ജാതിപ്പേര് ചേർക്കരുതെന്ന അച്ഛന്റെ തീരുമാനം കൊണ്ടാണ് എന്റെ പേരിൽ 'നായർ' വാൽ ഉണ്ടാകാത്തത്; കവർ സ്റ്റോറിയിൽ സിന്ധു സൂര്യകുമാർ എന്നെ എസ്എൻഡിപി നേതാവായി ചിത്രീകരിച്ചു; ഹിന്ദു പാർലമെന്റ് ഇനി ഒരിക്കലും തീവ്ര ഹിന്ദു ലൈൻ സ്വീകരിക്കില്ല; ഇനി പിന്തുടരുന്നത് സംഘപരിവാർ വിരുദ്ധ രാഷ്ട്രീയ ലൈൻ; നവോത്ഥാന മതിലിന്റെ ചുക്കാൻ സർക്കാർ സമിതിക്ക് തന്നെ; യുവതീപ്രവേശനവുമായി നവോത്ഥാന മതിലിന് ബന്ധമില്ല; ഹിന്ദു പാർലമെന്റ് നേതാവ് സിപി സുഗതൻ മറുനാടനോട് മനസു തുറക്കുന്നു
എം മനോജ് കുമാർ
തിരുവനന്തപുരം: ഹിന്ദു പാർലമെന്റ് ഇനി ഒരിക്കലും തീവ്രഹിന്ദു ലൈൻ സ്വീകരിക്കില്ലെന്ന് ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറിയും സർക്കാർ രൂപീകരിച്ച നവോത്ഥാന മതിലിന്റെ ജോയിന്റ് കൺവീനറുമായ സി.പി.സുഗതൻ. ഹിന്ദു പാർലമെന്റ് അതിന്റെ മുൻകാല നിലപാടുകൾ തിരുത്തിയാണ് ഇനി മുന്നോട്ടു പോവുക. സംഘപരിവാർ വിരുദ്ധ രാഷ്ട്രീയ ലൈനാണ് ഇനി കേരളത്തിൽ ഹിന്ദു പാർലമെന്റ് സ്വീകരിക്കുകയെന്നും സി.പി.സുഗതൻ പറയുന്നു. ശബരിമല പ്രക്ഷോഭവുമായും നവോത്ഥാന മതിലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളിൽ മറുനാടൻ മലയാളിയോട് മനസ് തുറക്കുകയായിരുന്നു സി.പി.സുഗതൻ:
വനിതാ മതിലിന്റെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത് സർക്കാർ അല്ല. വനിതാ മതിലിന്റെ സംഘാടക സമിതിതന്നെയാണ്. വെള്ളാപ്പള്ളി സമിതിയിൽ നിന്ന് പിൻവാങ്ങിയിട്ടില്ല. ഇന്നു എറണാകുളത്ത് നടക്കുന്ന യോഗത്തിൽ വെള്ളാപ്പള്ളിയാണ് പങ്കെടുക്കുന്നത്. ശബരിമല വിഷയവും നവോദ്ധാന മൂല്യങ്ങളും തമ്മിൽ ബന്ധമില്ലാ എന്നാണ് വെള്ളാപ്പള്ളി പറഞ്ഞത്. ഇതു തന്നെയാണ് ഹിന്ദു പാർലമെന്റിന്റെ നിലപാടും. സർക്കാർ രൂപീകരിച്ച നവോത്ഥാന മതിൽ സമിതിക്ക് സർക്കാർ ഡിപ്പാർട്ട്മെന്റുകൾ പൂർണ്ണ സഹായം നൽകണമെന്നാണ് സർക്കാർ ഉത്തരവിൽ പറയുന്നത്. എങ്ങിനെ വനിതാ മതിലിനു സഹായം നൽകാൻ കഴിയുമെന്ന് സർക്കാർ വകുപ്പുകൾ ആലോചിക്കണമെന്നാണ് ചീഫ് സെക്രട്ടറി നിർദ്ദേശിച്ചിട്ടുള്ളത്.
21 അംഗ സംസ്ഥാന സമിതിക്കാണ് വനിതാ മതിലിന്റെ പൂർണ്ണ ഉത്തരവാദിത്തം. പി.ആർ.ദേവദാസ്, വെള്ളാപ്പള്ളി നടേശൻ, പുന്നല ശ്രീകുമാർ, വിദ്യാസാഗർ, രാഘവൻ എന്നിങ്ങനെ അഞ്ചു പേരാണ് സമിതിയുടെ തലപ്പത്ത് ഉള്ളത്. വിവാദം വന്നപ്പോൾ സുഗതനെ മാറ്റേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലപാട് മാറ്റിയ ആളാണ് സുഗതൻ. അതുകൊണ്ട് സുഗതൻ ജോയിന്റ് കൺവീനർ സ്ഥാനത്ത് തുടരട്ടെ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഹിന്ദു പാർലമെന്റ് സംസ്ഥാന ജനറൽ സെക്രട്ടറി എന്ന നിലയിലാണ് വനിതാ മതിലുമായി സഹകരിക്കുന്നത്. ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ടല്ല സംസ്ഥാനത്ത് വനിതാ മതിൽ ഉയരുന്നത്.
കേരളത്തിലെ നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിനാണ് വനിതാ മതിൽ ഉയരുന്നത്. മനുഷ്യന്റെ മാനസികാവസ്ഥ മാറണം, ജാതിമത ചിന്തകൾ മാറണം, സ്ത്രീ പുരുഷ സമത്വം വേണം എന്നിങ്ങനെ ആയിരക്കണക്കിന് വിഷയങ്ങൾ നവോത്ഥാന മൂല്യവുമായി ബന്ധപ്പെട്ടു ഉയർന്നു വന്നിട്ടുണ്ട്. ശബരിമല പ്രശ്നത്തിൽ സുപ്രീംകോടതി വിധി എന്തായാലും അത് പാലിക്കണം എന്നാണ്. മുൻ നിലപാടിൽ ഹിന്ദു പാർലമെന്റ് മാറ്റം വരുത്തുകയാണ്. ഇനി ഹിന്ദു പാർലമെന്റ് ശബരിമലയിൽ യുവതികളെ തടയില്ല. ശബരിമല വിഷയവും നവോത്ഥാന മതിലും രണ്ടും രണ്ടാണ് എന്ന അഭിപ്രായത്തിലാണ് ഹിന്ദു പാർലമെന്റ് നിലകൊള്ളുന്നത്. എന്റെ അച്ഛൻ ചിറ്റിലക്കാട് പരമേശ്വരൻ നായർ മന്നത്തിന്റെ സന്തത സഹചാരിയായിരുന്നു. അന്ന് മന്നം വാൽ ഉപേക്ഷിച്ചപ്പോൾ എന്റെ അച്ഛനോട് പറഞ്ഞു.
നിങ്ങളുടെ വീട്ടിലെ കുട്ടികൾക്ക് പേരിനൊപ്പം ജാതിപ്പേര് ചേർക്കരുതെന്നു നിർദ്ദേശിച്ചു. അതുകൊണ്ടാണ് എന്റെ പേർ സി.പി.സുഗതൻ എന്നായത്. അല്ലെങ്കിൽ പേരിനൊപ്പം നായർ എന്നുകൂടി ഒപ്പം വന്നേനെ. പക്ഷെ എന്നെ ആളുകൾ എസ്എൻഡിപിയായാണ് കരുതുന്നത്. സി.പി.സുഗതൻ എന്ന് കേൾക്കുമ്പോൾ അത് എസ്എൻഡിപി ശൈലിയിലുള്ള ഒരു പേരാണ്. ഏഷ്യാനെറ്റിലെ കവർ സ്റ്റോറിയിൽ സിന്ധു സൂര്യകുമാർ എന്നെ എസ്എൻഡിപി നേതാവായാണ് ചിത്രീകരിച്ചത്. ഇത് ഒരു സാമൂഹിക അവസ്ഥയുടെ പ്രതിഫലനമാണ്. ഇത് മാറണം. ഇത്തരം കാര്യങ്ങൾക്ക് വേണ്ടിയാണ് നവോത്ഥാന മതിൽ ഉയരേണ്ടത്.
എന്നെ എസ്എൻഡിപി നേതാവായി ചിത്രീകരിക്കുന്നതിൽ എനിക്ക് വിഷമമുള്ള കാര്യമല്ല. ഹിന്ദു സമുദായത്തിലുള്ള ജാതികളോട് ബഹുമാനം പുലർത്തുന്ന സമീപനമാണ് ഹിന്ദു പാർലമെന്റ് ജനറൽ സെക്രട്ടറി എന്ന നിലയിൽ സ്വീകരിച്ചു പോരുന്നത്. പക്ഷെ സിന്ധു സൂര്യകുമാറിന്റെ മനസ്സിൽ എസ്എൻഡിപി എന്ന് പറഞ്ഞാൽ വളരെ താഴ്ന്ന നിലയിൽ ഉള്ള ജാതി എന്ന കാഴ്ചപ്പാടാണ് ഉള്ളത് എന്നെനിക്ക് തോന്നുന്നു. ഈ മനോഭാവം മാറണം. രണ്ടാം നവോത്ഥാന മൂവ്മെന്റിനാണ് ഹിന്ദു പാർലമെന്റ് രൂപീകരിച്ചത്. ഹിന്ദു സമൂഹത്തിലെ ദുരാചാരങ്ങൾ മാറണം. ഞാൻ ജോലി ചെയ്ത എജിഎസ് ഓഫീസിലെ ആളുകൾ സി.പി.സുഗതൻ എന്ന പേര് കേട്ടിട്ട് അവൻ ചോവനാണ് എന്നാണ് പ്രതികരണങ്ങൾ നടത്തിയത്.
അമ്പത് വർഷം കഴിഞ്ഞാൽ കെപിഎംഎസിലെ ആളുകളുടെ വീട്ടിൽ നിന്ന് നായർ സമുദായത്തിലേക്ക് വിവാഹ ആലോചനകൾ വരണം. അതിനായാണ് ഹിന്ദു പാർലമെന്റ് രൂപം കൊണ്ടത്. ഹിന്ദു പാർലമെന്റ് ഒരിക്കലും സംഘപരിവാർ രാഷ്ട്രീയത്തിന്റെ ഭാഗമായി രൂപം കൊണ്ടതല്ല. ഞാൻ ഒരു ആർഎസ്എസ് സീനിയർ സ്വയം സേവകനാണ്. അതുകൊണ്ടാണ് മുൻപ് അയോധ്യയിൽ പള്ളി പൊളിക്കാൻ പോയത്. അന്നെനിക്ക് ഒരു ദേശീയ ചിന്താഗതി ഉണ്ടായിരുന്നു. ഇത് ആർഎസ്എസ് ദുരുപയോഗം ചെയ്തതാണ്. അങ്ങിനെയാണ് പള്ളിപൊളിക്കാൻ ഞാൻ കൂടി പോകുന്നത്. പക്ഷെ അയോധ്യയിൽ ക്ഷേത്രം വരുന്നത് നല്ല കാര്യമാണ്. പക്ഷെ അയോധ്യയിൽ ക്ഷേത്രം വരുന്നതിന്റെ പേരിൽ ബിജെപി അന്ന് രാഷ്ട്രീയം കളിച്ചു. ഇപ്പോഴും അവിടെ അമ്പലം ഉയരാത്തതിന് കാരണമെന്താണ്? ബിജെപി രാഷ്ട്രീയം കളിക്കുന്നതുകൊണ്ടാണ്. ഇതുകൊണ്ടാണ് എന്നെ പോലുള്ള ആളുകൾക്ക് തിരിച്ചറിവ് വന്നത്. ബിജെപി ഒരു തട്ടിപ്പാണ്. അത് ഹിന്ദുക്കൾക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ല. ബിജെപിക്ക് ഹിന്ദുക്കളോട് താത്പര്യം ഉണ്ടായിരുന്നെങ്കിൽ ശബരിമല ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചേനെ.
ഹിന്ദുക്കളുടെ പേരിൽ തട്ടിപ്പാണ് ബിജെപി നടത്തുന്നത്. അതുകൊണ്ടാണ് ബിജെപിയെ ഹിന്ദു പാർലമെന്റ് എതിർക്കുന്നത്. ചേങ്കോട്ടുകോണം സ്വാമിജി ഹിന്ദു ഐക്യവേദി രൂപീകരിച്ചു. അത് ഹിന്ദു വിഭാഗങ്ങൾക്കുള്ള ഒരു പ്ളാറ്റ് ഫോമായി. ഈ പ്ലാറ്റ് ഫോമിനെ കുമ്മനം സംഘപരിവാറിൽ കെട്ടിയിട്ടു. അങ്ങിനെയാണ് ഹിന്ദു ഐക്യവേദി സംഘപരിവാർ പ്രസ്ഥാനമായി മാറുന്നത്. ഇതേ ചെങ്കോട്ടുകോണം സ്വാമിജിയുടെ വേറെ ഒരു ആശയമായിരുന്നു ഹിന്ദുക്കൾക്കായുള്ള പാർലമെന്റ് എന്നത്. ഹിന്ദു സമുദായങ്ങൾക്ക് യോജിക്കാൻ കഴിയുന്ന കാര്യങ്ങളിൽ യോജിച്ച് പോകാൻ ഒരു വേദിയുണ്ടാക്കണം.
അങ്ങിനെയാണ് തിരുവിതാംകൂർ മഹാരാജാവ് ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മയുടെ നേതൃത്വത്തിൽ 2009 അവസാനം 108 ഹിന്ദു സമുദായങ്ങൾ ഒന്നിച്ചിരുന്നു ഹിന്ദു പാർലമെന്റ് രൂപം കൊടുക്കുന്നത്. ഇത് വ്യക്തികൾക്കല്ല, സമുദായ സംഘടനകൾക്ക് മാത്രമായാണ് പ്രാതിനിധ്യം. ഉത്രാടം തിരുനാൾ ആണ് എന്നെ ജനറൽ സെക്രട്ടറിയാക്കി നിയമിക്കുന്നത്. വെള്ളാപ്പള്ളി നടേശനെ ജനറൽ സെക്രട്ടറിയുമാക്കി. ഇത് ഒരു വലിയ പൊളിറ്റിക്കൽ ശക്തിയായി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ ഹിന്ദു പാർലമെന്റ് യോഗം ചേർന്നിരുന്നു. അന്ന് വെള്ളാപ്പള്ളിയോട് ഞാൻ ചോദിച്ചു. സാർ പറഞ്ഞാൽ ഹിന്ദു സമൂഹത്തിലെ എത്ര പേർ അനുസരിക്കും.
വെള്ളാപ്പള്ളി പറഞ്ഞു. 60 ശതമാനം പേർ. ഞാൻ പറഞ്ഞു. അത്രയും വേണ്ട. 20 ശതമാനം പേർ കേട്ടാൽ മതി. നമ്മുടെ കൂടെയുള്ള മറ്റു സമുദായ സംഘടനകളെ ചേർത്ത് വച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ ആര് ജയിക്കണമെന്നു നമുക്ക് തീരുമാനിക്കാൻ കഴിയും. അന്നാണ് ഇതിന്റെ സാധ്യതകൾ വെള്ളാപ്പള്ളി മനസിലാക്കുന്നത്. നമ്പൂതിരി മുതൽ നായാടി വരെ എന്നത് ഹിന്ദു പാർലമെന്റ് ആശയമായിരുന്നു. ഇത് മനസിലാക്കാക്കിയാണ് ബിജെപി വെള്ളാപ്പള്ളിയെ കൂട്ടിക്കൊണ്ടു പോകുന്നത്. തുഷാറിന് കേന്ദ്ര മന്ത്രി സ്ഥാനം നൽകാമെന്ന് പറഞ്ഞാണ് അന്ന് വെള്ളാപ്പള്ളിയെ ബിജെപി വിളിച്ചത്.
108 സമുദായങ്ങളിൽ നിന്ന് ആകെ നാല് സമുദായമാണ് വെള്ളാപ്പള്ളിയുടെ ബിഡിജെസിന്റെ കൂടെ അന്ന് പോയത്. അങ്ങിനെയാണ് യോഗക്ഷേമ സഭയുടെ അക്കീരമണ്ണും ടി.വി.ബാബുവും വെള്ളാപ്പള്ളിക്ക് ഒപ്പം പോയത്. പക്ഷെ ബിജെപിയുമായുള്ള വെള്ളാപ്പള്ളിയുടെ നയതന്ത്രം പരാജയപ്പെടുത്തിയത് ഹിന്ദു പാർലമെന്റാണ്. വെള്ളാപ്പള്ളിയുടെ 39 മണ്ഡലങ്ങളിൽ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഞങ്ങൾ പണികൊടുത്തു. ബിഡിജെഎസ് സ്ഥാനാർത്ഥികൾക്കെതിരെ ഞങ്ങൾ സിപിഎമ്മിന് വോട്ടു നൽകി. ബിജെപിയുടെ സ്ഥാനാർത്ഥികളെ ഹിന്ദു പാർലമെന്റ് പരാജയപ്പെടുത്തി. ബിജെപിയുടെ ശോഭാ സുരേന്ദ്രൻ പാലക്കാട് ജയിക്കേണ്ടതായിരുന്നു. ഞങ്ങളുടെ വേട്ടുവ മഹാസഭയുടെ സമുദായ വോട്ടാണ് അവിടെ ശോഭാ സുരേന്ദ്രനെ പരാജയപ്പെടുത്തിയത്. അക്കീരമണ്ണിനെ പരാജയപ്പെടുത്താൻ വെളുത്തേടത്ത് നായർ സമുദായത്തിന്റെ വോട്ടുകൾ ഞങ്ങൾ ഉപയോഗിച്ചു. കുമ്മനത്തിന്റെ മണ്ഡലത്തിൽ ഞങ്ങളുടെ യോഗീശ്വര സമുദായമുണ്ട്.
ഈ സമുദായത്തിനു 5000 വോട്ടുകൾ അവിടെയുണ്ട്. ഇവിടെയും കുമ്മനത്തിനു എതിരായാണ് ഞങ്ങൾ വോട്ടുനൽകിയത്. കുമ്മനത്തെയും പരാജയപ്പെടുത്താൻ സഹായിച്ചതിൽ ഹിന്ദു പാർലമെന്റിനു പങ്കുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഹിന്ദു പാർലമെന്റ് പൂർണ്ണ സഹായം നൽകിയത് ഇടതുമുന്നണിക്കാണ്. സുരേന്ദ്രൻ പരാജയപ്പെട്ടത് 89 വോട്ടുകൾക്കാണ്. ഞങ്ങളുടെ സമുദായം അവിടെയുണ്ട്. സുരേന്ദ്രൻ എങ്ങിനെയെങ്കിലും ജയിച്ചു പോരട്ടെ എന്ന് അവിടെ പോയി പറഞ്ഞിരുന്നെങ്കിൽ സുരേന്ദ്രൻ കാസർകോട് ജയിച്ചു പോരുമായിരുന്നു. നായാടി മുതൽ നമ്പൂതിരി വരെ എന്ന് ബിഡിജെഎസ് പറയുന്നുണ്ടെങ്കിലും അത് സത്യത്തിൽ ഹിന്ദു പാർലമെന്റിനു ഒപ്പമാണ്. അങ്ങിനെയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ വെള്ളാപ്പള്ളിയുടെ പിന്തുണയുണ്ടായിട്ടും ബിജെപിക്ക് നേട്ടം ലഭിക്കാതെ പോയത്.
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പ് വന്നപ്പോൾ ശ്രീധരൻ പിള്ള വിശ്വകർമ്മസഭയുമായും ഹിന്ദു പാർലമെന്റുമായും ബന്ധപ്പെ ട്ടിരുന്നു. പക്ഷെ സംഘപരിവാർ നേതാക്കൾ ഒരുമിച്ച് വന്നാൽ വോട്ടു നൽകാമെന്ന് തീരുമാനിച്ചു. അവർ വന്നില്ല. പക്ഷെ മുഖ്യമന്ത്രി ഞങ്ങളുടെ യോഗം വിളിച്ചു. ഞങ്ങൾ സിപിഎം അല്ല. പക്ഷെ അല്ല ഞങ്ങളുടെ ശക്തി ബോധ്യപ്പെടുത്താൻ സജി ചെറിയാന് വോട്ടു ചെയ്യാം. ഞങ്ങൾ പറഞ്ഞു. ഞങ്ങൾ ഒറ്റകെട്ടായി സജി ചെറിയാന് വോട്ടു ചെയ്തപ്പോൾ വന്ന മാറ്റം കണ്ടില്ലേ? ഞങ്ങൾ എട്ടുകാലി മമ്മൂഞ്ഞു അല്ല. പക്ഷെ സിപിഎമ്മിന് കാര്യം മനസിലായി. സംഘപരിവാർ വിരുദ്ധ ഹൈന്ദവ മൂവ്മെന്റാണ് ഹിന്ദു പാർലമെന്റ്. അതുകൊണ്ട് തന്നെ സംഘപരിവാർ ഞങ്ങളെ ഒരിക്കലും അംഗീകരിക്കില്ല. സി.പി.സുഗതൻ കടലാസുപുലിയാണ് എന്നാണ് സംഘപരിവാർ ആരോപിക്കുന്നത്.
സി.പി.സുഗതൻ ഒറ്റയ്ക്കേ ഉള്ളൂവെങ്കിലും എങ്ങിനെ വെള്ളാപ്പള്ളി ഹിന്ദു പാർലമെന്റ് ചെയർമാൻ ആയി. 108 സമുദായങ്ങൾ അംഗമാണ് ഹിന്ദു പാർലമെന്റിൽ. ഞങ്ങളുടെ രജിസ്റ്റർ പരിശോധിച്ചാൽ മതി. സംഘപരിവാറിന്റെ താത്പര്യം ഇതുമാത്രമാണ്. ഹിന്ദുക്കളുടെ മൊത്തക്കച്ചവടം അവർക്ക് വേണം. പരിവാർ അല്ലാതെ മറ്റാരും ഹിന്ദുക്കളെ സംഘടിപ്പിക്കാൻ അവർ സമ്മതിക്കില്ല. വെള്ളാപ്പള്ളി ചെന്നപ്പോഴാണ് പരിവാർ വോട്ടിങ് ശതമാനം പത്തായി മാറിയത്. അല്ലെങ്കിൽ ഏഴു ശതമാനം മാത്രമേയുള്ളൂ. ഹിന്ദു പാർലമെന്റിന്റെ ഘടനയും കഴിവും സിപിഎം മനസിലാക്കിയിട്ടുണ്ട്. അത് കഴിഞ്ഞാ നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് തന്നെ സിപിഎം ഈ കാര്യത്തിൽ ഇടപെടൽ നടത്തിയിരുന്നു. ആ ഇടപെടൽ വിജയിക്കുകയും ചെയ്തു. ബിഡിജെഎസുമായി വെള്ളാപ്പള്ളി പോയപ്പോൾ ഹിന്ദു പാർലമെന്റ് ചെയർമാൻ സ്ഥാനം ഞങ്ങൾ വിശ്വകർമ്മ സഭയ്ക്കാണ് നൽകിയത്. പി.ആർ.ദേവദാസ് ആണ് ഇപ്പോൾ ചെയർമാൻ പദവിയിലുള്ളത്.
സംഘപരിവാർ ശക്തികൾക്ക് കേരളത്തിൽ അധികാരത്തിൽ എത്തണമെങ്കിൽ ഹിന്ദു പാർലമെന്റ് കൂടി തുണയ്ക്കണം. സംഘപരിവാറിന്റെ ആരും ജയിക്കാതിരിക്കാൻ ഹിന്ദു പാർലമെന്റ് മുൻകരുതൽ എടുക്കും. ഹിന്ദു പാർലമെന്റ് നിലപാട് മാറ്റുകയാണ്. ആ മാറ്റത്തിന്റെ പേരിൽ ഹാദിയയ്ക്ക് എതിരായി നടത്തിയ ഫെയ്സ് ബുക്ക് പോസ്റ്റിനെ ഞാൻ തള്ളിപ്പറയുകയാണ്. ഹാദിയയെ തെരുവിൽ ഇട്ടു ബലാത്സംഗം ചെയ്യണമെന്ന എന്റെ ഫെയ്സ് ബുക്ക് പോസ്റ്റിനു ഇപ്പോൾ ഞാൻ എതിരാണ്. ഹാദിയയുടെ ഭാഗത്ത് നിന്നല്ല. അച്ഛന്റെ ഭാഗത്ത് നിന്നാണ് ഞാൻ ഹാദിയാ പ്രശ്നം കണ്ടത്. 17 വയസുവരെ അച്ഛന്റെ തീരുമാനവും അത് കഴിഞ്ഞാൽ പൊടുന്നനെ കുട്ടി അച്ഛനെ തള്ളിപ്പറയുന്നത് ശ്രദ്ധയിൽപെട്ടിട്ടാണ് ഞാൻ പ്രതികരണം നടത്തിയത്.
മാതാപിതാക്കളുടെ അവകാശത്തെ ഹാദിയ തള്ളിക്കളഞ്ഞതിനാലാണ് ഞാൻ ഹാദിയക്ക് എതിരെ തിരിഞ്ഞത്. എന്തായാലും ആ ഫെയ്സ് ബുക്ക് പോസ്റ്റിനെ ഞാൻ തള്ളിക്കളയുകയാണ്. എനിക്ക് ഈ കാര്യത്തിൽ എനിക്ക് ഇപ്പോൾ വിഷമമുണ്ട്. എസ്ഡിപിഐയുടെ പോലുള്ള ഭീകര സംഘടനാ ഇടപെട്ടതിനാലാണ് ഞാൻ കാര്യത്തിൽ ഈ രീതിയിൽ പ്രതികരണം നടത്തിയത്. ഹാദിയ നല്ല രീതിയിൽ ജീവിക്കുന്നത് കാണുമ്പോൾ എനിക്ക് ഇപ്പോൾ ഭയങ്കര സന്തോഷം തോന്നുന്നുണ്ട്. വെള്ളാപ്പള്ളി വീണ്ടും ഇപ്പോൾ ഹിന്ദു പാർലമെന്റിലേക്ക് തിരിച്ചു വരുകയാണ്. വെള്ളാപ്പള്ളി ഇപ്പോൾ ബിജെപിക്ക് ഒപ്പമല്ല. മുഖ്യമന്ത്രിക്ക് ഒപ്പമാണ്-സുഗതൻ പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്