രാഹുലും മോദിയും പ്രചരണ പോരിൽ ഏറ്റുമുട്ടിയപ്പോൾ അടിയൊഴുക്കുകൾ മാറിയത് എങ്ങനെയെല്ലാം? കർഷകരോഷവും സാമ്പത്തിക പ്രതിസന്ധിയും ബിജെപിയുടെ അടിത്തറയിളക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്; തെലങ്കാനയിൽ പ്രതിപക്ഷം സഖ്യം നേടുമോയെന്ന് കണ്ടറിയണം; രാജസ്ഥാനിൽ പലയിടത്തും പ്രശസ്തർ നേർക്കുനേർ; ദേശീയ രാഷ്ട്രീയം ഉറ്റുനോക്കുന്ന തെലങ്കാനയിലും രാജസ്ഥാനിലും ജനവിധി
മറുനാടൻ മലയാളി ബ്യൂറോ
ഡൽഹി: നാളെ ജനവിധി തേടുന്നത് രണ്ടു സംസ്ഥാനങ്ങൾ. രാജസ്ഥാനും തെലങ്കാനയും. പല കാരണങ്ങൾ കൊണ്ടും ഇന്ത്യൻ രാഷ്ട്രീയം ഉറ്റു നോക്കുന്ന രണ്ടു സംസ്ഥാനങ്ങളാണിവ. കാലാവധി തീരാൻ ഒമ്പതു മാസം ബാക്കി നിൽക്കെ നിയമസഭ പിരിച്ചുവിട്ട് ജനവിധി തേടാൻ ഇറങ്ങിയതുകൊണ്ട് തെലങ്കാനയും വസുന്ധരാ രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള സർക്കാർ നേരിടുന്ന കടുത്ത ഭരണവിരുദ്ധ വികാരം കോൺഗ്രസിന് തുണയാകുമെന്ന മുൻവിധിയും കാരണം ഈ സംസ്ഥാനങ്ങളിലും തെരഞ്ഞെടുപ്പ് ദേശീയ രാഷ്ട്രീയത്തിലും അലയൊലികൾ തീർക്കും. കടുത്ത ശത്രുക്കളായിരുന്ന തെലുങ്കുദേശം പാർട്ടിയും കോൺഗ്രസും തെലങ്കാനയിൽ തെരഞ്ഞെടുപ്പിനെ നേരിടാൻ കൈകോർത്തതും ഇന്ത്യൻ രാഷ്ട്രീയത്തിൽ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. മൂന്നു പതിറ്റാണ്ട് നീണ്ട നിന്ന ശത്രുതയാണ് ഹൈദരാബാദിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തെലുങ്കുദേശം പാർട്ടി നേതാവ് ചന്ദ്രബാബു നായിഡുവും ഒരേവേദി പങ്കിട്ടപ്പോൾ അലിഞ്ഞില്ലാതായത്.
നിലവിലെ ഭരണകക്ഷിയായ തെലങ്കാന രാഷ്ട്രീയ സമിതിയും(ടിആർഎസ്) കോൺഗ്രസ്, തെലുങ്കുദേശം പാർട്ടി, തെലങ്കാന ജനസമിതി, സിപിഐ എന്നിവയുടെ മഹാകൂടാമി സഖ്യവും ആണ് പ്രധാനമായും ഇവിടെ ഏറ്റുമുട്ടുന്നത്. ബിജെപി ഒറ്റയ്ക്ക് മത്സരിക്കുന്നുണ്ട്. മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനെ കനത്ത പ്രഹരം ഏൽപ്പിച്ചുകൊണ്ടാണ് കോൺഗ്രസ്- തെലുങ്കുദേശം പാർട്ടി വിശാല സഖ്യം രൂപപ്പെട്ടത് എന്നതാണ് തെലങ്കാനയെ ഏറ്റവും ശ്രദ്ധേയമാക്കുന്നത്. നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിട്ടാൽ അനായാസമായി അടുത്ത മന്ത്രിസഭ രൂപീകരിക്കാം എന്ന ചന്ദ്രശേഖര റാവുവിന്റെ സ്വപ്നങ്ങൾക്ക് ഏറ്റ തിരിച്ചടിയായിപ്പോയി മഹാകൂടാമി സഖ്യം. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് അനുകൂലതരംഗം ഉടലെടുത്താൽ അതു തെലങ്കാനയെ ബാധിക്കാതിരിക്കാനാണ് കാലാവധി ഉണ്ടായിട്ടും നിയമസഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടാൻ റാവുവിനെ പ്രേരിപ്പിച്ചത്. എന്നാൽ ശത്രുക്കളായിരുന്നവർ മിത്രങ്ങളായതോടെ കാര്യങ്ങൾ കൈവിട്ടു പോയോ എന്നൊരു സംശയം റാവുവിനെ തന്നെ ഉണ്ടായിത്തുടങ്ങിയിരുന്നു.
അതേസമയം കോൺഗ്രസിനു മഹാകൂടാമി സഖ്യം ഒരു പരീക്ഷണം കൂടിയാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നയിക്കുന്ന ബിജെപി വിരുദ്ധ സഖ്യത്തിന്റെ പരീക്ഷണശാലയാണിത്. 119 അംഗ തെലങ്കാന നിയമസഭയിലേക്ക് മഹാകൂടാമി സഖ്യത്തിന് ഭൂരിപക്ഷം നേടാനായാൽ ലോക് സഭാ തെരഞ്ഞെടുപ്പിനെ കൂടുതൽ ആത്മവിശ്വാസത്തോടെ വിശാല സഖ്യത്തിന് നേരിടാം. സഖ്യം തെലങ്കാനയിൽ വിജയം നേടിയാൽ സിപിഎം പോലെയുള്ള ഘടകകക്ഷികളേയും കൂടെ നിർത്താം എന്ന കണക്കുകൂട്ടലും ഇതിനു പിന്നിലുണ്ട്.
മഹാകൂടാമി സഖ്യം വൻപ്രതിരോധം തീർത്ത് മുന്നിലുണ്ടെങ്കിലും ടിആർഎസിന് ഉൾനാടൻ മേഖലകളിൽ ശക്തമായ സാന്നിധ്യം ഉറപ്പിക്കാൻ കഴിയുന്നുണ്ട്. കർഷകർക്കായി ചന്ദ്രശേഖര റാവു നടപ്പാക്കിയ റിതുബന്ധു, റിതു ഭീമാ ഇൻഷ്വറൻസ്, കല്യാണ ലക്ഷ്മി, ശാദി മുബാറക് തുടങ്ങിയ ജനകീയ പദ്ധതികളും കർഷകർക്ക് ഇരുപത്തിനാലു മണിക്കൂർ വൈദ്യുതിയും മറ്റും ടിആർഎസിന്റെ മാറ്റുകൂട്ടിയ പ്രഖ്യാപനങ്ങളാണ്. കനത്ത വെല്ലുവിളി ഉയർത്തി കൂടാമി സഖ്യം മുന്നിലുണ്ടെങ്കിലും ചന്ദ്രശേഖര റാവുവിനെ അതിനെ മറികടക്കാൻ തക്ക വിധത്തിലുള്ള പ്രതിഛായ ഒരു പരിധി വരെ നേടിയെടുക്കാൻ സാധിച്ചിട്ടുണ്ടെന്നും രാഷ്ട്രീയനിരീക്ഷകർ വ്യക്തമാക്കുന്നുണ്ട്.
മുഖ്യമന്ത്രി ചന്ദ്രശേഖര റാവു മത്സരിക്കുന്ന ഗജ്വൽ, മകൻ കെ ടി രാമറാവു മത്സരിക്കുന്ന സിർസില, റാവുവിന്റെ വലംകൈയായ ടി ഹരീഷ് റാവു മത്സരിക്കുന്ന സിദ്ദിപ്പേട്ട് തുടങ്ങിയവയാണ് ടിആർഎസിന്റെ അഭിമാന മണ്ഡലങ്ങൾ. ഒറ്റയ്ക്കു മത്സരിക്കുന്ന ബിജെപിയും ഇവിടെ ശക്തമായ സാന്നിധ്യം അറിയിക്കുന്നുണ്ട്. മുഷീറാബാദ്, ഖൈർതബാദ്, ഉപ്പൽ, അമ്പർപേട്ട് തുടങ്ങിയിടങ്ങളിൽ ബിജെപി സ്ഥാനാർത്ഥികൾ എതിർസ്ഥാനാർത്ഥികൾക്ക് കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഒരുകാലത്ത് കോൺഗ്രസിന്റെ കുത്തകയായിരുന്ന ഖൈർതബാദ് കഴിഞ്ഞ തവണ ബിജെപി പിടിച്ചെടുക്കുകയായിരുന്നു.
മൂന്നുലക്ഷത്തോളം വോട്ടർമാരുള്ള ജൂബിലി ഹിൽസിൽ ടിആർഎസിന്റെ എം ഗോപിനാഥും കോൺഗ്രസിന്റെ വിഷ്ണുവർധൻ റെഡ്ഡിലും തമ്മിൽ ശക്തമായ പോരാട്ടമാണുള്ളത്. ക്രിസ്ത്യൻ, മുസ്ലിം വോട്ടർമാർ കുടുതലുള്ള മണ്ഡലങ്ങളിലൊന്നാണു സെക്കന്തരാബാദ്. തെലങ്കാനയിലെ ഏറ്റവും വലിയ ചേരികളിലൊന്നായ അഡ്ഡഗുട്ട ഉൾപ്പെടെ പ്രധാന കേന്ദ്രങ്ങളുള്ള ഇവിടെ ടിആർഎസിന്റെ മുൻ മന്ത്രി ടി.പത്മറാവുവിനെ നേരിടുന്നത് കോൺഗ്രസിന്റെ കെ.ഗണേശ്വർ ആണ്.
തെലങ്കാനയിൽ തെലുങ്കുദേശം പാർട്ടിയുമായി ചേർന്ന് സഖ്യമുണ്ടാക്കുന്നതിലൂടെയാണ് കോൺഗ്രസ് ഭരണകക്ഷിയെ നേരിടുന്നതെങ്കിൽ രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യയുടെ നേതൃത്വത്തിലുള്ള ഭരണവിരുദ്ധ വികാരം മുതലെടുത്താണ് കോൺഗ്രസ് രാജസ്ഥാൻ കോട്ട പിടിച്ചെടുക്കാൻ ശ്രമിക്കുന്നത്. കൂടാതെ ബിജെപിക്കുള്ളിൽ തന്നെയുള്ള ഭിന്നത മുതലെടുക്കാനും കോൺഗ്രസ് ശ്രമിക്കുന്നുണ്ട്. 2013 മുതൽ മുഖ്യമന്ത്രിയായ വാണ വസുന്ധരാ രാജെ ജനസമ്മതിയിൽ ഇപ്പോൾ പിന്നിലാണെന്നതാണ് കോൺഗ്രസിന് അനുകൂലയമായ ഘടകം.
രാജസ്ഥാൻ രാഷ്ട്രീയത്തിൽ ഏറെ പ്രശസ്തരായവർ ഒരേ മണ്ഡലത്തിൽ തന്നെ മാറ്റുരയ്ക്കാൻ എത്തുമ്പോൾ പല മണ്ഡലങ്ങളിലും മത്സരത്തിന് ആവേശം ഏറും. അഞ്ചു തവണ ലോക്സഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള വസുന്ധര രാജെ നിയമസഭയിലേക്കു മത്സരിച്ചപ്പോഴും തെരഞ്ഞെടുത്ത ജാല്ഡറാപാഠൻ ആണ് രാജസ്ഥാനിലെ സ്റ്റാർ മണ്ഡലം. മുഖ്യമന്ത്രിയോട് ഏറ്റുമുട്ടുന്നത് രജപുത്ര വിഭാഗത്തിൽ നിന്നുള്ള മാനവേന്ദ്രസിങ് ആണ്. ജസ്വന്ത് സിംഗിന്റെ മകനെ വസുന്ധരാ രാജെയോട് ഏറ്റുമുട്ടാൻ കോൺഗ്രസ് രംഗത്തിറക്കിയതോടെ ഇവിടുത്തെ മത്സരം രാജ്യശ്രദ്ധയാകർഷിക്കുകയാണ്. ജാതിസമവാക്യങ്ങൾ നിർണായകമായ രാജസ്ഥാനിൽ ജനങ്ങളുടെ വികാരം മറികടന്ന് വസുന്ധര രാജെ വിജയം കൊയ്യുമോയെന്ന് കണ്ടറിയണം.
സച്ചിൻ പൈലറ്റിനെ മുന്നിൽ നിർത്തിയാണ് കോൺഗ്രസ് ഭാഗ്യപരീക്ഷണം നടത്തുന്നത്. രാജസ്ഥാനിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായ സച്ചിൻ മത്സരിക്കുന്ന മണ്ഡലം എന്നതിനാലാണ് ടോങ്ക് നിയമസഭ മണ്ഡലം വാർത്തകളിൽ ഇടം നേടുന്നത്. അശോക് ഗെഹ്ലോട്ടും സച്ചിൻ പൈലറ്റുമാണ് കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥികൾ.
ബിജെപിയുടെ അജിത്ത് സിങ് മേത്തയാണ് നിലവിൽ ടോങ്ക് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. അജിത്ത് മേത്ത തന്നെയാണ് ഇത്തവണയുൂം ബിജെപി സ്ഥാനാർത്ഥി. കഴിഞ്ഞ തവണ 30000 വോട്ടിനാണ് അജിത്ത് സിങ് മേത്ത വിജയിച്ചത്. എന്നാൽ ഇത്തവണ ഈ മണ്ഡലത്തിൽ താൻ ജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് സച്ചിൻ പൈലറ്റ്.
ഇടതുപക്ഷത്തിന് കാര്യമായ ചലനമുണ്ടാക്കാൻ സാധിക്കാത്ത സംസ്ഥാനത്ത് സിപിഎമ്മിന്റെ വിജയക്കൊടി പലതവണ പാറിച്ച നേതാവാണ് അമരാ റാം. അമരാ റാം മൽസരിക്കുന്നു എന്നതാണു സിക്കർ ജില്ലയിലെ ദന്താ രാംഗഡിനെ ദേശീയതലത്തിൽ ശ്രദ്ധേയമാക്കുന്നത്.
അഖിലേന്ത്യ കിസാൻസഭ മുൻ പ്രസിഡന്റ് കൂടിയായ അമരാ റാം ഇപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറിയും കേന്ദ്ര കമ്മിറ്റി അംഗവുമാണ്. സിക്കറിലെ ദോഡ് മണ്ഡലത്തിൽനിന്നാണ് 1993, 98, 2003 വർഷങ്ങളിൽ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. കർഷക സമരങ്ങൾക്ക് എക്കാലത്തും മുന്നിൽ നിന്നിട്ടുള്ള ആളാണ് അമരാ റാം.
കോൺഗ്രസിന്റെ മുതിർന്ന മറ്റൊരു നേതാവായ ഡോ. സി പി ജോഷിയുടെ മണ്ഡലമെന്ന നിലയിലാണ് നാഥ്ദ്വാര മണ്ഡലം ശ്രദ്ധയാകർഷിക്കുന്നത്. അടുത്തിടെ ജോഷി ഹിന്ദുത്വത്തെ കുറിച്ച് നടത്തിയ പരാമർശം തിരിച്ചെടുത്ത് ക്ഷമ ചോദിക്കാൻ കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞത് ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. 2008-ലെ തെരഞ്ഞെടുപ്പിൽ ഒറ്റ വോട്ടിനു തോറ്റ ജോഷിക്ക് എംഎൽഎ സ്ഥാനവും മുഖ്യമന്ത്രിപദവുമാണ് നഷ്ടമായത്. മുപ്പതാം വയസിൽ മിന്നുന്ന പ്രകടനവുമായി എംഎൽഎ ആയ ജോഷി 2008-ൽ ചൗഹാൻ സിംഗിനോടാണ് ഒരു വോട്ടിന് തോറ്റത്. പിന്നീട് 2009ൽ ഭിൽവാഡയിൽനിന്നു പാർലമെന്റിലേക്കു ജയിച്ചു കേന്ദ്രമന്ത്രിയായിരുന്നു.
കോൺഗ്രസിന്റെ ശക്തയായ വനിതാ നേതാവുമായ ഗിരിജ വ്യാസും സംസ്ഥാന ആഭ്യന്തര മന്ത്രി ഗുലാബ് കട്ടാരിയയും നേർക്കുനേർ എത്തുന്ന മണ്ഡലമാണ് ഉദയ്പൂർ. ബിജെപിയുടെ മുൻനിര നേതാക്കളിലൊരാളായ കട്ടാരിയയ്ക്കിത് നാലാം തവണയും സീറ്റ് നിലനിർത്താനുള്ള പോരാട്ടമാണ്. പലതവണ സംസ്ഥാന മന്ത്രിയും പാർട്ടി സംസ്ഥാന അധ്യക്ഷനുമായിരുന്ന കട്ടാരിയ 1977, '80 നിയമസഭകളിലും തുടർന്ന് 1993 മുതൽ ഇതുവരെയുമായി ഏഴു തവണ എംഎൽഎയുമായി. 1989-91 കാലഘട്ടത്തിൽ ലോക്സഭാംഗവുമായി.
മുഖ്യമന്ത്രി സ്ഥാനത്തേക്കു കോൺഗ്രസിൽ പറഞ്ഞു കേൾക്കുന്ന പേരുകളിലൊന്നു കൂടിയാണ് എഴുത്തുകാരിയും ദേശീയ വനിതാ കമ്മിഷൻ മുൻ അധ്യക്ഷയുമായ ഗിരിജ വ്യാസിന്റേത്. കോൺഗ്രസിനു കൂടുതൽ വനിതാ മുഖ്യമന്ത്രിമാർ ഉണ്ടാകുമെന്നു പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധി ആവർത്തിച്ചു പറയുന്ന സാഹചര്യത്തിൽ ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. 1985ൽ നിയമസഭയിലേക്കും 1991ൽ ലോക്സഭയിലേക്കും നടന്ന തിരഞ്ഞെടുപ്പുകളിൽ കട്ടാരിയയെ തോൽപിച്ച പാരമ്പര്യവുമുണ്ട് ഗിരിജ വ്യാസിന്.
Stories you may Like
- സംസ്ഥാന രൂപീകരണത്തിന് വഴിയൊരുക്കിയ കോൺഗ്രസിന്റെ 'കൈപിടിച്ച്' തെലങ്കാന
- തെലങ്കാനയിൽ രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയാകും
- തെലുങ്കാന പിടിച്ച് പഴയ എബിവിപിക്കാരൻ! രേവന്ത് റെഡ്ഡി തെലുങ്കരുടെ താരമാകുമ്പോൾ
- പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണർമാരെ അതിവേഗം നിയമിക്കാൻ കേന്ദ്രസർക്കാർ
- ആർസിബി വനിതാ കിരീടം നേടിയതിന് പിന്നാലെ കോലിപ്പടയെ ട്രോളി രാജസ്ഥാൻ
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്