അഞ്ചു മണിക്ക് റാന്നിയിൽ നിന്ന് തിരിച്ചാൽ എട്ടരയ്ക്ക് പൂജപ്പുരയെത്തും; നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ജയിലർക്ക് ഒൻപത് മണിവരെ അനുവദിച്ച് സർക്കാർ ഇടപെടൽ; ഹൈക്കോടതിയിൽ നിന്ന് ജാമ്യം കിട്ടിയ സുരേന്ദ്രനെ ആരുമറിയാതെ പാതിരായ്ക്ക് പുറത്തിറക്കാൻ ചുവട് വലിച്ച് സിപിഎമ്മിലേയും ബിജെപിയിലേയും സുഹൃത്തുക്കൾ; ആർഎസ്എസ് ഇടപെടലിൽ പദ്ധതി പൊളിച്ച് മുരളീധര വിഭാഗം; സുരേന്ദ്രന് വീര പരിവേഷം കിട്ടാതിരിക്കാൻ നടത്തിയ രാഷ്ട്രീയ നീക്കങ്ങൾ പൊളിഞ്ഞപ്പോൾ
ശ്രീലാൽ വാസുദേവൻ
തിരുവനന്തപുരം: ആദ്യം അവർ ജാമ്യം നിഷേധിക്കാൻ ആവുന്നത് ചെയ്തു. അതെല്ലാം മറികടന്ന് ജാമ്യം കിട്ടിയപ്പോൾ രായ്ക്കു രാമാനം ആരുമറിയാതെ ജയിലിൽ നിന്ന് പുറത്തിറക്കാൻ ശ്രമിച്ചു. പക്ഷേ, അഗ്നിപരീക്ഷകൾ താണ്ടി കെ സുരേന്ദ്രൻ പകൽ വെളിച്ചത്തിൽ പുറത്തു വന്നപ്പോൾ പൊളിഞ്ഞത് ബിജെപിയിൽ ഒരു വിഭാഗത്തിന്റെയും സർക്കാരിന്റെയും കണക്കു കൂട്ടലുകളായിരുന്നു. ഹൈക്കോടതി സുരേന്ദ്രന് നൽകിയ ജാമ്യം എക്സിക്യൂട്ട് ചെയ്യേണ്ട ചുമതല റാന്നി കോടതിക്കായിരുന്നു. ഇതു സംബന്ധിച്ച രേഖകൾ ജാമ്യം ലഭിച്ച വെള്ളിയാഴ്ച രാത്രി തന്നെ ജയിലിൽ എത്തിച്ച് പാതിരാക്ക് സുരേന്ദ്രനെ ആരുമറിയാതെ ഇറക്കി വിടാനായിരുന്നു നീക്കം.
സംഗതി പിടികിട്ടിയ സുരേന്ദ്രൻ പക്ഷം നടത്തിയ നീക്കങ്ങളാണ് എതിർപക്ഷത്തിന് തിരിച്ചടിയായത്. വെള്ളിയാഴ്ച രാവിലെയാണ് ്സുരേന്ദ്രന് ജാമ്യം അനുവദിച്ചത്. ഉച്ച കഴിഞ്ഞ് 2.40 ന് വിധിപ്പകർപ്പ് കൈയിൽ കിട്ടി. ഇതുമായി സുരേന്ദ്രൻ പക്ഷക്കാർ റാന്നി കോടതിയിൽ എത്തി. അവിടെ നിന്ന് എക്സിക്യൂട്ട് ചെയ്യാനുള്ള പേപ്പർ തയാറാക്കിയപ്പോഴേക്കും വൈകിട്ട് അഞ്ചു മണി കഴിഞ്ഞിരുന്നു. ഈ സമയം റാന്നിയിൽ നിന്ന് തിരുവനന്തപുരത്തേക്ക് തിരിച്ചാൽ രാത്രി 8.30 ന് അവിടെ എത്താമായിരുന്നു. ജയിലിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി 9 മണിക്കകം സുരേന്ദ്രന് പുറത്തിറങ്ങാമായിരുന്നു. ഇതിനുള്ള കരുക്കൾ നീക്കി ബിജെപിയിൽ ഒരു വിഭാഗം രംഗത്തുണ്ടായിരുന്നു. സർക്കാരിനും ഇതേ നിലപാടായിരുന്നു.
9.30 വരെ സമയപരിധി ജയിൽ സൂപ്രണ്ടും അനുവദിച്ചിരുന്നു. ഇതിന് പിന്നിലെ കളികൾ മനസിലാക്കിയ സുരേന്ദ്രന്റെ അഭിഭാഷകനും ഒപ്പമുണ്ടായിരുന്നവരും കോടതി പരിസരത്ത് തങ്ങി. ഈ സമയത്തിനിടയ്ക്ക് സെൻട്രൽ ജയിലിൽ നിന്ന് കോടതിയിലേക്ക് നിരന്തരം വിളി എത്തുകയായിരുന്നു. ഉത്തരവ് വേഗം നൽകണമെന്നായിരുന്നു നിർദ്ദേശം. ഉത്തരവുമായി അഭിഭാഷകൻ പോയി എന്ന് ബഞ്ച് ക്ലാർക്ക് പറഞ്ഞതോടെ അദ്ദേഹത്തെ തേടിയുള്ള നെട്ടോട്ടമായി. ഒരു വിധത്തിൽ അദ്ദേഹത്തിന്റെ നമ്പർ സംഘടിപ്പിച്ച് വിളിച്ചപ്പോൾ തങ്ങൾ എത്തുകയാണെന്ന് മറുപടി. എന്തായാലും അധികം തിരക്ക് കൂട്ടാതെ വാഹനം അവിടെയും ഇവിടെയുമൊക്കെ നിർത്തി അഭിഭാഷകനും സംഘവും തിരുവനന്തപുരത്ത് ചെന്നപ്പോൾ മണി പത്തര.
ഇന്നിനി ഇറക്കാൻ കഴിയില്ലെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചതോടെ എതിർപക്ഷത്തിന് നിരാശ. സുരേന്ദ്രൻ പിറ്റേന്ന് രാവിലെ 10.30 ന് രാഹുകാലം കഴിഞ്ഞതിന് ശേഷമായിരുന്നു പുറത്തു വന്നത്. തലേന്ന് രാത്രിയിൽ ആരുമറിയാതെ പുറത്തിറങ്ങിയിരുന്നെങ്കിൽ സുരേന്ദ്രന് യാതൊരു മൈലേജും കിട്ടുമായിരുന്നില്ല. പിറ്റേന്ന് വൻ ജനക്കൂട്ടത്തിന് നടുവിലേക്കാണ് സുരേന്ദ്രൻ ഇറങ്ങിയത്. ചാനലുകൾ ഇത് ലൈവ് ചെയ്യുകയും ചെയ്തു. ഇത് ഏറ്റവും വലിയ തിരിച്ചടിയായത് ബിജെപിയിലെ എതിർപക്ഷത്തിനാണ്. സിപിഎമ്മിലേയും ബിജെപിയിലേയും സുഹൃത്തുക്കൾ ഒരുമിച്ചാണ് സുരേന്ദ്രനെ രാത്രിയിൽ പുറത്തിറക്കാൻ ശ്രമം നടത്തിയത്. സുരേന്ദ്രന് ജാമ്യം കിട്ടിയപ്പോൾ തന്നെ അടുത്ത ദിവസം പുറത്തു കൊണ്ടു വന്നാൽ മതിയെന്ന് ബിജെപിയിലെ ഒരു വിഭാഗവും ആർ എസ് എസും തീരുമാനിച്ചിരുന്നു.
സുരേന്ദ്രന് വീരോചിത സ്വീകരണം ഒരുക്കാനും തീരുമാനിച്ചു. എല്ലാ പദ്ധതികളും തയ്യാറാക്കി. ഇത് മനസ്സിലാക്കിയാണ് അർദ്ധരാത്രിയിൽ ജയിൽ മോചനം ഉറപ്പാക്കാൻ തീരുമാനിച്ചത്. ഇത് ബിജെപിയിലെ മുരളീധര വിഭാഗം തിരിച്ചറിയുകയും ചെയ്തു. ഇതോടെയാണ് ആർ എസ് എസിന്റെ ശ്രദ്ധയിൽ ഈ വിഷയം എത്തിയതും. രാത്രിയിൽ മോചനം വേണ്ടെന്ന നിലപാട് എടുത്തും. ഇത് ശരിവയ്ക്കും വിധമുള്ള മാധ്യമ ശ്രദ്ധയാണ് സുരേന്ദ്രന് ലഭിച്ചതും. പഴവങ്ങാടി ക്ഷേത്രത്തിൽ ഉൾപ്പെടെ സ്വീകരണവും നൽകി. പുറത്തിറങ്ങിയ സുരേന്ദ്രന്റെ വരവ് അതിശക്തനായിട്ടാണ്. കേന്ദ്രനേതൃത്വത്തിന്റെ ശ്രദ്ധ സുരേന്ദ്രന് മേൽ പതിഞ്ഞും കഴിഞ്ഞു.
ഇതോടെ ശ്രീധരൻപിള്ളയും എംടി രമേശും അടക്കമുള്ള നേതാക്കൾ അങ്കലാപ്പിലുമായിട്ടുണ്ട്. എംടി രമേശും കെ സുരേന്ദ്രനും തമ്മിലെ പ്രശ്നങ്ങളാണ് യാഥാർത്ഥത്തിൽ ബിജെപിയിലെ പ്രശ്നങ്ങൾക്ക് കാരണം. രമേശിന് മുമ്പ് യുവമോർച്ചയുടെ അധ്യക്ഷനായിരുന്ന നേതാവാണ് രമേശ്. എന്നാൽ സീനിയോറിട്ടി മറികടക്കം വിധമുള്ള ഇടപെടൽ സുരേന്ദ്രൻ നടത്തുകയും സംസ്ഥാന നേതൃത്വത്തിലെ പ്രധാനിയായി മാറുകയുമായിരുന്നു. സുരേന്ദ്രൻ പ്രസിഡന്റായാൽ ഭാരവാഹിയായി താൻ ഉണ്ടാകില്ലെന്ന് പോലും രമേശ് ഒരു ഘട്ടത്തിൽ നിലപാട് എടുത്തിരുന്നു. എന്നാൽ ശബരിമല പ്രക്ഷോഭത്തിലൂടെ സുരേന്ദ്രൻ പാർട്ടിയിലെ സംസ്ഥാനത്തെ പ്രധാന നേതാവായി മാറുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ആക്കുളത്തെ മകന്റെ ഫ്ളാറ്റിൽ ജാവ്ദേക്കർ വന്നിരുന്നു; കൂടെ ദല്ലാൾ നന്ദകുമാറും ഉണ്ടായിരുന്നു; എത്തിയത് വെറുതെ ഒന്ന് പരിചയപ്പെടാൻ; രാഷ്ട്രീയം ചർച്ച ചെയ്തതുമില്ല; ശോഭയും സുധാകരനും പറയുന്നതെല്ലാം പച്ചക്കള്ളം; അവർക്കെതിരെ നിയമ നടപടി; ദല്ലാളിനെതിരെ കേസ് കൊടുക്കേണ്ടതുമില്ല; ആ കൂടിക്കാഴ്ച സ്ഥിരീകരിച്ച് ഇപിയും; ചർച്ച തുടരും
- തൃശൂർ പൂരത്തിനിടെ ഒരാൾ കടന്നു പിടിച്ചു; മോശം അനുഭവം വീഡിയോ സഹിതം പങ്കുവെച്ച് വിദേശ വനിത: വെളിപ്പെടുത്തൽ ഇൻസ്റ്റാ വീഡിയോയിലൂടെ
- പാപിയുടെ കൂടെ ശിവൻ കൂടിയാലും പാപിയാകും! കൂട്ടുകെട്ടുകൾ ശ്രദ്ധിക്കണം; ജാവ്ദേക്കറിനെ ഞാനും കണ്ടിട്ടുണ്ട്; എന്നാൽ സംശയ വ്യക്തിത്വം അതിന് സാക്ഷിയായത് ജയരാജന് പറ്റിയ വീഴ്ച; കൂട്ടുകെട്ടിൽ ഇപി കൂടുതൽ ജാഗ്രത കാട്ടണമെന്ന് മുഖ്യമന്ത്രി; ഇപിയോട് മുഖ്യമന്ത്രിയും സിപിഎം നീരസത്തിൽ; ഇടതു കൺവീനർ പദവി നഷ്ടമാകും
- വിവാഹസമയം സ്ത്രീ കൊണ്ടുവരുന്ന സ്വത്തിനു മേൽ ഭർത്താവിന് നിയന്ത്രണമില്ല; എടുത്ത് ഉപയോഗിച്ചാലും മടക്കി നൽകാൻ ധാർമിക ബാധ്യത: സുപ്രീംകോടതി
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- കൊലപാതകമെന്ന സൂചനകൾ സിബിഐയ്ക്ക്; അഴിക്കുള്ളിലുള്ള പ്രതികൾ സാങ്കേതികത്വത്തിൽ ജാമ്യം നേടുന്നത് ഒഴിവാക്കാൻ പ്രാഥമിക കുറ്റപത്രം; കൊലക്കുറ്റം ചുമത്താത്തിനാൽ 60 ദിവസത്തിന് ശേഷം ജാമ്യം കിട്ടാനുള്ള സാധ്യതയും അടച്ച് കേന്ദ്ര ഏജൻസി; സിദ്ധാർത്ഥൻ കേസ് അടുത്ത ഘട്ടത്തിലേക്ക്
- ദുബായിൽ ബസ് ഇടിച്ച് മരിച്ച മുൻ ഫുട്ബോൾ താരം മുഹമ്മദ് സവാദിന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും; കുമാരപുരത്തുള്ള വസതിയിൽ പൊതുദർശനം: കബറടക്കം ഉച്ചയ്ക്ക് രണ്ടിന് കുമാരപുരം ജമാഅത്ത് പള്ളിയിൽ
- ലണ്ടൻ ഹൈക്കമ്മീഷൻ ആക്രമണകേസിൽ ഒരാൾ എൻ ഐ എയുടെ കസ്റ്റഡിയിൽ; യു കെ റെസിഡന്റ് ആയ ഇന്ദർപാൽ സിങ് ഗബയാണ് അറസ്റ്റിലായത്; അക്രമ സംഭവം ഒരു വൻ ഗൂഢാലോചനയുടെ ഭാഗമെന്ന് എൻ ഐ എ
- ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന തൃശൂരും തിരുവനന്തപുരവും എങ്ങോട്ട് ചായും? കേരളത്തിലെ 20 മണ്ഡലങ്ങളിൽ അടക്കം രാജ്യത്തെ 88 സീറ്റിലേക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പിൽ ജനം വെള്ളിയാഴ്ച വിധിയെഴുതും; ആദ്യഘട്ട പോളിങ്ങിന്റെ തണുപ്പ് മാറ്റാൻ പ്രയോഗിച്ച പ്രചാരണായുധങ്ങൾ ഫലം കാണുമോയെന്ന ആകാംക്ഷയിൽ രാഷ്ട്രീയ കക്ഷികൾ; സംസ്ഥാനത്ത് ഇക്കുറി പോളിങ് 80 ശതമാനത്തിൽ എത്തുമോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍