കെ.സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിയമിതനാകുമോ? ശബരിമല വിഷയത്തിലെ ഇടപെടലോടെ ലഭിച്ച ഹീറോ പരിവേഷം ലക്ഷ്യപ്രാപ്തി എളുപ്പമാക്കുമോ? ആർഎസ്എസിന്റെ 'നോ' പറയലിൽ നഷ്ടമായ പദവി എളുപ്പം കൈപ്പിടിയിൽ ഒതുങ്ങില്ല; കേന്ദ്ര നേതൃത്വം കനിഞ്ഞാലും ഇല്ലെങ്കിലും ജനകീയ നിലപാടുകളുമായി ഇനിയും മുന്നോട്ടു നീങ്ങാൻ തന്നെ ബിജെപി നേതാവിന്റെ തീരൂമാനം; ജയിൽ വിമോചനത്തോടെ പാർട്ടിക്കുള്ളിൽ വിഭാഗീയതയും ആളിക്കത്തുന്നു
എം മനോജ് കുമാർ
തിരുവനന്തപുരം: കെ.സുരേന്ദ്രൻ ബിജെപി സംസ്ഥാന അധ്യക്ഷൻ ആകുമോ? ശബരിമല പ്രക്ഷോഭത്തെ തുടർന്ന് കെ.സുരേന്ദ്രൻ ജയിൽ ഇന്ന് വിമോചിതനായതോടെ സംഘപരിവാർ രാഷ്ട്രീയത്തിൽ നിന്നും ഇപ്പോൾ ഉയരുന്ന ചോദ്യം ഇതാണ്. 21 ദിവസത്തെ ജയിൽ വാസത്തിനു ശേഷം ഒരു രക്തസാക്ഷി പരിവേഷത്തിലാണ് ഇന്ന് സുരേന്ദ്രൻ ജയിൽ വിമോചിതനായത്. വൻ സ്വീകരണമാണ് സുരേന്ദ്രന് ഇന്നു ബിജെപി നൽകിയത്. സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ള തന്നെ സുരേന്ദ്രനെ പൂജപ്പുര സെൻട്രൽ ജയിൽ അങ്കണത്തിൽ സ്വീകരിക്കാൻ എത്തിയിരുന്നു. ഒപ്പം വി.മുരളീധരൻ എംപിയും എത്തി.
സുരേന്ദ്രന്റെ ജയിൽ വിമോചനത്തോടെ ബിജെപിയിൽ പുതിയ വിഭാഗീയതയ്ക്ക് തുടക്കമാവുകയാണ്. ഈ വിഭാഗീയത കത്തിച്ച നിർത്താനാണ് അറസ്റ്റിലായ സുരേന്ദ്രനെ ജയിലിൽ തന്നെ തളയ്ക്കാൻ ശ്രമങ്ങളുണ്ടായെന്നും ചിലർ അതിനു അരുനിന്നു എന്നുമുള്ള ആരോപണം മുരളീധര പക്ഷം ശക്തമായി ഉയർത്തുന്നത്. സുരേന്ദ്രനെ ബിജെപി സംസ്ഥാന അധ്യക്ഷൻ ആക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെയാണ്. പിള്ളയിൽ നിന്നും അധ്യക്ഷ പദവി പിടിച്ചെടുത്ത് സുരേന്ദ്രന് നൽകാനാണ് മുരളീധര പക്ഷം ശ്രമിക്കുന്നത്. കേരളത്തിന്റെ ചാർജുള്ള ബിജെപി അഖിലേന്ത്യാ സെക്രട്ടറി ബി.എൽ.സന്തോഷിന്റെ പിന്തുണയും മുരളീധരൻ പക്ഷം പ്രതീക്ഷിക്കുന്നുണ്ട്. ശബരിമല പ്രക്ഷോഭത്തോടെ സംഘപരിവാർ രാഷ്ട്രീയത്തിൽ സുരേന്ദ്രന് സ്വീകാര്യത വർദ്ധിച്ചെങ്കിലും ആ സ്വീകാര്യത ബിജെപി സംസ്ഥാന അധ്യക്ഷനാകുന്നിടത്തോളം എത്തിയിട്ടില്ലെന്നാണ് ഉന്നത പരിവാർ നേതാക്കൾ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്.
ശബരിമല പ്രശ്നത്തിലാണ് സുരേന്ദ്രൻ മുഖ്യധാരയിലേക്ക് വന്നതെങ്കിലും ഈ ശബരിമല പ്രക്ഷോഭം തന്നെയാണ് സുരേന്ദ്രന് അധ്യക്ഷ പദവിയിലേക്ക് കയറാൻ തടസം സൃഷ്ടിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ശ്രീധരൻ പിള്ളയെ മാറ്റി സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷൻ ആക്കാനുള്ള ഒരു സാധ്യതയുമില്ലെന്നാണ് ഉന്നത പരിവാർ നേതാക്കൾ വ്യക്തമാക്കിയത്. നോ നോ നോ എന്ന വാക്ക് തന്നെയാണ് സുരേന്ദ്രന്റെ കാര്യത്തിൽ ആർഎസ്എസ് നേതൃത്വം ഇപ്പോഴും പറയുന്നത്. ശബരിമല പ്രശ്നത്തിൽ ബിജെപിയുടെ ഒരു രഹസ്യ തീരുമാനം ഉണ്ടായിരുന്നു. ആർഎസ്എസ് കൂടി ഉൾപ്പെട്ട തീരുമാനമായിരുന്നു അത്. ആ തീരുമാനം ശബരിമലയുമായി ബന്ധപ്പെട്ടതായിരുന്നു.
ശബരിമലയിൽ പ്രത്യക്ഷ സമരപരിപാടികൾ നടത്തേണ്ടതില്ലാ എന്നായിരുന്നു ആ തീരുമാനം. അത് ബിജെപിയുടെ തീരുമാനമായിരുന്നു. ശബരിമല സമരം ചെയ്യേണ്ടത് അയ്യപ്പ കർമ്മ സമിതിയും ഹിന്ദു സംഘടനകളുമാണ്. അതിനു ബിജെപി പിന്തുണ നൽകുക. ഇതായിരുന്നു തീരുമാനം. അയ്യപ്പ ഭക്തന്മാർക്കെതിരെയുള്ള പൊലീസ് നടപടിക്ക് എതിരെയും ശബരിമല തകർക്കാനുള്ള സിപിഎം ശ്രമങ്ങൾക്ക് എതിരെയാണ് ബിജെപി സമരം. അത് രാഷ്ട്രീയ സമരമാണ്. എ.എൻ.രാധാകൃഷ്ണൻ അടക്കമുള്ള ആളുകൾ ശബരിമലയിൽ പോയത് ഭക്തർ എന്ന നിലയിലാണ്. ഇതിനെ മറികടന്നാണ് സുരേന്ദ്രൻ ശബരിമലയിൽ എത്തിയത്.
അതുകൊണ്ടാണ് സുരേന്ദ്രൻ ജയിലിൽ ആയിട്ടും ബിജെപി വലിയ രീതിയിൽ സമരം കത്തിക്കാൻ മിനക്കെടാതിരുന്നത്. അയ്യപ്പഭക്തന്മാരുടെ സമരത്തെ രാഷ്ട്രീയവത്ക്കരിക്കരുത് എന്നായിരുന്നു ബിജെപി പോളിസി. ആർഎസ്എസും ഇതിനു അനുകൂലമായിരുന്നു. അതിനു വിരുദ്ധമായാണ് സുരേന്ദ്രൻ ശബരിമലയിൽ എത്തിയത്. ത്രിപുര ബിജെപി മുഖ്യമന്ത്രി ബിപ്ലബ് കുമാർ ശബരിമലയിൽ എത്താൻ പോവുകയാണ്. പക്ഷെ ഒരു ഭക്തൻ എന്ന രീതിയിലാണ് ബിപ്ലവ് കുമാർ എത്തുന്നത്. ആർഎസ്എസ് -ബിജെപി നിലപാടിനു സുരേന്ദ്രൻ എതിരു നിന്നതുകൊണ്ട് തന്നെയാണ് ഇക്കുറിയും സുരേന്ദ്രന് മുന്നിൽ സാധ്യതകൾ അടയുന്നത്. മുൻപും ബിജെപി സംസ്ഥാന അധ്യക്ഷ പദവി സുരേന്ദ്രന് കൈമോശം വന്നതിനു കാരണവും ആർഎസ്എസ് വിരോധമായിരുന്നു.
ആർഎസ്എസ് നോ പറയാറില്ല. ആ നേതാവ് നല്ലതാണോ എന്ന് ചോദിച്ചാൽ മറ്റേ നേതാവ് കൂടി നല്ലതാണ് എന്ന് പറയും. ഈ നിലപാടാണ് സുരേന്ദ്രന് മുന്നിൽ ആർഎസ്എസ് തിരുത്തിയത്. സുരേന്ദ്രൻ അല്ലാതെ മറ്റൊരു പേര് കഴിഞ്ഞ തവണ ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ മുന്നിലില്ലായിരുന്നു. പക്ഷെ അവസാന നിമിഷമാണ് സുരേന്ദ്രന്റെ പേര് വെട്ടിയത്. അവസാന നിമിഷം തന്നെ അധ്യക്ഷ പദവി തന്നെ തേടിവരും എന്നായിരുന്നു സുരേന്ദ്രൻ കരുതിയിരുന്നത്. പക്ഷെ ആർഎസ്എസിന്റെ നോ പറയൽ ആണ് സുരേന്ദ്രന് വിഘാതമായത്.
ഇപ്പോഴും ആ നോ പറയലിനു അന്ത്യമായില്ലാ എന്നതാണ് സുരേന്ദ്രന്റെ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്ന ഘടകം. ഇപ്പോൾ ശബരിമലയിൽ രക്തസാക്ഷി പരിവേഷത്തോടെ സുരേന്ദ്രൻ സംഘ പരിവാർ രാഷ്ട്രീയത്തിൽ മുൻ നിരയിൽ നിൽക്കുമ്പോഴും ശബരിമല തന്നെ സുരേന്ദ്രന്റെ സാധ്യതകൾ തത്ക്കാലം അടയ്ക്കുകയാണ്. ബിജെപിയിലെ കാര്യങ്ങൾ മുഴുവൻ ഇങ്ങിനെ തന്നെയാണ് എന്നാണ് ഒരുന്നത് നേതാവ് മറുനാടനോട് പ്രതികരിച്ചത്. സംസ്ഥാന പ്രസിഡന്റ് ആയിരിക്കെ ഡൽഹിയിൽ ഉള്ളപ്പോഴാണ് വി.മുരളീധരനെ മാറ്റിയത് മുരളീധരൻ തന്നെ അറിയുന്നത്.. വാർത്ത വന്നശേഷമാണ് തനിക്ക് സ്ഥാനം പോയി എന്ന് മുരളീധരൻ മനസിലാക്കുന്നത്.
കുമ്മനത്തിനു സംസ്ഥാന അധ്യക്ഷ സ്ഥാനം നഷ്ടമാകുമ്പോഴും കുമ്മനവും അറിഞ്ഞിരുന്നില്ല. ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് തൊട്ടു തലേന്നാൾ ആണ് കുമ്മനത്തിനെ സംസ്ഥാന അധ്യക്ഷ സ്ഥാനത്ത് നിന്നും പടിയിറങ്ങേണ്ടി വന്നത്. മിസോറാം ഗവർണർ ആയാണ് കുമ്മനത്തിനെ കേന്ദ്രസർക്കാർ നിയമിച്ചത്. മുരളീധരനെ എംപിയാക്കിയതും അന്ന് സംസ്ഥാന അധ്യക്ഷൻ ആയിരുന്ന കുമ്മനം അറിഞ്ഞില്ല. വാർത്താ സമ്മേളനത്തിൽ വാർത്ത തെറ്റാണ് എന്നാണ് കുമ്മനം പറഞ്ഞത്. പക്ഷെ ശരിയാണെന്നു മാധ്യമ പ്രവർത്തകർ പറഞ്ഞതോടെ കുമ്മനം പറഞ്ഞത് പിൻവലിച്ചു. ബിജെപിയിലെ നിലവിലെ കാര്യങ്ങളിൽ വലിയ മനംമടുപ്പിലാണ് ബിജെപിയിലെയും പരിവാറിലേയും ഉന്നത നേതാക്കൾ.
കാര്യശേഷിയുള്ള സംശുദ്ധിയുള്ള നേതാക്കൾ ഇല്ല. ജനങ്ങൾക്ക് പാർട്ടിയോട് അനുഭാവമുണ്ട്. പക്ഷെ ജനങ്ങളെ പാർട്ടിയുമായി ബന്ധിപ്പിക്കുന്ന നേതാക്കൾ ഇല്ല. ശബരിമലയുമായി ബന്ധപ്പെട്ടുള്ള ശ്രീധരൻ പിള്ളയുടെ നിലപാട് മാറ്റം പാർട്ടിക്ക് മാനക്കേടും സൃഷ്ടിച്ചിട്ടുണ്ട്. ശബരിമല പ്രതിസന്ധിയിൽ നിന്ന് കരകയറാൻ പാർട്ടിക്ക് സാധിച്ചിട്ടുമില്ല. ഇപ്പോൾ നേതൃമാറ്റവുമായി ബന്ധപ്പെട്ട് വിഭാഗീയത ആളിക്കത്താൻ പോവുകയാണ്. പരിവാർ രാഷ്ട്രീയം പ്രതിസന്ധിയിൽ മുങ്ങുകയാണ്. അതിജീവനത്തിനു മറ്റു വഴികൾ ഇല്ലാ എന്നത് ബിജെപിയിലെ പ്രതിസന്ധി കൂടുതൽ സങ്കീർണ്ണമാക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- നിർമ്മാണം തുടങ്ങിയിട്ട് എട്ടു വർഷം; തെലങ്കാനയിൽ 49 കോടി മുടക്കി നിർമ്മിക്കുന്ന പാലം തകർന്നു വീണു: അപകടം ഉണ്ടായത് ബസ് പാലത്തിന് അടിയിലൂടെ കടന്നുപോയതിന് തൊട്ടുപിന്നാലെ
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ കാറിൽ കയറ്റികൊണ്ടുപോയി പീഡിപ്പിച്ചു; ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി: പരാതി നൽകിയതോടെ വിദേശത്തേക്ക് കടന്ന യുവാവ് വിമാനത്താവളത്തിൽ അറസ്റ്റിൽ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍