Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കട്ടിലിൽ കെട്ടിയുള്ള പീഡനം കണ്ടപ്പോൾ കൗൺസിലർ ഒരു പകലിന് ഓഫർ ചെയ്തത് 25,000രൂപ; പെൺകുട്ടിക്ക് നഗരസഭാ അംഗം സമ്മാനമായി വാഗ്ദാനം ചെയ്തത് ആഡംബര മൊബൈലും; വീഡിയോ ചാറ്റിങ് പൊലീസ് അറിഞ്ഞതോടെ രക്ഷപ്പെടാൻ പഴുതുകൾ തേടി ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറും; പത്താംക്ലാസുകാരിയുടെ മൊബൈൽ ഫോൺ പരിശോധന നിർണ്ണായകമാകും; പറശിനിക്കടവിലെ ട്രാപ്പിൽ സന്ദീപ് സ്വപ്‌നം കണ്ടത് മറ്റൊരു സൂര്യനെല്ലി

കട്ടിലിൽ കെട്ടിയുള്ള പീഡനം കണ്ടപ്പോൾ കൗൺസിലർ ഒരു പകലിന് ഓഫർ ചെയ്തത് 25,000രൂപ; പെൺകുട്ടിക്ക് നഗരസഭാ അംഗം സമ്മാനമായി വാഗ്ദാനം ചെയ്തത് ആഡംബര മൊബൈലും; വീഡിയോ ചാറ്റിങ് പൊലീസ് അറിഞ്ഞതോടെ രക്ഷപ്പെടാൻ പഴുതുകൾ തേടി ശ്രീകണ്ഠാപുരം നഗരസഭാ കൗൺസിലറും; പത്താംക്ലാസുകാരിയുടെ മൊബൈൽ ഫോൺ പരിശോധന നിർണ്ണായകമാകും; പറശിനിക്കടവിലെ ട്രാപ്പിൽ സന്ദീപ് സ്വപ്‌നം കണ്ടത് മറ്റൊരു സൂര്യനെല്ലി

രഞ്ജിത്ത് ബാബു

കണ്ണൂർ: പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കൂട്ട ബലാത്സംഗം ചെയ്ത മുഖ്യപ്രതി മാട്ടൂൽ ജസീന്തയിൽ കെ.വി. സന്ദീപ് പെൺകുട്ടിയെ കാഴ്ചവെച്ച് നിരവധി പേരിൽ നിന്നും പണം തട്ടിയെടുത്തതായി സൂചന. ശ്രീകണ്ഠാപുരം നഗരസഭിലെ ഒരു കൗൺസിലറോട് 25,000 രൂപ ആവശ്യപ്പെട്ടതായാണ് വിവരം. പെൺകുട്ടിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചാണ് സന്ദീപ് മറ്റുള്ളവരെ വലവീശുന്നത്.

പീഡന ദൃശ്യങ്ങൾ വീഡിയോ ചാറ്റിങ് വഴി ആരോപണ വിധേയനായ കൗൺസിലറെ കാണിച്ചാണ് ഇടപാട് ഉറപ്പിക്കുന്നത്. നേരത്തെ ശ്രീകണ്ഠാപുരം നഗരസഭാ തെരഞ്ഞെടുപ്പ് കാലത്ത് വിവാദങ്ങൾ ഉയർത്തിയ ഈ നേതാവിന് പെൺകുട്ടിയെ എത്തിച്ചു നൽകാമെന്നായിരുന്നു ധാരണ. രാവിലെ 10 മണിക്കു തന്നെ തന്റെ സ്വന്തം വാഹനത്തിൽ പെൺകുട്ടിയെ എത്തിക്കാമെന്നും വൈകീട്ട് തിരിച്ച് നൽകണമെന്നുമായിരുന്നു സന്ദീപ് ഈ നഗരസഭാംഗവുമായി ഉണ്ടാക്കിയ വ്യവസ്ഥ. മറ്റൊരു സൂര്യനെല്ലിക്കാണ് സാധ്യതകൾ ഒരുക്കിയത്. എന്നാൽ പൊലീസിന്റെ സമയോചിതമായ ഇടപെടലോടെ ഇത് പൊളിയുകയായിരുന്നു.

കൗൺസിലറുമായി ഉണ്ടാക്കിയ ധാരണയുമായി ബന്ധപ്പെട്ട് കണ്ണൂർ ഒണ്ടേൻ റോഡിലെ ഒരു ലോഡ്ജ് മുറിയിൽ ജനപ്രതിനിധിയും എ.ഐ.ടി.യു.സി. -മാക്ട സംഘടനാ ഭാരവാഹിയുമായ ഒരാളും സംയുക്തമായി ധാരണയുണ്ടാക്കിയിരുന്നു. ധാരണയായശേഷം പെൺകുട്ടിക്ക് വേണ്ടി ഒരു ആഡംബര മൊബൈൽ ഫോൺ ജനപ്രതിനിധി വാങ്ങുകയും ഇത് തനിക്കു സമ്മാനിക്കുമെന്ന് പെൺകുട്ടിയെ വീഡിയോ ചാറ്റിങ് വഴി അറിയിക്കുകയും ചെയ്തിരുന്നു. തൊട്ടടുത്ത ദിവസം പെൺകുട്ടിയെ ശ്രീകണ്ഠാപുരത്തേക്ക് ക്ഷണിക്കുകയും ചെയ്തു. അതിനിടെയാണ് പെൺകുട്ടി പീഡനപരാതിയുമായി പൊലീസിനെ സമീപിച്ചത്.

അങ്ങിനെ സംഭവിച്ചില്ലായിരുന്നുവെങ്കിൽ പീഡിപ്പിക്കപ്പെട്ടവരുടെ പട്ടികയിൽ നഗരസഭാംഗം കൂടിയുണ്ടാകുമായിരുന്നു. എന്നാൽ വീഡിയോ കോൾ ബന്ധം അറിഞ്ഞതോടെ ഇയാൾക്കു നേരേയും പൊലീസ് അന്വേഷണം തിരിഞ്ഞിരിക്കയാണ്. പറശ്ശിനിക്കടവിലെ ലോഡ്ജിൽ എത്തിച്ച പെൺകുട്ടിയെ ആദ്യം വിവസ്ത്രയാക്കി ദൃശ്യങ്ങൾ പകർത്തിയാണ് സംഭവങ്ങളുടെ തുടക്കം. പിന്നെ ഈ ദൃശ്യങ്ങൾ കാട്ടി ഭയപ്പെടുത്തി സംഘടിതമായി പീഡനം തുടർന്നു. പെൺകുട്ടിയെ കട്ടിലിൽ കെട്ടിയിട്ടാണ് ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയത്. പതിനഞ്ചിലേറെ പേർ പീഡനത്തിനിരയാക്കിയിട്ടുണ്ടെന്ന് പെൺകുട്ടി തന്നെ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്.

പെൺകുട്ടിയുടെ മൊബൈൽ ഫോണിലെ വിശദാംശങ്ങൾ സൈബർ സെൽ പരിശോധിച്ചു വരികയാണ്. ഇത് പുറത്ത് വരുന്നതോടെ കൂടുതൽ പേർ പിടിയിലാവുമെന്നാണ് സൂചന. ആന്തൂർ , വടക്കാഞ്ചേരി മേഖലയിലെ ചിലരും പ്രതിപ്പട്ടികയിൽ ഉൾപ്പെടുമെന്നാണ് വിവരം. എല്ലാറ്റിനും തുടക്കമിട്ടത് കെ.വി. സന്ദീപാണ്. സന്ദീപിന്റെ പ്രാദേശിക തലത്തിലുള്ള സ്വാധീനമുപയോഗിച്ചാണ് ഇടപാടുകൾ തുടർന്നത്. തീർത്ഥാടന കേന്ദ്രമായ പറശ്ശിനിക്കടവിലെ ജനത്തിരക്കുകൾക്കിടിയിലും ലോഡ്ജുകളിൽ ഇത്തരം അനാശാസ പ്രവർത്തനങ്ങൾ നടന്നു പോന്നിരുന്നു.

പറശ്ശിനിക്കടവ് പെൺകുട്ടിയെ പീഡനത്തിനിരയാക്കിയ കേസിൽ പിതാവുൾപ്പെടെ എട്ട് പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ണൂർ സ്വദേശി മീത്തൽ ഹൗസിൽ മൃദുൽ, പറശ്ശിനിക്കടവ് തളിയിലെ ഉറുമി ഹൗസിൽ നിഖിൽ, എന്നിവരെ വളപട്ടണം പൊലീസും വടക്കാംഞ്ചേരി സ്വദേശി ഉഷസ്സിൽ വെശാഖ്, മാട്ടൂൽ സ്വദേശി, തോട്ടത്തിൽ ഹൗസിൽ ജിതിൻ, കണ്ടംചിറക്കൽ ഹൗസിൽ ശ്യാം മോഹൻ, തളിയിൽ സ്വദേശി കെ. സജിൻ എന്നിവരെ തളിപ്പറമ്പ് പൊലീസും മുഴപ്പിലങ്ങാട് സ്വദേശി ശരത്തിനെ എടക്കാട് പൊലീസുമാണ് പിടികൂടിയത്. തളിപ്പറമ്പ് ഡി.വൈ.എസ്. പി. കെ.വി. വേണുഗോപാലിന്റെ നേതൃത്വത്തിലാണ് പ്രതികളെ വിവിധ സ്ഥങ്ങളിൽ വെച്ച് പിടികൂടിയത്. സന്ദീപിന്റെ മഹീന്ദ്രാ കാറും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പെൺകുട്ടിയെ പലർക്കും കാഴ്ചവെക്കാൻ സന്ദീപ് ഉപയോഗിച്ചത് ഈ കാറാണ്. ശ്രീകണ്ഠാപുരം സ്വദേശി വി സി. ഷബീറിന്റെ ടൊയയോട്ട കാറിലാണ് പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടു പോകാനുപയോഗിച്ചത്. ഇതടക്കം ഇയാൾക്ക് അഞ്ച് കാറുകളുണ്ട്. ബംഗളൂരുവിൽ ട്രിപ്പ് പോയ ഈ കാർ ഹാജരാക്കാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.

2017 ആഗസ്തിലും 2018 ഫെബ്രുവരിക്കുമിടയിൽ പെൺകുട്ടിയെ സജിൻ കോൾമൊട്ടയിലെ ക്വാട്ടേഴ്‌സിൽ വെച്ച് പീഡിപ്പിക്കുകയും ശ്യാം മോഹന് കാഴ്ചവെക്കുകയും ചെയ്തുവെന്നാണ് കേസ്. 2017 ൽ തന്നെ മൃദുലും നിഖിലും പാപ്പിനിശ്ശേരിയിലെ വാടക വീട്ടിൽ വെച്ച് പീഡിപ്പിച്ചതിനും കേസുണ്ട്. പെൺകുട്ടിയുടെ പിതാവും ഈ വാടകവീട്ടിൽ വച്ചാണ് പീഡിപ്പിച്ചത്. ജിത്തു മാട്ടൂലിൽ വെച്ചും പീഡിപ്പിച്ചുവെന്നാണ് കേസ്. വിവിധ പൊലീസ് സ്റ്റേഷനുകളിലായാണ് പ്രതികൾക്കെതിരെ കേസുള്ളതും അറസ്റ്റ് രേഖപ്പെടുത്തിയതും. അതിനാൽ ഒരുമിച്ച് പോക്‌സോ കേസ് കൈകാര്യം ചെയ്യുന്ന ജില്ലാ കോടതിയിൽ ഹാജരാക്കാനാണ് പൊലീസ് നീക്കം. അറസ്റ്റിലായ സന്ദീപ് , ജിത്തു എന്നിവരുടെ വീടുകളിൽ പോയി പൊലീസ് തെളിവെടുപ്പ് നടത്തിയിട്ടുണ്ട്. ഡിവൈഎഫ്ഐ പ്രവർത്തകനാണ് നിഖിൽ.

കേസിൽ അറസ്റ്റിലായതോടെ ഇയാൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന തരത്തിൽ പ്രചരണങ്ങൾ ശക്തമായിരുന്നു. ഇതിനിടെയാണ് ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തായത്. ഇതു കൂടാതെ പൊലീസ് അന്വേഷണം തങ്ങളിലേക്ക് എത്തിയെന്ന് തിരിച്ചറിഞ്ഞതോടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പൊലീസിനെ ഭീഷണിപ്പെടുത്താനും നിഖിലും സംഘവും ശ്രമിച്ചിരുന്നെന്ന സൂചനയുമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP