നിരവധി രക്ഷിതാക്കൾ സംഘടിച്ചു വന്ന് 'കിത്താബ്' പിൻവലിച്ചില്ലെങ്കിൽ ടിസി ആവശ്യപ്പെട്ടു; ഒറ്റയടിക്ക് അഞ്ഞൂറോളം കുട്ടികളെ കുറയ്ക്കുമെന്ന് ആയപ്പോൾ നവോത്ഥാനം വിട്ട് സിപിഎം ട്രസ്റ്റ് പ്രായോഗിക വാദികളായി; 'സ്വർഗ്ഗത്തിൽ ഹൂറന്മാരുണ്ടോ?' എന്ന് ചോദിച്ച് വിവാദമായ നാടകത്തിന് അനുമതി നിഷേധിച്ചത് സ്കൂൾ അധികൃതർക്കു നേരെ വന്ന കടുത്ത സമ്മർദം; ഇതേ സമ്മർദം സാംസ്കാരിക പ്രവർത്തകർക്ക് നേരെയുമെന്ന് റഫീഖ് മംഗലശ്ശേരി: വീണ്ടും ആളിക്കത്തി കിത്താബ് വിവാദം
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: വിവാദമായ കിത്താബ് നാടകം സംസ്ഥാന സ്കുൾ കലോത്സവത്തിലേക്ക് പോവാതെ പിൻവലിക്കപ്പെട്ടതിനുപിന്നിൽ രക്ഷിതാക്കളുടെയും കടുത്ത സമ്മർദം. നാടകം വിവാദമാവുകയും അത് മുസ്ലിം വിരുദ്ധമാണെന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തതോടെ രക്ഷിതാക്കളുടെ കടുത്ത സമ്മർദമാണ് സിപിഎം നിയന്ത്രണത്തിലുള്ള ട്രസ്റ്റ് നടത്തുന്ന മേമുണ്ട ഹയർസെക്കൻഡിറി സ്കൂളിനുനേരെയുണ്ടായത്്. നിരവധി പേർ സ്കൂളിൽ സംഘടിച്ചെത്തി ടിസി ആവശ്യപ്പെടുകയുണ്ടായെന്ന് പേരുവെളിപ്പെടുത്തരുതെന്ന അഭ്യർത്ഥനയോടെ ഒരു അദ്ധ്യാപകൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ഫോൺ കോളുകളുടെ ബഹളം വേറെയും. ഒറ്റയടിക്ക് അഞ്ഞൂറോളം കുട്ടികളെ കുറക്കുമെന്ന് ആയപ്പോൾ നവോത്ഥാനം വിട്ട് സിപിഎം ട്രസ്റ്റ് പ്രായോഗിക വാദികളായതാണ് നാടകത്തിന് സത്യത്തിൽ സംഭവിച്ചത്. അമ്പതുകുട്ടികൾ കുറഞ്ഞാൽപോലും ഡിവിഷൻ ഫാൾ വരും. രണ്ട് അദ്ധ്യാപകരുടെയെങ്കിലും പണി പോവും. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് നാടകം ആലപ്പുഴയിലെ സംസ്ഥാന കലോത്സവത്തിൽ പോവേണ്ട എന്ന് സ്കൂൾ അധികൃതർ തീരുമാനിച്ചത്.
എന്നാൽ നാടകത്തിൽ അഭിനയിച്ച കുട്ടികൾക്ക് യാതൊരു പേടിയും ഉണ്ടായിരുന്നില്ലെന്ന് സംവിധായകൻ റഫീഖ് മംഗലശ്ശേരി പറയുന്നു. കൈ പോയാലും കാൽ പോയാലും കളിക്കും എന്ന ഉറച്ച തീരുമാനത്തിലായിരുന്നു കുട്ടികൾ. പക്ഷേ നാടകവുമായി മുന്നോട്ടു പോയാൽ സ്കൂളിൽ പഠിക്കുന്ന നിരവധി വിദ്യാർത്ഥികളെ ടി.സി വാങ്ങിച്ചു കൊണ്ടു പോകുമെന്ന രക്ഷിതാക്കളുടെ ഭീഷണിയടക്കം മേമുണ്ട സ്കൂളിന് നേരിടേണ്ടി വന്നിരുന്നു. സംഭാഷണങ്ങളിൽ ചെറിയ മാറ്റം വരുത്തി അവതരിപ്പിക്കാമെന്ന വാദം പോലും ചർച്ചയിൽ പരാജയപ്പെട്ടതിനെത്തുടർന്ന് സ്കൂളധികൃതർക്ക് നാടകാവതരണത്തിൽ നിന്നും പിന്മാറേണ്ടി വരികയായിരുന്നു.- റഫീഖ് മറുനാടൻ മലയാളിയോട് പറഞ്ഞു.
അതേസമയം സോഷ്യൽ മീഡിയയിൽ അടക്കം നാടകം സൂപ്പർ ഹിറ്റായിരിക്കയാണ്. കിതാബ് നാടകത്തിന്റെ സ്ക്രിപ്റ്റ് പ്രതിഫലം കൂടാതെ വിതരണം ചെയ്യാൻ തയ്യാറാണെന്ന് റഫീഖ് മംഗലശ്ശേരി പറഞ്ഞു. തന്നെ സമീപിക്കുന്ന ഏതു വ്യക്തിക്കും സംഘടനയക്കും നിബന്ധനകളില്ലാതെ നാടകത്തിന്റെ സ്ക്രിപ്റ്റ് കൈമാറുമെന്നും, ആർക്കു വേണമെങ്കിലും സ്വതന്ത്രമായി അവതരിപ്പിക്കാമെന്നും റഫീഖ് പറയുന്നു. കേരളത്തിലെ ഏറ്റവും മികച്ച നാടകപ്രവർത്തകരെ ഉൾപ്പെടുത്തിക്കൊണ്ട് ഒന്നോ രണ്ടോ വേദികളിൽ കിതാബ് റഫീഖിന്റെ തന്നെ സംവിധാനത്തിൽ അവതരിപ്പിക്കാനും പദ്ധതികളുണ്ട്.
നാടകം മറ്റു വേദികളിലെത്തിക്കാനുള്ള സഹായവാഗ്ദാനവുമായി നൂറോളം സംഘടനകൾ തന്നെ ഇതിനോടകം സമീപിച്ചു കഴിഞ്ഞെന്ന് റഫീഖ് പറയുന്നു. 'കലാസമിതികൾ, ക്ലബുകൾ, ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റി, ബാലസംഘം എന്നിങ്ങനെ കേരളത്തിലെ നൂറോളം പുരോഗമന സംഘങ്ങൾ സമീപിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ സംഘങ്ങളെ മാത്രം തെരഞ്ഞെടുത്ത് അവതരിപ്പിക്കാനല്ല, മറിച്ച് എല്ലാവരിലേക്കും നാടകമെത്താനായി എല്ലാവർക്കും സ്ക്രിപ്റ്റ് കൊടുക്കാനാണ് തീരുമാനം. യാതൊരു പ്രതിഫലവും വാങ്ങാതെ ആ സ്ക്രിപ്റ്റ് കേരളത്തിനു മുന്നിൽ വയ്ക്കുകയാണ്.'
'കിത്താബിനൊപ്പം' ക്യാമ്പയിനിൽ ഒപ്പിടുകയും പിന്നീട് അതിൽ നിന്ന് പിൻവലിയുകയും ചെയ്ത സച്ചിദാനന്ദനടക്കമുള്ള എഴുത്തുകാർക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത വിമർശനവും പരിഹാസവും നിറയുകയാണ്. നാടകം പിൻവലിക്കുകയും രണ്ടാംസ്ഥാനം നേടിയ എലിപ്പെട്ടി നാടകത്തെ സംസ്ഥാന മത്സരത്തിലേക്ക് അയയ്ക്കാൻ തീരുമാനിക്കുകയും ചെയ്ത ശേഷമാണ് സച്ചിദാനന്ദനടക്കമുള്ള ഒരുകൂട്ടം എഴുത്തുകാരും മറ്റും നാടകത്തിന് പിന്തുണയുമായി രംഗത്ത് വന്നത്. എന്നാൽ പ്രസ്താവനയിൽ ഒപ്പിട്ട് മഷി ഉണങ്ങുന്നതിന് മുമ്പ് സച്ചിദാനന്ദൻ, എസ്. ഹരീഷ് തുടങ്ങിയ എഴുത്തുകാർ പ്രസ്താവനയിൽ നിന്ന് പിൻവലിയുന്നതായി പ്രഖ്യാപിക്കുകയായിരുന്നു.
ഉണ്ണി.ആർ തനിക്ക് കത്തെഴുതിയെന്നും ഇസ്ലാമിനെ കിത്താബ് പ്രാകൃതമായി ചിത്രീകരിക്കുകയാണെന്നും ഉണ്ണി പറഞ്ഞതായും സച്ചിദാനന്ദൻ വിശദീകരിക്കുന്നു. നാടകം കാണാൻ അവസരം ഉണ്ടായിട്ടില്ലെന്നും നാടകം കളിക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പിട്ടവർ ഈ വസ്തുതകൾ കണക്കിലെടുത്ത് സ്വന്തം അഭിപ്രായം പുനഃപരിഗണനയ്ക്ക് വിധേയമാക്കണമെന്നുമാണ് സച്ചിദാനന്ദൻ ആവശ്യപ്പെട്ടത്. സച്ചിദാനന്ദന്റെ ഈ വഞ്ചനാപരമായ നിലപാടിനെതിരെയാണ് സമൂഹ മാധ്യമങ്ങളിൽ കടുത്തവിമർശനം ഉയരുന്നത്. പതിഷേധക്കുറിപ്പിൽ ഒപ്പുവെച്ചവരെ പിന്തിരിപ്പിക്കുകയും കിത്താബ് എന്ന നാടകം ഇസ്ലാമോഫോബിയ സൃഷ്ടിക്കുന്നു എന്നും അത് പ്രാകൃത ഇസ്ലാമിനെയാണ് ചിത്രീകരിക്കുന്നതെന്നും വ്യാജപ്രചാരണം നടത്തുകയും ചെയ്യുന്ന ഉണ്ണി.ആർ എന്ന ബിംബം ഉടഞ്ഞു ചിതറേണ്ടതുണ്ടെന്ന് കിത്താബിന്റെ സംവിധായകൻ റഫീഖ് മംഗലശ്ശേരി പ്രതികരിച്ചു. റഫീക്കിന്റെ കിത്താബാണോ, ഉണ്ണി .ആറിന്റെ വാങ്കാണോ ഇസ്ലാമിനെ പ്രാകൃതമാക്കിയതെന്ന ചർച്ചയ്ക്ക് താൻ തയാറാണെന്നും റഫീക്ക് വെല്ലുവിളിക്കുന്നു.
പ്രസ്താവന പത്രങ്ങൾക്ക് കൊടുത്തശേഷമാണ് എസ്. ഹരീഷ് പേരൊഴിവാക്കണമെന്ന് ആവശ്യപ്പെട്ടതെന്ന് ബൈജു മേരിക്കുന്ന് ഫേസ്ബുക്കിൽ കുറിച്ചു. രണ്ടാം ദിവസമാണ് ഉണ്ണി ആർ ആവശ്യപ്പെട്ടതെന്നതിനാലാണ് പിന്തുണ പിൻവലിക്കുന്നതായി സച്ചിദാനന്ദൻ ഫേസ്ബുക്കിൽ പോസ്റ്റിട്ടതെന്നും ബൈജു തുടരുന്നു. പ്രസിദ്ധീകരിക്കുന്ന കഥകളുടെ സ്വതന്ത്ര ആവിഷ്കാരങ്ങൾ കലോത്സവങ്ങളിൽ നാടകങ്ങളായി അരങ്ങേറാറുണ്ടെന്നും ടാഗോറും സാറാ ജോസഫും മഹാേശ്വതാദേവിയും സന്തോഷ് ഏച്ചിക്കാനവും ചാർലി ചാപ്ലിനും റോയൽറ്റി അവകാശപ്പെട്ട് രംഗത്ത് വരാറില്ലെന്നുമൊക്കെ സമൂഹമാധ്യമങ്ങളിൽ ഉണ്ണി.ആറിനെതിരെ കടുത്ത പരിഹാസമാണ് ഉയരുന്നത്. സംസ്ഥാന സർക്കാറിന്റെ നവോത്ഥാന മതിലുമായി കൂട്ടിക്കെട്ടി ഒരു പ്രത്യേകതരം നവോത്ഥാനം എന്നപേരിലാണ് ഈ ഇരട്ടത്താപ്പിനെ സോഷ്യൽ മീഡിയ പരിഹസിക്കുന്നത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- മലയാള സിനിമയിൽ വീണ്ടും താരമംഗല്യം! നടൻ ദീപക് പറമ്പോലും നടി അപർണ ദാസും വിവാഹിതരായി; താലികെട്ട് ഗുരുവായൂർ ക്ഷേത്രനടയിൽ; ചടങ്ങിൽ പങ്കെടുത്ത് അടുത്ത സുഹൃത്തുക്കൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍