്ധമില്ലെന്ന് സംഘാടക സമിതിയുടെ ചെയർമാനായ വെള്ളാപ്പള്ളി തുറന്നു പറഞ്ഞു. ഇതോടെ വെട്ടിലായത് സർക്കാരാണ്. എങ്കിലും ശബരിമലയിലെ വിഷയം ചർച്ചയാക്കാതെ തന്നെ വനിതാ മതിലുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം.
വെള്ളാപ്പള്ളി പിന്മാറുമ്പോൾ പ്രധാന ചുമതലക്കാരനായി കെപിഎംഎസിന്റെ പുന്നല ശ്രീകുമാർ മാറും. സഹായത്തിന് ഹിന്ദു പാർലമെന്റിന്റെ സിപി സുഗതനും. എല്ലാ സഹായത്തിനും ഇടത് കൺവീനർ വിജയരാഘവനും ഉണ്ടാകും. ജില്ലാ കളക്ടർമാരും സജീവ ഇടപെടൽ നടത്തും. സർക്കാർ സംവിധാനമെല്ലാം വനിതാ മതിലിന്റെ വിജയത്തിനുണ്ടാകും. ശബരിമല സ്ത്രീ വിഷയത്തിൽ വനിതാ മതിലിന് ഇല്ലെന്ന് ചില സമുദായിക സംഘടനകൾ പ്രഖ്യാപിച്ചിരുന്നു. എൻ എസ് എസും പങ്കെടുക്കുന്നില്ല. അതുകൊണ്ട് തന്നെ പരിപാടിയുടെ വിജയം ഉറപ്പാക്കണമെന്നാണ് സർക്കാരിന്റെ നിർദ്ദേശം. വലിയ പദ്ധതി രൂപരേഖ ഇതിനായി തയ്യാറാക്കിയിട്ടുണ്ട്. വനിതാമതിലിന് നീളം 620 കിലോമീറ്റർ ആണ്. തോളോട് തോൾ ചേർന്നുനിൽക്കാൻ ഒരാൾക്ക് ശരാശരി ഒന്നരയടി സ്ഥലം എടുത്താൽ ഇത്ര ദൂരത്തേക്ക് വേണ്ടത് 13,56,080 വനിതകളെ. ആവശ്യമുള്ളതിന്റെ ഇരട്ടിയിലേറെപ്പേരെ ഉറപ്പാക്കാനാണ് സർക്കാർ തീരുമാനം. ഇതിനെ മതേതര മതിലാക്കി മാറ്റും. ഹിന്ദുക്കൾക്ക് മാത്രമല്ല എല്ലാവർക്കും മതിലിൽ അണിചേരാമെന്നാണ് സംഘാടക സമിതി വിശദീകരിക്കുന്നത്.
കാസർകോടുമുതൽ തിരുവനന്തപുരം വെള്ളയമ്പലംവരെ മതിലിനായി അണിനിരത്തുന്നത് 30,15,000 വനിതകളെയാണ്. ജനുവരി ഒന്നിന് വൈകീട്ട് നാലിന് ദേശീയപാതയിൽ വലതുഭാഗത്താണ് മതിലുയർത്തുക. മലപ്പുറം ജില്ലയിൽ കുറച്ചുദൂരം മാറ്റമുണ്ടാകും. എല്ലാ മതവിഭാഗങ്ങളിലുള്ളവരെയും ഇതിന്റെ ഭാഗമാക്കും. വീടുകൾ സന്ദർശിച്ച് പ്രചാരണമുണ്ടാകും. കേരളത്തിനുപുറത്തുള്ള വനിതകളായ എഴുത്തുകാർ, സാംസ്കാരികപ്രവർത്തകർ തുടങ്ങിയവരെയും പങ്കെടുപ്പിക്കുമെന്ന് നവോത്ഥാന മൂല്യസംരക്ഷണ സമിതി കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞു. കാസർകോട് നഗരത്തിലാണ് തുടക്കം. കാലിക്കടവ്-കണ്ണൂർ-മാഹി-രാമനാട്ടുകര വഴി മലപ്പുറം. പെരിന്തൽമണ്ണ-പട്ടാമ്പി-ചെറുതുരുത്തി-കറുകുറ്റി-അങ്കമാലി-ആലുവ -വൈറ്റില-ആലപ്പുഴ-ഓച്ചിറ-കരുനാഗപ്പള്ളി-കൊല്ലം വഴി തിരുവനന്തപുരം.-ഇങ്ങനെയാകും റൂട്ട്. വയനാട് ജില്ലയിൽനിന്നുള്ളവർ കോഴിക്കോട്ടും ഇടുക്കിയിലുള്ളവർ ആലുവയിലും കോട്ടയത്തുള്ളവർ ആലപ്പുഴയിലും മതിലിന്റെ ഭാഗമാകും.
പാലക്കാട്ടുകാർ പെരിന്തൽമണ്ണ-പട്ടാമ്പി- ചെറുതുരുത്തി പാതയിലും കോട്ടയം, പത്തനംതിട്ട ജില്ലകളിലുള്ളവർ അരൂർ-ഓച്ചിറ റൂട്ടിലുമെത്തും. മൂന്നുമണിക്ക് വനിതകളെത്തും. 3.45-ന് റിഹേഴ്സൽ, നാലുമണിക്ക് വനിതാമതിൽ ഉയരും. തുടർന്ന് പ്രധാന കേന്ദ്രങ്ങളിൽ പ്രതിജ്ഞ, യോഗം. ഓരോ സ്ഥലത്തും വിവിധജില്ലകളിൽനിന്ന് എത്തേണ്ട സ്ത്രീകളുടെ എണ്ണം നിശ്ചയിച്ചിട്ടുണ്ട്. സംഘാടകസമിതി 11, 12, 13 തീയതികളിൽ ജില്ലകൾതോറും നിലവിൽവരും. വിളംബരജാഥകളുമുണ്ടാവും. വനിതകളുടെ പഞ്ചായത്തുതല, വാർഡുതല യോഗങ്ങൾ 22-നകം പൂർത്തിയാകും. ജില്ലാ കളക്ടർക്കാണ് സംഘാടക സമിതി രൂപീകരണത്തിന്റെ ചുമതല. പി ആർ ഡിയുടെ നേതൃത്വത്തിൽ വൻ പ്രചാരണവും നടക്കും.
പരിപാടിയുടെ മുഖ്യസംഘാടനം സ്ത്രീകളുടേയും കുട്ടികളുടേയും വകുപ്പായിരിക്കും നിർവ്വഹിക്കുന്നത്. വനിത മതിലിനെതിരെ വി എസ് അച്യുതാനന്ദനും പ്രതിപക്ഷവും കടുത്ത വിമർശനങ്ങൾ ഉന്നയിച്ചതിനിടയിലാണ് പരിപാടി വിജയിപ്പിക്കാൻ മന്ത്രിമാർക്ക് ചുമതല നൽകാനുള്ള തീരുമാനം സർക്കാർ എടുത്തിരിക്കുന്നത്. ഇന്നലെ് ചേർന്ന മന്ത്രിസഭയോഗം ഇക്കാര്യം വിശദമായി ചർച്ച ചെയ്തു. ജനുവരി ഒന്നിന് നടക്കുന്ന വനിതാ മതിൽ വിജയിപ്പിക്കുന്നതിന് ഓരോ ജില്ലയിലും മന്ത്രിമാർക്ക് ചുമതല നൽകാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കാൻ സന്നദ്ധതയുള്ള സാമൂഹ്യസംഘടനാ പ്രതിനിധികളുടെ യോഗത്തിലായിരുന്നു വനിത മതിൽ നടത്താൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ചേർന്ന ഇടത് മുന്നണി യോഗവും വനിത മതിലിന് പിന്തണ പ്രഖ്യാപിച്ചിരുന്നു.
അതേസമയം ശബരിമലയിലെ സ്ത്രീ പ്രവേശത്തിന്റെ പേരിൽ എസ്എൻഡിപിയുമായി അകലാൻ വനിതാമതിൽ സംഘാടക സമിതി തൽക്കാലം ഇല്ലെന്നാണ് സൂചന. സ്ത്രീ പ്രവേശത്തെ തള്ളി പറയാനുമില്ല, നവോത്ഥാനമൂല്യങ്ങൾ എന്ന പൊതുമുദ്രവാക്യത്തിൽ മുന്നോട്ട് പോകാനാണ് തീരുമാനമെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി 21 അംഗ വനിതാ സെക്രട്ടേറിയറ്റിന്റെ ചുമതല എൻഎൻഡിപി സംസ്ഥാന കൗൺസിൽ അംഗം ഇ എസ് ഷിബയ്ക്കാണ് നൽകിയിക്കുന്നത്. തിരുവനന്തപുരത്ത് ചേർന്ന സംഘാടക സമിതിയോഗം സമിതിയുടെ അംഗസംഖ്യ 40 ആക്കി ഉയർത്തുകയും ചെയ്തു.
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ജോലിക്കുള്ള ഇന്റർവ്യൂ കാർഡ് കൈമാറാൻ വൈകി; അന്ധനായ യുവാവിന് ജോലി പോയെന്ന് പരാതി; പോസ്റ്റ് ഓഫിസ് പടിക്കൽ ഭിക്ഷ യാചിച്ചു ലിന്റോ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍