ഗാന്ധിജിയുടെ പാദസ്പർശത്താൽ പരിപാവനമായ ''പാക്കനാർപുരം ഗാന്ധി സദനം'' തകർച്ചയുടെ വക്കിൽ; കേരളത്തിലെ തന്നെ പേരെടുത്ത ഒരു വലിയ ഓർമ്മകൾ പേറുന്ന സാംസ്കാരിക സദനം ഓർമ്മയാകുന്നു
രഞ്ജിത്ത്.ഐ.എം
ഇത് കോഴിക്കോട് ജില്ലയിൽ, തുറയൂർ, പാക്കനാർപുരം സ്ഥിതി ചെയ്യുന്ന ''ഗാന്ധി സദനം''. ദൂരെ സ്ഥലങ്ങളിൽ വരെ ഈ നാടിനെ പരിചയപ്പെടുത്തുന്നത് ഗാന്ധിസദനത്തിന്റെ പേരിലാണ്...കേരള ഗാന്ധി കെ.കേളപ്പന്റെ കർമ്മ ഭൂമിയായ ഗാന്ധി സദനം എന്ന സാംസ്കാരിക സമുച്ഛയം ഇന്ന് നാശത്തിന്റെ വക്കിലാണ്. 1995കൾക്കു മുമ്പു വരെ പ്രൗഢിയോടെ നിറഞ്ഞു നിന്ന ഈ സ്ഥാപനവും, കൈത്തറി യൂണിറ്റും, മൺപാത്ര നിർമ്മാണ യൂണിറ്റും ഇന്നു കാടു കയറിയിരിക്കുന്നു. ഒളിമ്പ്യൻ പി.ടി. ഉഷയുടെ നാമത്താൽ അറിയപ്പെടുന്ന പയ്യോളിയിൽ നിന്നും ഏതാനും കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ഗാന്ധിസദനത്തിന്റെ ഇന്നത്തെ അവസ്ഥ കാണുന്ന ആരുടേയും കണ്ണ് നനയിക്കും..
മഹാത്മാ ഗാന്ധിജിയുടെ പാദസ്പർശം കൊണ്ട് അനുഗ്രഹീതമായ മണ്ണാണ് ഗാന്ധി സദനം. കേരളഗാന്ധി കെ.കേളപ്പന്റെ നേതൃത്വത്തിൽ കോഴിക്കോട് ജില്ലയിൽ രൂപം കൊടുത്ത ഹരിജനോദ്ധാരണ പ്രവർത്തനങ്ങളുടെ കേന്ദ്രമായിരുന്നു ''പാക്കനാർപുരം ഗാന്ധി സദനം''. 1927 ഒക്ടോബറിൽ ഗാന്ധിജി കോഴിക്കോട് സന്ധർശിച്ചപ്പോൾ ഹരിജന ക്ഷേമ പ്രവർത്തനത്തിനു സംഘടിത ശ്രമങ്ങൾ ആരംഭിക്കാൻ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തിക്കണമെന്നു കെ.കേളപ്പനോട് നിർദ്ദേശിച്ചു.
കെ കേളപ്പന്റ നേതൃത്വത്തിൽ ''ആദി കേരളോദ്ധ്വാരണ സംഘം'' നിലവിൽ വരികയും കാര്യദർശിയായി കെ കേളപ്പനെ നിയമിക്കുകയും ചെയ്തു. ഈ സംഘത്തിന്റെ പ്രവർത്തനം ആരംഭിച്ച് ഏതാനും നാളുകൾക്കകം കൊയിലാണ്ടി താലൂക്കിലെ തുറയൂർ ദേശത്ത് 'നല്ലമ്പ്രക്കുന്നിൽ 'ശ്രദ്ധാനന്ദ സ്വാമികളുടെ സ്മരണാർത്ഥം ''ശ്രദ്ധാനന്ദ വിദ്യാലയം'' എന്ന പേരിൽ കെ കേളപ്പൻ ഹരിജൻ വിദ്യാലയവും ഹോസ്റ്റലും ആരംഭിക്കുന്നത്. അമ്മിഞ്ഞാട്ട് നായർ എന്ന വ്യക്തി ഏഴ് ഏക്കർ സ്ഥലമാണ് കെ.കേളപ്പന് പ്രവർത്തനങ്ങൾക്കായി വിട്ട് നൽകുന്നത്. അന്ന് മിക്കവാറും വിദ്യാലയങ്ങളിൽ ദളിത്-പട്ടികജാതി വിദ്യാർത്ഥികൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല. ഹരിജൻ കുട്ടികൾക്ക് കോളനികളിൽ നിന്നും വൃത്തിയായി പുറത്തിറങ്ങാൻ പോലും ഉള്ള അവസ്ഥ അന്നില്ല.
കെ.കേളപ്പൻ കൊയിലാണ്ടി പ്രദേശത്തെ മിക്ക ഹരിജൻ കോളനികളും സന്ദർശിക്കുകയും വിദ്യാഭ്യാസത്തിന്റെ ആവശ്യകത ബോധ്യപ്പെടുത്തുകയും, അരപ്പട്ടിണിയിലായിരുന്ന ഹരിജൻ വീടുകളിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഭക്ഷണവും വസ്ത്രങ്ങളും എത്തിക്കുകയുമുണ്ടായി. പിന്നീട് നല്ലമ്പ്രക്കുന്ന് എന്ന പേര് മാറ്റി സ്ഥലത്തിന് ''പാക്കനാർപുരം'' എന്ന പേര് നൽകി. മഹാകവി വള്ളത്തോളാണ് പാക്കനാർപുരം എന്ന പേര് നൽകുന്നത്. കെ.കേളപ്പന്റെ ചിരകാലാഭിലാഷം പൂവണിയുന്നത് ഇവിടെയാണ്. കേരളത്തിൽ ഹരിജൻ വിദ്യാഭ്യാസ പരീക്ഷണത്തിലെ ശ്രദ്ധേയമായ ഒരു ചുവട് വെപ്പായിരുന്നു ഇത് എന്ന് ഗാന്ധിജി തന്നെ അഭിപ്രായപ്പെടുകയുണ്ടായി.
ഹരിജൻ വിദ്യാർത്ഥികളുടെ അവസ്ഥ ദയനീയമാണെന്നും, പഠിപ്പിനേക്കാളും ഭക്ഷണത്തിനാണ് ആദ്യ പരിഗണന നൽകേണ്ടതെന്നും കേളപ്പൻ അന്ന് മനസ്സിലാക്കി. ജാതി വിവേജനവും അയിത്തവും നിർമ്മാർജ്ജനം ചെയ്യേണ്ടതിന്റെ ആവശ്യകതയും ആദ്ദേഹം തിരിച്ചറിഞ്ഞു. അതായിരുന്നു പാക്കനാർപുരത്ത് ഇന്നത്തെ 'ഗാന്ധി സദനം' ഉയർന്നു വരാൻ ഇടയായത്. കേളപ്പജിയുടെ അഭൃർത്ഥന മാനിച്ച് സാക്ഷാൽ മഹാത്മാഗാന്ധി 1934 ജനുവരി 14ന് ഇവിടം സന്ദർശിച്ചു.
'ഗാന്ധിസദനത്തിൽ ആരംഭിച്ച കെ.ബി.ബാലകൃഷ്ണൻ മേനോൻ സ്മാരക ആശുപത്രി ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു. മെഡിസിൻ വിദ്യാർത്ഥി ആയിരിക്കെ ദേശീയ സമരത്തിൽ പങ്കെടുത്ത് പൊലീസ് മർദ്ദനത്തിൽ മരണപ്പെടുകയായിരുന്നു ബാലകൃഷ്ണ മേനോൻ. ആരും പ്രതീക്ഷിക്കാതെ ഈ കുഗ്രാമത്തിൽ എത്തിയ ഗാന്ധിജി കുട്ടികളോടൊപ്പം ഒരു ദിവസം അവിടെ ചിലവഴിക്കുകയും ചെയ്തു. മഹാത്മാഗാന്ധി ഗാന്ധിസദനത്തിൽ എത്തിയ നല്ല ഓർമ്മകളും പേറി ജീവിക്കുന്ന പ്രായമായവർ ഇരിങ്ങത്ത് പ്രദേശത്ത് ഇന്നും ഉണ്ട്. ഗാന്ധിജി സദനത്തിന് ചുറ്റുമായി തെങ്ങിൻ തൈകൾ നട്ടാണ് അന്ന് മടങ്ങിയത്. അടുത്ത കാലം നിത്യേനെ സന്ദർശകരും പതിവായിരുന്നു.
അക്കാലത്ത് സംസ്ഥാനത്തെ സ്വാതന്ത്ര്യസമര നേതാക്കളിൽ പലരും ഇവിടുത്തെ സ്ഥിരം സന്ദർശകർ ആയിരുന്നു. പിന്നീടുള്ള 50 വർഷത്തോളം ഹരിജനങ്ങളുടെ ഉദ്ധാരണത്തിന് വിവിധങ്ങളായ പരിപാടികൾ ഗാന്ധിസദനത്തിന്റെ നേതൃത്വത്തിൽ നടന്നതായി പ്രായമായവർ ഇന്നും ഓർക്കുന്നു. സംസ്ഥാന ഹരിജൻ സേവാസംഘത്തിന് കീഴിലാണ് ഈ സ്ഥാപനം പ്രവർത്തിച്ചിരുന്നത്. പിന്നീട് കോടതി നേരിട്ട് മേൽ നോട്ട ചുമതല ഏറ്റെടുക്കുകയും തിരുവനന്തപുരത്തുള്ള ഒരു ഹരിജൻ ട്രസ്റ്റിന് മേൽ നോട്ട ചുമതല നൽകി. പ്രസ്തുത ട്രസ്റ്റ്, പ്രാദേശികമായി രൂപം കൊള്ളുന്ന ജനകീയ കമ്മറ്റിയുമായി ചേർന്ന് ഹരിജനോദ്ധാരണ പ്രവർത്തനങ്ങൾ ഏകോകിപ്പിക്കണം എന്ന ധാരണ കോടതി മുന്നോട്ടു വെച്ചു.
ഹരിജൻ ഹോസ്റ്റൽ, ലൈബ്രറി, വിശാലമായ കൃഷിയിടങ്ങൾ, കലാ-സാംസ്കാരിക പ്രവർത്തനങ്ങളുമായി സ്ഥാപനം സജീവമായിരുന്നു. ആദ്യ കാലത്ത് പ്രവർത്തന ഫണ്ടുകൾ ഹരിജൻ സേവാസംഘം, സാംസ്കാരിക വകുപ്പ് എന്നിവിടങ്ങളിൽ നിന്നും ലഭിച്ചിരുന്നു. പ്രദേശികമായും ഫണ്ട് സ്വരൂപിച്ചിരുന്നു. സ്ഥാപത്തിന്റെ ഭാഗമായുള്ള ഏഴ് ഏക്കറോളം സ്ഥലവും ഇന്ന് നാഥനില്ലാത്ത അവസ്ഥയിൽ ആണ്.
1995കൾക്ക് മുമ്പ് വരെ കേരളത്തിലെ പല ഭാഗങ്ങളിൽ നിന്നുള്ള നിർദ്ധനരായ ആയിരക്കണക്കിനു ഹരിജൻ വിദ്യാർത്ഥികൾക്ക് ആശ്രയമായിരുന്നു ഈ സ്ഥാപനം. വിദ്യാർത്ഥികളുടെ താമസത്തിനും, പഠനത്തിനും, കലാ പ്രവർത്തനങ്ങൾക്കും ആവശൃമായ എല്ലാ സൗകരൃങ്ങളും ഇവിടെ ഉണ്ടായിരുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് ഈ കാലയളവിൽ ഇവിടെ താമസിച്ച് പഠനം നടത്തിയത്. ഇത് എഴുതുന്ന ഞാനും ഗാന്ധി സദനത്തിന്റെ സ്ഥിരം സന്ദർശകനായിരുന്നു.
ചിട്ടയായ പഠനം, യോഗാ പഠനം, കലാ പഠനം, കൈത്തൊഴിൽ പഠനം, നഴ്സറി ടീച്ചേഴ്സ് ട്രെയിനിങ്ങ് കോഴ്സ് എന്നിവ വിദൃാർത്ഥികൾക്ക് നൽകിയിരുന്നു. നാട്ടുകാരുടെ നേതൃത്വത്തിലുള്ള ഭരണ സമിതി സ്ഥാപനത്തിന്റെ പ്രവർത്തനം വൃത്തിയായി നടത്തി പോന്നിരുന്നു. ഹോസ്റ്റൽ വാർഡനും നടത്തിപ്പുകാരനും ആയി വർഷങ്ങളോളം പ്രവർത്തിച്ച പ്രിയങ്കരനായ എൻ.കൃഷ്ണൻ നായർ അന്ത്യ വിശ്രമം കൊള്ളുന്നതും ഇവിടെയാണ്.
പട്ടിക ജാതി വകുപ്പും പ്രസ്തുത സ്ഥാപനത്തിന്റെ അധികാരികളാണെന്ന് അവകാശമുന്നയിക്കുന്ന ട്രെസ്റ്റും തമ്മിലുള്ള തർക്കം മൂലം ഫണ്ടുകളും സഹായങ്ങളും ലഭിക്കാതെയായി. കെ.കേളപ്പനോടൊപ്പം അന്തരിച്ച കൃഷ്ണൻ മാസ്റ്റർ ആയിരുന്നു ഈ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്.
ജില്ലയിലെ തന്നെ മികച്ച രീതിയിൽ പ്രവൃത്തിച്ചിരുന്ന കൈത്തറി നൂൽ നൂൽപ്പ് കേന്ദ്രമായിരുന്നു ഗാന്ധിസദനത്തിന്റെ ഭാഗമായി പ്രവൃത്തിച്ചിരുന്നത്. ഈ കൈത്തറി യൂണിറ്റിന്റെ അവസ്ഥയും മറിച്ചല്ല. പ്രദേശത്തെ ഒരുപാട് യുവതികൾക്ക് ആശ്രയമായിരുന്ന കൈത്തറി യുണിറ്റും കാട് കയറി നശിച്ചിരിക്കുന്നു. കേളപ്പജി തന്നെ സ്ഥലം നൽകി ആരംഭിച്ച കളിമൺ പാത്ര നിർമ്മാണ യൂണിറ്റ് മനോഹരമായ കാഴ്ച്ച കൂടിയാണ്. ആദ്യ കാലത്ത് സമീപ പ്രദേശങ്ങളിലെ സാംസ്കാരിക സംഘടനകളും, മറ്റു പൊതു പരിപാടികളും നടത്തുന്നത് പതിവായിരുന്നു. ഇപ്പോൾ അതും നടക്കാറില്ല.
''ഗാന്ധി സദനം'' ഹരിജൻ സേവാ സംഗത്തിന്റെ കീഴിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ്. പട്ടിക ജാതി വകുപ്പും ഇതിന്റെ പ്രവർത്തനത്തിന് സഹായങ്ങൾ ചെയ്തിരുന്നു. പള്ളിക്കര മനോഹരമായ ഒരു കെട്ടിടം മുറ്റത്ത് കുന്നേടത്ത് ചെറിയ മോനിക്കിടാവ് വരച്ച ഗാന്ധിജിയുടെ ഛായാ ചിത്രവും പിന്നീട് കേളപ്പജിയുടെ 40-ാം ചരമദിനത്തിന് സ്ഥാപിക്കപ്പെട്ട കേളപ്പജി പ്രതിമയും ഗാന്ധിസദനത്തിന്റെ മനോഹാരിത കൂട്ടുന്നു. ചുറ്റിനും ഏക്കറുകണക്കിന് കശുവണ്ടി തോട്ടം, കൈത്തറി വ്യവസായ കേന്ദ്രം, ചുറ്റിനും മൺപാത്ര നിർമ്മാണ യൂണിറ്റുകൾ, കളിസ്ഥലം ഉൾപ്പെടെ മനോഹരമായ ഒരിടം ആയിരുന്നു ഇവിടം.
അവസാനം 2015 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് മുന്നിൽ വരെ ഗാന്ധിസദനത്തിന്റെ നവീകരണത്തിനു വേണ്ടിയുള്ള പ്രൊജക്റ്റ് എത്തുകയും അനുകൂല നിലപാട് ഉണ്ടാവുകയും ചെയ്തതാണ്. സാംസ്കാരിക വകുപ്പിനോട് ഈ സ്ഥാപനം ഏറ്റെടുക്കാൻ പല ഗവൺമെന്റുകളോടും പഞ്ചായത്ത് ഭരണസമിതി അഭൃർത്ഥിച്ചതാണ്. പക്ഷെ ട്രെസ്റ്റ് ഗാന്ധി സദനത്തിന്റെ ഉയർത്തെഴുന്നേൽപ്പിന് തടസം നിൽക്കുന്നതായി പ്രാദേശിക കമ്മിറ്റി ഭാരവാഹികൾ സാക്ഷ്യപ്പെടുത്തുന്നു.
കുറച്ചു വർഷങ്ങൾക്കു മുമ്പ് ഒരു റിട്ടയേഡ് കോളേജ് അദ്ധ്യാപകൻ ഇതിന്റെ സംരക്ഷണ ചുമതല ഏറ്റെടുക്കുയും ഒരു വർഷത്തോളം കലാ സാംസ്കാരിക, പഠന, യോഗാ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അദ്ദേഹത്തിനും അധിക കാലം തുടരാൻ സാധിച്ചില്ല.
മാറി മാറി വരുന്ന സർക്കാരുകൾക്കു മുന്നിലും മന്ത്രിമാർക്കു മുന്നിലും പഞ്ചായത്ത് ഭരണസമിതിയും നാട്ടുകാരും ഗാന്ധി സദനത്തിന്റെ പുനരുദ്ധാരണം ആവശ്യപ്പെട്ട് ഇന്നും തവണ കയറി ഇറങ്ങുകയല്ലാതെ യാതൊരു പ്രയോജനവും ഉണ്ടാവുന്നില്ല. ഇനിയെങ്കിലും ഗാന്ധിസദനത്തെ രക്ഷിക്കാൻ വേണ്ട നടപടികൾ എടുക്കാതിരുന്നാൽ കേരളത്തിലെ തന്നെ പേരെടുത്ത ഒരു വലിയ ഓർമ്മകൾ പേറുന്ന സാംസ്കാരിക സദനം ഓർമ്മയാകും.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്