വി എസ് അച്യുതാനന്ദൻ തറക്കല്ലിട്ട വിമാനത്താവളത്തിന് പണം കണ്ടെത്തി നിർമ്മാണം തുടങ്ങിയത് ഉമ്മൻ ചാണ്ടി; കാടുപിടിച്ചു കിടന്ന മൂർഖൻ പറമ്പിൽ സ്ഥലമെടുപ്പ് പൂർത്തിയാക്കി കേന്ദ്ര അനുമതികളും നേടിയെടുത്തു; ലാർസൺ ആൻഡ് ടൂബ്രോ കമ്പനിക്ക് കരാർ നൽകി റൺവേ നിർമ്മിച്ചു; അനുബന്ധ സൗകര്യങ്ങൾ വികസിപ്പിച്ച് പരീക്ഷണ പറക്കൽ നടത്തി; മിനുക്കു പണികൾ നടത്തി ക്രെഡിറ്റെടുക്കാൻ പിണറായിക്ക് കഴിഞ്ഞെങ്കിലും കണ്ണൂർ വിമാനത്താവളത്തിന്റെ യഥാർത്ഥ നായകൻ ഉമ്മൻ ചാണ്ടി തന്നെ!
മറുനാടൻ മലയാളി ബ്യൂറോ
കണ്ണൂർ: കേരളത്തിന്റെ വികസനകാര്യങ്ങൾ അതിവേഗം കൊണ്ടുപോകുന്നതിൽ മിടുക്കനായ രാഷ്ട്രീയക്കാരൻ ആരാണെന്ന് ചോദിച്ചാൽ എടുത്തു പറയാൻ സാധിക്കുക വിട പറഞ്ഞ മുൻ മുഖ്യമന്ത്രി കെ കരുണാകരന്റെയും സി അച്യുത മേനോന്റെയുമൊക്കെ പേരുകളാണ്. എന്നാൽ, ഇന്നത്തെ കാലഘട്ടത്തിന് അനുസൃതമായി വികസനം കൊണ്ടുവന്നവരുടെ പേരുകൾ പരിശോധിച്ചാൽ അതിൽ ഇ കെ നായനാരുടെയും എ കെ ആന്റണിയുടെയും ഉമ്മൻ ചാണ്ടിയുടെയും പേരുകൾ വരും.
ഉമ്മൻ ചാണ്ടി ഭരിച്ച അഞ്ച് വർഷക്കാലം കേരളത്തിൽ വിവാദങ്ങളുടെ പേമാരി തന്നെ ഉണ്ടായെങ്കിലും ചില വൻകിട പദ്ധതികളുടെ നിർമ്മാണം തുടങ്ങിയത് അദ്ദേഹത്തിന്റെ ഭരണമികവ് വ്യക്തമാക്കുന്ന കാര്യമാണ്. കൊച്ചി മെട്രോ നിർമ്മാണം തുടങ്ങുകയും പരീക്ഷണയോട്ടം നടത്തി ഉദ്ഘാടനം നിർവ്വഹിച്ചത് അടക്കം ഉമ്മൻ ചാണ്ടിയുടെ മികവ് വ്യക്തമാക്കുന്നതാണ്. ഇത് കൂടാതെ വിഴിഞ്ഞം തുറമുഖം നിർമ്മാണത്തിന് അദാനിയെ കണ്ടെത്തുകയും കാർ ഏൽപ്പിക്കുകയും ചെയ്തതും ഇതിൽ കൂട്ടിവായിക്കണം. ഇന്ന് ഉത്തരമലബാർ മൂർഖൻ പറമ്പിലെ വിമാനത്തിന്റെ പേരിൽ ഊറ്റം കൊള്ളുന്നുണ്ടെങ്കിൽ അതിൽ നിർണായകമായ റോൾ മുൻ മുഖ്യമന്ത്രിക്ക് അവകാശപ്പെട്ടതാണ്.
വിമാനത്താവളത്തിന്റെ ആശയത്തിൽ നിരവധി പേരുടെ പേരുകൾ പറഞ്ഞു കേൾക്കുന്നുണ്ട്. മുൻ കേന്ദ്രമന്ത്രി സിഎം ഇബ്രാഹിം പറയുന്നത് അനുസരിച്ചാണെങ്കിൽ അദ്ദേഹത്തിന് മുന്നിൽ വിമാനത്താവള ആവശ്യം ഉന്നയിച്ച് ആദ്യം കത്തു നൽകിയത് അന്നത്തെ കണ്ണൂർ എംപിയായിരുന്ന മുല്ലപ്പള്ളി രാമചന്ദ്രനാണ്. തുടർന്നിങ്ങോട്ട് മുൻ മുഖ്യമന്ത്രി ഇ കെ നായനാരും പദ്ധതിക്ക് വേണ്ടി വലിയ ശ്രമങ്ങൾ നടത്തി. ഇക്കൂട്ടത്തിൽ വിമാനത്താവളത്തിനായി രൂപീകരിച്ച കമ്മിറ്റിയിൽ ഇപ്പഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കാളിയായിരുന്നു. സ്വന്തം നാട്ടിൽ വിമാനത്താവളം വേണമെന്ന ആഗ്രഹത്തിനൊപ്പമായിരുന്നു പിണറായിയും. എങ്കിലും കണ്ണൂർ വിമാനത്താവളം നിർമ്മാണം തുടങ്ങിയതും അത് വേഗത്തിൽ പൂർത്തീകരിക്കാൻ പരിശ്രമിച്ചതും ഉമ്മൻ ചാണ്ടി തന്നെയായിരുന്നു.
'അതിവേഗം ബഹുദൂരം' എന്ന മുദ്രാവാക്യവുമായാണ് ഉമ്മൻ ചാണ്ടി അധികാരത്തിൽ എത്തുന്നത്. അധികാരത്തിലേറിയ നാൾ മുതൽ കണ്ണൂർ വിമാനത്താവളത്തിന് വേണ്ടിയുള്ള പരിശ്രമങ്ങളുമായി അദ്ദേഹം മുന്നോട്ടു പോയിരുന്നു. ഇക്കാര്യത്തിൽ വിമാനത്താവളം എങ്ങനെ വേണം എന്നത് അടക്കമുള്ള കാര്യങ്ങൾ മുന്നോട്ടു നീക്കിയത് ഈ കേൺഗ്രസ് മുഖ്യമന്ത്രിയായിരുന്നു.
വിമാനത്താവള ആശയവും തുടക്കവും
കണ്ണൂരിൽ വിമാനത്താവളം എന്ന ആശയം പ്രാവർത്തികമാക്കാനുള്ള തുടക്കം 1996ലണ്. അന്ന് എച്ച്.ഡി.ദേവഗൗഡയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിൽ വ്യോമയാന മന്ത്രിയായി മലയാളിയായ സി.എം.ഇബ്രാഹിം എത്തിയതോടെയാണു വിമാനത്താവളത്തിനായുള്ള ഉത്തരമലബാറുകാരുടെ പരിശ്രമത്തിനു ഗതിവേഗം കൂടിയത്. കണ്ണൂർ, കാസർകോട് ജില്ലകളിൽ എവിടെയെങ്കിലും വിമാനത്താവളം വേണമെന്ന് ആവശ്യപ്പെട്ട് 1996 നവംബർ 11നു നോർത്ത് മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ അന്നത്തെ പ്രസിഡന്റ് സി.എച്ച്.അബൂബക്കർ ഹാജി കേന്ദ്രമന്ത്രി സി.എം.ഇബ്രാഹിമിനു കത്തെഴുതി. മുല്ലപ്പള്ളിയും ഈ ആവശ്യം ഉന്നയിച്ചതായി സി എം ഇബ്രാഹിം പറയുന്നു.
പിന്നീട് കോഴിക്കോട്ട് മലബാർ മഹോത്സവ പരിപാടിയിലെ അധ്യക്ഷ പ്രസംഗത്തിനിടെ സി.എം.ഇബ്രാഹിം, കണ്ണൂരിൽ വിമാനത്താവളം തുടങ്ങുമെന്നു പ്രഖ്യാപനം നടത്തി. ഇതോടെ വിമാനത്താവള ചർച്ചകൾ അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു. ആദ്യമുയർന്നത് മൂർഖൻപറമ്പിൽ വേണമെന്ന ആവശ്യം. പിന്നീട് ഗുജറാൾ സർക്കാറിന്റെ കാലത്തും വിമാനത്താവളത്തിന് തത്വത്തിൽ അനുമതി ലഭിച്ചു. തുടർന്ന അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർ രക്ഷാധികാരിയായും മന്ത്രി പിണറായി വിജയൻ ചെയർമാനായും ആക്ഷൻ കമ്മിറ്റിയുണ്ടാക്കി.
1998ൽ പദ്ധതി നടത്തിപ്പിനു നോഡൽ ഏജൻസിയായി കിൻഫ്രയെ ചുമതലപ്പെടുത്തുകയും ഭൂമി ഏറ്റെടുക്കുന്നതിനു നടപടികൾ തുടങ്ങുകയും ചെയ്തു. സ്ഥലമേറ്റെടുക്കൽ നടപടിയുടെ ഭാഗമായി വിജ്ഞാപനവും പുറപ്പെടുവിച്ചു. പിന്നീട് നായനാർ മന്ത്രിസഭ മാറിയതോടെ കാര്യങ്ങൾ മന്ദഗതിയിലായി. കേന്ദ്രാനുമതി ലഭിച്ചാൽ കണ്ണൂർ വിമാനത്താവളത്തിന്റെ മറ്റു നടപടികൾ ത്വരിതപ്പെടുത്തുമെന്ന് 2003 ജൂണിൽ മുഖ്യമന്ത്രി എ.കെ.ആന്റണി പ്രഖ്യാപിച്ചു. 2006ൽ വി എസ്.അച്യുതാനന്ദൻ മന്ത്രിസഭ അധികാരമേറ്റെടുത്തതിനെ തുടർന്നു ഭൂമി ഏറ്റെടുക്കൽ പുനരാരംഭിച്ചു. 2007 ഒക്ടോബറിൽ മൂർഖൻപറമ്പിൽ 1,091 ഏക്കർ ഏറ്റെടുക്കാൻ വിജ്ഞാപനം വന്നു. 2008 ജനുവരിയിൽ വിമാനത്താവളത്തിനു കേന്ദ്രാനുമതിയായി. വിമാനത്താവളം ബിഒടി അടിസ്ഥാനത്തിൽ നിർമ്മിക്കാൻ 2008 മേയിൽ മന്ത്രിസഭ തീരുമാനിച്ചു. 2009 ഡിസംബറിൽ കണ്ണൂർ രാജ്യാന്തര വിമാനത്താവള കമ്പനി (കിയാൽ) നിലവിൽ വന്നു. 2010 ഡിസംബറിൽ മുഖ്യമന്ത്രി വി എസ്.അച്യുതാനന്ദൻ പദ്ധതിക്കു തറക്കല്ലിട്ടു.
വിഎസിന്റെ തറക്കല്ല് വിമാനത്താവളമാക്കിയത് ഉമ്മൻ ചാണ്ടിയുടെ വേഗം
വി എസ് അച്യുതാനന്ദൻ തറക്കല്ലിട്ട വിമാനത്താവളത്തിന്റെ നിർമ്മാണ വേഗം കൂട്ടിയത് ഉമ്മൻചാണ്ടായായിരുന്നു. ഇത്രയും വേഗത്തിൽ കേരളത്തിൽ പദ്ധതി പൂർത്തിയാകുമോ എന്നു പോലും ആളുകൾ സംശയിച്ച വേഗത്തിലായിരുന്ു കാര്യങ്ങൾ. 2012 ഡിസംബർ 6ന് കിയാൽ പ്രൊജക്ട് ഓഫിസ് മട്ടന്നൂരിൽ പ്രവർത്തനം തുടങ്ങിയതു മുതൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേയും മന്ത്രി കെ ബാബുവിന്റേയും നേതൃത്വത്തിലായിരുന്നു ഘട്ടംഘട്ടമായി ഓരോ കാര്യവും നടന്നത്.
എയർപോർട്ടിന്റെ ഓഹരിമൂലധനം കണ്ടെത്തിയത് അടക്കമുള്ള കാര്യങ്ങൽ മുന്നോട്ടു നീക്കിയത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രി ആയിരുന്നപ്പോഴാണ്. 1000 കോടി രൂപ സമാഹരിക്കാൻ കണ്ണൂർ ഇന്റർനാഷനൽ എയർപോർട്ട് പ്രമോഷൻ സൊസൈറ്റി രൂപീകരിച്ചതും 2013 ജുലൈയിൽ കണ്ണൂർ വിമാനത്താവളത്തിന് കേന്ദ്ര പരിസ്ഥിതി അനുമതി ലഭിച്ചതുമൊക്കെ ഇക്കാലത്തായിരുന്നു. 2014 ഫെബ്രുവരി 2ന് അന്നത്തെ കേന്ദ്ര പ്രതിരോധമന്ത്രി എ കെ ആന്റണിയാണ് പദ്ധതിയുടെ നിർമ്മാണോദ്ഘാടനം നിർവഹിച്ചത്.
ഇന്റഗ്രേറ്റഡ് ടെർമിനൽ ബിൽഡിങ്, എയർട്രാഫിക് കൺട്രോൾ ടവർ, ടെക്നിക്കൽ ബിൽഡിങ്, തുടങ്ങിയ നിർമ്മാണ പ്രവൃത്തികൾക്ക് 498 കോടി രൂപയ്ക്ക് ലാർസൺ ആൻഡ് ടൂബ്രോ കമ്പനിയുമായി കരാറുണ്ടാക്കിയതു മുതൽ നിർമ്മാണം പൂർത്തീകരിച്ച് കണ്ണൂർ വിമാനത്താവളത്തിൽ പരീക്ഷണപ്പറക്കൽ വിജയകരമായി നടത്തിയതു വരെ ഉമ്മൻ ചാണ്ടി സർക്കാരിന്റെ അഞ്ചു വർഷ കാലയളവാണ് വടക്കേ മലബാറിന്റെ വികസന കുതിപ്പിന് വഴിവെച്ച ഈ പദ്ധതിയിൽ നിർണായകമായത്.
ഈ കേരള സംസ്ഥാനത്തെ മുന്നോട്ടു നയിച്ച ഒരു സർക്കാരിന്റെ സ്വന്തമെന്ന് തലയുയർത്തിപ്പറയാൻ സാധിക്കുന്ന പദ്ധതിയാക്കി കണ്ണൂർ വിമാനത്താവളത്തെ മാറ്റിയതിൽ നിർണായക പങ്ക് ഉമ്മൻ ചാണ്ടിക്ക് തന്നെ അവകാശപ്പെടാനുണ്ട്. ഉമ്മൻ ചാണ്ടിയുടെ അവകാശവാദങ്ങളെ മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിപ്പറഞ്ഞപ്പോഴും ഉമ്മൻ ചാണ്ടിക്ക് പരിഭവമില്ല. കാരണം എല്ലാം ജനങ്ങൾക്കറിയാം എന്നാണ് അദ്ദേഹം വാദിക്കുന്നത്.
സ്ഥലമേറ്റെടുപ്പ് തൊട്ട് പൂർത്തീകരണം വരെ, പരീക്ഷണാടിസ്ഥാനത്തിൽ വിമാനമിറക്കിയിടത്തു വരെയെത്തിയ യു ഡി എഫ് സർക്കാരുകളുടെ ഈ സ്വപ്നപദ്ധതിക്ക് ഏറ്റവുമധികം ശ്രമിച്ചതും പ്രവർത്തിച്ചതും ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന കാലത്താണെന്നത് പകൽ പോലെ വ്യക്തമാണ്. വിമാനത്തിൽ പരീക്ഷണാടിസ്ഥാനത്തിൽ വിമാനമിറക്കിയതിന്റെ ഉദ്ഘാടനം ഉൽസവാന്തരീക്ഷത്തിൽ നടന്നപ്പോൾ പ്രതിഷേധവുമായി സിപിഎം രംഗത്തു വന്നിരുന്നു. അന്ന് പിണറായി ഇതേക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്:
'കണ്ണൂർ വിമാനത്താവളത്തിന് 4000 മീറ്റർ റൺവേ ആണ് കഴിഞ്ഞ എൽ ഡി എഫ് സർക്കാർ നിർദ്ദേശിച്ചത്. യു ഡി എഫ് സർക്കാർ അത് 3050 മീറ്ററായി കുറച്ചു. പ്രതിഷേധങ്ങളെ തുടർന്ന് അത് 3400 മീറ്ററായി വർധിപ്പിച്ചെങ്കിലും റൺവേയുടെ നീളക്കുറവ് വലിയ വിമാനങ്ങൾ ഉൾപ്പെടെ വരാൻ കഴിയുന്ന തരത്തിൽ ഈ വിമാനത്താവളം വളരുന്നതിന് തടസമാകും. മന്ത്രി ബാബു വ്യക്തമായി പറഞ്ഞത് റൺവേയുടെ നീളം 3400 മീറ്ററിൽ നിന്നും വർധിപ്പിക്കാൻ കഴിയില്ല എന്നാണ്. ഉമ്മൻ ചാണ്ടി ബജറ്റിൽ പ്രഖ്യാപിച്ചത് 4000 മീറ്റർ റൺവേ ഉണ്ടാകും എന്നാണ്. കബളിപ്പിക്കൽ മത്സരമാണ് നടത്തുന്നത്...'
എന്നാൽ ഇന്ന് കണ്ണൂരിൽ നിന്നും വിമാനം പറന്നുയർന്നത് ഉമ്മൻ ചാണ്ടി സർക്കാർ പൂർത്തിയാക്കിയ അതേ 3050 മീറ്റർ റൺവേയിലാണ്. യാതൊരു തടസവുമില്ല. ഇപ്പോൾ അധികാരത്തിലുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കാലത്ത് റൺവേ ഒരിഞ്ചു പോലും കൂട്ടിയിട്ടുമില്ല. സ്ഥലമെടുപ്പും നടത്തിയിട്ടില്ല. വിമാനത്താവളത്തിന്റെ തുടക്കത്തിലും ഉദ്ഘാടന വേളയോട് അടുപ്പിച്ചുമുള്ള കാര്യങ്ങളിലാണ് പിണറായി വിജയന് അവകാശപ്പെടാനുള്ളത്. മറിച്ച് കണ്ണൂർ വിമാനത്താവളത്തിന്റെ യഥാർത്ഥ നായകൻ ആരെന്ന് ചോദിച്ചാൽ പറയാനുള്ളത് ഉമ്മൻ ചാണ്ടിയുടെ പേരു തന്നെയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്